Skip to main content

وَاِنْ يُّرِيْدُوْا خِيَانَتَكَ فَقَدْ خَانُوا اللّٰهَ مِنْ قَبْلُ فَاَمْكَنَ مِنْهُمْ وَاللّٰهُ عَلِيْمٌ حَكِيْمٌ  ( الأنفال: ٧١ )

wa-in yurīdū
وَإِن يُرِيدُوا۟
അവര്‍ ഉദ്ദേശിക്കുന്നപക്ഷം
khiyānataka
خِيَانَتَكَ
നിന്നെ ചതിക്കുന്നതിനു
faqad khānū
فَقَدْ خَانُوا۟
എന്നാലവര്‍ ചതിച്ചിട്ടുണ്ട്, ചതി ചെയ്തിട്ടുണ്ട്
l-laha
ٱللَّهَ
അല്ലാഹുവിനെ, അല്ലാഹുവിനോടു
min qablu
مِن قَبْلُ
മുമ്പു, മുമ്പേ
fa-amkana
فَأَمْكَنَ
എന്നിട്ടവന്‍ സാധ്യമാകി, സൗകര്യപ്പെടുത്തി (അധീനപ്പെടുത്തി)
min'hum
مِنْهُمْۗ
അവരെ, അവരെക്കുറിച്ചു
wal-lahu
وَٱللَّهُ
അല്ലാഹു
ʿalīmun
عَلِيمٌ
അറിയുന്നവനാണു
ḥakīmun
حَكِيمٌ
അഗാധജ്ഞനാണു, യുക്തിമാനാണു

അഥവാ, നിന്നെ ചതിക്കാനാണ് അവരാഗ്രഹിക്കുന്നതെങ്കില്‍ അതിലൊട്ടും പുതുമയില്ല. അവര്‍ നേരത്തെ തന്നെ അല്ലാഹുവോട് വഞ്ചന കാണിച്ചവരാണല്ലോ. അതിനാലാണ് അവന്‍ അവരെ നിങ്ങള്‍ക്ക് അധീനപ്പെടുത്തിത്തന്നത്. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുംതന്നെ.

തഫ്സീര്‍

اِنَّ الَّذِيْنَ اٰمَنُوْا وَهَاجَرُوْا وَجَاهَدُوْا بِاَمْوَالِهِمْ وَاَنْفُسِهِمْ فِيْ سَبِيْلِ اللّٰهِ وَالَّذِيْنَ اٰوَوْا وَّنَصَرُوْٓا اُولٰۤىِٕكَ بَعْضُهُمْ اَوْلِيَاۤءُ بَعْضٍۗ وَالَّذِيْنَ اٰمَنُوْا وَلَمْ يُهَاجِرُوْا مَا لَكُمْ مِّنْ وَّلَايَتِهِمْ مِّنْ شَيْءٍ حَتّٰى يُهَاجِرُوْاۚ وَاِنِ اسْتَنْصَرُوْكُمْ فِى الدِّيْنِ فَعَلَيْكُمُ النَّصْرُ اِلَّا عَلٰى قَوْمٍۢ بَيْنَكُمْ وَبَيْنَهُمْ مِّيْثَاقٌۗ وَاللّٰهُ بِمَا تَعْمَلُوْنَ بَصِيْرٌ  ( الأنفال: ٧٢ )

inna alladhīna āmanū
إِنَّ ٱلَّذِينَ ءَامَنُوا۟
നിശ്ചയമായും വിശ്വസിച്ചവര്‍
wahājarū
وَهَاجَرُوا۟
ഹിജ്ര പോകുകയും
wajāhadū
وَجَٰهَدُوا۟
സമരം ചെയ്യുകയും
bi-amwālihim
بِأَمْوَٰلِهِمْ
തങ്ങളുടെ സ്വത്തുക്കള്‍ (ധനം) കൊണ്ടു
wa-anfusihim
وَأَنفُسِهِمْ
തങ്ങളുടെ ദേഹങ്ങള്‍ കൊണ്ടും
fī sabīli l-lahi
فِى سَبِيلِ ٱللَّهِ
അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍
wa-alladhīna āwaw
وَٱلَّذِينَ ءَاوَوا۟
ആശ്രയം (സങ്കേതം - അഭയം - സൗകര്യം) നല്‍കിയവരും
wanaṣarū
وَّنَصَرُوٓا۟
അവര്‍ സഹായിക്കയും ചെയ്തു
ulāika
أُو۟لَٰٓئِكَ
ആ കൂട്ടര്‍
baʿḍuhum
بَعْضُهُمْ
അവരില്‍ ചിലര്‍
awliyāu
أَوْلِيَآءُ
ബന്ധുമിത്രങ്ങളാണു
baʿḍin
بَعْضٍۚ
ചിലരുടെ
wa-alladhīna āmanū
وَٱلَّذِينَ ءَامَنُوا۟
വിശ്വസിച്ചവരാകട്ടെ
walam yuhājirū
وَلَمْ يُهَاجِرُوا۟
അവര്‍ ഹിജ്ര പോയിട്ടുമില്ല (പോകുകയും ചെയ്യാത്ത)
mā lakum
مَا لَكُم
നിങ്ങള്‍ക്കില്ല
min walāyatihim
مِّن وَلَٰيَتِهِم
അവരുടെ മൈത്രിബന്ധത്തില്‍ നിന്നു
min shayin
مِّن شَىْءٍ
യാതൊന്നും
ḥattā yuhājirū
حَتَّىٰ يُهَاجِرُوا۟ۚ
അവര്‍ 'ഹിജ്ര' പോകുന്നതുവരെ
wa-ini is'tanṣarūkum
وَإِنِ ٱسْتَنصَرُوكُمْ
നിങ്ങളോടവര്‍ സഹായം തേടിയെങ്കില്‍
fī l-dīni
فِى ٱلدِّينِ
മതത്തില്‍ (മത കാര്യത്തില്‍)
faʿalaykumu
فَعَلَيْكُمُ
എന്നാല്‍ നിങ്ങളുടെ മേലുണ്ടു (ബാധ്യത)
l-naṣru
ٱلنَّصْرُ
സഹായം, സഹായിക്കല്‍
illā ʿalā qawmin
إِلَّا عَلَىٰ قَوْمٍۭ
ഒരു ജനതയുടെമേല്‍ (എതിരില്‍ ഒഴികെ)
baynakum
بَيْنَكُمْ
നിങ്ങള്‍ക്കിടയിലുണ്ട്
wabaynahum
وَبَيْنَهُم
അവര്‍ക്കിടയിലും
mīthāqun
مِّيثَٰقٌۗ
വല്ല കരാറും (ഉടമ്പടിയും)
wal-lahu
وَٱللَّهُ
അല്ലാഹു
bimā taʿmalūna
بِمَا تَعْمَلُونَ
നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി
baṣīrun
بَصِيرٌ
കാണുന്നവനാണു

സത്യവിശ്വാസം സ്വീകരിക്കുകയും അതിന്റെ പേരില്‍ നാടുവിടേണ്ടിവരികയും തങ്ങളുടെ ദേഹംകൊണ്ടും ധനംകൊണ്ടും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സമരം നടത്തുകയും ചെയ്തവരും അവര്‍ക്ക് അഭയം നല്‍കുകയും അവരെ സഹായിക്കുകയും ചെയ്തവരും പരസ്പരം ആത്മമിത്രങ്ങളാണ്. എന്നാല്‍ സത്യവിശ്വാസം സ്വീകരിക്കുകയും സ്വദേശം വെടിയാതിരിക്കുകയും ചെയ്തവരുടെ സംരക്ഷണ ബാധ്യത നിങ്ങള്‍ക്കില്ല; അവര്‍ സ്വദേശം വെടിഞ്ഞ് വരും വരെ. അഥവാ, മതകാര്യത്തില്‍ അവര്‍ സഹായം തേടിയാല്‍ അവരെ സഹായിക്കാന്‍ നിങ്ങള്‍ ബാധ്യസ്ഥരാണ്. എന്നാല്‍ അത് നിങ്ങളുമായി കരാറിലേര്‍പ്പെട്ട ഏതെങ്കിലും ജനതക്കെതിരെയാവരുത്. നിങ്ങള്‍ ചെയ്യുന്നതെല്ലാം കണ്ടറിയുന്നവനാണ് അല്ലാഹു.

തഫ്സീര്‍

وَالَّذِيْنَ كَفَرُوْا بَعْضُهُمْ اَوْلِيَاۤءُ بَعْضٍۗ اِلَّا تَفْعَلُوْهُ تَكُنْ فِتْنَةٌ فِى الْاَرْضِ وَفَسَادٌ كَبِيْرٌۗ  ( الأنفال: ٧٣ )

wa-alladhīna kafarū
وَٱلَّذِينَ كَفَرُوا۟
അവിശ്വസിച്ചവരാകട്ടെ
baʿḍuhum
بَعْضُهُمْ
അവരില്‍ ചിലര്‍
awliyāu
أَوْلِيَآءُ
ബന്ധുമിത്രങ്ങളാണു
baʿḍin
بَعْضٍۚ
ചിലരുടെ
illā tafʿalūhu
إِلَّا تَفْعَلُوهُ
അതു (ഇതു) നിങ്ങള്‍ ചെയ്യുന്നില്ലെങ്കില്‍
takun
تَكُن
ഉണ്ടായിത്തീരും
fit'natun
فِتْنَةٌ
കുഴപ്പം
fī l-arḍi
فِى ٱلْأَرْضِ
ഭൂമിയില്‍
wafasādun
وَفَسَادٌ
നാശവും
kabīrun
كَبِيرٌ
വലുതായ

സത്യനിഷേധികളും പരസ്പരം ആത്മമിത്രങ്ങളാണ്. അതിനാല്‍ നിങ്ങളങ്ങനെ ചെയ്യുന്നില്ലെങ്കില്‍ നാട്ടില്‍ കുഴപ്പവും വമ്പിച്ച നാശവുമുണ്ടാകും.

തഫ്സീര്‍

وَالَّذِيْنَ اٰمَنُوْا وَهَاجَرُوْا وَجَاهَدُوْا فِيْ سَبِيْلِ اللّٰهِ وَالَّذِيْنَ اٰوَوْا وَّنَصَرُوْٓا اُولٰۤىِٕكَ هُمُ الْمُؤْمِنُوْنَ حَقًّاۗ لَهُمْ مَّغْفِرَةٌ وَّرِزْقٌ كَرِيْمٌ   ( الأنفال: ٧٤ )

wa-alladhīna āmanū
وَٱلَّذِينَ ءَامَنُوا۟
വിശ്വസിച്ചവരാകട്ടെ
wahājarū
وَهَاجَرُوا۟
ഹിജ്ര പോകുകയും ചെയ്ത
wajāhadū
وَجَٰهَدُوا۟
സമരം ചെയ്യുകയും ചെയ്ത
fī sabīli l-lahi
فِى سَبِيلِ ٱللَّهِ
അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍
wa-alladhīna āwaw
وَٱلَّذِينَ ءَاوَوا۟
ആശ്രയം (അഭയം) നല്‍കിയവരും
wanaṣarū
وَّنَصَرُوٓا۟
സഹായിക്കുകയും ചെയ്ത
ulāika humu
أُو۟لَٰٓئِكَ هُمُ
അക്കൂട്ടര്‍ത്തന്നെ
l-mu'minūna
ٱلْمُؤْمِنُونَ
സത്യവിശ്വാസികള്‍
ḥaqqan
حَقًّاۚ
യഥാര്‍ത്ഥത്തില്‍
lahum
لَّهُم
അവര്‍ക്കുണ്ടു
maghfiratun
مَّغْفِرَةٌ
പാപമോചനവും
wariz'qun
وَرِزْقٌ
ഉപജീവനവും, ആഹാരവും
karīmun
كَرِيمٌ
മാന്യമായ

വിശ്വസിക്കുകയും അതിന്റെ പേരില്‍ സ്വദേശം വെടിയുകയും ദൈവമാര്‍ഗത്തില്‍ സമരം നടത്തുകയും ചെയ്തവരാണ് യഥാര്‍ഥ സത്യവിശ്വാസികള്‍; അവര്‍ക്ക് അഭയമേകുകയും അവരെ സഹായിക്കുകയും ചെയ്തവരും. അവര്‍ക്ക് പാപമോചനവും മാന്യമായ ജീവിതവിഭവങ്ങളുമുണ്ട്.

തഫ്സീര്‍

وَالَّذِيْنَ اٰمَنُوْا مِنْۢ بَعْدُ وَهَاجَرُوْا وَجَاهَدُوْا مَعَكُمْ فَاُولٰۤىِٕكَ مِنْكُمْۗ وَاُولُوا الْاَرْحَامِ بَعْضُهُمْ اَوْلٰى بِبَعْضٍ فِيْ كِتٰبِ اللّٰهِ ۗاِنَّ اللّٰهَ بِكُلِّ شَيْءٍ عَلِيْمٌ ࣖ  ( الأنفال: ٧٥ )

wa-alladhīna āmanū
وَٱلَّذِينَ ءَامَنُوا۟
വിശ്വസിച്ചവരാകട്ടെ
min baʿdu
مِنۢ بَعْدُ
ശേഷമായി, പിന്നീടു
wahājarū
وَهَاجَرُوا۟
ഹിജ്ര പോകുകയും
wajāhadū
وَجَٰهَدُوا۟
സമരം ചെയ്യുകയും ചെയ്ത
maʿakum
مَعَكُمْ
നിങ്ങളുടെ കൂടെ
fa-ulāika
فَأُو۟لَٰٓئِكَ
അക്കൂട്ടര്‍
minkum
مِنكُمْۚ
നിങ്ങളില്‍ പെട്ടവരാണു
wa-ulū
وَأُو۟لُوا۟
ഉള്ളവര്‍, ഉടയവര്‍
l-arḥāmi
ٱلْأَرْحَامِ
രക്തബന്ധങ്ങള്‍
baʿḍuhum
بَعْضُهُمْ
അവരില്‍ ചിലര്‍
awlā
أَوْلَىٰ
അധികം ബന്ധപ്പെട്ട (അണഞ്ഞ) വരാണു
bibaʿḍin
بِبَعْضٍ
ചിലരോടു, ചിലരുമായി
fī kitābi
فِى كِتَٰبِ
ഗ്രന്ഥ(നിയമ - നിശ്ചയ)ത്തില്‍
l-lahi
ٱللَّهِۗ
അല്ലാഹുവിന്റെ
inna l-laha
إِنَّ ٱللَّهَ
നിശ്ചയമായും അല്ലാഹു
bikulli shayin
بِكُلِّ شَىْءٍ
എല്ലാ കാര്യത്തെപ്പറ്റിയും
ʿalīmun
عَلِيمٌۢ
അറിയുന്നവനാണ്

പിന്നീട് സത്യവിശ്വാസം സ്വീകരിക്കുകയും സ്വദേശം വെടിഞ്ഞ് വരികയും നിങ്ങളോടൊത്ത് ദൈവമാര്‍ഗത്തില്‍ സമരം നടത്തുകയും ചെയ്തവരും നിങ്ങളോടൊപ്പം തന്നെ. എങ്കിലും ദൈവിക നിയമമനുസരിച്ച് രക്തബന്ധമുളളവര്‍ അന്യോന്യം കൂടുതല്‍ അടുത്തവരാണ്. അല്ലാഹു എല്ലാ കാര്യങ്ങളെക്കുറിച്ചും നന്നായറിയുന്നവനാണ്.

തഫ്സീര്‍