Skip to main content

اَلَمْ تَرَ اَنَّهُمْ فِيْ كُلِّ وَادٍ يَّهِيْمُوْنَ ۙ   ( الشعراء: ٢٢٥ )

alam tara
أَلَمْ تَرَ
Do not you see
നീ കണ്ടില്ലേ
annahum
أَنَّهُمْ
that they
നിശ്ചയമായും അവര്‍
fī kulli wādin
فِى كُلِّ وَادٍ
in every valley
എല്ലാ താഴ്വരയില്‍ കൂടിയും, എല്ലാ തുറയിലും
yahīmūna
يَهِيمُونَ
[they] roam
അലഞ്ഞു നടക്കുന്നു, ചുറ്റിത്തിരിയുന്നു (എന്ന്)

Alam tara annahum fee kulli waadiny yaheemoon (aš-Šuʿarāʾ 26:225)

English Sahih:

Do you not see that in every valley they roam (Ash-Shu'ara [26] : 225)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

നീ കാണുന്നില്ലേ; അവര്‍ സകല താഴ്‌വരകളിലും അലഞ്ഞുതിരിയുന്നത്; (അശ്ശുഅറാഅ് [26] : 225)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അവര്‍ എല്ലാ താഴ്‌വരകളിലും അലഞ്ഞു നടക്കുന്നവരാണെന്ന് നീ കണ്ടില്ലേ?[1]

[1] കവിത ഒരു മാദ്ധ്യമമാണ്. നന്മ പോഷിപ്പിക്കുവാനും, തിന്മ വളര്‍ത്തുവാനും അത് ഉപയോഗപ്പെടുത്താവുന്നതാണ്. സമൂഹത്തോട് തങ്ങള്‍ക്ക് ഒരു കടപ്പാടുമില്ലെന്നും, തങ്ങള്‍ക്ക് സുന്ദരമായി തോന്നുന്നതെന്തും ആവിഷ്‌കരിക്കാനുള്ളതാണ് സാഹിത്യമെന്നുമുള്ള കാഴ്ചപ്പാട് ഇന്നത്തെ പോലെ അന്നും കവികളെ ഏറെ സ്വാധീനിച്ചിരുന്നു. അഴിഞ്ഞാടുന്ന ലൈംഗികതയും, അപവാദവും, സ്വഭാവഹത്യയുമൊക്കെയായിരുന്നു അന്ന് പല കവിതകളുടെയും പ്രമേയം. സത്യനിഷേധികള്‍ കൂലിക്കെടുത്ത കവികള്‍ നബി(ﷺ)യെ അപഹസിച്ചുകൊണ്ട് കവിതകള്‍ രചിക്കുകയുമുണ്ടായി. ഇതാണ് 224 മുതല്‍ 227 കൂടിയുള്ള വചനങ്ങളുടെ അവതരണ പശ്ചാത്തലം. നന്മ മാത്രം പ്രചരിപ്പിക്കുന്ന കവികളെ 227ാം വചനം ആക്ഷേപമുക്തരാക്കുന്നു.