Skip to main content
bismillah

يٰٓاَيُّهَا الَّذِيْنَ اٰمَنُوْا لَا تَتَّخِذُوْا عَدُوِّيْ وَعَدُوَّكُمْ اَوْلِيَاۤءَ تُلْقُوْنَ اِلَيْهِمْ بِالْمَوَدَّةِ وَقَدْ كَفَرُوْا بِمَا جَاۤءَكُمْ مِّنَ الْحَقِّۚ يُخْرِجُوْنَ الرَّسُوْلَ وَاِيَّاكُمْ اَنْ تُؤْمِنُوْا بِاللّٰهِ رَبِّكُمْۗ اِنْ كُنْتُمْ خَرَجْتُمْ جِهَادًا فِيْ سَبِيْلِيْ وَابْتِغَاۤءَ مَرْضَاتِيْ تُسِرُّوْنَ اِلَيْهِمْ بِالْمَوَدَّةِ وَاَنَا۠ اَعْلَمُ بِمَآ اَخْفَيْتُمْ وَمَآ اَعْلَنْتُمْۗ وَمَنْ يَّفْعَلْهُ مِنْكُمْ فَقَدْ ضَلَّ سَوَاۤءَ السَّبِيْلِ   ( الممتحنة: ١ )

yāayyuhā alladhīna āmanū
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟
ഹേ വിശ്വസിച്ചവരെ
lā tattakhidhū
لَا تَتَّخِذُوا۟
നിങ്ങള്‍ ആക്കരുതു
ʿaduwwī
عَدُوِّى
എന്റെ ശത്രുവെ
waʿaduwwakum
وَعَدُوَّكُمْ
നിങ്ങളുടെ ശത്രുവും
awliyāa
أَوْلِيَآءَ
മിത്രങ്ങള്‍, ബന്ധുക്കള്‍, കാര്യകര്‍ത്താക്കള്‍
tul'qūna
تُلْقُونَ
നിങ്ങള്‍ ഇട്ടുകൊണ്ടു
ilayhim
إِلَيْهِم
അവരോടു, അവരിലേക്കു
bil-mawadati
بِٱلْمَوَدَّةِ
സ്നേഹബന്ധം, താല്‍പര്യം
waqad kafarū
وَقَدْ كَفَرُوا۟
അവര്‍ അവിശ്വസിച്ചിട്ടുമുണ്ട്, അവിശ്വസിച്ചിരിക്കെ
bimā jāakum
بِمَا جَآءَكُم
നിങ്ങള്‍ക്കു വന്നെത്തിയതില്‍
mina l-ḥaqi
مِّنَ ٱلْحَقِّ
യഥാര്‍ത്ഥമായിട്ടു, സത്യത്തില്‍നിന്നു
yukh'rijūna
يُخْرِجُونَ
അവര്‍ പുറത്താക്കുന്നു, ബഹിഷ്കരിക്കുന്നു
l-rasūla
ٱلرَّسُولَ
റസൂലിനെ
wa-iyyākum
وَإِيَّاكُمْۙ
നിങ്ങളെയും
an tu'minū
أَن تُؤْمِنُوا۟
നിങ്ങള്‍ വിശ്വസിക്കുന്നതിനാല്‍
bil-lahi rabbikum
بِٱللَّهِ رَبِّكُمْ
നിങ്ങളുടെ റബ്ബായ അല്ലാഹുവില്‍
in kuntum
إِن كُنتُمْ
നിങ്ങളാണെങ്കില്‍
kharajtum
خَرَجْتُمْ
പുറപ്പെട്ടിരിക്കുന്നു (എങ്കില്‍)
jihādan
جِهَٰدًا
സമരത്തിനു
fī sabīlī
فِى سَبِيلِى
എന്റെ മാര്‍ഗത്തില്‍
wa-ib'tighāa
وَٱبْتِغَآءَ
തേടുന്ന (അന്വേഷിക്കുന്ന) തിനും
marḍātī
مَرْضَاتِىۚ
എന്റെ പ്രീതി, പൊരുത്തം
tusirrūna
تُسِرُّونَ
നിങ്ങള്‍ രഹസ്യമാക്കുന്നു
ilayhim
إِلَيْهِم
അവരോടും, അവരിലേക്കു
bil-mawadati
بِٱلْمَوَدَّةِ
സ്നേഹബന്ധത്തെ
wa-anā aʿlamu
وَأَنَا۠ أَعْلَمُ
ഞാന്‍ ഏറ്റവും (നല്ലവണ്ണം) അറിയുന്നവനാണ്
bimā akhfaytum
بِمَآ أَخْفَيْتُمْ
നിങ്ങള്‍ മറച്ചു (ഒളിച്ചു) വെച്ചതിനെപ്പറ്റി
wamā aʿlantum
وَمَآ أَعْلَنتُمْۚ
നിങ്ങള്‍ പരസ്യമാക്കിയതിനെയും
waman yafʿalhu
وَمَن يَفْعَلْهُ
ആരെങ്കിലും (വല്ലവനും) അതു ചെയ്യുന്നതായാല്‍
minkum
مِنكُمْ
നിങ്ങളില്‍ നിന്നു
faqad ḍalla
فَقَدْ ضَلَّ
എന്നാല്‍ തീര്‍ച്ചയായും അവന്‍ പിഴച്ചു, തെറ്റി
sawāa l-sabīli
سَوَآءَ ٱلسَّبِيلِ
നേരായ വഴി, ശരിയായ മാര്‍ഗം

വിശ്വസിച്ചവരേ, നിങ്ങള്‍ എന്റെയും നിങ്ങളുടെയും ശത്രുക്കളുമായി സ്‌നേഹബന്ധം സ്ഥാപിച്ച് അവരെ രക്ഷാധികാരികളാക്കരുത്. നിങ്ങള്‍ക്കു വന്നെത്തിയ സത്യത്തെ അവര്‍ തള്ളിപ്പറഞ്ഞിരിക്കുന്നു. നിങ്ങളുടെ നാഥനായ അല്ലാഹുവില്‍ വിശ്വസിച്ചുവെന്നതിനാല്‍ അവര്‍ ദൈവദൂതനെയും നിങ്ങളെയും നാടുകടത്തുന്നു. എന്റെ മാര്‍ഗത്തില്‍ സമരം ചെയ്യാനും എന്റെ പ്രീതി നേടാനും തന്നെയാണ് നിങ്ങള്‍ ഇറങ്ങിത്തിരിച്ചതെങ്കില്‍ അങ്ങനെ ചെയ്യരുത്. എന്നാല്‍ നിങ്ങള്‍ അവരുമായി സ്വകാര്യത്തില്‍ സ്‌നേഹബന്ധം പുലര്‍ത്തുകയാണ്. നിങ്ങള്‍ ഒളിഞ്ഞും തെളിഞ്ഞും ചെയ്യുന്നതെല്ലാം ഞാന്‍ നന്നായി അറിയുന്നുണ്ട്. നിങ്ങളില്‍ അങ്ങനെ ചെയ്യുന്നവര്‍ നിശ്ചയമായും നേര്‍വഴിയില്‍നിന്ന് തെറ്റിപ്പോയിരിക്കുന്നു.

തഫ്സീര്‍

اِنْ يَّثْقَفُوْكُمْ يَكُوْنُوْا لَكُمْ اَعْدَاۤءً وَّيَبْسُطُوْٓا اِلَيْكُمْ اَيْدِيَهُمْ وَاَلْسِنَتَهُمْ بِالسُّوْۤءِ وَوَدُّوْا لَوْ تَكْفُرُوْنَۗ   ( الممتحنة: ٢ )

in yathqafūkum
إِن يَثْقَفُوكُمْ
അവര്‍ക്കു നിങ്ങളെ പിടികിട്ടിയാല്‍, നിങ്ങളെ കണ്ടെത്തിയാല്‍
yakūnū lakum
يَكُونُوا۟ لَكُمْ
അവർ നിങ്ങള്‍ക്കു ആയിത്തീരും
aʿdāan
أَعْدَآءً
ശത്രുക്കള്‍
wayabsuṭū
وَيَبْسُطُوٓا۟
അവര്‍ നീട്ടുകയും (വിരുത്തുകയും) ചെയ്യും
ilaykum
إِلَيْكُمْ
നിങ്ങളുടെ നേരെ, നിങ്ങളിലേക്കു
aydiyahum
أَيْدِيَهُمْ
അവരുടെ കൈകളെ
wa-alsinatahum
وَأَلْسِنَتَهُم
അവരുടെ നാവുകളെയും
bil-sūi
بِٱلسُّوٓءِ
തിന്‍മയുംകൊണ്ടു, തീയതുമായി
wawaddū
وَوَدُّوا۟
അവര്‍ ആഗ്രഹിക്കുകയും ചെയ്തു, മോഹിച്ചു, കൊതിക്കുന്നു
law takfurūna
لَوْ تَكْفُرُونَ
നിങ്ങള്‍ അവിശ്വസിച്ചിരുന്നെങ്കില്‍ എന്നു

നിങ്ങള്‍ അവരുടെ പിടിയില്‍ പെട്ടാല്‍ നിങ്ങളോട് കൊടിയ ശത്രുത കാണിക്കുന്നവരാണ് അവര്‍. കൈയും നാവുമുപയോഗിച്ച് അവര്‍ നിങ്ങളെ ദ്രോഹിക്കും. നിങ്ങള്‍ സത്യനിഷേധികളായിത്തീര്‍ന്നെങ്കില്‍ എന്ന് അവരാഗ്രഹിക്കുന്നു.

തഫ്സീര്‍

لَنْ تَنْفَعَكُمْ اَرْحَامُكُمْ وَلَآ اَوْلَادُكُمْ ۛيَوْمَ الْقِيٰمَةِ ۛيَفْصِلُ بَيْنَكُمْۗ وَاللّٰهُ بِمَا تَعْمَلُوْنَ بَصِيْرٌ   ( الممتحنة: ٣ )

lan tanfaʿakum
لَن تَنفَعَكُمْ
നിങ്ങള്‍ക്കു ഉപകരിക്കുകയില്ല തന്നെ
arḥāmukum
أَرْحَامُكُمْ
നിങ്ങളുടെ രക്ത (കുടുംബ) ബന്ധങ്ങള്‍
walā awlādukum
وَلَآ أَوْلَٰدُكُمْۚ
നിങ്ങളുടെ മക്കളും ഇല്ല
yawma l-qiyāmati
يَوْمَ ٱلْقِيَٰمَةِ
ക്വിയാമത്തുനാളില്‍
yafṣilu
يَفْصِلُ
അവന്‍ പിരിക്കും, തീരുമാനമെടുക്കും
baynakum
بَيْنَكُمْۚ
നിങ്ങള്‍ക്കിടയില്‍
wal-lahu
وَٱللَّهُ
അല്ലാഹു
bimā taʿmalūna
بِمَا تَعْمَلُونَ
നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി
baṣīrun
بَصِيرٌ
കണ്ടറിയുന്നവനാണ്

ഉയിര്‍ത്തെഴുന്നേല്‍പു നാളില്‍ നിങ്ങളുടെ കുടുംബക്കാരോ മക്കളോ നിങ്ങള്‍ക്കൊട്ടും ഉപകരിക്കുകയില്ല. അന്ന് അല്ലാഹു നിങ്ങളെ അന്യോന്യം വേര്‍പിരിക്കും. അല്ലാഹു നിങ്ങള്‍ ചെയ്യുന്നതൊക്കെ കണ്ടറിയുന്നവനാണ്.

തഫ്സീര്‍

قَدْ كَانَتْ لَكُمْ اُسْوَةٌ حَسَنَةٌ فِيْٓ اِبْرٰهِيْمَ وَالَّذِيْنَ مَعَهٗۚ اِذْ قَالُوْا لِقَوْمِهِمْ اِنَّا بُرَءٰۤؤُا مِنْكُمْ وَمِمَّا تَعْبُدُوْنَ مِنْ دُوْنِ اللّٰهِ ۖ كَفَرْنَا بِكُمْ وَبَدَا بَيْنَنَا وَبَيْنَكُمُ الْعَدَاوَةُ وَالْبَغْضَاۤءُ اَبَدًا حَتّٰى تُؤْمِنُوْا بِاللّٰهِ وَحْدَهٗٓ اِلَّا قَوْلَ اِبْرٰهِيْمَ لِاَبِيْهِ لَاَسْتَغْفِرَنَّ لَكَ وَمَآ اَمْلِكُ لَكَ مِنَ اللّٰهِ مِنْ شَيْءٍۗ رَبَّنَا عَلَيْكَ تَوَكَّلْنَا وَاِلَيْكَ اَنَبْنَا وَاِلَيْكَ الْمَصِيْرُ   ( الممتحنة: ٤ )

qad kānat lakum
قَدْ كَانَتْ لَكُمْ
നിങ്ങള്‍ക്കുണ്ടായിട്ടുണ്ട്
us'watun
أُسْوَةٌ
മാതൃക
ḥasanatun
حَسَنَةٌ
നല്ലതായ
fī ib'rāhīma
فِىٓ إِبْرَٰهِيمَ
ഇബ്രാഹീമില്‍
wa-alladhīna maʿahu
وَٱلَّذِينَ مَعَهُۥٓ
അദ്ദേഹത്തിന്റെ കൂടെയുള്ളവരിലും
idh qālū
إِذْ قَالُوا۟
അവര്‍ പറഞ്ഞ സന്ദര്‍ഭം
liqawmihim
لِقَوْمِهِمْ
അവരുടെ ജനതയോടു
innā buraāu
إِنَّا بُرَءَٰٓؤُا۟
നിശ്ചയമായും ഞങ്ങള്‍ ഒഴിവായവരാണ്
minkum
مِنكُمْ
നിങ്ങളില്‍നിന്നു
wamimmā taʿbudūna
وَمِمَّا تَعْبُدُونَ
നിങ്ങള്‍ ആരാധിച്ചു വരുന്നവയില്‍നിന്നും
min dūni l-lahi
مِن دُونِ ٱللَّهِ
അല്ലാഹുവിനു പുറമെ
kafarnā bikum
كَفَرْنَا بِكُمْ
നിങ്ങളില്‍ നാം അവിശ്വസിച്ചു (നിങ്ങളെ നിഷേധിച്ചു)
wabadā baynanā
وَبَدَا بَيْنَنَا
ഞങ്ങളുടെ ഇടയില്‍ വെളിപ്പെട്ടു
wabaynakumu
وَبَيْنَكُمُ
നിങ്ങള്‍ക്കുമിടയില്‍
l-ʿadāwatu
ٱلْعَدَٰوَةُ
ശത്രുത, പക
wal-baghḍāu
وَٱلْبَغْضَآءُ
വിദ്വേഷവും, അമര്‍ഷവും
abadan
أَبَدًا
എക്കാലത്തും
ḥattā tu'minū
حَتَّىٰ تُؤْمِنُوا۟
നിങ്ങള്‍ വിശ്വസിക്കുന്നതുവരെ
bil-lahi
بِٱللَّهِ
അല്ലാഹുവില്‍
waḥdahu
وَحْدَهُۥٓ
അവന്‍ ഏകനായ നിലയില്‍
illā qawla ib'rāhīma
إِلَّا قَوْلَ إِبْرَٰهِيمَ
ഇബ്രാഹീമിന്റെ വാക്കു (പറഞ്ഞതു) ഒഴികെ
li-abīhi
لِأَبِيهِ
തന്റെ പിതാവിനോടു
la-astaghfiranna laka
لَأَسْتَغْفِرَنَّ لَكَ
നിശ്ചയമായും ഞാന്‍ താങ്കള്‍ക്കു പാപമോചനം തേടും
wamā amliku laka
وَمَآ أَمْلِكُ لَكَ
താങ്കള്‍ക്കു ഞാന്‍ അധീനമാക്കുന്നില്ല (എനിക്കു കഴിവില്ല)
mina l-lahi
مِنَ ٱللَّهِ
അല്ലാഹുവില്‍നിന്നു
min shayin
مِن شَىْءٍۖ
യാതൊന്നുംതന്നെ
rabbanā
رَّبَّنَا
ഞങ്ങളുടെ രക്ഷിതാവേ
ʿalayka tawakkalnā
عَلَيْكَ تَوَكَّلْنَا
നിന്റെമേല്‍ ഞങ്ങള്‍ ഭരമേല്‍പിച്ചു
wa-ilayka
وَإِلَيْكَ
നിന്നിലേക്കു തന്നെ
anabnā
أَنَبْنَا
ഞങ്ങള്‍ മനസ്സുമടങ്ങി, വിനയപ്പെട്ടു
wa-ilayka
وَإِلَيْكَ
നിങ്കലേക്കു തന്നെയാണു
l-maṣīru
ٱلْمَصِيرُ
തിരിച്ചെത്തല്‍, മടക്കം

തീര്‍ച്ചയായും ഇബ്‌റാഹീമിലും അദ്ദേഹത്തോടൊപ്പമുള്ളവരിലും നിങ്ങള്‍ക്ക് മഹിതമായ മാതൃകയുണ്ട്. അവര്‍ തങ്ങളുടെ ജനതയോട് ഇവ്വിധം പറഞ്ഞ സന്ദര്‍ഭം: ''നിങ്ങളുമായോ അല്ലാഹുവെ വെടിഞ്ഞ് നിങ്ങള്‍ ആരാധിക്കുന്നവയുമായോ ഞങ്ങള്‍ക്കൊരു ബന്ധവുമില്ല. ഞങ്ങള്‍ നിങ്ങളെ അവിശ്വസിച്ചിരിക്കുന്നു. നിങ്ങള്‍ ഏകനായ അല്ലാഹുവില്‍ വിശ്വസിക്കുന്നതുവരെ ഞങ്ങള്‍ക്കും നിങ്ങള്‍ക്കുമിടയില്‍ വെറുപ്പും വിരോധവും പ്രകടമത്രെ.'' ഇതില്‍നിന്ന് വ്യത്യസ്തമായുള്ളത് ഇബ്‌റാഹീം തന്റെ പിതാവിനോടിങ്ങനെ പറഞ്ഞതു മാത്രമാണ്: 'തീര്‍ച്ചയായും ഞാന്‍ താങ്കളുടെ പാപമോചനത്തിനായി പ്രാര്‍ഥിക്കാം. എന്നാല്‍ അല്ലാഹുവില്‍നിന്ന് അങ്ങയ്ക്ക് എന്തെങ്കിലും നേടിത്തരിക എന്നത് എന്റെ കഴിവില്‍ പെട്ടതല്ല.' അവര്‍ പ്രാര്‍ഥിച്ചു: ''ഞങ്ങളുടെ നാഥാ! ഞങ്ങള്‍ നിന്നില്‍ മാത്രം ഭരമേല്‍പിക്കുന്നു. നിന്നിലേക്കു മാത്രം ഖേദിച്ചു മടങ്ങുന്നു. അവസാനം ഞങ്ങള്‍ വന്നെത്തുന്നതും നിന്റെ അടുത്തേക്കുതന്നെ.

തഫ്സീര്‍

رَبَّنَا لَا تَجْعَلْنَا فِتْنَةً لِّلَّذِيْنَ كَفَرُوْا وَاغْفِرْ لَنَا رَبَّنَاۚ اِنَّكَ اَنْتَ الْعَزِيْزُ الْحَكِيْمُ   ( الممتحنة: ٥ )

rabbanā
رَبَّنَا
ഞങ്ങളുടെ റബ്ബേ
lā tajʿalnā
لَا تَجْعَلْنَا
ഞങ്ങളെ നീ ആക്കരുതേ
fit'natan
فِتْنَةً
ഒരു പരീക്ഷണം (പരീക്ഷണപാത്രം)
lilladhīna kafarū
لِّلَّذِينَ كَفَرُوا۟
അവിശ്വസിച്ചവര്‍ക്കു
wa-igh'fir lanā
وَٱغْفِرْ لَنَا
ഞങ്ങള്‍ക്കു പൊറുത്തുതരുകയും വേണമേ
rabbanā
رَبَّنَآۖ
ഞങ്ങളുടെ റബ്ബേ
innaka anta
إِنَّكَ أَنتَ
നിശ്ചയമായും നീതന്നെ
l-ʿazīzu
ٱلْعَزِيزُ
പ്രതാപശാലി
l-ḥakīmu
ٱلْحَكِيمُ
അഗാധജ്ഞനായ, യുക്തിമാനായ

''ഞങ്ങളുടെ നാഥാ! സത്യനിഷേധികള്‍ക്കുള്ള പരീക്ഷണങ്ങള്‍ക്ക് ഞങ്ങളെ നീ വിധേയരാക്കരുതേ! ഞങ്ങളുടെ നാഥാ! ഞങ്ങള്‍ക്കു നീ പൊറുത്തുതരേണമേ! നീ അജയ്യനും യുക്തിജ്ഞനുമല്ലോ.''

തഫ്സീര്‍

لَقَدْ كَانَ لَكُمْ فِيْهِمْ اُسْوَةٌ حَسَنَةٌ لِّمَنْ كَانَ يَرْجُو اللّٰهَ وَالْيَوْمَ الْاٰخِرَۗ وَمَنْ يَّتَوَلَّ فَاِنَّ اللّٰهَ هُوَ الْغَنِيُّ الْحَمِيْدُ ࣖ   ( الممتحنة: ٦ )

laqad kāna
لَقَدْ كَانَ
തീര്‍ച്ചയായും ഉണ്ടായിട്ടുണ്ട്, ഉണ്ടായിരുന്നു
lakum fīhim
لَكُمْ فِيهِمْ
നിങ്ങള്‍ക്കു അവരില്‍
us'watun
أُسْوَةٌ
മാതൃക, തുടര്‍ച്ച
ḥasanatun
حَسَنَةٌ
നല്ലതായ
liman
لِّمَن
യാതൊരുവനു
kāna yarjū
كَانَ يَرْجُوا۟
അഭിലഷിക്കുന്ന, പ്രതീക്ഷിച്ചു വരുന്ന
l-laha
ٱللَّهَ
അല്ലാഹുവിനെ
wal-yawma l-ākhira
وَٱلْيَوْمَ ٱلْءَاخِرَۚ
അന്ത്യനാളിനെയും
waman yatawalla
وَمَن يَتَوَلَّ
ആരെങ്കിലും തിരിഞ്ഞു പോകുന്നതായാല്‍
fa-inna l-laha
فَإِنَّ ٱللَّهَ
എന്നാല്‍ നിശ്ചയമായും അല്ലാഹു
huwa l-ghaniyu
هُوَ ٱلْغَنِىُّ
അവനത്രെ ധന്യന്‍, അവന്‍ അനാശ്രയനത്രെ
l-ḥamīdu
ٱلْحَمِيدُ
സ്തുത്യര്‍ഹനായ

നിങ്ങള്‍ക്ക്, അല്ലാഹുവിലും അന്ത്യദിനത്തിലും പ്രതീക്ഷയര്‍പ്പിക്കുന്നവര്‍ക്ക്, അവരില്‍ ഉത്തമ മാതൃകയുണ്ട്. ആരെങ്കിലും അതിനെ നിരാകരിക്കുന്നുവെങ്കില്‍ അറിയുക; നിശ്ചയം, അല്ലാഹു ആശ്രയമാവശ്യമില്ലാത്തവനും സ്തുത്യര്‍ഹനുമാകുന്നു.

തഫ്സീര്‍

۞ عَسَى اللّٰهُ اَنْ يَّجْعَلَ بَيْنَكُمْ وَبَيْنَ الَّذِيْنَ عَادَيْتُمْ مِّنْهُمْ مَّوَدَّةًۗ وَاللّٰهُ قَدِيْرٌۗ وَاللّٰهُ غَفُوْرٌ رَّحِيْمٌ   ( الممتحنة: ٧ )

ʿasā l-lahu
عَسَى ٱللَّهُ
അല്ലാഹു ആയേക്കാം
an yajʿala
أَن يَجْعَلَ
ഉണ്ടാക്കുക, ആക്കുവാന്‍
baynakum
بَيْنَكُمْ
നിങ്ങള്‍ക്കിടയില്‍
wabayna alladhīna
وَبَيْنَ ٱلَّذِينَ
യാതൊരു കൂട്ടര്‍ക്കുമിടയില്‍
ʿādaytum min'hum
عَادَيْتُم مِّنْهُم
അവരില്‍നിന്നു നിങ്ങള്‍ ശത്രുതവെച്ച
mawaddatan
مَّوَدَّةًۚ
സ്നേഹബന്ധം
wal-lahu qadīrun
وَٱللَّهُ قَدِيرٌۚ
അല്ലാഹു കഴിവുള്ളവനാണ്‌
wal-lahu ghafūrun
وَٱللَّهُ غَفُورٌ
അല്ലാഹു വളരെ പൊറുക്കുന്നവനാണ്
raḥīmun
رَّحِيمٌ
കരുണാനിധിയാണ്

നിങ്ങള്‍ക്കും നിങ്ങള്‍ ശത്രുതപുലര്‍ത്തുന്നവര്‍ക്കുമിടയില്‍ അല്ലാഹു ഒരുവേള സൗഹൃദം സ്ഥാപിച്ചേക്കാം. അല്ലാഹു എല്ലാറ്റിനും കഴിവുറ്റവനാണ്. അല്ലാഹു ഏറെ പൊറുക്കുന്നവനും ദയാപരനുമാണ്.

തഫ്സീര്‍

لَا يَنْهٰىكُمُ اللّٰهُ عَنِ الَّذِيْنَ لَمْ يُقَاتِلُوْكُمْ فِى الدِّيْنِ وَلَمْ يُخْرِجُوْكُمْ مِّنْ دِيَارِكُمْ اَنْ تَبَرُّوْهُمْ وَتُقْسِطُوْٓا اِلَيْهِمْۗ اِنَّ اللّٰهَ يُحِبُّ الْمُقْسِطِيْنَ   ( الممتحنة: ٨ )

lā yanhākumu l-lahu
لَّا يَنْهَىٰكُمُ ٱللَّهُ
അല്ലാഹു നിങ്ങളോടു വിരോധിക്കുന്നില്ല
ʿani alladhīna
عَنِ ٱلَّذِينَ
യാതൊരു കൂട്ടരെപ്പറ്റി
lam yuqātilūkum
لَمْ يُقَٰتِلُوكُمْ
നിങ്ങളോടു യുദ്ധം ചെയ്തിട്ടില്ലാത്ത
fī l-dīni
فِى ٱلدِّينِ
മത (കാര്യ) ത്തില്‍
walam yukh'rijūkum
وَلَمْ يُخْرِجُوكُم
നിങ്ങളെ പുറത്താക്കുകയും ചെയ്യാത്ത
min diyārikum
مِّن دِيَٰرِكُمْ
നിങ്ങളുടെ വാസസ്ഥലങ്ങളില്‍ (വീടുകളില്‍) നിന്നു
an tabarrūhum
أَن تَبَرُّوهُمْ
അവര്‍ക്കു നന്‍മ (ഗുണം) ചെയ്യുന്നതിനെ
watuq'siṭū
وَتُقْسِطُوٓا۟
നീതിമുറ പാലിക്കുകയും
ilayhim
إِلَيْهِمْۚ
അവരോടു
inna l-laha
إِنَّ ٱللَّهَ
നിശ്ചയമായും അല്ലാഹു
yuḥibbu
يُحِبُّ
ഇഷ്ടപ്പെടുന്നു, സ്നേഹിക്കും
l-muq'siṭīna
ٱلْمُقْسِطِينَ
നീതിമുറ പാലിക്കുന്നവരെ

മതത്തിന്റെ പേരില്‍ നിങ്ങളോട് പൊരുതുകയോ, നിങ്ങളുടെ വീടുകളില്‍നിന്ന് നിങ്ങളെ ആട്ടിപ്പുറത്താക്കുകയോ ചെയ്യാത്തവരോട് നന്മ ചെയ്യുന്നതും നീതി കാണിക്കുന്നതും അല്ലാഹു വിലക്കുന്നില്ല. നീതി കാട്ടുന്നവരെ തീര്‍ച്ചയായും അല്ലാഹു ഇഷ്ടപ്പെടുന്നു.

തഫ്സീര്‍

اِنَّمَا يَنْهٰىكُمُ اللّٰهُ عَنِ الَّذِيْنَ قَاتَلُوْكُمْ فِى الدِّيْنِ وَاَخْرَجُوْكُمْ مِّنْ دِيَارِكُمْ وَظَاهَرُوْا عَلٰٓى اِخْرَاجِكُمْ اَنْ تَوَلَّوْهُمْۚ وَمَنْ يَّتَوَلَّهُمْ فَاُولٰۤىِٕكَ هُمُ الظّٰلِمُوْنَ   ( الممتحنة: ٩ )

innamā yanhākumu l-lahu
إِنَّمَا يَنْهَىٰكُمُ ٱللَّهُ
നിശ്ചയമായും അല്ലാഹു നിങ്ങളെ വിരോധിക്കുന്നു(ള്ളു)
ʿani alladhīna
عَنِ ٱلَّذِينَ
യാതൊരു കൂട്ടരെപ്പറ്റി (മാത്രം)
qātalūkum
قَٰتَلُوكُمْ
നിങ്ങളോടവര്‍ യുദ്ധം ചെയ്തു
fī l-dīni
فِى ٱلدِّينِ
മത(വിഷയ)ത്തില്‍
wa-akhrajūkum
وَأَخْرَجُوكُم
നിങ്ങളെ പുറത്താക്കുകയും ചെയ്തു
min diyārikum
مِّن دِيَٰرِكُمْ
നിങ്ങളുടെ വാസസ്ഥലങ്ങളില്‍നിന്നു
waẓāharū
وَظَٰهَرُوا۟
അവര്‍ പിന്തുണ (സഹകരണം) നല്‍കുകയും ചെയ്തു
ʿalā ikh'rājikum
عَلَىٰٓ إِخْرَاجِكُمْ
നിങ്ങളെ പുറത്താക്കുന്നതിനു
an tawallawhum
أَن تَوَلَّوْهُمْۚ
അതായതു അവരോടു മൈത്രി കാണിക്കുന്നതിനെ
waman yatawallahum
وَمَن يَتَوَلَّهُمْ
അവരോടു ആര്‍ മൈത്രി കാണിക്കുന്നുവോ
fa-ulāika humu
فَأُو۟لَٰٓئِكَ هُمُ
എന്നാല്‍ അക്കൂട്ടര്‍ തന്നെ
l-ẓālimūna
ٱلظَّٰلِمُونَ
അക്രമികള്‍

മതത്തിന്റെ പേരില്‍ നിങ്ങളോട് പൊരുതുകയും നിങ്ങളുടെ വീടുകളില്‍നിന്ന് നിങ്ങളെ പുറത്താക്കുകയും നിങ്ങളെ പുറത്താക്കാന്‍ പരസ്പരം സഹായിക്കുകയും ചെയ്തവരെ ആത്മമിത്രങ്ങളാക്കുന്നത് മാത്രമാണ് അല്ലാഹു വിലക്കിയിട്ടുള്ളത്. അത്തരക്കാരെ ആത്മമിത്രങ്ങളാക്കുന്നവരാരോ, അവര്‍ തന്നെയാണ് അക്രമികള്‍.

തഫ്സീര്‍

يٰٓاَيُّهَا الَّذِيْنَ اٰمَنُوْٓا اِذَا جَاۤءَكُمُ الْمُؤْمِنٰتُ مُهٰجِرٰتٍ فَامْتَحِنُوْهُنَّۗ اَللّٰهُ اَعْلَمُ بِاِيْمَانِهِنَّ فَاِنْ عَلِمْتُمُوْهُنَّ مُؤْمِنٰتٍ فَلَا تَرْجِعُوْهُنَّ اِلَى الْكُفَّارِۗ لَا هُنَّ حِلٌّ لَّهُمْ وَلَا هُمْ يَحِلُّوْنَ لَهُنَّۗ وَاٰتُوْهُمْ مَّآ اَنْفَقُوْاۗ وَلَا جُنَاحَ عَلَيْكُمْ اَنْ تَنْكِحُوْهُنَّ اِذَآ اٰتَيْتُمُوْهُنَّ اُجُوْرَهُنَّۗ وَلَا تُمْسِكُوْا بِعِصَمِ الْكَوَافِرِ وَسْـَٔلُوْا مَآ اَنْفَقْتُمْ وَلْيَسْـَٔلُوْا مَآ اَنْفَقُوْاۗ ذٰلِكُمْ حُكْمُ اللّٰهِ ۗيَحْكُمُ بَيْنَكُمْۗ وَاللّٰهُ عَلِيْمٌ حَكِيْمٌ   ( الممتحنة: ١٠ )

yāayyuhā alladhīna āmanū
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟
ഹേ വിശ്വസിച്ചവരേ
idhā jāakumu
إِذَا جَآءَكُمُ
നിങ്ങളുടെ അടുക്കല്‍ വന്നാല്‍
l-mu'minātu
ٱلْمُؤْمِنَٰتُ
വിശ്വസിച്ച സ്ത്രീകള്‍
muhājirātin
مُهَٰجِرَٰتٍ
ഹിജ്ര (നാടുവിട്ടു) വരുന്നവരായി
fa-im'taḥinūhunna
فَٱمْتَحِنُوهُنَّۖ
നിങ്ങളവരെ പരീക്ഷിച്ചു നോക്കുക
l-lahu aʿlamu
ٱللَّهُ أَعْلَمُ
അല്ലാഹു ഏറ്റവും (നല്ലപോലെ) അറിയുന്നവനാണ്
biīmānihinna
بِإِيمَٰنِهِنَّۖ
അവരുടെ വിശ്വാസത്തെക്കുറിച്ചു
fa-in ʿalim'tumūhunna
فَإِنْ عَلِمْتُمُوهُنَّ
എന്നിട്ടു നിങ്ങള്‍ അവരെ അറിഞ്ഞാല്‍ (ബോധ്യംവന്നാല്‍)
mu'minātin
مُؤْمِنَٰتٍ
വിശ്വാസിനികളാണെന്നു
falā tarjiʿūhunna
فَلَا تَرْجِعُوهُنَّ
എന്നാലവരെ മടക്കരുത്
ilā l-kufāri
إِلَى ٱلْكُفَّارِۖ
അവിശ്വാസികളിലേക്കു
lā hunna
لَا هُنَّ
അവര്‍ (ആ സ്ത്രീകള്‍) അല്ല
ḥillun lahum
حِلٌّ لَّهُمْ
അവര്‍ക്കു അനുവദനീയം
walā hum yaḥillūna
وَلَا هُمْ يَحِلُّونَ
അവരും അനുവദനീയമാവുകയില്ല
lahunna
لَهُنَّۖ
അവര്‍ (സ്ത്രീകള്‍) ക്കു
waātūhum
وَءَاتُوهُم
അവര്‍ക്കു കൊടുക്കുകയും വേണം
mā anfaqū
مَّآ أَنفَقُوا۟ۚ
അവര്‍ ചിലവഴിച്ചതു
walā junāḥa ʿalaykum
وَلَا جُنَاحَ عَلَيْكُمْ
നിങ്ങള്‍ക്കു തെറ്റില്ല, കുറ്റമില്ല
an tankiḥūhunna
أَن تَنكِحُوهُنَّ
അവരെ വിവാഹം ചെയ്യല്‍
idhā ātaytumūhunna
إِذَآ ءَاتَيْتُمُوهُنَّ
അവര്‍ക്കു നിങ്ങള്‍ കൊടുത്താല്‍
ujūrahunna
أُجُورَهُنَّۚ
അവരുടെ പ്രതിഫല (മഹ്ര്‍- വിവാഹമൂല്യ)ങ്ങള്‍
walā tum'sikū
وَلَا تُمْسِكُوا۟
നിങ്ങള്‍ വെച്ചുകൊണ്ടിരിക്കരുതു, പിടിച്ചുവെക്കരുതു
biʿiṣami
بِعِصَمِ
സംബന്ധ (കെട്ടു - വിവാഹ ബന്ധ)ങ്ങളെ
l-kawāfiri
ٱلْكَوَافِرِ
കാഫിറു (അവിശ്വാസി) കളായ സ്ത്രീകളുടെ
wasalū
وَسْـَٔلُوا۟
നിങ്ങള്‍ ചോദിച്ചുകൊള്ളുക
mā anfaqtum
مَآ أَنفَقْتُمْ
നിങ്ങള്‍ ചിലവഴിച്ചതു
walyasalū
وَلْيَسْـَٔلُوا۟
അവരും ചോദിച്ചുകൊള്ളട്ടെ
mā anfaqū
مَآ أَنفَقُوا۟ۚ
അവര്‍ ചിലവഴിച്ചതു
dhālikum
ذَٰلِكُمْ
അതു
ḥuk'mu l-lahi
حُكْمُ ٱللَّهِۖ
അല്ലാഹുവിന്റെ വിധിയാണ്, നിയമമാണ്
yaḥkumu
يَحْكُمُ
അവന്‍ വിധിക്കുന്നു, നിയമിക്കുന്നു
baynakum
بَيْنَكُمْۚ
നിങ്ങള്‍ക്കിടയില്‍
wal-lahu
وَٱللَّهُ
അല്ലാഹു
ʿalīmun
عَلِيمٌ
സര്‍വ്വജ്ഞനാണ്
ḥakīmun
حَكِيمٌ
അഗാധജ്ഞനാണ്

വിശ്വസിച്ചവരേ, വിശ്വാസിനികള്‍ അഭയം തേടി നിങ്ങളെ സമീപിച്ചാല്‍ അവരെ പരീക്ഷിച്ചു നോക്കുക. അവരുടെ വിശ്വാസവിശുദ്ധിയെ സംബന്ധിച്ച് അല്ലാഹു നന്നായറിയുന്നു. അവര്‍ യഥാര്‍ഥ വിശ്വാസിനികളാണെന്ന് ബോധ്യമായാല്‍ പിന്നെ നിങ്ങളവരെ സത്യനിഷേധികളിലേക്ക് തിരിച്ചയക്കരുത്. ആ വിശ്വാസിനികള്‍ സത്യനിഷേധികള്‍ക്ക് അനുവദിക്കപ്പെട്ടവരല്ല. ആ സത്യനിഷേധികള്‍ വിശ്വാസിനികള്‍ക്കും അനുവദനീയരല്ല. അവര്‍ വ്യയം ചെയ്തത് നിങ്ങള്‍ അവര്‍ക്ക് മടക്കിക്കൊടുക്കുക. നിങ്ങള്‍ അവരെ വിവാഹം ചെയ്യുന്നതിന് വിലക്കൊന്നുമില്ല- അവര്‍ക്ക് അവരുടെ വിവാഹമൂല്യം നല്‍കുകയാണെങ്കില്‍. സത്യനിഷേധിനികളുമായുള്ള വിവാഹബന്ധം നിങ്ങളും നിലനിര്‍ത്തരുത്. നിങ്ങളവര്‍ക്കു നല്‍കിയത് തിരിച്ചു ചോദിക്കുക. അവര്‍ ചെലവഴിച്ചതെന്തോ അതത്രയും അവരും ആവശ്യപ്പെട്ടുകൊള്ളട്ടെ. അതാണ് അല്ലാഹുവിന്റെ വിധി. അവന്‍ നിങ്ങള്‍ക്കിടയില്‍ വിധി കല്‍പിക്കുന്നു. അല്ലാഹു സര്‍വജ്ഞനും യുക്തിമാനുമാണ്.

തഫ്സീര്‍
വിശുദ്ധ ഖുർആൻ വിവരങ്ങൾ :
അല്‍മുംതഹിന
القرآن الكريم:الممتحنة
Ayah Sajadat (سجدة):-
സൂറത്തുല്‍ (latin):Al-Mumtahanah
സൂറത്തുല്‍:60
ആയത്ത് എണ്ണം:13
ആകെ വാക്കുകൾ:348
ആകെ പ്രതീകങ്ങൾ:1510
Number of Rukūʿs:2
Revelation Location:സിവിൽ
Revelation Order:91
ആരംഭിക്കുന്നത്:5150