Skip to main content

وَاِنْ فَاتَكُمْ شَيْءٌ مِّنْ اَزْوَاجِكُمْ اِلَى الْكُفَّارِ فَعَاقَبْتُمْ فَاٰتُوا الَّذِيْنَ ذَهَبَتْ اَزْوَاجُهُمْ مِّثْلَ مَآ اَنْفَقُوْاۗ وَاتَّقُوا اللّٰهَ الَّذِيْٓ اَنْتُمْ بِهٖ مُؤْمِنُوْنَ   ( الممتحنة: ١١ )

wa-in fātakum
وَإِن فَاتَكُمْ
നിങ്ങള്‍ക്കു പാഴായി (നഷ്ടമായി) പ്പോയെങ്കില്‍
shayon
شَىْءٌ
വല്ലതും (വല്ലവരും)
min azwājikum
مِّنْ أَزْوَٰجِكُمْ
നിങ്ങളുടെ ഭാര്യമാരില്‍നിന്നു
ilā l-kufāri
إِلَى ٱلْكُفَّارِ
അവിശ്വാസികളിലേക്കു (പോയിട്ടു)
faʿāqabtum
فَعَاقَبْتُمْ
എന്നിട്ടു നിങ്ങള്‍ അനന്തര നടപടി എടുത്താല്‍ (നിങ്ങള്‍ക്കു ഊഴം ലഭിച്ചാല്‍)
faātū
فَـَٔاتُوا۟
എന്നാല്‍ നിങ്ങള്‍ കൊടുക്കുവിന്‍
alladhīna
ٱلَّذِينَ
യാതൊരുവര്‍ക്കു
dhahabat
ذَهَبَتْ
പോയതായ
azwājuhum
أَزْوَٰجُهُم
അവരുടെ ഭാര്യമാര്‍
mith'la mā
مِّثْلَ مَآ
യാതൊന്നുപോലെ
anfaqū
أَنفَقُوا۟ۚ
അവര്‍ ചിലവഴിച്ച
wa-ittaqū
وَٱتَّقُوا۟
നിങ്ങള്‍ സൂക്ഷിക്കയും ചെയ്യുവിന്‍
l-laha alladhī
ٱللَّهَ ٱلَّذِىٓ
യാതൊരു അല്ലാഹുവിനെ
antum bihi
أَنتُم بِهِۦ
നിങ്ങള്‍ അവനില്‍
mu'minūna
مُؤْمِنُونَ
വിശ്വസിക്കുന്നവരാകുന്നു

സത്യനിഷേധികളിലേക്കു പോയ നിങ്ങളുടെ ഭാര്യമാര്‍ക്കു നല്‍കിയ വിവാഹമൂല്യം നിങ്ങള്‍ക്കു തിരിച്ചുകിട്ടാതെ നഷ്ടപ്പെടുകയും എന്നിട്ട് നിങ്ങള്‍ അനന്തര നടപടി സ്വീകരിക്കുകയും ചെയ്താല്‍ ആരുടെ ഭാര്യമാരാണോ നഷ്ടപ്പെട്ടത് അവര്‍ നല്‍കിയ വിവാഹമൂല്യത്തിനു തുല്യമായ തുക അവര്‍ക്കു നല്‍കുക. നിങ്ങള്‍ വിശ്വസിച്ചംഗീകരിച്ച അല്ലാഹുവോട് ഭക്തിയുള്ളവരാവുക.

തഫ്സീര്‍

يٰٓاَيُّهَا النَّبِيُّ اِذَا جَاۤءَكَ الْمُؤْمِنٰتُ يُبَايِعْنَكَ عَلٰٓى اَنْ لَّا يُشْرِكْنَ بِاللّٰهِ شَيْـًٔا وَّلَا يَسْرِقْنَ وَلَا يَزْنِيْنَ وَلَا يَقْتُلْنَ اَوْلَادَهُنَّ وَلَا يَأْتِيْنَ بِبُهْتَانٍ يَّفْتَرِيْنَهٗ بَيْنَ اَيْدِيْهِنَّ وَاَرْجُلِهِنَّ وَلَا يَعْصِيْنَكَ فِيْ مَعْرُوْفٍ فَبَايِعْهُنَّ وَاسْتَغْفِرْ لَهُنَّ اللّٰهَ ۗاِنَّ اللّٰهَ غَفُوْرٌ رَّحِيْمٌ   ( الممتحنة: ١٢ )

yāayyuhā l-nabiyu
يَٰٓأَيُّهَا ٱلنَّبِىُّ
ഹേ, നബിയേ
idhā jāaka
إِذَا جَآءَكَ
നിന്റെ അടുക്കല്‍ വന്നാല്‍
l-mu'minātu
ٱلْمُؤْمِنَٰتُ
വിശ്വസിച്ച സ്ത്രീകള്‍
yubāyiʿ'naka
يُبَايِعْنَكَ
നിന്നോടു ബൈഅത്തു (പ്രതിജ്ഞ) നല്‍കിക്കൊണ്ടു
ʿalā an lā yush'rik'na
عَلَىٰٓ أَن لَّا يُشْرِكْنَ
അവര്‍ പങ്കുചേര്‍ക്കയില്ലെന്നു
bil-lahi
بِٱللَّهِ
അല്ലാഹുവിനോടു
shayan
شَيْـًٔا
യാതൊന്നിനെയും
walā yasriq'na
وَلَا يَسْرِقْنَ
മോഷ്ടിക്കുക (കളവു നടത്തുക) യില്ല എന്നും
walā yaznīna
وَلَا يَزْنِينَ
വ്യഭിചാരം ചെയ്കയുമില്ല
walā yaqtul'na
وَلَا يَقْتُلْنَ
കൊല ചെയ്കയുമില്ല
awlādahunna
أَوْلَٰدَهُنَّ
തങ്ങളുടെ സന്താനങ്ങളെ
walā yatīna
وَلَا يَأْتِينَ
തങ്ങള്‍ വരികയുമില്ല
bibuh'tānin
بِبُهْتَٰنٍ
കള്ളവാദവുംകൊണ്ടു, നുണയുമായി
yaftarīnahu
يَفْتَرِينَهُۥ
തങ്ങള്‍ കെട്ടിച്ചമക്കുന്ന
bayna aydīhinna
بَيْنَ أَيْدِيهِنَّ
തങ്ങളുടെ കൈകള്‍ക്കിടയില്‍വെച്ചു
wa-arjulihinna
وَأَرْجُلِهِنَّ
തങ്ങളുടെ കാലുകള്‍ക്കും
walā yaʿṣīnaka
وَلَا يَعْصِينَكَ
നിന്നോടു അവര്‍ അനുസരണക്കേടും കാണിക്കയില്ല (എന്നും)
fī maʿrūfin
فِى مَعْرُوفٍۙ
ഒരു സദാചാരത്തിലും, സല്‍കാര്യത്തിലും
fabāyiʿ'hunna
فَبَايِعْهُنَّ
എന്നാല്‍ നീ അവര്‍ക്കു ബൈഅത്തു കൊടുക്കുക, അവരോടു പ്രതിജ്ഞ വാങ്ങുക
wa-is'taghfir lahunna
وَٱسْتَغْفِرْ لَهُنَّ
അവര്‍ക്കുവേണ്ടി പാപമോചനവും തേടുക
l-laha
ٱللَّهَۖ
അല്ലാഹുവിനോടു
inna l-laha
إِنَّ ٱللَّهَ
നിശ്ചയമായും അല്ലാഹു
ghafūrun
غَفُورٌ
പൊറുക്കുന്നവനാണ്
raḥīmun
رَّحِيمٌ
കരുണാനിധിയാണ്

പ്രവാചകരേ, അല്ലാഹുവില്‍ ഒന്നിനെയും പങ്കുചേര്‍ക്കുകയില്ല; മോഷ്ടിക്കുകയില്ല; വ്യഭിചരിക്കുകയില്ല; സന്താനഹത്യ നടത്തുകയില്ല; തങ്ങളുടെ കൈകാലുകള്‍ക്കിടയില്‍ യാതൊരു വ്യാജവും മെനഞ്ഞുണ്ടാക്കുകയില്ല; നല്ല കാര്യത്തിലൊന്നും നിന്നോട് അനുസരണക്കേട് കാണിക്കുകയില്ല എന്നിങ്ങനെ പ്രതിജ്ഞ ചെയ്തുകൊണ്ട് സത്യവിശ്വാസിനികള്‍ നിന്നെ സമീപിച്ചാല്‍ അവരുടെ പ്രതിജ്ഞ സ്വീകരിച്ചുകൊള്ളുക. അവര്‍ക്കുവേണ്ടി അല്ലാഹുവോട് പാപമോചനം തേടുക. അല്ലാഹു ഏറെ പൊറുക്കുന്നവനും ദയാപരനുമാകുന്നു.

തഫ്സീര്‍

يٰٓاَيُّهَا الَّذِيْنَ اٰمَنُوْا لَا تَتَوَلَّوْا قَوْمًا غَضِبَ اللّٰهُ عَلَيْهِمْ قَدْ يَىِٕسُوْا مِنَ الْاٰخِرَةِ كَمَا يَىِٕسَ الْكُفَّارُ مِنْ اَصْحٰبِ الْقُبُوْرِ ࣖ   ( الممتحنة: ١٣ )

yāayyuhā alladhīna āmanū
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟
ഹേ വിശ്വസിച്ചവരേ
lā tatawallaw
لَا تَتَوَلَّوْا۟
നിങ്ങള്‍ മൈത്രി സ്ഥാപിക്കരുത്, സ്നേഹബന്ധം പുലര്‍ത്തരുത്
qawman
قَوْمًا
ഒരു ജനതയോടു
ghaḍiba l-lahu
غَضِبَ ٱللَّهُ
അല്ലാഹു കോപിച്ചിരിക്കുന്നു
ʿalayhim
عَلَيْهِمْ
അവരുടെമേല്‍
qad ya-isū
قَدْ يَئِسُوا۟
തീര്‍ച്ചയായും അവര്‍ നിരാശപ്പെട്ടിരിക്കുന്നു, ആശമുറിഞ്ഞു
mina l-ākhirati
مِنَ ٱلْءَاخِرَةِ
പരലോകത്തെ സംബന്ധിച്ചു
kamā ya-isa l-kufāru
كَمَا يَئِسَ ٱلْكُفَّارُ
അവിശ്വാസികള്‍ നിരാശപ്പെട്ടതുപോലെ
min aṣḥābi l-qubūri
مِنْ أَصْحَٰبِ ٱلْقُبُورِ
ക്വബ്റുകളിലുള്ളവരെപ്പറ്റി, ക്വബ്റിന്റെ ആള്‍ക്കാരില്‍പെട്ട

സത്യവിശ്വാസികളേ, അല്ലാഹുവിന്റെ കോപത്തിനിരയായ ജനത്തെ നിങ്ങള്‍ രക്ഷാധികാരികളാക്കരുത്. അവര്‍ പരലോകത്തെപ്പറ്റി തീര്‍ത്തും നിരാശരായിരിക്കുന്നു. ശവക്കുഴിയിലുള്ളവരെ സംബന്ധിച്ച് സത്യനിഷേധികള്‍ നിരാശരായപോലെ.

തഫ്സീര്‍