Skip to main content

اِنْ تَمْسَسْكُمْ حَسَنَةٌ تَسُؤْهُمْۖ وَاِنْ تُصِبْكُمْ سَيِّئَةٌ يَّفْرَحُوْا بِهَا ۗ وَاِنْ تَصْبِرُوْا وَتَتَّقُوْا لَا يَضُرُّكُمْ كَيْدُهُمْ شَيْـًٔا ۗ اِنَّ اللّٰهَ بِمَا يَعْمَلُوْنَ مُحِيْطٌ ࣖ  ( آل عمران: ١٢٠ )

in tamsaskum
إِن تَمْسَسْكُمْ
If touches you
നിങ്ങളെ സ്പര്‍ശിച്ചെങ്കില്‍, തീണ്ടുന്ന പക്ഷം
ḥasanatun
حَسَنَةٌ
a good
വല്ല നന്മയും
tasu'hum
تَسُؤْهُمْ
it grieves them
അതവരെ വെറുപ്പിക്കും (വ്യസനിപ്പിക്കും)
wa-in tuṣib'kum
وَإِن تُصِبْكُمْ
and if strikes you
നിങ്ങള്‍ക്ക് ബാധിച്ചുവെങ്കിലാകട്ടെ
sayyi-atun
سَيِّئَةٌ
misfortune
വല്ല തിന്മയും
yafraḥū
يَفْرَحُوا۟
they rejoice
അവര്‍ പുളകം കൊള്ളും
bihā
بِهَاۖ
at it
അതില്‍, അതിനെപ്പറ്റി
wa-in taṣbirū
وَإِن تَصْبِرُوا۟
And if you are patient
നിങ്ങള്‍ ക്ഷമിക്കുന്നപക്ഷം
watattaqū
وَتَتَّقُوا۟
and fear (Allah)
നിങ്ങള്‍ സൂക്ഷിക്കുകയും (ചെയ്യും)
lā yaḍurrukum
لَا يَضُرُّكُمْ
not will harm you
നിങ്ങള്‍ക്ക് ഉപദ്രവം വരുത്തുകയില്ല
kayduhum
كَيْدُهُمْ
their plot
അവരുടെ ഉപായം, കെണി
shayan
شَيْـًٔاۗ
(in) anything
യാതൊന്നും (ഒട്ടും)
inna l-laha
إِنَّ ٱللَّهَ
Indeed Allah
നിശ്ചയമായും അല്ലാഹു
bimā yaʿmalūna
بِمَا يَعْمَلُونَ
of what they do
അവര്‍ പ്രവര്‍ത്തിക്കുന്നതിനെ
muḥīṭun
مُحِيطٌ
(is) All-Encompassing
വലയം ചെയ്യുന്ന (സൂക്ഷ്മമായി അറിയുന്ന)വനാണ്. [അവന് എല്ലാം അറിയാം]

In tamsaskum hasanatun tasu'hum wa in tusibkum saiyi'atuny yafrahoo bihaa wa in tasbiroo wa tattaqoo laa yad urrukum kaiduhum shai'aa; innal laaha bimaa ya'maloona muheet (ʾĀl ʿImrān 3:120)

English Sahih:

If good touches you, it distresses them; but if harm strikes you, they rejoice at it. And if you are patient and fear Allah, their plot will not harm you at all. Indeed, Allah is encompassing of what they do. (Ali 'Imran [3] : 120)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

നിങ്ങള്‍ക്ക് എന്തെങ്കിലും നന്മയുണ്ടാവുന്നത് അവര്‍ക്ക് മനഃപ്രയാസമുണ്ടാക്കും. നിങ്ങളെ വല്ല തിന്മയും ബാധിക്കുന്നതോ, അതവരെ സന്തോഷിപ്പിക്കും. നിങ്ങള്‍ ക്ഷമിക്കുകയും സൂക്ഷ്മത പാലിക്കുകയുമാണെങ്കില്‍ അവരുടെ കുതന്ത്രം നിങ്ങള്‍ക്കൊരു ദോഷവും വരുത്തുകയില്ല. അവര്‍ പ്രവര്‍ത്തിക്കുന്നതൊക്കെയും സൂക്ഷ്മമായി അറിയുന്നവനാണ് അല്ലാഹു. (ആലുഇംറാന്‍ [3] : 120)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

നിങ്ങള്‍ക്ക് വല്ല നേട്ടവും ലഭിക്കുന്ന പക്ഷം അതവര്‍ക്ക് മനഃപ്രയാസമുണ്ടാക്കും. നിങ്ങള്‍ക്ക് വല്ല ദോഷവും നേരിട്ടാല്‍ അവരതില്‍ സന്തോഷിക്കുകയും ചെയ്യും. നിങ്ങള്‍ ക്ഷമിക്കുകയും സൂക്ഷ്മത പാലിക്കുകയും ചെയ്യുന്ന പക്ഷം അവരുടെ കുതന്ത്രം നിങ്ങള്‍ക്കൊരു ഉപദ്രവവും വരുത്തുകയില്ല. തീര്‍ച്ചയായും അല്ലാഹു അവരുടെ പ്രവര്‍ത്തനങ്ങളുടെ എല്ലാവശവും അറിയുന്നവനാകുന്നു.