Skip to main content

اِنَّمَآ اُمِرْتُ اَنْ اَعْبُدَ رَبَّ هٰذِهِ الْبَلْدَةِ الَّذِيْ حَرَّمَهَا وَلَهٗ كُلُّ شَيْءٍ وَّاُمِرْتُ اَنْ اَكُوْنَ مِنَ الْمُسْلِمِيْنَ ۙ  ( النمل: ٩١ )

innamā umir'tu
إِنَّمَآ أُمِرْتُ
നിശ്ചയമായും എന്നോടു കല്‍പിക്കപ്പെട്ടിരിക്കുന്നു
an aʿbuda
أَنْ أَعْبُدَ
ഞാന്‍ ആരാധിക്കുവാന്‍ (മാത്രം)
rabba hādhihi l-baldati
رَبَّ هَٰذِهِ ٱلْبَلْدَةِ
ഈ രാജ്യത്തിന്‍റെ റബ്ബിനു (നാഥനു)
alladhī
ٱلَّذِى
യാതൊരുവന്‍
ḥarramahā
حَرَّمَهَا
അതിനെ അലംഘനീയമാക്കിയ (ബഹുമാനപ്പെടുത്തിയ)
walahu
وَلَهُۥ
അവനുള്ളതാണ്, അവന്‍റേതാണ്
kullu shayin
كُلُّ شَىْءٍۖ
എല്ലാ വസ്തുവും
wa-umir'tu
وَأُمِرْتُ
ഞാന്‍ കല്പിക്കപ്പെടുകയും ചെയ്തിരിക്കുന്നു
an akūna
أَنْ أَكُونَ
ഞാന്‍ ആയിരിക്കുവാന്‍
mina l-mus'limīna
مِنَ ٱلْمُسْلِمِينَ
മുസ്ലിംകളില്‍(പെട്ടവന്‍)

പറയുക: എന്നോടു കല്‍പിച്ചത് ഈ നാടിന്റെ നാഥന്ന് വഴിപ്പെടാന്‍ മാത്രമാണ്. അതിനെ ആദരണീയമാക്കിയത് അവനാണ്. എല്ലാ വസ്തുക്കളുടെയും ഉടമയും അവന്‍തന്നെ. ഞാന്‍ മുസ്‌ലിംകളിലുള്‍പ്പെടണമെന്നും അവനെന്നോട് ആജ്ഞാപിച്ചിരിക്കുന്നു.

തഫ്സീര്‍

وَاَنْ اَتْلُوَا الْقُرْاٰنَ ۚفَمَنِ اهْتَدٰى فَاِنَّمَا يَهْتَدِيْ لِنَفْسِهٖۚ وَمَنْ ضَلَّ فَقُلْ اِنَّمَآ اَنَا۠ مِنَ الْمُنْذِرِيْنَ   ( النمل: ٩٢ )

wa-an atluwā
وَأَنْ أَتْلُوَا۟
ഞാന്‍ പാരായണം ചെയ്‌വാനും, ഓതുവാനും
l-qur'āna
ٱلْقُرْءَانَۖ
ഖുര്‍ആന്‍
famani
فَمَنِ
എന്നാല്‍, ആര്‍, ആരെങ്കിലും
ih'tadā
ٱهْتَدَىٰ
സന്മാര്‍ഗ്ഗം പ്രാപിച്ചാല്‍, നേര്‍മാര്‍ഗ്ഗം സ്വീകരിച്ചു(വെങ്കില്‍)
fa-innamā yahtadī
فَإِنَّمَا يَهْتَدِى
എന്നാല്‍ നിശ്ചയമായും അവന്‍ നേര്‍മാര്‍ഗ്ഗം സ്വീകരിക്കുന്നു
linafsihi
لِنَفْسِهِۦۖ
തനിക്കുവേണ്ടിത്തന്നെ
waman ḍalla
وَمَن ضَلَّ
ആര്‍ വഴിപിഴച്ചുവോ
faqul
فَقُلْ
അപ്പോള്‍ നീ പറയുക
innamā anā
إِنَّمَآ أَنَا۠
നിശ്ചയമായും ഞാന്‍
mina l-mundhirīna
مِنَ ٱلْمُنذِرِينَ
മുന്നറിയിപ്പു നല്‍കുന്നവരില്‍ (പെട്ടവന്‍) മാത്രമാണ്

ഈ ഖുര്‍ആന്‍ ഓതിക്കേള്‍പിക്കണമെന്നും എന്നോടു കല്‍പിച്ചിരിക്കുന്നു. അതിനാല്‍ ആരെങ്കിലും നേര്‍വഴി സ്വീകരിക്കുന്നുവെങ്കില്‍ അത് അവന്റെ തന്നെ ഗുണത്തിനുവേണ്ടിയാണ്. ആരെങ്കിലും വഴികേടിലാവുന്നുവെങ്കില്‍ നീ പറയുക: ''ഞാനൊരു മുന്നറിയിപ്പുകാരന്‍ മാത്രമാണ്.''

തഫ്സീര്‍

وَقُلِ الْحَمْدُ لِلّٰهِ سَيُرِيْكُمْ اٰيٰتِهٖ فَتَعْرِفُوْنَهَاۗ وَمَا رَبُّكَ بِغَافِلٍ عَمَّا تَعْمَلُوْنَ ࣖ  ( النمل: ٩٣ )

waquli
وَقُلِ
നീ പറയുകയും ചെയ്യുക
l-ḥamdu
ٱلْحَمْدُ
സര്‍വ്വസ്തുതിയും
lillahi
لِلَّهِ
അല്ലാഹുവിനാണ്
sayurīkum
سَيُرِيكُمْ
അവന്‍ നിങ്ങള്‍ക്കു(അടുത്തു) കാണിച്ചുതരും
āyātihi
ءَايَٰتِهِۦ
അവന്‍റെ ദൃഷ്ടാന്തങ്ങള്‍
fataʿrifūnahā
فَتَعْرِفُونَهَاۚ
അപ്പോള്‍ നിങ്ങള്‍ക്കതു മനസ്സിലാകും, അതറിഞ്ഞുകൊള്ളും
wamā rabbuka
وَمَا رَبُّكَ
നിന്‍റെ റബ്ബല്ല
bighāfilin
بِغَٰفِلٍ
(ഒട്ടും) അശ്രദ്ധന്‍
ʿammā taʿmalūna
عَمَّا تَعْمَلُونَ
നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെകുറിച്ചു

പറയുക: സര്‍വസ്തുതിയും അല്ലാഹുവിനാണ്. വൈകാതെ തന്നെ അവന്‍ തന്റെ ദൃഷ്ടാന്തങ്ങള്‍ നിങ്ങള്‍ക്കു കാണിച്ചുതരും. അപ്പോള്‍ നിങ്ങള്‍ക്കത് ബോധ്യമാവും. നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതിനെപ്പറ്റി നിന്റെ നാഥന്‍ ഒട്ടും അശ്രദ്ധനല്ല.

തഫ്സീര്‍