Skip to main content

وَسِيْقَ الَّذِيْنَ كَفَرُوْٓا اِلٰى جَهَنَّمَ زُمَرًا ۗحَتّٰىٓ اِذَا جَاۤءُوْهَا فُتِحَتْ اَبْوَابُهَا وَقَالَ لَهُمْ خَزَنَتُهَآ اَلَمْ يَأْتِكُمْ رُسُلٌ مِّنْكُمْ يَتْلُوْنَ عَلَيْكُمْ اٰيٰتِ رَبِّكُمْ وَيُنْذِرُوْنَكُمْ لِقَاۤءَ يَوْمِكُمْ هٰذَا ۗقَالُوْا بَلٰى وَلٰكِنْ حَقَّتْ كَلِمَةُ الْعَذَابِ عَلَى الْكٰفِرِيْنَ  ( الزمر: ٧١ )

wasīqa
وَسِيقَ
നയിക്ക(തെളിക്ക)പ്പെടും
alladhīna kafarū
ٱلَّذِينَ كَفَرُوٓا۟
അവിശ്വസിച്ചവർ
ilā jahannama
إِلَىٰ جَهَنَّمَ
ജഹന്നമിലേക്കു
zumaran
زُمَرًاۖ
സമൂഹങ്ങളായി, കൂട്ടമായി
ḥattā idhā jāūhā
حَتَّىٰٓ إِذَا جَآءُوهَا
അങ്ങനെ അവർ അതിന്നടുക്കൽ വന്നാൽ
futiḥat
فُتِحَتْ
തുറക്കപെടും
abwābuhā
أَبْوَٰبُهَا
അതിന്റെ വാതിലുകൾ
waqāla lahum
وَقَالَ لَهُمْ
അവരോടു പറയുകയും ചെയ്യും
khazanatuhā
خَزَنَتُهَآ
അതിന്റെ കാവൽക്കാർ
alam yatikum
أَلَمْ يَأْتِكُمْ
നിങ്ങൾക്കു വന്നില്ലേ
rusulun minkum
رُسُلٌ مِّنكُمْ
നിങ്ങളിൽ നിന്നുള്ള ദൂതന്മാർ
yatlūna ʿalaykum
يَتْلُونَ عَلَيْكُمْ
നിങ്ങൾക്കു ഓതിത്തരുന്ന, ഓതിത്തന്നും കൊണ്ട്
āyāti rabbikum
ءَايَٰتِ رَبِّكُمْ
നിങ്ങളുടെ റബ്ബിന്റെ ആയത്തുകളെ
wayundhirūnakum
وَيُنذِرُونَكُمْ
നിങ്ങൾക്കു അവർ മുന്നറിയിപ്പു (താക്കീതു) നൽകുകയും
liqāa yawmikum
لِقَآءَ يَوْمِكُمْ
നിങ്ങളുടെ ദിവസത്തെ കാണുന്നതിനെപ്പറ്റി
hādhā
هَٰذَاۚ
qālū
قَالُوا۟
അവർ പറയും
balā
بَلَىٰ
ഇല്ലാതേ (അതെ)
walākin ḥaqqat
وَلَٰكِنْ حَقَّتْ
പക്ഷേ യഥാർത്ഥമായി, സ്ഥിരപ്പെട്ടു
kalimatu l-ʿadhābi
كَلِمَةُ ٱلْعَذَابِ
ശിക്ഷയുടെ വാക്കു
ʿalā l-kāfirīna
عَلَى ٱلْكَٰفِرِينَ
അവിശ്വാസികളുടെ മേൽ

സത്യനിഷേധികള്‍ കൂട്ടംകൂട്ടമായി നരകത്തീയിലേക്ക് നയിക്കപ്പെടും. അങ്ങനെ അവര്‍ അതിനടുത്തെത്തിയാല്‍ അതിന്റെ കവാടങ്ങള്‍ തുറക്കപ്പെടും. അതിന്റെ കാവല്‍ക്കാര്‍ അവരോടിങ്ങനെ ചോദിക്കും: ''നിങ്ങളുടെ നാഥന്റെ വചനങ്ങള്‍ ഓതിക്കേള്‍പ്പിച്ചു തരികയും ഈ ദിനത്തെ കണ്ടുമുട്ടേണ്ടിവരുമെന്ന് മുന്നറിയിപ്പു നല്‍കുകയും ചെയ്ത, നിങ്ങളില്‍നിന്നുതന്നെയുള്ള ദൈവദൂതന്മാര്‍ നിങ്ങളിലേക്ക് വന്നെത്തിയിരുന്നില്ലേ?'' അവര്‍ പറയും: 'അതെ. പക്ഷേ, സത്യനിഷേധികള്‍ക്ക് ശിക്ഷാവിധി സ്ഥിരപ്പെട്ടുപോയി.'

തഫ്സീര്‍

قِيْلَ ادْخُلُوْٓا اَبْوَابَ جَهَنَّمَ خٰلِدِيْنَ فِيْهَا ۚفَبِئْسَ مَثْوَى الْمُتَكَبِّرِيْنَ  ( الزمر: ٧٢ )

qīla
قِيلَ
പറയപ്പെടും
ud'khulū
ٱدْخُلُوٓا۟
പ്രവേശിക്കുവിൻ
abwāba jahannama
أَبْوَٰبَ جَهَنَّمَ
നരകത്തിന്റെ വാതിലുകളിൽ കൂടി
khālidīna fīhā
خَٰلِدِينَ فِيهَاۖ
അതിൽ നിത്യവാസികൾ (ശാശ്വതന്മാർ) ആയ നിലക്കു
fabi'sa
فَبِئْسَ
അപ്പോൾ എത്ര ചീത്ത
mathwā
مَثْوَى
പാർപ്പിടം
l-mutakabirīna
ٱلْمُتَكَبِّرِينَ
അഹംഭാവികളുടെ

അവരോടു പറയും: ''നിങ്ങള്‍ നരക വാതിലുകളിലൂടെ കടന്നുകൊള്ളുക. നിങ്ങളിവിടെ സ്ഥിരവാസികളായിരിക്കും. അഹങ്കാരികളുടെ താവളം എത്ര ചീത്ത!''

തഫ്സീര്‍

وَسِيْقَ الَّذِيْنَ اتَّقَوْا رَبَّهُمْ اِلَى الْجَنَّةِ زُمَرًا ۗحَتّٰىٓ اِذَا جَاۤءُوْهَا وَفُتِحَتْ اَبْوَابُهَا وَقَالَ لَهُمْ خَزَنَتُهَا سَلٰمٌ عَلَيْكُمْ طِبْتُمْ فَادْخُلُوْهَا خٰلِدِيْنَ  ( الزمر: ٧٣ )

wasīqa
وَسِيقَ
നയിക്കപ്പെടും
alladhīna ittaqaw
ٱلَّذِينَ ٱتَّقَوْا۟
സൂക്ഷിച്ചവരെ
rabbahum
رَبَّهُمْ
തങ്ങളുടെ റബ്ബിനെ
ilā l-janati
إِلَى ٱلْجَنَّةِ
സ്വർഗ്ഗത്തിലേക്കു
zumaran
زُمَرًاۖ
കൂട്ടങ്ങളായി
ḥattā idhā jāūhā
حَتَّىٰٓ إِذَا جَآءُوهَا
അങ്ങനെ അവർ അതിന്നടുത്തുവന്നാൽ
wafutiḥat
وَفُتِحَتْ
തുറക്കപ്പെടുകയും
abwābuhā
أَبْوَٰبُهَا
അതിന്റെ വാതിലുകൾ
waqāla lahum
وَقَالَ لَهُمْ
അവരോടു പറയുകയും ചെയ്യും
khazanatuhā
خَزَنَتُهَا
അതിന്റെ കാവൽക്കാർ
salāmun
سَلَٰمٌ
സലാം, സമാധാനം, ശാന്തി
ʿalaykum
عَلَيْكُمْ
നിങ്ങൾക്കു
ṭib'tum
طِبْتُمْ
നിങ്ങൾ നന്നായി, പരിശുദ്ധരായി
fa-ud'khulūhā
فَٱدْخُلُوهَا
ആകയാൽ അതിൽ പ്രവേശിക്കുവിൻ
khālidīna
خَٰلِدِينَ
നിത്യവാസികളായ നിലയിൽ

തങ്ങളുടെ നാഥനോട് ഭക്തി പുലര്‍ത്തിയവര്‍ സ്വര്‍ഗത്തിലേക്ക് കൂട്ടംകൂട്ടമായി നയിക്കപ്പെടും. അങ്ങനെ അവരവിടെ എത്തുമ്പോള്‍ അതിന്റെ വാതിലുകള്‍ അവര്‍ക്കായി തുറന്നുവെച്ചവയായിരിക്കും. അതിന്റെ കാവല്‍ക്കാര്‍ അരോടു പറയും: ''നിങ്ങള്‍ക്കു സമാധാനം. നിങ്ങള്‍ക്കു നല്ലതു വരട്ടെ. സ്ഥിരവാസികളായി നിങ്ങളിതില്‍ പ്രവേശിച്ചുകൊള്ളുക.''

തഫ്സീര്‍

وَقَالُوا الْحَمْدُ لِلّٰهِ الَّذِيْ صَدَقَنَا وَعْدَهٗ وَاَوْرَثَنَا الْاَرْضَ نَتَبَوَّاُ مِنَ الْجَنَّةِ حَيْثُ نَشَاۤءُ ۚفَنِعْمَ اَجْرُ الْعٰمِلِيْنَ  ( الزمر: ٧٤ )

waqālū
وَقَالُوا۟
അവർ പറയുന്നതുമാണ്
l-ḥamdu
ٱلْحَمْدُ
സ്തുതി (സർവ്വസ്തുതിയും)
lillahi
لِلَّهِ
അല്ലാഹുവിന്നാണ്
alladhī ṣadaqanā
ٱلَّذِى صَدَقَنَا
ഞങ്ങൾക്കു സത്യമാക്കിത്തന്ന, ഞങ്ങളോട് സത്യം പറഞ്ഞ
waʿdahu
وَعْدَهُۥ
തന്റെ വാഗ്ദാനം
wa-awrathanā
وَأَوْرَثَنَا
ഞങ്ങൾ അവകാശപ്പെടുത്തുകയും ചെയ്ത
l-arḍa
ٱلْأَرْضَ
(ഈ) ഭൂമി
natabawwa-u
نَتَبَوَّأُ
ഞങ്ങൾ വസിക്കുമാറ്, സൗകര്യപ്പെടുമാറ്
mina l-janati
مِنَ ٱلْجَنَّةِ
സ്വർഗ്ഗത്തിൽനിന്നു
ḥaythu nashāu
حَيْثُ نَشَآءُۖ
ഞങ്ങൾ ഉദ്ദേശിക്കുന്നിടത്ത്
faniʿ'ma
فَنِعْمَ
അപ്പോൾ എത്ര നല്ലതു, വളരെ നല്ലതു
ajru
أَجْرُ
പ്രതിഫലം, കൂലി
l-ʿāmilīna
ٱلْعَٰمِلِينَ
പ്രവർത്തിച്ചവരുടെ

അവര്‍ പറയും: ഞങ്ങളോടുള്ള വാഗ്ദാനം പൂര്‍ത്തീകരിച്ചു തരികയും ഞങ്ങളെ ഭൂമിയുടെ അവകാശികളാക്കുകയും ചെയ്ത അല്ലാഹുവിന് സ്തുതി. ഈ സ്വര്‍ഗത്തില്‍ നാമുദ്ദേശിക്കുന്നേടത്ത് നമുക്കു താമസിക്കാമല്ലോ. അപ്പോള്‍ കര്‍മം ചെയ്യുന്നവരുടെ പ്രതിഫലം എത്ര മഹത്തരം!

തഫ്സീര്‍

وَتَرَى الْمَلٰۤىِٕكَةَ حَاۤفِّيْنَ مِنْ حَوْلِ الْعَرْشِ يُسَبِّحُوْنَ بِحَمْدِ رَبِّهِمْۚ وَقُضِيَ بَيْنَهُمْ بِالْحَقِّ وَقِيْلَ الْحَمْدُ لِلّٰهِ رَبِّ الْعٰلَمِيْنَ ࣖ  ( الزمر: ٧٥ )

watarā
وَتَرَى
നിനക്കു കാണുകയും ചെയ്യാം
l-malāikata
ٱلْمَلَٰٓئِكَةَ
മലക്കുകളെ
ḥāffīna
حَآفِّينَ
പൊതിഞ്ഞവരായി, ചുറ്റിലും നിൽക്കുന്നവരായി
min ḥawli l-ʿarshi
مِنْ حَوْلِ ٱلْعَرْشِ
അർശിന്റെ ചുറ്റുപാടിൽകൂടി
yusabbiḥūna
يُسَبِّحُونَ
അവർ തസ്ബീഹു (സ്തോത്ര കീർത്തനം, മഹത്വം ഉൽഘോഷിക്കൽ) നടത്തും
biḥamdi rabbihim
بِحَمْدِ رَبِّهِمْۖ
തങ്ങളുടെ റബ്ബിനെ സ്തുതിച്ചുകൊണ്ടു, സ്തുതിയോടെ
waquḍiya
وَقُضِىَ
തീരുമാനിക്കപ്പെടുക (വിധിക്ക)പ്പെടുകയും ചെയ്തു
baynahum
بَيْنَهُم
അവർക്കിടയിൽ
bil-ḥaqi
بِٱلْحَقِّ
യഥാർത്ഥ(ന്യായ, മുറ)പ്രകാരം
waqīla
وَقِيلَ
പറയപ്പെടുകയും ചെയ്യും
l-ḥamdu
ٱلْحَمْدُ
(സർവ്വ) സ്തുതി
lillahi
لِلَّهِ
അല്ലാഹുവിനാണ്
rabbi l-ʿālamīna
رَبِّ ٱلْعَٰلَمِينَ
ലോകരുടെ റബ്ബായ

മലക്കുകള്‍ തങ്ങളുടെ നാഥനെ വാഴ്ത്തിയും കീര്‍ത്തനം ചെയ്തും സിംഹാസനത്തിനു ചുറ്റും അണിനിരന്നതായി നിനക്കു കാണാം. അപ്പോള്‍ ജനത്തിനിടയില്‍ നീതിപൂര്‍വമായ വിധിത്തീര്‍പ്പുണ്ടാകും. 'പ്രപഞ്ച നാഥനായ അല്ലാഹുവിന് സ്തുതി'യെന്ന് പറയപ്പെടുകയും ചെയ്യും.

തഫ്സീര്‍