Skip to main content

لَوْ اَنْزَلْنَا هٰذَا الْقُرْاٰنَ عَلٰى جَبَلٍ لَّرَاَيْتَهٗ خَاشِعًا مُّتَصَدِّعًا مِّنْ خَشْيَةِ اللّٰهِ ۗوَتِلْكَ الْاَمْثَالُ نَضْرِبُهَا لِلنَّاسِ لَعَلَّهُمْ يَتَفَكَّرُوْنَ   ( الحشر: ٢١ )

law anzalnā
لَوْ أَنزَلْنَا
നാം ഇറക്കിയിരുന്നെങ്കില്‍
hādhā l-qur'āna
هَٰذَا ٱلْقُرْءَانَ
ഈ ഖുര്‍ആന്‍
ʿalā jabalin
عَلَىٰ جَبَلٍ
ഒരു പര്‍വ്വതത്തിനു, മലയുടെ മേല്‍
lara-aytahu
لَّرَأَيْتَهُۥ
അതിനെ നീ കാണുമായിരുന്നു, കണ്ടേനെ
khāshiʿan
خَٰشِعًا
വിനയം കാണിക്കുന്നതായി, താഴ്മ (ഭക്തി) ചെയ്യുന്നതായി
mutaṣaddiʿan
مُّتَصَدِّعًا
പൊട്ടിപ്പൊളിയുന്നതായി
min khashyati l-lahi
مِّنْ خَشْيَةِ ٱللَّهِۚ
അല്ലാഹുവിനെ പേടിച്ചതു നിമിത്തം
watil'ka l-amthālu
وَتِلْكَ ٱلْأَمْثَٰلُ
ആ ഉപമ (ഉദാഹരണം, മാതിരി)കള്‍
naḍribuhā
نَضْرِبُهَا
നാം അവയെ ഏര്‍പ്പെടുത്തുന്നു, വിവരിക്കുന്നു
lilnnāsi
لِلنَّاسِ
ജനങ്ങള്‍ക്കു
laʿallahum yatafakkarūna
لَعَلَّهُمْ يَتَفَكَّرُونَ
അവര്‍ ചിന്തിക്കുവാന്‍വേണ്ടി, ചിന്തിച്ചേക്കാം

നാം ഈ ഖുര്‍ആനിനെ ഒരു പര്‍വതത്തിന്മേലാണ് ഇറക്കിയിരുന്നതെങ്കില്‍ ദൈവഭയത്താല്‍ അത് ഏറെ വിനീതമാകുന്നതും പൊട്ടിപ്പിളരുന്നതും നിനക്കു കാണാമായിരുന്നു. ഈ ഉദാഹരണങ്ങളെല്ലാം നാം മനുഷ്യര്‍ക്കായി വിവരിക്കുകയാണ്. അവര്‍ ആലോചിച്ചറിയാന്‍.

തഫ്സീര്‍

هُوَ اللّٰهُ الَّذِيْ لَآ اِلٰهَ اِلَّا هُوَۚ عَالِمُ الْغَيْبِ وَالشَّهَادَةِۚ هُوَ الرَّحْمٰنُ الرَّحِيْمُ   ( الحشر: ٢٢ )

huwa
هُوَ
അവന്‍
l-lahu alladhī
ٱللَّهُ ٱلَّذِى
യാതൊരു അല്ലാഹുവാകുന്നു
lā ilāha
لَآ إِلَٰهَ
ഒരാരാധ്യനുമില്ല
illā huwa
إِلَّا هُوَۖ
അവന്‍ (താന്‍) അല്ലാതെ
ʿālimu l-ghaybi
عَٰلِمُ ٱلْغَيْبِ
അദൃശ്യത്തെ അറിയുന്നവന്‍
wal-shahādati
وَٱلشَّهَٰدَةِۖ
ദൃശ്യത്തെയും
huwa l-raḥmānu
هُوَ ٱلرَّحْمَٰنُ
അവന്‍ പരമകാരുണികനാണ്
l-raḥīmu
ٱلرَّحِيمُ
കരുണാനിധിയാണ്

അവനാണ് അല്ലാഹു. അവനല്ലാതെ ദൈവമില്ല. കാണുന്നതും കാണാത്തതും അറിയുന്നവനാണവന്‍. അവന്‍ ദയാപരനും കരുണാമയനുമാണ്.

തഫ്സീര്‍

هُوَ اللّٰهُ الَّذِيْ لَآ اِلٰهَ اِلَّا هُوَ ۚ اَلْمَلِكُ الْقُدُّوْسُ السَّلٰمُ الْمُؤْمِنُ الْمُهَيْمِنُ الْعَزِيْزُ الْجَبَّارُ الْمُتَكَبِّرُۗ سُبْحٰنَ اللّٰهِ عَمَّا يُشْرِكُوْنَ  ( الحشر: ٢٣ )

huwa l-lahu alladhī
هُوَ ٱللَّهُ ٱلَّذِى
അവന്‍ യാതൊരു അല്ലാഹുവാണ്
lā ilāha
لَآ إِلَٰهَ
ഒരു ആരാധ്യനുമില്ല
illā huwa
إِلَّا هُوَ
അവനല്ലാതെ
l-maliku
ٱلْمَلِكُ
രാജാവാണു, അധിപതിയാണു
l-qudūsu
ٱلْقُدُّوسُ
പരമ പരിശുദ്ധന്‍, വിശുദ്ധന്‍
l-salāmu
ٱلسَّلَٰمُ
രക്ഷ, അന്യൂനന്‍, രക്ഷപ്പെടുത്തുന്നവന്‍
l-mu'minu
ٱلْمُؤْمِنُ
അഭയം, നിര്‍ഭയത നല്‍കുന്നവന്‍
l-muhayminu
ٱلْمُهَيْمِنُ
മേല്‍നോട്ടം ചെയ്യുന്നവന്‍, മേലന്വേഷണം നടത്തുന്നവന്‍
l-ʿazīzu
ٱلْعَزِيزُ
പ്രതാപശാലി, അജയ്യന്‍
l-jabāru
ٱلْجَبَّارُ
പരമാധികാരി, സ്വേച്ഛാധികാരി, അടക്കിഭരിക്കുന്നവന്‍
l-mutakabiru
ٱلْمُتَكَبِّرُۚ
മഹത്വശാലി, മഹത്വം കാണിക്കുന്നവന്‍
sub'ḥāna l-lahi
سُبْحَٰنَ ٱللَّهِ
അല്ലാഹു മഹാപരിശുദ്ധന്‍, അല്ലാഹുവിനെ പരിശുദ്ധപ്പെടുത്തുന്നു
ʿammā yush'rikūna
عَمَّا يُشْرِكُونَ
അവര്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്നു

അവനാണ് അല്ലാഹു. അവനല്ലാതെ ദൈവമില്ല. രാജാധിരാജന്‍; പരമപവിത്രന്‍, സമാധാന ദായകന്‍, അഭയദാതാവ്, മേല്‍നോട്ടക്കാരന്‍, അജയ്യന്‍, പരമാധികാരി, സര്‍വോന്നതന്‍, എല്ലാം അവന്‍ തന്നെ. ജനം പങ്കുചേര്‍ക്കുന്നതില്‍ നിന്നെല്ലാം അല്ലാഹു ഏറെ പരിശുദ്ധനാണ്.

തഫ്സീര്‍

هُوَ اللّٰهُ الْخَالِقُ الْبَارِئُ الْمُصَوِّرُ لَهُ الْاَسْمَاۤءُ الْحُسْنٰىۗ يُسَبِّحُ لَهٗ مَا فِى السَّمٰوٰتِ وَالْاَرْضِۚ وَهُوَ الْعَزِيْزُ الْحَكِيْمُ ࣖ   ( الحشر: ٢٤ )

huwa l-lahu
هُوَ ٱللَّهُ
അവന്‍ ആല്ലാഹുവാണു
l-khāliqu
ٱلْخَٰلِقُ
സൃഷ്ടാവായ
l-bāri-u
ٱلْبَارِئُ
നിര്‍മ്മിച്ചുണ്ടാക്കുന്നവനായ, രൂപപ്പെടുത്തുന്നവന്‍
l-muṣawiru
ٱلْمُصَوِّرُۖ
രൂപം നല്‍കുന്നവനായ, ആകൃതിപ്പെടുത്തുന്നവന്‍
lahu
لَهُ
അവന്നുണ്ട്‌
l-asmāu
ٱلْأَسْمَآءُ
നാമങ്ങള്‍, പേരുകള്‍
l-ḥus'nā
ٱلْحُسْنَىٰۚ
ഏറ്റവും നല്ല, (അത്യുല്‍കൃഷ്ടമായ)
yusabbiḥu lahu
يُسَبِّحُ لَهُۥ
അവനു സ്തോത്രകീര്‍ത്തനം ചെയ്യുന്നു
mā fī l-samāwāti
مَا فِى ٱلسَّمَٰوَٰتِ
ആകാശങ്ങളിലുള്ളത്
wal-arḍi
وَٱلْأَرْضِۖ
ഭൂമിയിലും
wahuwa l-ʿazīzu
وَهُوَ ٱلْعَزِيزُ
അവന്‍ പ്രതാപശാലിയാകുന്നു
l-ḥakīmu
ٱلْحَكِيمُ
അഗാധജ്ഞനായ

അവനാണ് അല്ലാഹു. സ്രഷ്ടാവും നിര്‍മാതാവും രൂപരചയിതാവും അവന്‍തന്നെ. വിശിഷ്ടനാമങ്ങളൊക്കെയും അവന്നുള്ളതാണ്. ആകാശഭൂമികളിലുള്ളവയെല്ലാം അവന്റെ മഹത്വം കീര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. അവനാണ് അജയ്യനും യുക്തിജ്ഞനും.

തഫ്സീര്‍