Skip to main content

اِنَّ الَّذِيْنَ اتَّقَوْا اِذَا مَسَّهُمْ طٰۤىِٕفٌ مِّنَ الشَّيْطٰنِ تَذَكَّرُوْا فَاِذَا هُمْ مُّبْصِرُوْنَۚ   ( الأعراف: ٢٠١ )

inna
إِنَّ
നിശ്ചയമായും
alladhīna ittaqaw
ٱلَّذِينَ ٱتَّقَوْا۟
സൂക്ഷ്‌മത പാലിച്ചവര്‍
idhā massahum
إِذَا مَسَّهُمْ
അവരെ സ്പര്‍ഷിച്ചാല്‍, ബാധിച്ചാല്‍
ṭāifun
طَٰٓئِفٌ
വല്ല (ഒരു) നിഴലും, ബാധ, നിഴലാട്ടം (തോന്നല്‍)
mina l-shayṭāni
مِّنَ ٱلشَّيْطَٰنِ
പിശാചില്‍ നിന്നു
tadhakkarū
تَذَكَّرُوا۟
അവര്‍ ഓര്‍മ്മവെക്കും, അവര്‍ക്കു ഓര്‍മ്മവരും
fa-idhā hum
فَإِذَا هُم
എന്നിട്ടു (അപ്പോള്‍) അവര്‍
mub'ṣirūna
مُّبْصِرُونَ
കാണുന്ന (ഉള്‍കാഴ്‌ചയുള്ള) വരായിരിക്കും.

ദൈവഭക്തര്‍ക്ക് പിശാചില്‍ നിന്നുള്ള വല്ല ദുര്‍ബോധനവുമുണ്ടായാല്‍ പെട്ടെന്നുതന്നെ അവര്‍ അതേക്കുറിച്ച് ബോധവാന്മാരായിത്തീരുന്നു. അപ്പോഴവര്‍ തികഞ്ഞ ഉള്‍ക്കാഴ്ചയുള്ളവരായി മാറും.

തഫ്സീര്‍

وَاِخْوَانُهُمْ يَمُدُّوْنَهُمْ فِى الْغَيِّ ثُمَّ لَا يُقْصِرُوْنَ  ( الأعراف: ٢٠٢ )

wa-ikh'wānuhum
وَإِخْوَٰنُهُمْ
അവരുടെ സഹോദരങ്ങളാകട്ടെ
yamuddūnahum
يَمُدُّونَهُمْ
അവരെ അയച്ചുവിടും, അവര്‍ക്കു സഹായം നല്‍കിക്കൊണ്ടിരിക്കും
fī l-ghayi
فِى ٱلْغَىِّ
ദുര്‍മാര്‍ഗത്തില്‍
thumma
ثُمَّ
പിന്നെ (അതിനു പുറമെ)
lā yuq'ṣirūna
لَا يُقْصِرُونَ
അവര്‍ കുറവു (വീഴ്ച) വരുത്തുകയില്ല.

എന്നാല്‍ തങ്ങളുടെ സഹോദരന്മാരെ പിശാചുക്കള്‍ ദുര്‍മാര്‍ഗത്തിലൂടെ വിഹരിക്കാന്‍ വിടുന്നു. പിന്നെ അവരതിലൊട്ടും കുറവ് വരുത്തുകയില്ല.

തഫ്സീര്‍

وَاِذَا لَمْ تَأْتِهِمْ بِاٰيَةٍ قَالُوْا لَوْلَا اجْتَبَيْتَهَاۗ قُلْ اِنَّمَآ اَتَّبِعُ مَا يُوْحٰٓى اِلَيَّ مِنْ رَّبِّيْۗ هٰذَا بَصَاۤىِٕرُ مِنْ رَّبِّكُمْ وَهُدًى وَّرَحْمَةٌ لِّقَوْمٍ يُّؤْمِنُوْنَ  ( الأعراف: ٢٠٣ )

wa-idhā lam tatihim
وَإِذَا لَمْ تَأْتِهِم
നീ അവര്‍ക്കു ചെല്ലുന്നില്ലെങ്കില്‍, ചെല്ലാതിരുന്നാല്‍
biāyatin
بِـَٔايَةٍ
വല്ല ദൃഷ്‌ടാന്തവും (ലക്ഷ്യവും - സൂക്തവും) കൊണ്ടു
qālū
قَالُوا۟
അവര്‍ പറയും
lawlā
لَوْلَا
ആയിക്കൂടേ, എന്തുകൊണ്ടായിക്കൂടാ
ij'tabaytahā
ٱجْتَبَيْتَهَاۚ
നീ (താന്‍) അതു തിരഞ്ഞെടുക്കുക
qul
قُلْ
പറയുക
innamā attabiʿu
إِنَّمَآ أَتَّبِعُ
ഞാന്‍ പിന്‍പറ്റുക മാത്രമേ ചെയ്യുന്നുള്ളു
mā yūḥā
مَا يُوحَىٰٓ
വഹ്‌യ്‌ (സന്ദേശം) നല്‍കപ്പെടുന്നതിനെ
ilayya
إِلَىَّ
എനിക്കു, എന്നിലേക്കു
min rabbī
مِن رَّبِّىۚ
എന്റെ റബ്ബിങ്കല്‍നിന്നു
hādhā
هَٰذَا
ഇതു
baṣāiru
بَصَآئِرُ
ചില ഉള്‍ക്കാഴ്‌ചകളാകുന്നു, തെളിവുകളാകുന്നു
min rabbikum
مِن رَّبِّكُمْ
നിങ്ങളുടെ റബ്ബിങ്കല്‍നിന്നു
wahudan
وَهُدًى
മാര്‍ഗദര്‍ശനവും
waraḥmatun
وَرَحْمَةٌ
കാരുണ്യവും
liqawmin
لِّقَوْمٍ
ഒരു ജനങ്ങള്‍ക്കു
yu'minūna
يُؤْمِنُونَ
അവര്‍ വിശ്വസിക്കുന്നു.

നീ ഈ ജനത്തിന് ഒരു ദിവ്യാത്ഭുതവും കാണിച്ചുകൊടുത്തില്ലെങ്കില്‍ അവര്‍ പറയും: ''നിനക്ക് സ്വയം തന്നെ ഒരു ദൃഷ്ടാന്തം തെരഞ്ഞെടുത്തുകൂടേ?'' പറയുക: ''എനിക്കെന്റെ നാഥനില്‍ നിന്ന് ബോധനമായി കിട്ടുന്ന സന്ദേശം പിന്‍പറ്റുക മാത്രമാണ് ഞാന്‍ ചെയ്യുന്നത്. ഇത് നിങ്ങളുടെ നാഥങ്കല്‍ നിന്നുള്ള വ്യക്തമായ വചനങ്ങളാണ്. ഒപ്പം വിശ്വസിക്കുന്ന ജനത്തിന് മാര്‍ഗദര്‍ശനവും അനുഗ്രഹവുമാണ്.''

തഫ്സീര്‍

وَاِذَا قُرِئَ الْقُرْاٰنُ فَاسْتَمِعُوْا لَهٗ وَاَنْصِتُوْا لَعَلَّكُمْ تُرْحَمُوْنَ  ( الأعراف: ٢٠٤ )

wa-idhā quri-a
وَإِذَا قُرِئَ
ഓതപ്പെട്ടാല്‍
l-qur'ānu
ٱلْقُرْءَانُ
ക്വുര്‍ആന്‍
fa-is'tamiʿū
فَٱسْتَمِعُوا۟
നിങ്ങള്‍ കേള്‍വി (ചെവി) കൊടുക്കുവിന്‍, ശ്രദ്ധിച്ചു കേള്‍ക്കുവിന്‍
lahu
لَهُۥ
അതിലേക്കു, അതിനെ
wa-anṣitū
وَأَنصِتُوا۟
അടങ്ങുകയും (മൗനമായിരിക്കയും) ചെയ്‍വിന്‍
laʿallakum
لَعَلَّكُمْ
നിങ്ങളായേക്കാം, ആകുവാന്‍വേണ്ടി
tur'ḥamūna
تُرْحَمُونَ
നിങ്ങള്‍ക്ക്‌ കരുണ ചെയ്യപ്പെടും.

ഖുര്‍ആന്‍ പാരായണം ചെയ്യുമ്പോള്‍ നിങ്ങളത് ശ്രദ്ധയോടെ കേള്‍ക്കുകയും മൗനം പാലിക്കുകയും ചെയ്യുക. നിങ്ങള്‍ക്ക് കാരുണ്യം കിട്ടിയേക്കാം.

തഫ്സീര്‍

وَاذْكُرْ رَّبَّكَ فِيْ نَفْسِكَ تَضَرُّعًا وَّخِيْفَةً وَّدُوْنَ الْجَهْرِ مِنَ الْقَوْلِ بِالْغُدُوِّ وَالْاٰصَالِ وَلَا تَكُنْ مِّنَ الْغٰفِلِيْنَ  ( الأعراف: ٢٠٥ )

wa-udh'kur
وَٱذْكُر
ഓര്‍ക്കുക, സ്മരിക്കുക, കീര്‍ത്തനം ചെയ്യുക, പ്രസ്താവിക്കുക
rabbaka
رَّبَّكَ
നിന്റെ റബ്ബിനെ
fī nafsika
فِى نَفْسِكَ
നിന്റെ സ്വന്തത്തില്‍ (മനസ്സില്‍ - സ്വയം)
taḍarruʿan
تَضَرُّعًا
വിനയപ്പെട്ടു (ഭക്തി താഴ്മകാട്ടി) കൊണ്ടു
wakhīfatan
وَخِيفَةً
ഭയപ്പെട്ടുകൊണ്ടും, പേടിച്ചും
wadūna l-jahri
وَدُونَ ٱلْجَهْرِ
ഉച്ചത്തിലല്ലാതെയും
mina l-qawli
مِنَ ٱلْقَوْلِ
വാക്കില്‍ നിന്നും
bil-ghuduwi
بِٱلْغُدُوِّ
രാവിലെ
wal-āṣāli
وَٱلْءَاصَالِ
വൈകുന്നേരങ്ങളിലും
walā takun
وَلَا تَكُن
നീ ആയിരിക്കയും ചെയ്യരുതു
mina l-ghāfilīna
مِّنَ ٱلْغَٰفِلِينَ
അശ്രദ്ധന്‍മാരുടെ കൂട്ടത്തില്‍.

നീ നിന്റെ നാഥനെ രാവിലെയും വൈകുന്നേരവും മനസ്സില്‍ സ്മരിക്കുക. അത് വിനയത്തോടെയും ഭയത്തോടെയുമാവണം. വാക്കുകള്‍ ഉറക്കെയാവാതെയും. നീ അതില്‍ അശ്രദ്ധ കാണിക്കുന്നവനാകരുത്.

തഫ്സീര്‍

اِنَّ الَّذِيْنَ عِنْدَ رَبِّكَ لَا يَسْتَكْبِرُوْنَ عَنْ عِبَادَتِهٖ وَيُسَبِّحُوْنَهٗ وَلَهٗ يَسْجُدُوْنَ ࣖ ۩  ( الأعراف: ٢٠٦ )

inna
إِنَّ
നിശ്ചയമായും
alladhīna ʿinda rabbika
ٱلَّذِينَ عِندَ رَبِّكَ
നിന്റെ റബ്ബിന്റെ അടുക്കലുള്ളവര്‍
lā yastakbirūna
لَا يَسْتَكْبِرُونَ
അവര്‍ അഹംഭാവം (ഗര്‍വ്വു) നടിക്കുകയില്ല
ʿan ʿibādatihi
عَنْ عِبَادَتِهِۦ
അവനെ ആരാധിക്കുന്നതിനെക്കുറിച്ചു
wayusabbiḥūnahu
وَيُسَبِّحُونَهُۥ
അവര്‍ അവനു തസ്‌ബീഹും ചെയ്യും, സ്‌തോത്രകീര്‍ത്തനം നടത്തുകയും ചെയ്യും
walahu
وَلَهُۥ
അവനു
yasjudūna
يَسْجُدُونَ۩
അവര്‍ സുജൂദും (സാഷ്‌ടാംഗ നമസ്‌ക്കരിക്കയും) ചെയ്യും.

നിന്റെ നാഥന്റെ അടുത്തുള്ളവര്‍ അവനെ വണങ്ങുന്ന കാര്യത്തില്‍ ഒരിക്കലും അഹങ്കരിക്കാറില്ല. അവര്‍ അവന്റെ വിശുദ്ധിയെ വാഴ്ത്തുന്നു. അവന് സാഷ്ടാംഗം പ്രണമിക്കുകയും ചെയ്യുന്നു.

തഫ്സീര്‍