Skip to main content

وَجَعَلْنَا السَّمَاۤءَ سَقْفًا مَّحْفُوْظًاۚ وَهُمْ عَنْ اٰيٰتِهَا مُعْرِضُوْنَ   ( الأنبياء: ٣٢ )

wajaʿalnā l-samāa
وَجَعَلْنَا ٱلسَّمَآءَ
And We made the sky
ആകാശത്തെ നാം ആക്കി
saqfan
سَقْفًا
a roof
ഒരു മേല്‍പുര
maḥfūẓan
مَّحْفُوظًاۖ
protected
സൂക്ഷിച്ചു നിറുത്തപ്പെട്ട
wahum
وَهُمْ
But they
അവര്‍, അവരാകട്ടെ
ʿan āyātihā
عَنْ ءَايَٰتِهَا
from its Signs
അതിലെ ദൃഷ്ടാന്തങ്ങളെക്കുറിച്ച്
muʿ'riḍūna
مُعْرِضُونَ
turn away
തിരിഞ്ഞുകളയുന്നവരാണ്, അശ്രദ്ധരാണ്

Wa ja'alnas samaaa'a saqfam mahfoozanw wa hum 'an Aayaatihaa mu'ridoon (al-ʾAnbiyāʾ 21:32)

English Sahih:

And We made the sky a protected ceiling, but they, from its signs, are turning away. (Al-Anbya [21] : 32)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

മാനത്തെ നാം സുരക്ഷിതമായ മേല്‍പ്പുരയാക്കി. എന്നിട്ടും അവരതിലെ ദൃഷ്ടാന്തങ്ങളെ അവഗണിക്കുകയാണ്. (അല്‍അമ്പിയാഅ് [21] : 32)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

ആകാശത്തെ നാം സംരക്ഷിതമായ ഒരു മേല്‍പുരയാക്കിയിട്ടുമുണ്ട്‌.[1] അവരാകട്ടെ അതിലെ (ആകാശത്തിലെ) ദൃഷ്ടാന്തങ്ങള്‍ ശ്രദ്ധിക്കാതെ തിരിഞ്ഞുകളയുന്നവരാകുന്നു.

[1] ബാഹ്യാകാശത്തു നിന്ന് വീണുകൊണ്ടിരിക്കുന്ന ഉല്‍ക്കാ പിണ്ഡങ്ങളില്‍ നിന്നും, മാരകമായ കോസ്മിക് രശ്മികളില്‍ നിന്നും അന്തരീക്ഷം ഭൂമുഖത്തെ സംരക്ഷിക്കുന്നു. അങ്ങനെ ഭൗമാന്തരീക്ഷം നമുക്ക് മുകളില്‍ സുഭദ്രമായ ഒരു മേല്‍പുരയായി വര്‍ത്തിക്കുന്നു. ഇതായിരിക്കാം 'സംരക്ഷിതമായ മേല്‍പുര' കൊണ്ടുള്ള വിവക്ഷ.