Skip to main content

يَسْتَعْجِلُوْنَكَ بِالْعَذَابِۗ وَاِنَّ جَهَنَّمَ لَمُحِيْطَةٌ ۢ بِالْكٰفِرِيْنَۙ  ( العنكبوت: ٥٤ )

yastaʿjilūnaka
يَسْتَعْجِلُونَكَ
They ask you to hasten
അവര്‍ നിന്നോടു ധൃതിപ്പെടുന്നു
bil-ʿadhābi
بِٱلْعَذَابِ
the punishment
ശിക്ഷക്ക്
wa-inna jahannama
وَإِنَّ جَهَنَّمَ
And indeed Hell
നിശ്ചയമായും ജഹന്നം, നരകം
lamuḥīṭatun
لَمُحِيطَةٌۢ
will surely encompass
വലയം ചെയ്യുന്നതാണ്
bil-kāfirīna
بِٱلْكَٰفِرِينَ
the disbelievers
അവിശ്വാസികളെ

Yasta'jiloonak bil'azaab; wa inna Jahannama lamuhee tatum bilkaafireen (al-ʿAnkabūt 29:54)

English Sahih:

They urge you to hasten the punishment. And indeed, Hell will be encompassing of the disbelievers (Al-'Ankabut [29] : 54)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

ശിക്ഷക്കായി അവര്‍ നിന്നോടു ധൃതി കൂട്ടുന്നു. സംശയംവേണ്ട; നരകം സത്യനിഷേധികളെ വലയംചെയ്തുനില്‍പുണ്ട്. (അല്‍അന്‍കബൂത്ത് [29] : 54)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

ശിക്ഷയുടെ കാര്യത്തില്‍ അവര്‍ നിന്നോട് ധൃതികൂട്ടികൊണ്ടിരിക്കുന്നു.[1] തീര്‍ച്ചയായും നരകം സത്യനിഷേധികളെ വലയം ചെയ്യുന്നതാകുന്നു.

[1] രണ്ടുതരം ശിക്ഷയെ പറ്റിയാണല്ലോ റസൂല്‍ (ﷺ) അവിശ്വാസികള്‍ക്ക് താക്കീത് നല്കിയിരുന്നത്. ഒന്ന്, ഇഹലോകത്ത് അവര്‍ക്ക് നേരിടാവുന്ന ആപത്തും പരാജയവും പതിത്വവും. രണ്ട്, ശാശ്വതമായ നരകശിക്ഷ. ഇത് രണ്ടിനും നിര്‍ണ്ണിതമായ അവധിയുണ്ട്. ബദ്ര്‍ മുതല്‍ മക്കാവിജയം വരെയുളള സംഭവപരമ്പരകളിലൂടെ ദുന്‍യാവില്‍ സത്യനിഷേധികള്‍ക്ക് അല്ലാഹു വിധിച്ചതെന്തെന്ന് അവര്‍ കണ്ടറിഞ്ഞു. പരലോകശിക്ഷയും അതിന്റെ അവധിയെത്തുമ്പോള്‍ അവര്‍ അനുഭവിച്ചറിയുക തന്നെ ചെയ്യും.