Skip to main content

وَاتَّقُوْا يَوْمًا تُرْجَعُوْنَ فِيْهِ اِلَى اللّٰهِ ۗثُمَّ تُوَفّٰى كُلُّ نَفْسٍ مَّا كَسَبَتْ وَهُمْ لَا يُظْلَمُوْنَ ࣖ  ( البقرة: ٢٨١ )

wa-ittaqū
وَٱتَّقُوا۟
നിങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുവിന്‍
yawman
يَوْمًا
ഒരു ദിവസത്തെ
tur'jaʿūna fīhi
تُرْجَعُونَ فِيهِ
അതില്‍ നിങ്ങള്‍ മടക്കപ്പെടും
ilā l-lahi
إِلَى ٱللَّهِۖ
അല്ലാഹുവിങ്കലേക്ക്
thumma tuwaffā
ثُمَّ تُوَفَّىٰ
പിന്നെ നിറവേറ്റപ്പെടും, പൂര്‍ത്തിയായി കൊടുക്കപ്പെടും
kullu nafsin
كُلُّ نَفْسٍ
എല്ലാ ദേഹത്തിനും, ആത്മാവിനും
mā kasabat
مَّا كَسَبَتْ
അത് സമ്പാദിച്ചത്
wahum
وَهُمْ
അവരാകട്ടെ, അവര്‍
lā yuẓ'lamūna
لَا يُظْلَمُونَ
അക്രമം (അനീതി) ചെയ്യെപ്പടുകയില്ല

നിങ്ങള്‍ ദൈവസന്നിധിയിലേക്ക് തിരിച്ചുചെല്ലുന്ന നാളിനെ സൂക്ഷിക്കുക. പിന്നീട് ഓരോരുത്തര്‍ക്കും തങ്ങള്‍ പ്രവര്‍ത്തിച്ചതിന്റെ പ്രതിഫലം പൂര്‍ണമായി നല്‍കുന്നതാണ്. അവര്‍ അനീതിക്കിരയാവുകയുമില്ല.

തഫ്സീര്‍

يٰٓاَيُّهَا الَّذِيْنَ اٰمَنُوْٓا اِذَا تَدَايَنْتُمْ بِدَيْنٍ اِلٰٓى اَجَلٍ مُّسَمًّى فَاكْتُبُوْهُۗ وَلْيَكْتُبْ بَّيْنَكُمْ كَاتِبٌۢ بِالْعَدْلِۖ وَلَا يَأْبَ كَاتِبٌ اَنْ يَّكْتُبَ كَمَا عَلَّمَهُ اللّٰهُ فَلْيَكْتُبْۚ وَلْيُمْلِلِ الَّذِيْ عَلَيْهِ الْحَقُّ وَلْيَتَّقِ اللّٰهَ رَبَّهٗ وَلَا يَبْخَسْ مِنْهُ شَيْـًٔاۗ فَاِنْ كَانَ الَّذِيْ عَلَيْهِ الْحَقُّ سَفِيْهًا اَوْ ضَعِيْفًا اَوْ لَا يَسْتَطِيْعُ اَنْ يُّمِلَّ هُوَ فَلْيُمْلِلْ وَلِيُّهٗ بِالْعَدْلِۗ وَاسْتَشْهِدُوْا شَهِيْدَيْنِ مِنْ رِّجَالِكُمْۚ فَاِنْ لَّمْ يَكُوْنَا رَجُلَيْنِ فَرَجُلٌ وَّامْرَاَتٰنِ مِمَّنْ تَرْضَوْنَ مِنَ الشُّهَدَۤاءِ اَنْ تَضِلَّ اِحْدٰىهُمَا فَتُذَكِّرَ اِحْدٰىهُمَا الْاُخْرٰىۗ وَلَا يَأْبَ الشُّهَدَۤاءُ اِذَا مَا دُعُوْا ۗ وَلَا تَسْـَٔمُوْٓا اَنْ تَكْتُبُوْهُ صَغِيْرًا اَوْ كَبِيْرًا اِلٰٓى اَجَلِهٖۗ ذٰلِكُمْ اَقْسَطُ عِنْدَ اللّٰهِ وَاَقْوَمُ لِلشَّهَادَةِ وَاَدْنٰىٓ اَلَّا تَرْتَابُوْٓا اِلَّآ اَنْ تَكُوْنَ تِجَارَةً حَاضِرَةً تُدِيْرُوْنَهَا بَيْنَكُمْ فَلَيْسَ عَلَيْكُمْ جُنَاحٌ اَلَّا تَكْتُبُوْهَاۗ وَاَشْهِدُوْٓا اِذَا تَبَايَعْتُمْ ۖ وَلَا يُضَاۤرَّ كَاتِبٌ وَّلَا شَهِيْدٌ ەۗ وَاِنْ تَفْعَلُوْا فَاِنَّهٗ فُسُوْقٌۢ بِكُمْ ۗ وَاتَّقُوا اللّٰهَ ۗ وَيُعَلِّمُكُمُ اللّٰهُ ۗ وَاللّٰهُ بِكُلِّ شَيْءٍ عَلِيْمٌ  ( البقرة: ٢٨٢ )

yāayyuhā alladhīna āmanū
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟
ഹേ വിശ്വസിച്ചവരേ
idhā tadāyantum
إِذَا تَدَايَنتُم
നിങ്ങളന്യോന്യം കടമിടപാടുകള്‍ നടത്തിയാല്‍
bidaynin
بِدَيْنٍ
വല്ല കടത്തെ (കടമിടപാടിനെ)യും
ilā ajalin
إِلَىٰٓ أَجَلٍ
ഒരവധിവരേക്ക്
musamman
مُّسَمًّى
പേരുപറയപ്പെട്ട (നിര്‍ണയിക്കപ്പെട്ട)
fa-uk'tubūhu
فَٱكْتُبُوهُۚ
എന്നാലത് നിങ്ങള്‍ എഴുതുവിന്‍
walyaktub
وَلْيَكْتُب
എഴുതുകയും ചെയ്യട്ടെ
baynakum
بَّيْنَكُمْ
നിങ്ങള്‍ക്കിടയില്‍
kātibun
كَاتِبٌۢ
ഒരെഴുത്തുകാരന്‍
bil-ʿadli
بِٱلْعَدْلِۚ
നീതിയനുസരിച്ച്
walā yaba
وَلَا يَأْبَ
വിസമ്മതിക്കുകയും ചെയ്യരുത്
kātibun
كَاتِبٌ
ഒരെഴുത്തുകാരനും
an yaktuba
أَن يَكْتُبَ
എഴുതുവാന്‍
kamā ʿallamahu
كَمَا عَلَّمَهُ
അവനെ പഠിപ്പിച്ചതുപോലെ
l-lahu
ٱللَّهُۚ
അല്ലാഹു
falyaktub
فَلْيَكْتُبْ
അങ്ങനെ അവന്‍ എഴുതട്ടെ
walyum'lili
وَلْيُمْلِلِ
വാചകം പറഞ്ഞുകൊടുക്കുകയും ചെയ്യട്ടെ
alladhī
ٱلَّذِى
യാതൊരുവന്‍
ʿalayhi l-ḥaqu
عَلَيْهِ ٱلْحَقُّ
അവന്‍റെ മേലാണ് കടബാദ്ധ്യത
walyattaqi
وَلْيَتَّقِ
അവന്‍ സൂക്ഷിക്കുകയും ചെയ്യട്ടെ
l-laha rabbahu
ٱللَّهَ رَبَّهُۥ
അവന്‍റെ റബ്ബായ അല്ലാഹുവിനെ
walā yabkhas
وَلَا يَبْخَسْ
അവന്‍ കുറവ് വരുത്തുക (നഷ്ടപ്പെടുത്തുക)യും അരുത്
min'hu shayan
مِنْهُ شَيْـًٔاۚ
അതില്‍നിന്ന് യാതൊന്നും
fa-in kāna
فَإِن كَانَ
എനി ആയിരുന്നെങ്കില്‍
alladhī
ٱلَّذِى
യാതൊരുവന്‍
ʿalayhi l-ḥaqu
عَلَيْهِ ٱلْحَقُّ
അവന്‍റെ മേലാണ്കടബാധ്യത
safīhan
سَفِيهًا
വിഡ്ഢി
aw ḍaʿīfan
أَوْ ضَعِيفًا
അല്ലെങ്കില്‍ ദുര്‍ബലന്‍
aw lā yastaṭīʿu
أَوْ لَا يَسْتَطِيعُ
അല്ലെങ്കില്‍ അവന് സാധിക്കുകയില്ല
an yumilla huwa
أَن يُمِلَّ هُوَ
അവന്‍ (തന്നെ) വാചകം പറയുവാന്‍
falyum'lil
فَلْيُمْلِلْ
എന്നാല്‍ വാചകം പറഞ്ഞുകൊടുക്കട്ടെ
waliyyuhu
وَلِيُّهُۥ
അവന്‍റെ കൈകാര്യക്കാരന്‍
bil-ʿadli
بِٱلْعَدْلِۚ
നീതിയനുസരിച്ച്
wa-is'tashhidū
وَٱسْتَشْهِدُوا۟
നിങ്ങള്‍ സാക്ഷ്യം ആവശ്യപ്പെടുകയുംചെയ്യുവിന്‍
shahīdayni
شَهِيدَيْنِ
രണ്ടു സാക്ഷികളോട്
min rijālikum
مِن رِّجَالِكُمْۖ
നിങ്ങളുടെ പുരുഷന്‍മാരില്‍ നിന്ന്
fa-in lam yakūnā
فَإِن لَّمْ يَكُونَا
എനി അവര്‍ രണ്ടുപേര്‍ ആയില്ലെങ്കില്‍
rajulayni
رَجُلَيْنِ
രണ്ടു പുരുഷന്‍മാര്‍
farajulun
فَرَجُلٌ
എന്നാല്‍ ഒരു പുരുഷന്‍
wa-im'ra-atāni
وَٱمْرَأَتَانِ
രണ്ട് സ്ത്രീകളും
mimman tarḍawna
مِمَّن تَرْضَوْنَ
നിങ്ങള്‍ തൃപ്തിപ്പെടുന്നവരില്‍പെട്ട
mina l-shuhadāi
مِنَ ٱلشُّهَدَآءِ
സാക്ഷികളില്‍ നിന്ന്
an taḍilla
أَن تَضِلَّ
പിഴവ്പറ്റുന്നതിന്
iḥ'dāhumā
إِحْدَىٰهُمَا
അവര്‍ രണ്ടില്‍ ഒരുവള്‍ക്ക്
fatudhakkira
فَتُذَكِّرَ
അപ്പോള്‍ ഓര്‍മപ്പെടുത്തുകയും
iḥ'dāhumā
إِحْدَىٰهُمَا
രണ്ടിലൊരുവള്‍
l-ukh'rā
ٱلْأُخْرَىٰۚ
മറ്റേവളെ
walā yaba
وَلَا يَأْبَ
വിസമ്മതിക്കുകയും ചെയ്യരുത്
l-shuhadāu
ٱلشُّهَدَآءُ
സാക്ഷികള്‍
idhā mā duʿū
إِذَا مَا دُعُوا۟ۚ
അവര്‍ വിളിക്ക (ക്ഷണിക്ക)പ്പെട്ടാല്‍
walā tasamū
وَلَا تَسْـَٔمُوٓا۟
നിങ്ങള്‍ മടിക്കുക (വൈമനസ്യം കാണിക്കുക)യും അരുത്
an taktubūhu
أَن تَكْتُبُوهُ
അതെഴുതുവാന്‍
ṣaghīran
صَغِيرًا
ചെറുത് (ആവട്ടെ)
aw kabīran
أَوْ كَبِيرًا
അല്ലെങ്കില്‍ വലുത് (ആവട്ടെ)
ilā ajalihi
إِلَىٰٓ أَجَلِهِۦۚ
അതിന്‍റെ അവധിവരെ
dhālikum
ذَٰلِكُمْ
അത് (നിങ്ങളോട് പറഞ്ഞതൊക്കെ)
aqsaṭu
أَقْسَطُ
കൂടുതല്‍ നീതിപൂര്‍വമാണ്
ʿinda l-lahi
عِندَ ٱللَّهِ
അല്ലാഹുവിന്‍റെ അടുക്കല്‍
wa-aqwamu
وَأَقْوَمُ
അധികംബലം നല്‍കുന്നതും, കൂടുതല്‍ ചൊവ്വായതും
lilshahādati
لِلشَّهَٰدَةِ
സാക്ഷ്യത്തിന്
wa-adnā
وَأَدْنَىٰٓ
കൂടുതല്‍ അടുപ്പമുള്ളതും (സൗകര്യപ്പെട്ടതും)
allā tartābū
أَلَّا تَرْتَابُوٓا۟ۖ
നിങ്ങള്‍ക്ക് സംശയമുണ്ടാകാതിരിക്കുന്നതിന്
illā an takūna
إِلَّآ أَن تَكُونَ
അതായിരുന്നാലൊഴികെ
tijāratan
تِجَٰرَةً
ഒരു കച്ചവടം (ഇടപാട്)
ḥāḍiratan
حَاضِرَةً
റൊക്കമായ
tudīrūnahā
تُدِيرُونَهَا
നിങ്ങള്‍ അതിനെ നിയ്രന്തിക്കുന്നു
baynakum
بَيْنَكُمْ
നിങ്ങള്‍ക്കിടയില്‍
falaysa ʿalaykum
فَلَيْسَ عَلَيْكُمْ
അപ്പോള്‍ നിങ്ങളുടെ മേല്‍ ഇല്ല
junāḥun
جُنَاحٌ
തെറ്റ്, ഒരു തെറ്റും
allā taktubūhā
أَلَّا تَكْتُبُوهَاۗ
നിങ്ങളത് എഴുതാതിരിക്കുന്നതിന്
wa-ashhidū
وَأَشْهِدُوٓا۟
നിങ്ങള്‍ സാക്ഷി നിറുത്തുകയും ചെയ്യുവിന്‍
idhā tabāyaʿtum
إِذَا تَبَايَعْتُمْۚ
നിങ്ങളന്യോന്യം വില്‍പന (ക്രയവിക്രയം) നടത്തിയാല്‍
walā yuḍārra
وَلَا يُضَآرَّ
ദ്രോഹിക്കപ്പെടുകയും അരുത്, ദ്രോഹിക്കുകയുമരുത്
kātibun
كَاتِبٌ
വല്ല എഴുത്തുകാരനും
walā shahīdun
وَلَا شَهِيدٌۚ
വല്ല സാക്ഷിയും അരുത്
wa-in tafʿalū
وَإِن تَفْعَلُوا۟
നിങ്ങള്‍ ചെയ്യുന്നുവെങ്കിലോ
fa-innahu fusūqun
فَإِنَّهُۥ فُسُوقٌۢ
എന്നാലത് ധിക്കാരമാണ്, തോന്നിയവാസമായിരിക്കും
bikum
بِكُمْۗ
നിങ്ങളിലുള്ള
wa-ittaqū
وَٱتَّقُوا۟
നിങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുവിന്‍
l-laha
ٱللَّهَۖ
അല്ലാഹുവിനെ
wayuʿallimukumu
وَيُعَلِّمُكُمُ
നിങ്ങളെ പഠിപ്പിക്കുന്നു
l-lahu
ٱللَّهُۗ
അല്ലാഹു
wal-lahu
وَٱللَّهُ
അല്ലാഹുവാകട്ടെ
bikulli shayin
بِكُلِّ شَىْءٍ
എല്ലാകാര്യത്തെ (വസ്തുവെ) പറ്റിയും
ʿalīmun
عَلِيمٌ
അറിയുന്നവനാണ്

വിശ്വസിച്ചവരേ, നിശ്ചിത അവധി നിര്‍ണയിച്ച് നിങ്ങള്‍ വല്ല കടമിടപാടും നടത്തുകയാണെങ്കില്‍ അത് രേഖപ്പെടുത്തിവെക്കണം. എഴുതുന്നയാള്‍ നിങ്ങള്‍ക്കിടയില്‍ അത് നീതിയോടെ കുറിച്ചുവെക്കട്ടെ. ഒരെഴുത്തുകാരനും അല്ലാഹു അവനെ പഠിപ്പിച്ച പോലെ എഴുതാന്‍ വിസമ്മതിക്കരുത്. അയാളത് രേഖപ്പെടുത്തുകയും കടബാധ്യതയുള്ളവന്‍ പറഞ്ഞുകൊടുക്കുകയും വേണം. അയാള്‍ അല്ലാഹുവെ സൂക്ഷിക്കുകയും തന്റെ ബാധ്യതയില്‍ ഒന്നും കുറവു വരുത്താതിരിക്കുകയും ചെയ്യട്ടെ. അഥവാ, കടക്കാരന്‍ മൂഢനോ കാര്യശേഷി കുറഞ്ഞവനോ പറഞ്ഞുകൊടുക്കാന്‍ കഴിവില്ലാത്തവനോ ആണെങ്കില്‍ അയാളുടെ രക്ഷിതാവ് അയാള്‍ക്കുവേണ്ടി നീതിനിഷ്ഠമായി വാചകം പറഞ്ഞുകൊടുക്കണം. നിങ്ങളിലെ രണ്ടു പുരുഷന്മാരെ സാക്ഷിനിര്‍ത്തണം. അഥവാ, രണ്ടു പുരുഷന്മാരില്ലെങ്കില്‍ നിങ്ങള്‍ക്കിഷ്ടമുള്ള ഒരു പുരുഷനും രണ്ട് സ്ത്രീയും സാക്ഷികളായുണ്ടാവണം. അവരില്‍ ഒരുവള്‍ക്ക് തെറ്റുപറ്റിയാല്‍ മറ്റവള്‍ ഓര്‍മിപ്പിക്കാനാണിത്. സാക്ഷികളെ വിളിച്ചാല്‍ അവരതിന് വിസമ്മതിക്കരുത്. ഇടപാട് ചെറുതായാലും വലുതായാലും അതിന്റെ അവധി നിശ്ചയിച്ച് രേഖപ്പെടുത്താന്‍ മടിക്കരുത്. അതാണ് അല്ലാഹുവിങ്കല്‍ ഏറ്റം നീതിനിഷ്ഠം. സാക്ഷ്യത്തിന് കൂടുതല്‍ കരുത്തുനല്‍കുന്നതും നിങ്ങള്‍ക്ക് സംശയം തോന്നാതിരിക്കാന്‍ ഏറ്റം പറ്റിയതും അതുതന്നെ. എന്നാല്‍ നിങ്ങള്‍ റൊക്കമായി നടത്തുന്ന കച്ചവട ഇടപാടുകള്‍ക്കിതു ബാധകമല്ല. അത് രേഖപ്പെടുത്താതിരിക്കുന്നതില്‍ തെറ്റൊന്നുമില്ല. എന്നാലും നിങ്ങള്‍ കൊള്ളക്കൊടുക്കകള്‍ നടത്തുമ്പോള്‍ സാക്ഷിനിര്‍ത്തണം. അതോടൊപ്പം എഴുത്തുകാരനോ സാക്ഷിയോ പീഡിപ്പിക്കപ്പെടരുത്. അങ്ങനെ നിങ്ങള്‍ ചെയ്യുന്നുവെങ്കില്‍ അത് അധര്‍മമാണ്. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. അല്ലാഹു നിങ്ങള്‍ക്കെല്ലാം പഠിപ്പിച്ചുതരികയാണ്. അല്ലാഹു എല്ലാ കാര്യങ്ങളും നന്നായറിയുന്നവനത്രെ.

തഫ്സീര്‍

۞ وَاِنْ كُنْتُمْ عَلٰى سَفَرٍ وَّلَمْ تَجِدُوْا كَاتِبًا فَرِهٰنٌ مَّقْبُوْضَةٌ ۗفَاِنْ اَمِنَ بَعْضُكُمْ بَعْضًا فَلْيُؤَدِّ الَّذِى اؤْتُمِنَ اَمَانَتَهٗ وَلْيَتَّقِ اللّٰهَ رَبَّهٗ ۗ وَلَا تَكْتُمُوا الشَّهَادَةَۗ وَمَنْ يَّكْتُمْهَا فَاِنَّهٗٓ اٰثِمٌ قَلْبُهٗ ۗ وَاللّٰهُ بِمَا تَعْمَلُوْنَ عَلِيْمٌ ࣖ  ( البقرة: ٢٨٣ )

wa-in kuntum
وَإِن كُنتُمْ
നിങ്ങളായിരുന്നാല്‍
ʿalā safarin
عَلَىٰ سَفَرٍ
വല്ല യാത്രയിലും
walam tajidū
وَلَمْ تَجِدُوا۟
നിങ്ങള്‍ക്ക് കിട്ടിയതുമില്ല
kātiban
كَاتِبًا
ഒരെഴുത്തുകാരനെ
farihānun
فَرِهَٰنٌ
എന്നാല്‍ പണയംനല്‍കുക, പണയങ്ങള്‍
maqbūḍatun
مَّقْبُوضَةٌۖ
കൈവശം നല്‍കപ്പെടുന്ന
fa-in amina
فَإِنْ أَمِنَ
എനി വിശ്വസിച്ചെങ്കില്‍
baʿḍukum
بَعْضُكُم
നിങ്ങളില്‍ ചിലര്‍
baʿḍan
بَعْضًا
ചിലരെ
falyu-addi
فَلْيُؤَدِّ
എന്നാല്‍ നിര്‍വഹിച്ചു(പാലിച്ചു) കൊള്ളട്ടെ
alladhī u'tumina
ٱلَّذِى ٱؤْتُمِنَ
വിശ്വാസമര്‍പ്പിക്കപ്പെട്ടവന്‍
amānatahu
أَمَٰنَتَهُۥ
തന്‍റെ വിശ്വസ്തത
walyattaqi
وَلْيَتَّقِ
അവന്‍ സൂക്ഷിച്ചു കൊള്ളട്ടെ
l-laha rabbahu
ٱللَّهَ رَبَّهُۥۗ
തന്‍റെ റബ്ബായ അല്ലാഹുവിനെ
walā taktumū
وَلَا تَكْتُمُوا۟
നിങ്ങള്‍ ഒളിച്ചു (മറച്ചു- മൂടി) വെക്കുകയും അരുത്
l-shahādata
ٱلشَّهَٰدَةَۚ
സാക്ഷ്യത്തെ
waman yaktum'hā
وَمَن يَكْتُمْهَا
ആരെങ്കിലും അതിനെ മറച്ചുവെക്കുന്ന പക്ഷം
fa-innahu
فَإِنَّهُۥٓ
എന്നാല്‍ നിശ്ചയമായും അവന്‍
āthimun qalbuhu
ءَاثِمٌ قَلْبُهُۥۗ
അവന്‍റെ ഹൃദയം പാപിയായവനാണ്
wal-lahu
وَٱللَّهُ
അല്ലാഹുവാകട്ടെ
bimā taʿmalūna
بِمَا تَعْمَلُونَ
നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി
ʿalīmun
عَلِيمٌ
അറിയുന്നവനാണ്

അഥവാ, നിങ്ങള്‍ യാത്രയിലാവുകയും എഴുതാന്‍ ആളെ കിട്ടാതിരിക്കുകയുമാണെങ്കില്‍ പണയവസ്തുക്കള്‍ കൈമാറിയാല്‍ മതി. നിങ്ങളിലൊരാള്‍ മറ്റൊരാളെ വല്ലതും വിശ്വസിച്ചേല്‍പിച്ചാല്‍ അയാള്‍ തന്നെ വിശ്വസിച്ചേല്‍പിച്ചത് തിരിച്ചുനല്‍കണം. തന്റെ നാഥനായ അല്ലാഹുവിനെ സൂക്ഷിക്കുകയും വേണം. നിങ്ങള്‍ സാക്ഷ്യം ഒരിക്കലും മറച്ചുവെക്കരുത്. ആരതിനെ മറച്ചുവെക്കുന്നുവോ, അവന്റെ മനസ്സ് പാപപങ്കിലമാണ്. നിങ്ങള്‍ ചെയ്യുന്നതെല്ലാം നന്നായറിയുന്നവനാണ് അല്ലാഹു.

തഫ്സീര്‍

لِلّٰهِ مَا فِى السَّمٰوٰتِ وَمَا فِى الْاَرْضِ ۗ وَاِنْ تُبْدُوْا مَا فِيْٓ اَنْفُسِكُمْ اَوْ تُخْفُوْهُ يُحَاسِبْكُمْ بِهِ اللّٰهُ ۗ فَيَغْفِرُ لِمَنْ يَّشَاۤءُ وَيُعَذِّبُ مَنْ يَّشَاۤءُ ۗ وَاللّٰهُ عَلٰى كُلِّ شَيْءٍ قَدِيْرٌ  ( البقرة: ٢٨٤ )

lillahi
لِّلَّهِ
അല്ലാഹുവിനാണ്, അല്ലാഹുവിന്റെതാണ്
mā fī l-samāwāti
مَا فِى ٱلسَّمَٰوَٰتِ
ആകാശങ്ങളിലുള്ളത്
wamā fī l-arḍi
وَمَا فِى ٱلْأَرْضِۗ
ഭൂമിയിലുള്ളതും
wa-in tub'dū
وَإِن تُبْدُوا۟
നിങ്ങള്‍ വെളിവാക്കുന്നപക്ഷം, വ്യക്തമാക്കുന്നുവെങ്കില്‍
mā fī anfusikum
مَا فِىٓ أَنفُسِكُمْ
നിങ്ങളുടെ സ്വന്തങ്ങളില്‍ (മനസ്സുകളില്‍)ഉള്ളത്
aw tukh'fūhu
أَوْ تُخْفُوهُ
അല്ലെങ്കില്‍ അതിനെ നിങ്ങള്‍ മറച്ചുവെക്കുന്നുവെങ്കില്‍
yuḥāsib'kum bihi
يُحَاسِبْكُم بِهِ
അതിനെപ്പറ്റി നിങ്ങളെ വിചാരണ ചെയ്യും
l-lahu
ٱللَّهُۖ
അല്ലാഹു
fayaghfiru
فَيَغْفِرُ
എന്നിട്ട് അവന്‍ പൊറുത്തു കൊടുക്കും
liman yashāu
لِمَن يَشَآءُ
അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്
wayuʿadhibu
وَيُعَذِّبُ
അവന്‍ ശിക്ഷിക്കുകയും ചെയ്യും
man yashāu
مَن يَشَآءُۗ
അവന്‍ ഉദ്ദേശിക്കുന്നവരെ
wal-lahu
وَٱللَّهُ
അല്ലാഹു, അല്ലാഹുവാകട്ടെ
ʿalā kulli shayin
عَلَىٰ كُلِّ شَىْءٍ
എല്ലാ കാര്യത്തിനും
qadīrun
قَدِيرٌ
കഴിവുള്ളവനാകുന്നു

ആകാശഭൂമികളിലുള്ളതൊക്കെയും അല്ലാഹുവിന്റേതാണ്. നിങ്ങളുടെ മനസ്സിലുള്ളത് നിങ്ങള്‍ വെളിപ്പെടുത്തിയാലും ഒളിപ്പിച്ചുവെച്ചാലും അല്ലാഹു അതിന്റെപേരില്‍ നിങ്ങളെ വിചാരണ ചെയ്യും. അങ്ങനെ അവനിച്ഛിക്കുന്നവര്‍ക്ക് അവന്‍ മാപ്പേകും. അവനിച്ഛിക്കുന്നവരെ അവന്‍ ശിക്ഷിക്കും. അല്ലാഹു എല്ലാ കാര്യങ്ങള്‍ക്കും കഴിവുറ്റവനാണ്.

തഫ്സീര്‍

اٰمَنَ الرَّسُوْلُ بِمَآ اُنْزِلَ اِلَيْهِ مِنْ رَّبِّهٖ وَالْمُؤْمِنُوْنَۗ كُلٌّ اٰمَنَ بِاللّٰهِ وَمَلٰۤىِٕكَتِهٖ وَكُتُبِهٖ وَرُسُلِهٖۗ لَا نُفَرِّقُ بَيْنَ اَحَدٍ مِّنْ رُّسُلِهٖ ۗ وَقَالُوْا سَمِعْنَا وَاَطَعْنَا غُفْرَانَكَ رَبَّنَا وَاِلَيْكَ الْمَصِيْرُ  ( البقرة: ٢٨٥ )

āmana l-rasūlu
ءَامَنَ ٱلرَّسُولُ
റസൂല്‍ വിശ്വസിച്ചിരിക്കുന്നു
bimā unzila
بِمَآ أُنزِلَ
അവതരിപ്പിക്ക (ഇറക്ക)പ്പെട്ടതില്‍
ilayhi
إِلَيْهِ
അദ്ദേഹത്തിന്
min rabbihi
مِن رَّبِّهِۦ
തന്റെ റബ്ബില്‍ നിന്ന്
wal-mu'minūna
وَٱلْمُؤْمِنُونَۚ
സത്യവിശ്വാസികളും
kullun āmana
كُلٌّ ءَامَنَ
എല്ലാവരും വിശ്വസിച്ചിരിക്കുന്നു
bil-lahi
بِٱللَّهِ
അല്ലാഹുവില്‍
wamalāikatihi
وَمَلَٰٓئِكَتِهِۦ
അവന്റെ മലക്കുകളിലും
wakutubihi
وَكُتُبِهِۦ
അവന്റെ (വേദ) ഗ്രന്ഥങ്ങളിലും
warusulihi
وَرُسُلِهِۦ
അവന്റെ റസൂലുകളിലും, ദൂതന്‍മാരിലും
lā nufarriqu
لَا نُفَرِّقُ
ഞങ്ങള്‍ വ്യത്യാസം കല്‍പ്പിക്കുകയില്ല
bayna aḥadin
بَيْنَ أَحَدٍ
ഒരാള്‍ക്കിടയിലും
min rusulihi
مِّن رُّسُلِهِۦۚ
അവന്റെ റസൂലുകളില്‍ നിന്ന്
waqālū
وَقَالُوا۟
അവര്‍ പറയുകയും ചെയ്തു, പറയുന്നു
samiʿ'nā
سَمِعْنَا
ഞങ്ങള്‍ കേട്ടു
wa-aṭaʿnā
وَأَطَعْنَاۖ
ഞങ്ങള്‍ അനുസരിക്കുകയും ചെയ്തു
ghuf'rānaka
غُفْرَانَكَ
നിന്റെ പൊറുക്കല്‍
rabbanā
رَبَّنَا
ഞങ്ങളുടെ രക്ഷിതാവേ
wa-ilayka
وَإِلَيْكَ
നിന്നിലേക്ക് തന്നെയാണ്
l-maṣīru
ٱلْمَصِيرُ
തിരിച്ചുവരവ്, പര്യവസാനം

ദൈവദൂതന്‍ തന്റെ നാഥനില്‍ നിന്ന് തനിക്ക് ഇറക്കിക്കിട്ടിയതില്‍ വിശ്വസിച്ചിരിക്കുന്നു. അതുപോലെ സത്യവിശ്വാസികളും. അവരെല്ലാം അല്ലാഹുവിലും അവന്റെ മലക്കുകളിലും വേദപുസ്തകങ്ങളിലും ദൂതന്മാരിലും വിശ്വസിച്ചിരിക്കുന്നു. 'ദൈവദൂതന്മാരില്‍ ആരോടും ഞങ്ങള്‍ വിവേചനം കല്‍പിക്കുന്നില്ലെ'ന്ന് അവര്‍ സമ്മതിക്കുന്നു. അവരിങ്ങനെ പ്രാര്‍ഥിക്കുകയും ചെയ്യുന്നു: ''ഞങ്ങള്‍ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു. ഞങ്ങളുടെ നാഥാ! ഞങ്ങള്‍ക്കു നീ മാപ്പേകണമേ. നിന്നിലേക്കാണല്ലോ മടക്കം.''

തഫ്സീര്‍

لَا يُكَلِّفُ اللّٰهُ نَفْسًا اِلَّا وُسْعَهَا ۗ لَهَا مَا كَسَبَتْ وَعَلَيْهَا مَا اكْتَسَبَتْ ۗ رَبَّنَا لَا تُؤَاخِذْنَآ اِنْ نَّسِيْنَآ اَوْ اَخْطَأْنَا ۚ رَبَّنَا وَلَا تَحْمِلْ عَلَيْنَآ اِصْرًا كَمَا حَمَلْتَهٗ عَلَى الَّذِيْنَ مِنْ قَبْلِنَا ۚ رَبَّنَا وَلَا تُحَمِّلْنَا مَا لَا طَاقَةَ لَنَا بِهٖۚ وَاعْفُ عَنَّاۗ وَاغْفِرْ لَنَاۗ وَارْحَمْنَا ۗ اَنْتَ مَوْلٰىنَا فَانْصُرْنَا عَلَى الْقَوْمِ الْكٰفِرِيْنَ ࣖ  ( البقرة: ٢٨٦ )

lā yukallifu l-lahu
لَا يُكَلِّفُ ٱللَّهُ
അല്ലാഹു ശാസിക്കുകയില്ല, നിര്‍ബന്ധിക്കുകയില്ല, കീര്‍ത്തിക്കുകയില്ല
nafsan
نَفْسًا
ഒരു ആത്മാവിനോടും (ആളോടും- വ്യക്തിയോടും)
illā wus'ʿahā
إِلَّا وُسْعَهَاۚ
അതിന്റെനിവൃത്തി (സൗകര്യം- കഴിവ്) അല്ലാതെ
lahā
لَهَا
അതിനാണ്, അതിനുണ്ടായിരിക്കും, അതിന്റെതാണ്
mā kasabat
مَا كَسَبَتْ
അത് സമ്പാദിച്ചത്
waʿalayhā
وَعَلَيْهَا
അതിന്റെ മേലും തന്നെ, അതിന്തന്നെ
mā ik'tasabat
مَا ٱكْتَسَبَتْۗ
അത് സമ്പാദിച്ചുകൂട്ടിയത്
rabbanā
رَبَّنَا
ഞങ്ങളുടെ റബ്ബേ
lā tuākhidh'nā
لَا تُؤَاخِذْنَآ
ഞങ്ങളെ നീ പിടികൂടരുതേ
in nasīnā
إِن نَّسِينَآ
ഞങ്ങള്‍ മറന്നുപോയെങ്കില്‍
aw akhṭanā
أَوْ أَخْطَأْنَاۚ
അല്ലെങ്കില്‍ ഞങ്ങള്‍ അബദ്ധം ചെയ്‌തെങ്കില്‍
rabbanā
رَبَّنَا
ഞങ്ങളുടെ റബ്ബേ
walā taḥmil
وَلَا تَحْمِلْ
നീ ചുമത്തുകയും ചെയ്യരുതേ
ʿalaynā
عَلَيْنَآ
ഞങ്ങളുടെ മേല്‍, ഞങ്ങള്‍ക്ക്
iṣ'ran
إِصْرًا
ഭാരം (ഞെരുക്കം)
kamā ḥamaltahu
كَمَا حَمَلْتَهُۥ
നീ അത് ചുമത്തിയതുപോലെ
ʿalā alladhīna
عَلَى ٱلَّذِينَ
യാതൊരുവരുടെമേല്‍
min qablinā
مِن قَبْلِنَاۚ
ഞങ്ങളുടെ മുമ്പുള്ള
rabbanā
رَبَّنَا
ഞങ്ങളുടെ റബ്ബേ
walā tuḥammil'nā
وَلَا تُحَمِّلْنَا
ഞങ്ങളെ നീ വഹിപ്പിക്കുകയും ചെയ്യരുതേ
مَا
യാതൊന്നിനെ
lā ṭāqata
لَا طَاقَةَ
കഴിവില്ല, സാധിപ്പില്ല
lanā bihi
لَنَا بِهِۦۖ
ഞങ്ങള്‍ക്ക്അതിന്
wa-uʿ'fu ʿannā
وَٱعْفُ عَنَّا
ഞങ്ങളെക്കുറിച്ച (ഞങ്ങള്‍ക്ക്) നീ മാപ്പ് നല്‍കുകയും വേണമേ
wa-igh'fir lanā
وَٱغْفِرْ لَنَا
ഞങ്ങള്‍ക്ക് നീ പൊറുത്തു തരുകയും വേണമേ
wa-ir'ḥamnā
وَٱرْحَمْنَآۚ
ഞങ്ങളോട് നീകരുണ ചെയ്യുകയും, കൃപ കാണിക്കുകയും വേണമേ
anta mawlānā
أَنتَ مَوْلَىٰنَا
നീ ഞങ്ങളുടെ യജമാനനാകുന്നു, തമ്പുരാനാണ്
fa-unṣur'nā
فَٱنصُرْنَا
ആകയാല്‍ ഞങ്ങളെ നീ സഹായിക്കണേ
ʿalā l-qawmi
عَلَى ٱلْقَوْمِ
ജനങ്ങളുടെ മേല്‍ (എതിരെ)
l-kāfirīna
ٱلْكَٰفِرِينَ
അവിശ്വാസികളായ

അല്ലാഹു ആരെയും അയാളുടെ കഴിവില്‍ കവിഞ്ഞതിന് നിര്‍ബന്ധിക്കുന്നില്ല. ഒരുവന്‍ സമ്പാദിച്ചതിന്റെ സദ്ഫലം അവന്നുള്ളതാണ്. അവന്‍ സമ്പാദിച്ചതിന്റെ ദുഷ്ഫലവും അവന്നുതന്നെ. ''ഞങ്ങളുടെ നാഥാ; മറവി സംഭവിച്ചതിന്റെയും പിഴവു പറ്റിയതിന്റെയും പേരില്‍ ഞങ്ങളെ നീ പിടികൂടരുതേ. ഞങ്ങളുടെ നാഥാ! ഞങ്ങളുടെ പൂര്‍വികരെ വഹിപ്പിച്ചതുപോലുള്ള ഭാരം ഞങ്ങളുടെ മേല്‍ നീ ചുമത്തരുതേ. ഞങ്ങളുടെ നാഥാ! ഞങ്ങള്‍ക്കു താങ്ങാനാവാത്ത കൊടും ഭാരം ഞങ്ങളെ നീ വഹിപ്പിക്കരുതേ. ഞങ്ങള്‍ക്കു നീ മാപ്പേകേണമേ! പൊറുത്തു തരേണമേ. ഞങ്ങളോടു നീ കരുണ കാണിക്കേണമേ. നീയാണല്ലോ ഞങ്ങളുടെ രക്ഷകന്‍. അതിനാല്‍ സത്യനിഷേധികളായ ജനത്തിനെതിരെ ഞങ്ങളെ നീ സഹായിക്കേണമേ.''

തഫ്സീര്‍