Skip to main content

يُّصْلِحْ لَكُمْ اَعْمَالَكُمْ وَيَغْفِرْ لَكُمْ ذُنُوْبَكُمْۗ وَمَنْ يُّطِعِ اللّٰهَ وَرَسُوْلَهٗ فَقَدْ فَازَ فَوْزًا عَظِيْمًا   ( الأحزاب: ٧١ )

yuṣ'liḥ lakum
يُصْلِحْ لَكُمْ
അവന്‍ നിങ്ങള്‍ക്കു നന്നാക്കിത്തരും
aʿmālakum
أَعْمَٰلَكُمْ
നിങ്ങളുടെ കര്‍മ്മങ്ങളെ, പ്രവര്‍ത്തനങ്ങളെ
wayaghfir lakum
وَيَغْفِرْ لَكُمْ
നിങ്ങള്‍ക്കുപൊറുത്തുതരുകയും ചെയ്യും
dhunūbakum
ذُنُوبَكُمْۗ
നിങ്ങളുടെ പാപങ്ങളെ
waman yuṭiʿi
وَمَن يُطِعِ
ആരെങ്കിലും അനുസരിച്ചാല്‍, ആര്‍ വഴിപ്പെട്ടുവോ
l-laha warasūlahu
ٱللَّهَ وَرَسُولَهُۥ
അല്ലാഹുവിനെയും അവന്‍റെ റസൂലിനെയും
faqad fāza
فَقَدْ فَازَ
എന്നാലവന്‍ ഭാഗ്യം പ്രാപിച്ചു
fawzan ʿaẓīman
فَوْزًا عَظِيمًا
വമ്പിച്ചഭാഗ്യം, വിജയം

എങ്കില്‍ അല്ലാഹു നിങ്ങള്‍ക്ക് നിങ്ങളുടെ കര്‍മങ്ങള്‍ നന്നാക്കിത്തരും. നിങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരും. അല്ലാഹുവെയും അവന്റെ ദൂതനെയും അനുസരിക്കുന്നവന്‍ മഹത്തായ വിജയം കൈവരിച്ചിരിക്കുന്നു.

തഫ്സീര്‍

اِنَّا عَرَضْنَا الْاَمَانَةَ عَلَى السَّمٰوٰتِ وَالْاَرْضِ وَالْجِبَالِ فَاَبَيْنَ اَنْ يَّحْمِلْنَهَا وَاَشْفَقْنَ مِنْهَا وَحَمَلَهَا الْاِنْسَانُۗ اِنَّهٗ كَانَ ظَلُوْمًا جَهُوْلًاۙ   ( الأحزاب: ٧٢ )

innā
إِنَّا
നിശ്ചയമായും നാം
ʿaraḍnā
عَرَضْنَا
നാം കാട്ടി, പ്രദര്‍ശിപ്പിച്ചു
l-amānata
ٱلْأَمَانَةَ
അമാനത്തിനെ
ʿalā l-samāwāti
عَلَى ٱلسَّمَٰوَٰتِ
ആകാശങ്ങളുടെമേല്‍
wal-arḍi
وَٱلْأَرْضِ
ഭൂമിയുടെയും
wal-jibāli
وَٱلْجِبَالِ
പര്‍വ്വതങ്ങളുടെയും
fa-abayna
فَأَبَيْنَ
അപ്പോഴവ വിസമ്മതിച്ചു
an yaḥmil'nahā
أَن يَحْمِلْنَهَا
അവ അതു ഏറ്റെടുക്കുന്നതിനു, വഹിക്കുന്നതിനു
wa-ashfaqna
وَأَشْفَقْنَ
അവ പേടിക്കുകയും ചെയ്തു
min'hā
مِنْهَا
അതിനെപ്പറ്റി
waḥamalahā
وَحَمَلَهَا
അതു ഏറ്റെടുത്തു, വഹിച്ചു
l-insānu
ٱلْإِنسَٰنُۖ
മനുഷ്യന്‍
innahu kāna
إِنَّهُۥ كَانَ
നിശ്ചയമായും അവനാകുന്നു
ẓalūman
ظَلُومًا
അക്രമകാരി
jahūlan
جَهُولًا
അറിവുകെട്ടവന്‍, മൂഢന്‍

തീര്‍ച്ചയായും ആകാശഭൂമികളുടെയും പര്‍വതങ്ങളുടെയും മുമ്പില്‍ നാം ഈ അമാനത്ത് സമര്‍പ്പിച്ചു. അപ്പോള്‍ അതേറ്റെടുക്കാന്‍ അവ വിസമ്മതിച്ചു. അവ അതിനെ ഭയപ്പെട്ടു. എന്നാല്‍ മനുഷ്യന്‍ അതേറ്റെടുത്തു. അവന്‍ കൊടിയ അക്രമിയും തികഞ്ഞ അവിവേകിയും തന്നെ.

തഫ്സീര്‍

لِّيُعَذِّبَ اللّٰهُ الْمُنٰفِقِيْنَ وَالْمُنٰفِقَتِ وَالْمُشْرِكِيْنَ وَالْمُشْرِكٰتِ وَيَتُوْبَ اللّٰهُ عَلَى الْمُؤْمِنِيْنَ وَالْمُؤْمِنٰتِۗ وَكَانَ اللّٰهُ غَفُوْرًا رَّحِيْمًا ࣖ   ( الأحزاب: ٧٣ )

liyuʿadhiba l-lahu
لِّيُعَذِّبَ ٱللَّهُ
അല്ലാഹു ശിക്ഷിക്കുവാന്‍വേണ്ടി
l-munāfiqīna
ٱلْمُنَٰفِقِينَ
കപടവിശ്വാസികളെ
wal-munāfiqāti
وَٱلْمُنَٰفِقَٰتِ
കപടവിശ്വാസിനികളെയും
wal-mush'rikīna
وَٱلْمُشْرِكِينَ
ബഹുദൈവ വിശ്വാസികളെയും
wal-mush'rikāti
وَٱلْمُشْرِكَٰتِ
ബഹുദൈവ വിശ്വാസിനികളെയും
wayatūba l-lahu
وَيَتُوبَ ٱللَّهُ
അല്ലാഹു പശ്ചാത്താപം (മടക്കം) സ്വീകരിക്കുവാനും
ʿalā l-mu'minīna
عَلَى ٱلْمُؤْمِنِينَ
സത്യവിശ്വാസികളുടെമേല്‍
wal-mu'mināti
وَٱلْمُؤْمِنَٰتِۗ
സത്യവിശ്വാസിനികളുടെയും
wakāna l-lahu
وَكَانَ ٱللَّهُ
അല്ലാഹു ആകുന്നു
ghafūran
غَفُورًا
വളരെ പൊറുക്കുന്നവന്‍
raḥīman
رَّحِيمًۢا
കരുണാനിധി

കപടവിശ്വാസികളും ബഹുദൈവവിശ്വാസികളുമായ സ്ത്രീപുരുഷന്മാരെ അല്ലാഹു ശിക്ഷിക്കുന്നതിനു വേണ്ടിയാണിത്. സത്യവിശ്വാസികളായ സ്ത്രീപുരുഷന്മാരുടെ പശ്ചാത്താപം അവന്‍ സ്വീകരിക്കാനും. അല്ലാഹു ഏറെ പൊറുക്കുന്നവനാണ്. പരമദയാലുവും.

തഫ്സീര്‍