Skip to main content

وَاسْتَمِعْ يَوْمَ يُنَادِ الْمُنَادِ مِنْ مَّكَانٍ قَرِيْبٍ   ( ق: ٤١ )

wa-is'tamiʿ
وَٱسْتَمِعْ
ചെവിയോര്‍ക്കുക, ശ്രദ്ധിച്ചുകേള്‍ക്കുക
yawma yunādi
يَوْمَ يُنَادِ
വിളിക്കുന്ന ദിവസം
l-munādi
ٱلْمُنَادِ
വിളിക്കുന്നവന്‍
min makānin
مِن مَّكَانٍ
ഒരു സ്ഥലത്തുനിന്നു
qarībin
قَرِيبٍ
അടുത്ത

അടുത്തൊരിടത്തുനിന്ന് വിളിച്ചു പറയുന്നവന്‍ വിളംബരം ചെയ്യുന്ന ദിനത്തിന്നായി കാതോര്‍ക്കുക.

തഫ്സീര്‍

يَوْمَ يَسْمَعُوْنَ الصَّيْحَةَ بِالْحَقِّ ۗذٰلِكَ يَوْمُ الْخُرُوْجِ   ( ق: ٤٢ )

yawma yasmaʿūna
يَوْمَ يَسْمَعُونَ
അവര്‍ കേള്‍ക്കുന്ന ദിവസം
l-ṣayḥata
ٱلصَّيْحَةَ
ഘോരശബ്ദം, അട്ടഹാസം
bil-ḥaqi
بِٱلْحَقِّۚ
യഥാര്‍ത്ഥമായി (കേള്‍ക്കുന്ന) യഥാര്‍ത്ഥത്തെ സംബന്ധിച്ചു
dhālika
ذَٰلِكَ
അതു, അതത്രെ
yawmu l-khurūji
يَوْمُ ٱلْخُرُوجِ
പുറപ്പാടിന്റെ (പുറത്തുവരുന്ന) ദിവസം

ആ ഘോരനാദം ഒരു യാഥാര്‍ഥ്യമായി അവര്‍ കേട്ടനുഭവിക്കും ദിനം. ഖബറുകളില്‍നിന്നുള്ള പുറപ്പാടിന്റെ ദിനമത്രെ അത്.

തഫ്സീര്‍

اِنَّا نَحْنُ نُحْيٖ وَنُمِيْتُ وَاِلَيْنَا الْمَصِيْرُۙ  ( ق: ٤٣ )

innā naḥnu
إِنَّا نَحْنُ
നിശ്ചയമായും നാംതന്നെ
nuḥ'yī
نُحْىِۦ
നാം ജീവിപ്പിക്കുന്നു
wanumītu
وَنُمِيتُ
നാം മരിപ്പിക്കുകയും ചെയ്യുന്നു
wa-ilaynā
وَإِلَيْنَا
നമ്മിലേക്കുതന്നെയാണ്
l-maṣīru
ٱلْمَصِيرُ
തിരിച്ചുവരവു, മടങ്ങിയെത്തലും

ജീവിപ്പിക്കുന്നതും മരിപ്പിക്കുന്നതും നാമാണ്. തിരിച്ചുവരവും നമ്മിലേക്കു തന്നെ.

തഫ്സീര്‍

يَوْمَ تَشَقَّقُ الْاَرْضُ عَنْهُمْ سِرَاعًا ۗذٰلِكَ حَشْرٌ عَلَيْنَا يَسِيْرٌ   ( ق: ٤٤ )

yawma tashaqqaqu
يَوْمَ تَشَقَّقُ
പിളരുന്ന (പൊട്ടിക്കീറുന്ന) ദിവസം
l-arḍu
ٱلْأَرْضُ
ഭൂമി
ʿanhum
عَنْهُمْ
അവരില്‍നിന്നു
sirāʿan
سِرَاعًاۚ
ബദ്ധപ്പെട്ടവരായ നിലയില്‍
dhālika
ذَٰلِكَ
അതു
ḥashrun
حَشْرٌ
ഒരു ഒരുമിച്ചുകൂട്ടലാണ്, ശേഖരിക്കലാണ്
ʿalaynā
عَلَيْنَا
നമ്മുടെമേല്‍
yasīrun
يَسِيرٌ
നിസ്സാരമായ, എളിയ

ഭൂമി പിളര്‍ന്ന് മനുഷ്യര്‍ പുറത്ത് കടന്ന് അതിവേഗം ഓടിവരുന്ന ദിനം. അവ്വിധം അവരെ ഒരുമിച്ചു കൂട്ടല്‍ നമുക്ക് വളരെ എളുപ്പമാണ്.

തഫ്സീര്‍

نَحْنُ اَعْلَمُ بِمَا يَقُوْلُوْنَ وَمَآ اَنْتَ عَلَيْهِمْ بِجَبَّارٍۗ فَذَكِّرْ بِالْقُرْاٰنِ مَنْ يَّخَافُ وَعِيْدِ ࣖ   ( ق: ٤٥ )

naḥnu
نَّحْنُ
നാം
aʿlamu
أَعْلَمُ
അധികം (നല്ലപോലെ) അറിയുന്നവനാണ്
bimā yaqūlūna
بِمَا يَقُولُونَۖ
അവര്‍ പറയുന്നതിനെപ്പറ്റി
wamā anta
وَمَآ أَنتَ
നീ അല്ലതാനും
ʿalayhim
عَلَيْهِم
അവരില്‍, അവരുടെമേല്‍
bijabbārin
بِجَبَّارٍۖ
ഒരു സ്വേച്ഛാധികാരി, നിര്‍ബന്ധം ചെലുത്തുന്നവന്‍
fadhakkir
فَذَكِّرْ
ആകയാല്‍ ഓര്‍മിപ്പിക്കുക, ഉപദേശം നല്‍കുക
bil-qur'āni
بِٱلْقُرْءَانِ
ഖുര്‍ആന്‍ കൊണ്ടു
man yakhāfu
مَن يَخَافُ
ഭയപ്പെടുന്നവരെ
waʿīdi
وَعِيدِ
എന്റെ താക്കീതിനെ

അവര്‍ പറഞ്ഞുകൊണ്ടിരിക്കുന്നതിനെപ്പറ്റി നാം നന്നായറിയുന്നു. അവരുടെ മേല്‍ നിര്‍ബന്ധം ചെലുത്തേണ്ട ആവശ്യം നിനക്കില്ല. അതിനാല്‍ എന്റെ താക്കീത് ഭയപ്പെടുന്നവരെ നീ ഈ ഖുര്‍ആന്‍ വഴി ഉദ്‌ബോധിപ്പിക്കുക.

തഫ്സീര്‍