Skip to main content

قُلْ اِنَّنِيْ هَدٰىنِيْ رَبِّيْٓ اِلٰى صِرَاطٍ مُّسْتَقِيْمٍ ەۚ دِيْنًا قِيَمًا مِّلَّةَ اِبْرٰهِيْمَ حَنِيْفًاۚ وَمَا كَانَ مِنَ الْمُشْرِكِيْنَ  ( الأنعام: ١٦١ )

qul innanī
قُلْ إِنَّنِى
പറയുക നിശ്ചയമായും ഞാന്‍
hadānī
هَدَىٰنِى
എന്നെ നയിച്ചിരിക്കുന്നു, എനിക്കു വഴികാട്ടിത്തന്നിരിക്കുന്നു
rabbī
رَبِّىٓ
എന്റെ റബ്ബു
ilā ṣirāṭin
إِلَىٰ صِرَٰطٍ
പാതയിലേക്കു
mus'taqīmin
مُّسْتَقِيمٍ
നേരെയുള്ള, ചൊവ്വെയുള്ള
dīnan
دِينًا
മതം
qiyaman
قِيَمًا
നേരെ നിലകൊള്ളുന്നതായ, ഉറച്ചു നില്‍ക്കുന്ന
millata
مِّلَّةَ
അതായതു മാര്‍ഗ്ഗം
ib'rāhīma
إِبْرَٰهِيمَ
ഇബ്രാഹീമിന്റെ
ḥanīfan
حَنِيفًاۚ
ഋജുമാനസനായിക്കൊണ്ടുള്ള
wamā kāna
وَمَا كَانَ
അദ്ദേഹം ആയിരുന്നില്ല
mina l-mush'rikīna
مِنَ ٱلْمُشْرِكِينَ
മുശ്രിക്കുകളില്‍പെട്ട (വന്‍)

പറയുക: ഉറപ്പായും എന്റെ നാഥന്‍ എന്നെ നേര്‍വഴിയിലേക്ക് നയിച്ചിരിക്കുന്നു. വളവുതിരിവുകളേതുമില്ലാത്ത മതത്തിലേക്ക്. ഇബ്‌റാഹീം നിലകൊണ്ട വക്രതയില്ലാത്ത മാര്‍ഗത്തിലേക്ക്. അദ്ദേഹം ബഹുദൈവവാദികളില്‍ പെട്ടവനായിരുന്നില്ല.

തഫ്സീര്‍

قُلْ اِنَّ صَلَاتِيْ وَنُسُكِيْ وَمَحْيَايَ وَمَمَاتِيْ لِلّٰهِ رَبِّ الْعٰلَمِيْنَۙ  ( الأنعام: ١٦٢ )

qul
قُلْ
പറയുക
inna ṣalātī
إِنَّ صَلَاتِى
നിശ്ചയമായും എന്റെ നമസ്കാരം
wanusukī
وَنُسُكِى
എന്റെ ആരാധനാകര്‍മ്മങ്ങളും, ബലികര്‍മ്മങ്ങളും
wamaḥyāya
وَمَحْيَاىَ
എന്റെ ജീവിതവും
wamamātī
وَمَمَاتِى
എന്റെ മരണവും
lillahi
لِلَّهِ
അല്ലാഹുവിനാണ്, അല്ലാഹുവിനുവേണ്ടിയത്രെ
rabbi l-ʿālamīna
رَبِّ ٱلْعَٰلَمِينَ
ലോകരുടെ റബ്ബായ, ലോകരക്ഷിതാവായ

പറയുക: ''നിശ്ചയമായും എന്റെ നമസ്‌കാരവും ആരാധനാകര്‍മങ്ങളും ജീവിതവും മരണവുമെല്ലാം പ്രപഞ്ചനാഥനായ അല്ലാഹുവിനുള്ളതാണ്.

തഫ്സീര്‍

لَا شَرِيْكَ لَهٗ ۚوَبِذٰلِكَ اُمِرْتُ وَاَنَا۠ اَوَّلُ الْمُسْلِمِيْنَ   ( الأنعام: ١٦٣ )

lā sharīka
لَا شَرِيكَ
പങ്കുകാരേ ഇല്ല
lahu
لَهُۥۖ
അവനു
wabidhālika
وَبِذَٰلِكَ
അതുകൊണ്ടത്രെ
umir'tu
أُمِرْتُ
ഞാന്‍ കല്‍പിക്കപ്പെട്ടിരിക്കുന്നത്
wa-anā
وَأَنَا۠
ഞാനാകട്ടെ
awwalu
أَوَّلُ
ഒന്നാമനാണ്‌
l-mus'limīna
ٱلْمُسْلِمِينَ
മുസ്ലിംകളിലെ

''അവന് പങ്കാളികളാരുമില്ല. അവ്വിധമാണ് എന്നോട് കല്‍പിച്ചിരിക്കുന്നത്. അവനെ അനുസരിക്കുന്നവരില്‍ ഒന്നാമനാണ് ഞാന്‍.''

തഫ്സീര്‍

قُلْ اَغَيْرَ اللّٰهِ اَبْغِيْ رَبًّا وَّهُوَ رَبُّ كُلِّ شَيْءٍۗ وَلَا تَكْسِبُ كُلُّ نَفْسٍ اِلَّا عَلَيْهَاۚ وَلَا تَزِرُ وَازِرَةٌ وِّزْرَ اُخْرٰىۚ ثُمَّ اِلٰى رَبِّكُمْ مَّرْجِعُكُمْ فَيُنَبِّئُكُمْ بِمَا كُنْتُمْ فِيْهِ تَخْتَلِفُوْنَ   ( الأنعام: ١٦٤ )

qul
قُلْ
പറയുക
aghayra l-lahi
أَغَيْرَ ٱللَّهِ
അല്ലാഹു അല്ലാത്തവരെയോ
abghī
أَبْغِى
ഞാന്‍ തേടുന്നു, തിരയുന്നു
rabban
رَبًّا
റബ്ബായിട്ട്, രക്ഷിതാവായി
wahuwa rabbu
وَهُوَ رَبُّ
അവനാകട്ടെ റബ്ബാകുന്നു
kulli shayin
كُلِّ شَىْءٍۚ
എല്ലാ വസ്തുവിന്റെയും
walā taksibu
وَلَا تَكْسِبُ
സമ്പാദിക്കുകയുമില്ല, ചെയ്തുവെക്കുകയുമില്ല
kullu nafsin
كُلُّ نَفْسٍ
എല്ലാ ആത്മാവും, ആളും, ദേഹവും, വ്യക്തിയും
illā ʿalayhā
إِلَّا عَلَيْهَاۚ
അതിന്റെമേല്‍ (ബാധ്യത) ആയിക്കൊണ്ടാല്ലാതെ
walā taziru
وَلَا تَزِرُ
കുറ്റം വഹിക്കുക (പേറുക)യുമില്ല
wāziratun
وَازِرَةٌ
ഒരു കുറ്റക്കാരിയും, കുറ്റം പേറുന്നതും
wiz'ra
وِزْرَ
കുറ്റത്തെ, ഭാരത്തെ
ukh'rā
أُخْرَىٰۚ
മറ്റൊന്നിന്റെ
thumma
ثُمَّ
പിന്നെ
ilā rabbikum
إِلَىٰ رَبِّكُم
നിങ്ങളുടെ റബ്ബിങ്കലേക്കാണു
marjiʿukum
مَّرْجِعُكُمْ
നിങ്ങളുടെ മടക്കം, മടങ്ങിപ്പോക്കു
fayunabbi-ukum
فَيُنَبِّئُكُم
അപ്പോള്‍ അവന്‍ നിങ്ങളെ ബോധാപ്പെടുത്തും
bimā kuntum
بِمَا كُنتُمْ
നിങ്ങളായിരുന്നതിനെപ്പറ്റി
fīhi
فِيهِ
അതില്‍, അതിന്റെ കാര്യത്തില്‍
takhtalifūna
تَخْتَلِفُونَ
നിങ്ങള്‍ വ്യത്യാസപ്പെട്ടു (ഭിന്നാഭിപ്രായത്തിലായി) കൊണ്ടു.

ചോദിക്കുക: 'ഞാന്‍ അല്ലാഹുവല്ലാത്ത മറ്റൊരു രക്ഷകനെ തേടുകയോ; അവന്‍ എല്ലാറ്റിന്റെയും നാഥനായിരിക്കെ.' ഏതൊരാളും ചെയ്തുകൂട്ടുന്നതിന്റെ ഉത്തരവാദിത്തം അയാള്‍ക്കു മാത്രമായിരിക്കും. ഭാരം ചുമക്കുന്ന ആരും മറ്റൊരാളുടെ ഭാരം വഹിക്കുകയില്ല. പിന്നീട് നിങ്ങളുടെയൊക്കെ മടക്കം നിങ്ങളുടെ നാഥങ്കലേക്കു തന്നെയാണ്. നിങ്ങള്‍ ഭിന്നാഭിപ്രായം പുലര്‍ത്തിയ കാര്യങ്ങളുടെ നിജസ്ഥിതി അപ്പോള്‍ അവന്‍അവിടെവെച്ച് നിങ്ങളെ അറിയിക്കും.

തഫ്സീര്‍

وَهُوَ الَّذِيْ جَعَلَكُمْ خَلٰۤىِٕفَ الْاَرْضِ وَرَفَعَ بَعْضَكُمْ فَوْقَ بَعْضٍ دَرَجٰتٍ لِّيَبْلُوَكُمْ فِيْ مَآ اٰتٰىكُمْۗ اِنَّ رَبَّكَ سَرِيْعُ الْعِقَابِۖ وَاِنَّهٗ لَغَفُوْرٌ رَّحِيْمٌ ࣖ  ( الأنعام: ١٦٥ )

wahuwa
وَهُوَ
അവനത്രെ
alladhī jaʿalakum
ٱلَّذِى جَعَلَكُمْ
നിങ്ങളെ ആക്കിയവന്‍
khalāifa
خَلَٰٓئِفَ
പിന്‍ഗാമികള്‍, പിന്നിലുള്ളവര്‍, മാറി മാറി വരുന്നവര്‍
l-arḍi
ٱلْأَرْضِ
ഭൂമിയിലെ
warafaʿa
وَرَفَعَ
അവന്‍ ഉയര്‍ത്തുകയും ചെയ്തിരിക്കുന്നു
baʿḍakum
بَعْضَكُمْ
നിങ്ങളില്‍ ചിലരെ
fawqa baʿḍin
فَوْقَ بَعْضٍ
ചിലര്‍ക്കു മീതെ
darajātin
دَرَجَٰتٍ
ചില പദവികള്‍
liyabluwakum
لِّيَبْلُوَكُمْ
നിങ്ങളെ അവന്‍ പരീക്ഷണം ചെയ്‌വാന്‍ വേണ്ടി
fī mā ātākum
فِى مَآ ءَاتَىٰكُمْۗ
നിങ്ങള്‍ക്കു അവന്‍ നല്‍കിയതില്‍
inna rabbaka
إِنَّ رَبَّكَ
നിശ്ചയമായും നിന്റെ റബ്ബു
sarīʿu
سَرِيعُ
വേഗമുള്ളവനാണു
l-ʿiqābi
ٱلْعِقَابِ
ശിക്ഷാനടപടി
wa-innahu
وَإِنَّهُۥ
നിശ്ചയമായും അവന്‍
laghafūrun
لَغَفُورٌ
വളരെ പൊറുക്കുന്നവന്‍ തന്നെ
raḥīmun
رَّحِيمٌۢ
കരുണാനിധി(യും)

നിങ്ങളെ ഭൂമിയില്‍ പ്രതിനിധികളാക്കിയത് അവനാണ്. നിങ്ങളില്‍ ചിലരെ മറ്റു ചിലരെക്കാള്‍ ഉന്നത പദവികളിലേക്ക് ഉയര്‍ത്തിയതും അവന്‍ തന്നെ. നിങ്ങള്‍ക്ക് അവന്‍ നല്‍കിയ കഴിവില്‍ നിങ്ങളെ പരീക്ഷിക്കാനാണിത്. സംശയമില്ല; നിന്റെ നാഥന്‍ വേഗം ശിക്ഷാ നടപടി സ്വീകരിക്കുന്നവനാണ്. ഒപ്പം ഏറെ പൊറുക്കുന്നവനും ദയാപരനും തന്നെ.

തഫ്സീര്‍