Skip to main content

وَاَمَّآ اِذَا مَا ابْتَلٰىهُ فَقَدَرَ عَلَيْهِ رِزْقَهٗ ەۙ فَيَقُوْلُ رَبِّيْٓ اَهَانَنِۚ  ( الفجر: ١٦ )

wa-ammā idhā mā ib'talāhu
وَأَمَّآ إِذَا مَا ٱبْتَلَىٰهُ
But when does He try him
അപ്പോള്‍ (എന്നാല്‍, എനി) അവനെ പരീക്ഷിച്ചാല്‍
faqadara
فَقَدَرَ
and restricts
എന്നിട്ടു കണക്കാക്കി (കുടുസ്സാക്കി - പരിമിതപ്പെടുത്തി)
ʿalayhi
عَلَيْهِ
for him
അവന്റെ മേല്‍
riz'qahu
رِزْقَهُۥ
his provision
അവന്റെ ഉപജീവനം (ആഹാരം)
fayaqūlu
فَيَقُولُ
then he says
അപ്പോഴവന്‍ പറയും
rabbī
رَبِّىٓ
"My Lord
എന്റെ റബ്ബ്
ahānani
أَهَٰنَنِ
(has) humiliated me"
എന്നെ അപമാനപ്പെടുത്തി, നിന്ദിച്ചു

Wa ammaaa izaa mabtalaahu faqadara 'alaihi rizqahoo fa yaqoolu Rabbeee ahaanan (al-Fajr 89:16)

English Sahih:

But when He tries him and restricts his provision, he says, "My Lord has humiliated me." (Al-Fajr [89] : 16)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

എന്നാല്‍ അല്ലാഹു അവനെ പരീക്ഷിക്കുകയും, അങ്ങനെ അവന്റെ ജീവിതവിഭവം പരിമിതപ്പെടുത്തുകയും ചെയ്താലോ, അവന്‍ പറയും: 'എന്റെ നാഥന്‍ എന്നെ നിന്ദിച്ചിരിക്കുന്നു.' (അല്‍ഫജ്ര്‍ [89] : 16)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

എന്നാല്‍ അവനെ (മനുഷ്യനെ) അവന്‍ പരീക്ഷിക്കുകയും എന്നിട്ടവന്‍റെ ഉപജീവനം ഇടുങ്ങിയതാക്കുകയും ചെയ്താല്‍ അവന്‍ പറയും; എന്‍റെ രക്ഷിതാവ് എന്നെ അപമാനിച്ചിരിക്കുന്നു എന്ന്‌.[1]

[1] ഐശ്വര്യവും കഷ്ടപ്പാടും ഒരേപോലെ അല്ലാഹുവിന്റെ പരീക്ഷണമാണെന്ന് മനസ്സിലാക്കി ഉചിതമായി പ്രതികരിക്കുകയാണ് ഒരു സത്യവിശ്വാസി ചെയ്യേണ്ടത്. അനുഗ്രഹങ്ങള്‍ കൈവരുമ്പോള്‍ അത് സ്വന്തം മഹത്വത്തിന്റെ ഫലമായി കരുതാതെ അല്ലാഹുവിന്റെ ദാനമായി ഗണിച്ച് നന്ദിപൂര്‍വം പ്രതികരിക്കുകയാണ് മനുഷ്യന്‍ ചെയ്യേണ്ടത്. കഷ്ടപ്പാട് നേരിടുമ്പോള്‍ നിരാശയും വേവലാതിയും കൊണ്ട് മനസ്സ് മടുക്കാതെ ക്ഷമ അവലംബിക്കാനും അവന് കഴിയണം. എന്നാല്‍ മനുഷ്യരില്‍ ബഹുഭൂരിഭാഗവും ഇതിന് വിപരീതമായ നിലപാടാണ് സ്വീകരിക്കുന്നത്.