Skip to main content

لَيْسَ عَلَى الْاَعْمٰى حَرَجٌ وَّلَا عَلَى الْاَعْرَجِ حَرَجٌ وَّلَا عَلَى الْمَرِيْضِ حَرَجٌ وَّلَا عَلٰٓى اَنْفُسِكُمْ اَنْ تَأْكُلُوْا مِنْۢ بُيُوْتِكُمْ اَوْ بُيُوْتِ اٰبَاۤىِٕكُمْ اَوْ بُيُوْتِ اُمَّهٰتِكُمْ اَوْ بُيُوْتِ اِخْوَانِكُمْ اَوْ بُيُوْتِ اَخَوٰتِكُمْ اَوْ بُيُوْتِ اَعْمَامِكُمْ اَوْ بُيُوْتِ عَمّٰتِكُمْ اَوْ بُيُوْتِ اَخْوَالِكُمْ اَوْ بُيُوْتِ خٰلٰتِكُمْ اَوْ مَا مَلَكْتُمْ مَّفَاتِحَهٗٓ اَوْ صَدِيْقِكُمْۗ لَيْسَ عَلَيْكُمْ جُنَاحٌ اَنْ تَأْكُلُوْا جَمِيْعًا اَوْ اَشْتَاتًاۗ فَاِذَا دَخَلْتُمْ بُيُوْتًا فَسَلِّمُوْا عَلٰٓى اَنْفُسِكُمْ تَحِيَّةً مِّنْ عِنْدِ اللّٰهِ مُبٰرَكَةً طَيِّبَةً ۗ كَذٰلِكَ يُبَيِّنُ اللّٰهُ لَكُمُ الْاٰيٰتِ لَعَلَّكُمْ تَعْقِلُوْنَ ࣖ  ( النور: ٦١ )

laysa ʿalā l-aʿmā
لَّيْسَ عَلَى ٱلْأَعْمَىٰ
അന്ധന്റെ (കുരുടന്റെ) മേല്‍ ഇല്ല
ḥarajun
حَرَجٌ
വിഷമം, ബുദ്ധിമുട്ട്
walā ʿalā l-aʿraji
وَلَا عَلَى ٱلْأَعْرَجِ
മുടന്തന്റെമേലും ഇല്ല
ḥarajun
حَرَجٌ
വിഷമം
walā ʿalā l-marīḍi
وَلَا عَلَى ٱلْمَرِيضِ
രോഗിയുടെമേലും ഇല്ല
ḥarajun
حَرَجٌ
വിഷമം
walā ʿalā anfusikum
وَلَا عَلَىٰٓ أَنفُسِكُمْ
നിങ്ങളുടെ സ്വന്തം പേരിലും ഇല്ല
an takulū
أَن تَأْكُلُوا۟
നിങ്ങള്‍ ഭക്ഷിക്കല്‍, തിന്നല്‍
min buyūtikum
مِنۢ بُيُوتِكُمْ
നിങ്ങളുടെ വീടുകളില്‍നിന്നു
aw buyūti ābāikum
أَوْ بُيُوتِ ءَابَآئِكُمْ
അല്ലെങ്കില്‍ നിങ്ങളുടെ പിതാക്കളുടെ വീടുകളില്‍
aw buyūti ummahātikum
أَوْ بُيُوتِ أُمَّهَٰتِكُمْ
അല്ലെങ്കില്‍ നിങ്ങളുടെ മാതാക്കളുടെ വീടുകളില്‍
aw buyūti ikh'wānikum
أَوْ بُيُوتِ إِخْوَٰنِكُمْ
അല്ലെങ്കില്‍ നിങ്ങളുടെ സഹോദരന്‍മാരുടെ വീടുകളില്‍
aw buyūti akhawātikum
أَوْ بُيُوتِ أَخَوَٰتِكُمْ
അല്ലെങ്കില്‍ നിങ്ങളുടെ സഹോദരിമാരുടെ വീടുകളില്‍
aw buyūti aʿmāmikum
أَوْ بُيُوتِ أَعْمَٰمِكُمْ
അല്ലെങ്കില്‍ നിങ്ങളുടെ പിതൃവ്യന്‍മാരുടെ വീടുകളില്‍
aw buyūti ʿammātikum
أَوْ بُيُوتِ عَمَّٰتِكُمْ
അല്ലെങ്കില്‍ നിങ്ങളുടെ അമ്മായികളുടെ വീടുകളില്‍
aw buyūti akhwālikum
أَوْ بُيُوتِ أَخْوَٰلِكُمْ
അല്ലെങ്കില്‍ നിങ്ങളുടെ അമ്മാമന്‍മാരുടെ വീടുകളില്‍
aw buyūti khālātikum
أَوْ بُيُوتِ خَٰلَٰتِكُمْ
അല്ലെങ്കില്‍ നിങ്ങളുടെ ചിറ്റമ്മ (ഇളയമ്മ - മൂത്തമ്മ) കളുടെ വീടുകളില്‍
aw mā
أَوْ مَا
അല്ലെങ്കില്‍ യാതൊന്നില്‍
malaktum
مَلَكْتُم
നിങ്ങള്‍ക്കു അധീനമായിരിക്കുന്നു, നിങ്ങള്‍ ഉടമപ്പെടുത്തിയിരിക്കുന്നു
mafātiḥahu
مَّفَاتِحَهُۥٓ
അതിന്റെ താക്കോലുകള്‍
aw ṣadīqikum
أَوْ صَدِيقِكُمْۚ
അല്ലെങ്കില്‍ നിങ്ങളുടെ ചങ്ങാതിയുടെ (വീട്ടില്‍ നിന്നു)
laysa ʿalaykum
لَيْسَ عَلَيْكُمْ
നിങ്ങളുടെ മേല്‍ ഇല്ല
junāḥun
جُنَاحٌ
തെറ്റ്
an takulū
أَن تَأْكُلُوا۟
നിങ്ങള്‍ തിന്നുന്നതിനു
jamīʿan
جَمِيعًا
ഒന്നായി, എല്ലാം കൂടി, ഒരുമിച്ച്
aw ashtātan
أَوْ أَشْتَاتًاۚ
അല്ലെങ്കില്‍ വെവ്വേറെ, പിരിഞ്ഞുകൊണ്ടു
fa-idhā dakhaltum
فَإِذَا دَخَلْتُم
എന്നാല്‍ നിങ്ങള്‍ പ്രവേശിക്കുന്നതായാല്‍
buyūtan
بُيُوتًا
വല്ല വീടുകളിലും
fasallimū
فَسَلِّمُوا۟
അപ്പോള്‍ നിങ്ങള്‍ സലാം ചൊല്ലുവിന്‍
ʿalā anfusikum
عَلَىٰٓ أَنفُسِكُمْ
നിങ്ങള്‍ക്കുതന്നെ, നിങ്ങളുടെ സ്വന്തം ദേഹങ്ങള്‍ക്കു
taḥiyyatan
تَحِيَّةً
കാഴ്ചയായി (ഉപചാരമെന്ന നിലയില്‍)
min ʿindi l-lahi
مِّنْ عِندِ ٱللَّهِ
അല്ലാഹുവിങ്കല്‍ നിന്നുള്ള
mubārakatan
مُبَٰرَكَةً
ആശീര്‍വ്വദിക്കപ്പെട്ട, അനുഗ്രഹീതമായ
ṭayyibatan
طَيِّبَةًۚ
പാവനമായ, നല്ലതായ, ശുദ്ധമായ
kadhālika
كَذَٰلِكَ
അപ്രകാരം
yubayyinu l-lahu
يُبَيِّنُ ٱللَّهُ
അല്ലാഹു വിവരിച്ചുതരുന്നു
lakumu
لَكُمُ
നിങ്ങള്‍ക്കു
l-āyāti
ٱلْءَايَٰتِ
ലക്ഷ്യങ്ങളെ
laʿallakum
لَعَلَّكُمْ
നിങ്ങളാകുവാന്‍, നിങ്ങളായേക്കാം
taʿqilūna
تَعْقِلُونَ
മനസ്സിരുത്തുന്ന, മനസ്സിലാക്കുന്ന(വര്‍)

നിങ്ങളുടെയോ നിങ്ങളുടെ പിതാക്കള്‍, മാതാക്കള്‍, സഹോദരന്മാര്‍, സഹോദരിമാര്‍, പിതൃവ്യന്മാര്‍, അമ്മായിമാര്‍, അമ്മാവന്മാര്‍, മാതൃസഹോദരിമാര്‍ എന്നിവരുടെയോ വീടുകളില്‍നിന്ന് ഭക്ഷണം കഴിക്കുന്നതില്‍ കുരുടന്നും മുടന്തന്നും രോഗിക്കും നിങ്ങള്‍ക്കും കുറ്റമില്ല. ഏതു വീടിന്റെ താക്കോലുകള്‍ നിങ്ങളുടെ വശമാണോ ആ വീടുകളില്‍നിന്നും നിങ്ങളുടെ കൂട്ടുകാരന്റെ വീട്ടില്‍നിന്നും ആഹാരംകഴിക്കുന്നതിലും തെറ്റില്ല. നിങ്ങള്‍ക്ക് ഒറ്റക്കോ കൂട്ടായോ ആഹാരം കഴിക്കാവുന്നതാണ്. എന്നാല്‍ നിങ്ങള്‍ വീടുകളില്‍ കടന്നുചെല്ലുകയാണെങ്കില്‍ അല്ലാഹുവില്‍നിന്നുള്ള അനുഗൃഹീതവും പവിത്രവുമായ അഭിവാദ്യമെന്നനിലയില്‍ നിങ്ങളന്യോന്യം സലാം പറയണം. ഇവ്വിധം അല്ലാഹു നിങ്ങള്‍ക്ക് അവന്റെ വചനങ്ങള്‍ വിശദീകരിച്ചുതരുന്നു. നിങ്ങള്‍ ചിന്തിച്ചുമനസ്സിലാക്കാന്‍.

തഫ്സീര്‍

اِنَّمَا الْمُؤْمِنُوْنَ الَّذِيْنَ اٰمَنُوْا بِاللّٰهِ وَرَسُوْلِهٖ وَاِذَا كَانُوْا مَعَهٗ عَلٰٓى اَمْرٍ جَامِعٍ لَّمْ يَذْهَبُوْا حَتّٰى يَسْتَأْذِنُوْهُۗ اِنَّ الَّذِيْنَ يَسْتَأْذِنُوْنَكَ اُولٰۤىِٕكَ الَّذِيْنَ يُؤْمِنُوْنَ بِاللّٰهِ وَرَسُوْلِهٖۚ فَاِذَا اسْتَأْذَنُوْكَ لِبَعْضِ شَأْنِهِمْ فَأْذَنْ لِّمَنْ شِئْتَ مِنْهُمْ وَاسْتَغْفِرْ لَهُمُ اللّٰهَ ۗاِنَّ اللّٰهَ غَفُوْرٌ رَّحِيْمٌ  ( النور: ٦٢ )

innamā l-mu'minūna
إِنَّمَا ٱلْمُؤْمِنُونَ
നിശ്ചയമായും സത്യവിശ്വാസികള്‍
alladhīna āmanū
ٱلَّذِينَ ءَامَنُوا۟
വിശ്വസിച്ചവര്‍ (മാത്രമാണ്)
bil-lahi
بِٱللَّهِ
അല്ലാഹുവില്‍
warasūlihi
وَرَسُولِهِۦ
അവന്റെ റസൂലിലും, ദൂതനിലും
wa-idhā kānū
وَإِذَا كَانُوا۟
അവര്‍ ആയിരുന്നാല്‍
maʿahu
مَعَهُۥ
അദ്ദേഹത്തിന്റെ കൂടെ
ʿalā amrin
عَلَىٰٓ أَمْرٍ
ഒരു കാര്യത്തില്‍
jāmiʿin
جَامِعٍ
പൊതുവായ
lam yadhhabū
لَّمْ يَذْهَبُوا۟
അവര്‍ പോകയില്ല
ḥattā yastadhinūhu
حَتَّىٰ يَسْتَـْٔذِنُوهُۚ
അദ്ദേഹത്തോടു സമ്മതം ചോദിക്കുന്നതുവരെ (ചോദിക്കാതെ)
inna alladhīna
إِنَّ ٱلَّذِينَ
നിശ്ചയമായും യാതൊരുകൂട്ടര്‍
yastadhinūnaka
يَسْتَـْٔذِنُونَكَ
അവര്‍ നിന്നോടു സമ്മതം ചോദിക്കും
ulāika
أُو۟لَٰٓئِكَ
അക്കൂട്ടര്‍ തന്നെയാണ്
alladhīna yu'minūna
ٱلَّذِينَ يُؤْمِنُونَ
വിശ്വസിക്കുന്നവര്‍
bil-lahi
بِٱللَّهِ
അല്ലാഹുവില്‍
warasūlihi
وَرَسُولِهِۦۚ
അവന്റെ റസൂലിലും
fa-idhā is'tadhanūka
فَإِذَا ٱسْتَـْٔذَنُوكَ
ആകയാല്‍ അവര്‍ നിന്നോടു സമ്മതം ചോദിച്ചാല്‍
libaʿḍi shanihim
لِبَعْضِ شَأْنِهِمْ
അവരുടെ ചില കാര്യത്തിനുവേണ്ടി
fadhan
فَأْذَن
അപ്പോള്‍ സമ്മതം കൊടുക്കുക
liman shi'ta
لِّمَن شِئْتَ
നീ ഉദ്ദേശിച്ചവര്‍ക്കു
min'hum
مِنْهُمْ
അവരില്‍നിന്നു
wa-is'taghfir
وَٱسْتَغْفِرْ
നീ പാപമോചനം (പൊറുതി) തേടുകയും ചെയ്യുക
lahumu
لَهُمُ
അവര്‍ക്കു
l-laha
ٱللَّهَۚ
അല്ലാഹുവിനോടു
inna l-laha
إِنَّ ٱللَّهَ
നിശ്ചയമായും അല്ലാഹു
ghafūrun
غَفُورٌ
പൊറുക്കുന്നവനാണ്
raḥīmun
رَّحِيمٌ
കരുണാനിധിയുമാണ്‌

അല്ലാഹുവിലും അവന്റെ ദൂതനിലും ആത്മാര്‍ഥമായി വിശ്വസിക്കുന്നവര്‍ മാത്രമാണ് സത്യവിശ്വാസികള്‍. പ്രവാചകനോടൊപ്പം ഏതെങ്കിലും പൊതുകാര്യത്തിലായിരിക്കെ, അദ്ദേഹത്തോട് അനുവാദം ചോദിക്കാതെ അവര്‍ പിരിഞ്ഞുപോവുകയില്ല. നിന്നോട് അനുവാദം ചോദിക്കുന്നവര്‍ ഉറപ്പായും അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിക്കുന്നവരാണ്. അതിനാല്‍ അവര്‍ തങ്ങളുടെ എന്തെങ്കിലും ആവശ്യനിര്‍വഹണത്തിന് നിന്നോട് അനുവാദം തേടിയാല്‍ നീ ഉദ്ദേശിക്കുന്നവര്‍ക്ക് അനുവാദം നല്‍കുക. അവര്‍ക്കുവേണ്ടി അല്ലാഹുവോട് പാപമോചനം തേടുക. അല്ലാഹു ഏറെ പൊറുക്കുന്നവനും പരമകാരുണികനുമാണ്.

തഫ്സീര്‍

لَا تَجْعَلُوْا دُعَاۤءَ الرَّسُوْلِ بَيْنَكُمْ كَدُعَاۤءِ بَعْضِكُمْ بَعْضًاۗ قَدْ يَعْلَمُ اللّٰهُ الَّذِيْنَ يَتَسَلَّلُوْنَ مِنْكُمْ لِوَاذًاۚ فَلْيَحْذَرِ الَّذِيْنَ يُخَالِفُوْنَ عَنْ اَمْرِهٖٓ اَنْ تُصِيْبَهُمْ فِتْنَةٌ اَوْ يُصِيْبَهُمْ عَذَابٌ اَلِيْمٌ   ( النور: ٦٣ )

lā tajʿalū
لَّا تَجْعَلُوا۟
നിങ്ങള്‍ ആക്കരുതു
duʿāa l-rasūli
دُعَآءَ ٱلرَّسُولِ
റസൂലിനെ വിളിക്കുന്നതു
baynakum
بَيْنَكُمْ
നിങ്ങള്‍ക്കിടയില്‍വെച്ചു
kaduʿāi
كَدُعَآءِ
വിളിക്കുന്ന പ്രകാരം, വിളിപോലെ
baʿḍikum
بَعْضِكُم
നിങ്ങളില്‍ ചിലര്‍, നിങ്ങളില്‍ ചിലരുടെ
baʿḍan
بَعْضًاۚ
ചിലരെ
qad yaʿlamu l-lahu
قَدْ يَعْلَمُ ٱللَّهُ
തീര്‍ച്ചയായും അല്ലാഹു അറിയുന്നതാണ്
alladhīna yatasallalūna
ٱلَّذِينَ يَتَسَلَّلُونَ
ചോര്‍ന്നുപോകുന്നവരെ, ഊരിക്കഴിഞ്ഞുപോകുന്നവരെ
minkum
مِنكُمْ
നിങ്ങളില്‍നിന്നു
liwādhan
لِوَاذًاۚ
ഒളിഞ്ഞുകൊണ്ടു, മറഞ്ഞുകൊണ്ടു
falyaḥdhari
فَلْيَحْذَرِ
അതുകൊണ്ടുകരുതിക്കൊള്ളട്ടെ, കാത്തുകൊള്ളട്ടെ, ജാഗ്രതയായിരിക്കട്ടെ
alladhīna yukhālifūna
ٱلَّذِينَ يُخَالِفُونَ
എതിരു പ്രവര്‍ത്തിക്കുന്നവര്‍
ʿan amrihi
عَنْ أَمْرِهِۦٓ
അദ്ദേഹത്തിന്റെ കല്‍പനക്കും
an tuṣībahum
أَن تُصِيبَهُمْ
അവര്‍ക്കു ബാധിക്കുന്നതു
fit'natun
فِتْنَةٌ
വല്ല പരീക്ഷണവും, ആപത്തും, കുഴപ്പവും
aw yuṣībahum
أَوْ يُصِيبَهُمْ
അല്ലെങ്കില്‍ അവര്‍ക്കു ബാധിക്കുന്നതു
ʿadhābun
عَذَابٌ
വല്ല ശിക്ഷയും
alīmun
أَلِيمٌ
വേദനയേറിയ

നിങ്ങളോടുള്ള ദൈവദൂതന്റെ വിളി നിങ്ങള്‍ അന്യോന്യം വിളിക്കുംവിധം കരുതി അവഗണിക്കരുത്. മറ്റുള്ളവരെ മറയാക്കി നിങ്ങളില്‍നിന്ന് ഊരിച്ചാടുന്നവരെ അല്ലാഹു നന്നായറിയുന്നുണ്ട്. അതിനാല്‍ അദ്ദേഹത്തിന്റെ കല്‍പന ലംഘിക്കുന്നവര്‍ തങ്ങളെ വല്ലവിപത്തും ബാധിക്കുമെന്നോ നോവേറിയ ശിക്ഷ പിടികൂടുമെന്നോ തീര്‍ച്ചയായും ഭയപ്പെട്ടുകൊള്ളട്ടെ.

തഫ്സീര്‍

اَلَآ اِنَّ لِلّٰهِ مَا فِى السَّمٰوٰتِ وَالْاَرْضِۗ قَدْ يَعْلَمُ مَآ اَنْتُمْ عَلَيْهِۗ وَيَوْمَ يُرْجَعُوْنَ اِلَيْهِ فَيُنَبِّئُهُمْ بِمَا عَمِلُوْاۗ وَاللّٰهُ بِكُلِّ شَيْءٍ عَلِيْمٌ ࣖ  ( النور: ٦٤ )

alā
أَلَآ
അല്ലാ, അറിയുക
inna lillahi
إِنَّ لِلَّهِ
നിശ്ചയമായും അല്ലാഹുവിന്റേതാണു, അല്ലാഹുവിനാണു
مَا
യാതൊന്നു
fī l-samāwāti
فِى ٱلسَّمَٰوَٰتِ
ആകാശത്തിലുള്ള
wal-arḍi
وَٱلْأَرْضِۖ
ഭൂമിയിലും
qad yaʿlamu
قَدْ يَعْلَمُ
തീര്‍ച്ചയായും അവന്‍ അറിയും
مَآ
യാതൊന്നിനെ
antum
أَنتُمْ
നിങ്ങള്‍
ʿalayhi
عَلَيْهِ
അതിലാണു (അങ്ങിനെയുള്ള)
wayawma yur'jaʿūna
وَيَوْمَ يُرْجَعُونَ
അവര്‍ മടക്കപ്പെടുന്ന ദിവസം
ilayhi
إِلَيْهِ
അവങ്കലേക്കു
fayunabbi-uhum
فَيُنَبِّئُهُم
അപ്പോള്‍ അവന്‍ അവരെ ബോധപ്പെടുത്തും, അറിയിച്ചുകൊടുക്കും
bimā ʿamilū
بِمَا عَمِلُوا۟ۗ
അവര്‍ പ്രവര്‍ത്തിച്ചതിനെപ്പറ്റി
wal-lahu
وَٱللَّهُ
അല്ലാഹു
bikulli shayin
بِكُلِّ شَىْءٍ
എല്ലാ വസ്തുവിനെപ്പറ്റിയും
ʿalīmun
عَلِيمٌۢ
അറിയുന്നവനാണ്

അറിയുക: ആകാശഭൂമികളിലുള്ളതൊക്കെയും അല്ലാഹുവിന്റേതാണ്. നിങ്ങള്‍ എന്തു നിലപാടാണെടുക്കുന്നതെന്ന് അവനു നന്നായറിയാം. അവങ്കലേക്ക് എല്ലാവരും തിരിച്ചുചെല്ലുന്ന നാളിനെക്കുറിച്ചും അവന്‍ നന്നായറിയുന്നു. അപ്പോള്‍ അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിനെപ്പറ്റി അവന്‍ അവര്‍ക്ക് വിവരിച്ചുകൊടുക്കും. അല്ലാഹു സകല സംഗതികളും നന്നായറിയുന്നവനാണ്.

തഫ്സീര്‍