Skip to main content

اِذْ قَالَتِ امْرَاَتُ عِمْرَانَ رَبِّ اِنِّيْ نَذَرْتُ لَكَ مَا فِيْ بَطْنِيْ مُحَرَّرًا فَتَقَبَّلْ مِنِّيْ ۚ اِنَّكَ اَنْتَ السَّمِيْعُ الْعَلِيْمُ  ( آل عمران: ٣٥ )

idh qālati
إِذْ قَالَتِ
When [she] said
പറഞ്ഞ സന്ദര്‍ഭം
im'ra-atu ʿim'rāna
ٱمْرَأَتُ عِمْرَٰنَ
(the) wife (of) Imran
ഇംറാന്‍റെ സ്ത്രീ
rabbi
رَبِّ
"My Lord!
എന്‍റെ റബ്ബേ
innī nadhartu
إِنِّى نَذَرْتُ
Indeed I [I] vowed
നിശ്ചയമായും ഞാന്‍ നേര്‍ന്നിരിക്കുന്നു
laka
لَكَ
to You
നിനക്ക്
mā fī baṭnī
مَا فِى بَطْنِى
what (is) in my womb
എന്‍റെ വയറ്റിലുള്ളതിനെ
muḥarraran
مُحَرَّرًا
dedicated
സ്വതന്ത്രമാക്കപ്പെട്ട നിലയില്‍
fataqabbal
فَتَقَبَّلْ
so accept
അതിനാല്‍ നീ സ്വീകരിക്കേണമേ
minnī
مِنِّىٓۖ
from me
എന്നില്‍ നിന്ന്
innaka anta
إِنَّكَ أَنتَ
Indeed You You
നിശ്ചയമായും, നീ തന്നെ
l-samīʿu
ٱلسَّمِيعُ
(are) the All-Hearing
കേള്‍ക്കുന്നവന്‍
l-ʿalīmu
ٱلْعَلِيمُ
the All-Knowing
അറിയുന്നവന്‍

Iz qaalatim ra atu 'Imraana Rabbi innee nazartu laka maa fee batnee muharraran fataqabbal minnee innaka Antas Samee'ul 'Aleem (ʾĀl ʿImrān 3:35)

English Sahih:

[Mention, O Muhammad], when the wife of Imran said, "My Lord, indeed I have pledged to You what is in my womb, consecrated [for Your service], so accept this from me. Indeed, You are the Hearing, the Knowing." (Ali 'Imran [3] : 35)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

ഓര്‍ക്കുക: ഇംറാന്റെ ഭാര്യ ഇങ്ങനെ പ്രാര്‍ഥിച്ച സന്ദര്‍ഭം: ''എന്റെ നാഥാ, എന്റെ വയറ്റിലുള്ള കുഞ്ഞിനെ നിന്റെ സേവനത്തിനായി ഉഴിഞ്ഞിടാന്‍ ഞാന്‍ നേര്‍ച്ചയാക്കിയിരിക്കുന്നു; എന്നില്‍നിന്ന് നീയിതു സ്വീകരിക്കേണമേ. നീ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമല്ലോ.'' (ആലുഇംറാന്‍ [3] : 35)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

ഇംറാന്‍റെ ഭാര്യ പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധിക്കുക:) എന്‍റെ രക്ഷിതാവേ, എന്‍റെ വയറ്റിലുള്ള കുഞ്ഞിനെ നിനക്കായ് ഉഴിഞ്ഞുവെക്കാന്‍ ഞാന്‍ നേര്‍ച്ച നേര്‍ന്നിരിക്കുന്നു.[1] ആകയാല്‍ എന്നില്‍ നിന്ന് നീ അത് സ്വീകരിക്കേണമേ. തീര്‍ച്ചയായും നീ (എല്ലാം) കേള്‍ക്കുന്നവനും അറിയുന്നവനുമത്രെ.

[1] ആണ്‍കുട്ടികളെ ബൈത്തുല്‍മുഖദ്ദസിലേക്ക് സേവകരാക്കാന്‍ നേര്‍ച്ച നേരുക എന്നത് അക്കാലത്ത് ഒരു സമ്പ്രദായമായിരുന്നു. ഈ സേവനം പെണ്‍കുട്ടികള്‍ക്ക് യോജിച്ചതായി അവര്‍ കരുതിയിരുന്നില്ല. എന്നിട്ടും മര്‍യമിൻ്റെ കര്യത്തില്‍ തൻ്റെ നേര്‍ച്ച നിറവേറ്റാന്‍ തന്നെ അവരുടെ മാതാവ് തീരുമാനിക്കുകയാണ് ചെയ്തത്.