Skip to main content

يٰقَوْمَنَآ اَجِيْبُوْا دَاعِيَ اللّٰهِ وَاٰمِنُوْا بِهٖ يَغْفِرْ لَكُمْ مِّنْ ذُنُوْبِكُمْ وَيُجِرْكُمْ مِّنْ عَذَابٍ اَلِيْمٍ   ( الأحقاف: ٣١ )

yāqawmanā
يَٰقَوْمَنَآ
ഞങ്ങളുടെ ജനങ്ങളെ
ajībū
أَجِيبُوا۟
നിങ്ങള്‍ ഉത്തരം ചെയ്യുവിന്‍
dāʿiya l-lahi
دَاعِىَ ٱللَّهِ
അല്ലാഹുവിന്റെ ക്ഷണക്കാരനു
waāminū bihi
وَءَامِنُوا۟ بِهِۦ
അവനില്‍ വിശ്വസിക്കുകയും ചെയ്യുവിന്‍
yaghfir lakum
يَغْفِرْ لَكُم
എന്നാലവന്‍ നിങ്ങള്‍ക്കു പൊറുക്കും
min dhunūbikum
مِّن ذُنُوبِكُمْ
നിങ്ങളുടെ പാപങ്ങളില്‍നിന്നു
wayujir'kum
وَيُجِرْكُم
നിങ്ങളെ കാക്കുകയും ചെയ്യും
min ʿadhābin
مِّنْ عَذَابٍ
ശിക്ഷയില്‍ നിന്നു
alīmin
أَلِيمٍ
വേദനയേറിയ.

''ഞങ്ങളുടെ സമുദായമേ, അല്ലാഹുവിലേക്ക് വിളിക്കുന്നവന് ഉത്തരമേകുക. അദ്ദേഹത്തില്‍ വിശ്വസിക്കുക. എങ്കില്‍ നിങ്ങളുടെ പാപങ്ങള്‍ അല്ലാഹു പൊറുത്തുതരും. നോവേറും ശിക്ഷയില്‍ നിന്ന് നിങ്ങളെ രക്ഷിക്കും.''

തഫ്സീര്‍

وَمَنْ لَّا يُجِبْ دَاعِيَ اللّٰهِ فَلَيْسَ بِمُعْجِزٍ فِى الْاَرْضِ وَلَيْسَ لَهٗ مِنْ دُوْنِهٖٓ اَوْلِيَاۤءُ ۗ اُولٰۤىِٕكَ فِيْ ضَلٰلٍ مُّبِيْنٍ   ( الأحقاف: ٣٢ )

waman lā yujib
وَمَن لَّا يُجِبْ
ഉത്തരം ചെയ്യാത്തവര്‍, ആര്‍ ഉത്തരം ചെയ്തില്ലയോ
dāʿiya l-lahi
دَاعِىَ ٱللَّهِ
അല്ലാഹുവിന്റെ ക്ഷണക്കാരനു
falaysa
فَلَيْسَ
എന്നാല്‍ അവനല്ല
bimuʿ'jizin
بِمُعْجِزٍ
അസാധ്യമാക്കുന്ന (തോല്‍പിക്കുന്ന)
fī l-arḍi
فِى ٱلْأَرْضِ
ഭൂമിയില്‍
walaysa lahu
وَلَيْسَ لَهُۥ
അവനു ഇല്ലതാനും
min dūnihi
مِن دُونِهِۦٓ
അവനു പുറമെ
awliyāu
أَوْلِيَآءُۚ
രക്ഷാകര്‍ത്താക്കള്‍, ബന്ധുക്കള്‍
ulāika
أُو۟لَٰٓئِكَ
ആ കൂട്ടര്‍
fī ḍalālin
فِى ضَلَٰلٍ
വഴികേടിലാണ്
mubīnin
مُّبِينٍ
പ്രത്യക്ഷമായ

അല്ലാഹുവിലേക്ക് ക്ഷണിക്കുന്നവന് ആരെങ്കിലും ഉത്തരം നല്‍കുന്നില്ലെങ്കിലോ, അവന് ഈ ഭൂമിയില്‍ അല്ലാഹുവിനെ തോല്‍പിക്കാനൊന്നുമാവില്ല. അല്ലാഹുവല്ലാതെ അവന് രക്ഷകരായി ആരുമില്ല. അവര്‍ വ്യക്തമായ വഴികേടില്‍ തന്നെ.

തഫ്സീര്‍

اَوَلَمْ يَرَوْا اَنَّ اللّٰهَ الَّذِيْ خَلَقَ السَّمٰوٰتِ وَالْاَرْضَ وَلَمْ يَعْيَ بِخَلْقِهِنَّ بِقٰدِرٍ عَلٰٓى اَنْ يُّحْيِ َۧ الْمَوْتٰى ۗبَلٰٓى اِنَّهٗ عَلٰى كُلِّ شَيْءٍ قَدِيْرٌ   ( الأحقاف: ٣٣ )

awalam yaraw
أَوَلَمْ يَرَوْا۟
അവര്‍ക്കു കണ്ടുകൂടേ, അവര്‍ കണ്ടില്ലേ
anna l-laha
أَنَّ ٱللَّهَ
നിശ്ചയമായും അല്ലാഹു ആകുന്നുവെന്നു
alladhī khalaqa
ٱلَّذِى خَلَقَ
സൃഷ്ടിച്ചവനായ
l-samāwāti
ٱلسَّمَٰوَٰتِ
ആകാശങ്ങളെ
wal-arḍa
وَٱلْأَرْضَ
ഭൂമിയെയും
walam yaʿya
وَلَمْ يَعْىَ
ക്ഷീണിച്ചതുമില്ല, കുഴങ്ങുകയും ചെയ്യാത്ത
bikhalqihinna
بِخَلْقِهِنَّ
അവയെ സൃഷ്ടിച്ചതുകൊണ്ടു
biqādirin
بِقَٰدِرٍ
കഴിവുള്ളവന്‍ തന്നെ (എന്നു)
ʿalā an yuḥ'yiya
عَلَىٰٓ أَن يُحْۦِىَ
ജീവിപ്പിക്കുവാന്‍
l-mawtā
ٱلْمَوْتَىٰۚ
മരണപ്പെട്ടവരെ
balā
بَلَىٰٓ
അല്ലാതേ, (അതെ)
innahu
إِنَّهُۥ
നിശ്ചയമായും അവന്‍
ʿalā kulli shayin
عَلَىٰ كُلِّ شَىْءٍ
എല്ലാ കാര്യത്തിനും
qadīrun
قَدِيرٌ
കഴിയുന്നവനാണ്

അവര്‍ കണ്ടറിയുന്നില്ലേ; ആകാശഭൂമികളെ സൃഷ്ടിച്ചവനും അവയുടെ സൃഷ്ടിയാലൊട്ടും തളരാത്തവനുമായ അല്ലാഹു മരിച്ചവരെ ജീവിപ്പിക്കാന്‍ കഴിവുറ്റവനാണെന്ന്? അറിയുക: ഉറപ്പായും അവന്‍ എല്ലാ കാര്യങ്ങള്‍ക്കും കഴിവുറ്റവന്‍ തന്നെ.

തഫ്സീര്‍

وَيَوْمَ يُعْرَضُ الَّذِيْنَ كَفَرُوْا عَلَى النَّارِۗ اَلَيْسَ هٰذَا بِالْحَقِّ ۗ قَالُوْا بَلٰى وَرَبِّنَا ۗقَالَ فَذُوْقُوا الْعَذَابَ بِمَا كُنْتُمْ تَكْفُرُوْنَ   ( الأحقاف: ٣٤ )

wayawma yuʿ'raḍu
وَيَوْمَ يُعْرَضُ
പ്രദര്‍ശിപ്പിക്കപ്പെടുന്ന ദിവസം
alladhīna kafarū
ٱلَّذِينَ كَفَرُوا۟
അവിശ്വസിച്ചവര്‍
ʿalā l-nāri
عَلَى ٱلنَّارِ
നരകത്തിങ്കല്‍
alaysa hādhā
أَلَيْسَ هَٰذَا
ഇതല്ലേ
bil-ḥaqi
بِٱلْحَقِّۖ
യഥാര്‍ത്ഥം, വാസ്തവം തന്നെ
qālū
قَالُوا۟
അവര്‍ പറയും
balā
بَلَىٰ
അല്ലാതേ
warabbinā
وَرَبِّنَاۚ
ഞങ്ങളുടെ റബ്ബ് തന്നെയാണ്
qāla
قَالَ
അവന്‍ പറയും
fadhūqū
فَذُوقُوا۟
എന്നാല്‍ നിങ്ങള്‍ ആസ്വദിച്ചു (രുചിച്ചു) കൊള്ളുവിന്‍
l-ʿadhāba
ٱلْعَذَابَ
ശിക്ഷ
bimā kuntum
بِمَا كُنتُمْ
നിങ്ങളായിരുന്നതുകൊണ്ടു
takfurūna
تَكْفُرُونَ
അവിശ്വസിക്കുക

സത്യനിഷേധികളെ നരകത്തിന്നടുത്ത് കൊണ്ടുവരുംനാള്‍ അവരോട് ചോദിക്കും: ''ഇതു യാഥാര്‍ഥ്യം തന്നെയല്ലേ?'' അവര്‍ പറയും: ''അതെ! ഞങ്ങളുടെ നാഥന്‍ തന്നെ സത്യം!'' അല്ലാഹു പറയും: ''നിങ്ങള്‍ നിഷേധിച്ചിരുന്നതിന്റെ ശിക്ഷ അനുഭവിച്ചുകൊള്ളുക.''

തഫ്സീര്‍

فَاصْبِرْ كَمَا صَبَرَ اُولُوا الْعَزْمِ مِنَ الرُّسُلِ وَلَا تَسْتَعْجِلْ لَّهُمْ ۗ كَاَنَّهُمْ يَوْمَ يَرَوْنَ مَا يُوْعَدُوْنَۙ لَمْ يَلْبَثُوْٓا اِلَّا سَاعَةً مِّنْ نَّهَارٍ ۗ بَلٰغٌ ۚفَهَلْ يُهْلَكُ اِلَّا الْقَوْمُ الْفٰسِقُوْنَ ࣖ  ( الأحقاف: ٣٥ )

fa-iṣ'bir
فَٱصْبِرْ
ആകയാല്‍ (എന്നാല്‍) നീ ക്ഷമിക്കുക
kamā ṣabara
كَمَا صَبَرَ
ക്ഷമിച്ചതുപോലെ
ulū l-ʿazmi
أُو۟لُوا۟ ٱلْعَزْمِ
ദൃഢമനസ്കന്മാര്‍
mina l-rusuli
مِنَ ٱلرُّسُلِ
റസൂലുകളാകുന്ന, റസൂലുകളില്‍നിന്നുള്ള
walā tastaʿjil
وَلَا تَسْتَعْجِل
നീ ധൃതിപ്പെടുകയും ചെയ്യരുതു
lahum
لَّهُمْۚ
അവര്‍ക്കുവേണ്ടി, അവരോടു
ka-annahum
كَأَنَّهُمْ
അവര്‍ .... പോലെയിരിക്കും
yawma yarawna
يَوْمَ يَرَوْنَ
അവര്‍ കാണുന്ന ദിവസം
mā yūʿadūna
مَا يُوعَدُونَ
അവരോടു വാഗ്ദത്തം (താക്കീതു) ചെയ്യപ്പെടുന്നത്
lam yalbathū
لَمْ يَلْبَثُوٓا۟
അവര്‍ താമസിച്ചിട്ടില്ലാത്ത (പോലെയിരിക്കും)
illā sāʿatan
إِلَّا سَاعَةً
ഒരു നാഴികയല്ലാതെ
min nahārin
مِّن نَّهَارٍۭۚ
ഒരു പകലില്‍നിന്നു, പകലിന്റെ
balāghun
بَلَٰغٌۚ
ഒരു പ്രബോധനം, എത്തിച്ചുകൊടുക്കല്‍
fahal yuh'laku
فَهَلْ يُهْلَكُ
എന്നാല്‍ (അപ്പോള്‍) നാശത്തില്‍ പെടുമോ
illā l-qawmu
إِلَّا ٱلْقَوْمُ
ജനതയല്ലാതെ
l-fāsiqūna
ٱلْفَٰسِقُونَ
തോന്നിയവാസികളായ, ദുര്‍ന്നടപ്പുകാരായ

അതിനാല്‍ നീ ക്ഷമിക്കുക. ഇച്ഛാശക്തിയുള്ള ദൈവദൂതന്മാര്‍ ക്ഷമിച്ചപോലെ. ഈ സത്യനിഷേധികളുടെ കാര്യത്തില്‍ നീ തിരക്കു കൂട്ടാതിരിക്കുക. അവര്‍ക്ക് വാഗ്ദാനം നല്‍കപ്പെടുന്ന ശിക്ഷ നേരില്‍ കാണുന്ന ദിവസം അവര്‍ക്കു തോന്നും: തങ്ങള്‍ പകലില്‍നിന്നൊരു വിനാഴിക നേരമല്ലാതെ ഭൂലോകത്ത് വസിച്ചിട്ടില്ലെന്ന്. ഇത് ഒരറിയിപ്പാണ്. ഇനിയും അധര്‍മികളല്ലാതെ ആരെങ്കിലും നാശത്തിന്നര്‍ഹരാകുമോ?

തഫ്സീര്‍