Skip to main content

وَيُرِيْكُمْ اٰيٰتِهٖۖ فَاَيَّ اٰيٰتِ اللّٰهِ تُنْكِرُوْنَ  ( غافر: ٨١ )

wayurīkum
وَيُرِيكُمْ
നിങ്ങൾക്കവൻ കാട്ടിത്തരുകയും ചെയ്യുന്നു
āyātihi
ءَايَٰتِهِۦ
അവന്റെ ദൃഷ്ടാന്തങ്ങളെ
fa-ayya
فَأَىَّ
അപ്പോൾ ഏതിനെ
āyāti l-lahi
ءَايَٰتِ ٱللَّهِ
അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളിൽ
tunkirūna
تُنكِرُونَ
നിങ്ങൾ നിഷേധിക്കുന്നു

അല്ലാഹു തന്റെ ദൃഷ്ടാന്തങ്ങള്‍ നിങ്ങള്‍ക്കിതാ കാണിച്ചുതരുന്നു. എന്നിട്ടും അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്?

തഫ്സീര്‍

اَفَلَمْ يَسِيْرُوْا فِى الْاَرْضِ فَيَنْظُرُوْا كَيْفَ كَانَ عَاقِبَةُ الَّذِيْنَ مِنْ قَبْلِهِمْ ۗ كَانُوْٓا اَكْثَرَ مِنْهُمْ وَاَشَدَّ قُوَّةً وَّاٰثَارًا فِى الْاَرْضِ فَمَآ اَغْنٰى عَنْهُمْ مَّا كَانُوْا يَكْسِبُوْنَ  ( غافر: ٨٢ )

afalam yasīrū
أَفَلَمْ يَسِيرُوا۟
എന്നാലവർ സഞ്ചരി (നടക്കു) ന്നില്ലേ
fī l-arḍi
فِى ٱلْأَرْضِ
ഭൂമിയിൽ
fayanẓurū
فَيَنظُرُوا۟
അപ്പോഴവർക്കു നോക്കിക്കാണാം
kayfa kāna
كَيْفَ كَانَ
എങ്ങിനെ ഉണ്ടായെന്നു, ആയെന്നു
ʿāqibatu
عَٰقِبَةُ
പര്യവസാനം, കലാശം
alladhīna min qablihim
ٱلَّذِينَ مِن قَبْلِهِمْۚ
അവരുടെ (ഇവരുടെ) മുമ്പുളളവരുടെ
kānū
كَانُوٓا۟
അവരായിരുന്നു
akthara min'hum
أَكْثَرَ مِنْهُمْ
ഇവരെക്കാളധികം
wa-ashadda quwwatan
وَأَشَدَّ قُوَّةً
ശക്തിയിൽ ഊക്കുളളവരും, (കഠിനൻമാരും)
waāthāran
وَءَاثَارًا
അവശിഷ്ടങ്ങളിലും, കാൽപാടുകളിലും
fī l-arḍi
فِى ٱلْأَرْضِ
ഭൂമിയിൽ
famā aghnā
فَمَآ أَغْنَىٰ
എന്നിട്ടും ഉപകരിച്ചില്ല ,പര്യാപ്തമാക്കിയില്ല
ʿanhum
عَنْهُم
അവർക്കു
mā kānū
مَّا كَانُوا۟
അവർ ആയിരുന്നതു
yaksibūna
يَكْسِبُونَ
അവർ പ്രവർത്തിച്ചുണ്ടാക്കുക, സമ്പാദിക്കുക

അവര്‍ ഭൂമിയില്‍ സഞ്ചരിച്ച് അവരുടെ മുമ്പുണ്ടായിരുന്നവരുടെ അന്ത്യം എവ്വിധമായിരുന്നുവെന്ന് നോക്കി മനസ്സിലാക്കിയിട്ടില്ലേ? അവര്‍ ഇവരെക്കാള്‍ അംഗബലമുള്ളവരായിരുന്നു. കരുത്തുകൊണ്ടും ഭൂമിയില്‍ ശേഷിപ്പിച്ച പൈതൃകം കൊണ്ടും കൂടുതല്‍ പ്രബലരായിരുന്നു. എന്നിട്ടും അവര്‍ സമ്പാദിച്ചുകൊണ്ടിരുന്നതൊന്നും അവര്‍ക്ക് ഉപകരിച്ചില്ല.

തഫ്സീര്‍

فَلَمَّا جَاۤءَتْهُمْ رُسُلُهُمْ بِالْبَيِّنٰتِ فَرِحُوْا بِمَا عِنْدَهُمْ مِّنَ الْعِلْمِ وَحَاقَ بِهِمْ مَّا كَانُوْا بِهٖ يَسْتَهْزِءُوْنَ  ( غافر: ٨٣ )

falammā jāathum
فَلَمَّا جَآءَتْهُمْ
അങ്ങനെ (എന്നു വച്ചാൽ) അവർക്കു വന്നപ്പോൾ
rusuluhum
رُسُلُهُم
അവരുടെ റസൂലുകൾ, ദൂതൻമാർ
bil-bayināti
بِٱلْبَيِّنَٰتِ
തെളിവുകളുമായി
fariḥū
فَرِحُوا۟
അവർ തൃപ്തിയടഞ്ഞു, സന്തോഷപ്പെട്ടു
bimā ʿindahum
بِمَا عِندَهُم
തങ്ങളുടെ പക്കലുളളതുകൊണ്ടു
mina l-ʿil'mi
مِّنَ ٱلْعِلْمِ
അറിവിൽനിന്നു
waḥāqa bihim
وَحَاقَ بِهِم
അവരിൽ വലയം ചെയ്ക (വരുക)യും ചെയ്തു
مَّا
യാതൊന്നു
kānū bihi
كَانُوا۟ بِهِۦ
അതിനെപ്പറ്റി അവരായിരുന്നു
yastahziūna
يَسْتَهْزِءُونَ
പരിഹാസംകൊള്ളും

അങ്ങനെ അവര്‍ക്കുള്ള ദൂതന്മാര്‍ വ്യക്തമായ തെളിവുകളുമായി അവരുടെ അടുത്തു ചെന്നപ്പോള്‍ തങ്ങളുടെ വശമുള്ള വിജ്ഞാനംകൊണ്ട് അവര്‍ പുളകംകൊള്ളുകയാണുണ്ടായത്. അതിനാല്‍ അവര്‍ പരിഹസിച്ചുകൊണ്ടിരുന്ന ശിക്ഷ അവരെ ആവരണം ചെയ്തു.

തഫ്സീര്‍

فَلَمَّا رَاَوْا بَأْسَنَاۗ قَالُوْٓا اٰمَنَّا بِاللّٰهِ وَحْدَهٗ وَكَفَرْنَا بِمَا كُنَّا بِهٖ مُشْرِكِيْنَ  ( غافر: ٨٤ )

falammā ra-aw
فَلَمَّا رَأَوْا۟
അങ്ങനെ അവർ കണ്ടപ്പോൾ
basanā
بَأْسَنَا
നമ്മുടെ ദണ്ഡനം, ശിക്ഷ
qālū
قَالُوٓا۟
അവർ പറഞ്ഞു
āmannā
ءَامَنَّا
ഞങ്ങൾ വിശ്വസിച്ചു
bil-lahi
بِٱللَّهِ
അല്ലാഹുവിൽ
waḥdahu
وَحْدَهُۥ
അവൻ ഏകനായ നിലയിൽ
wakafarnā
وَكَفَرْنَا
ഞങ്ങൾ അവിശ്വസിക്കയും ചെയ്ത
bimā kunnā
بِمَا كُنَّا
ഞങ്ങളായിരുന്നതിൽ
bihi mush'rikīna
بِهِۦ مُشْرِكِينَ
അവനോടു പങ്കുചേർക്കുന്നവർ

നമ്മുടെ ശിക്ഷ നേരില്‍ കണ്ടപ്പോള്‍ അവര്‍ പറഞ്ഞു: ''ഞങ്ങളിതാ ഏകനായ അല്ലാഹുവില്‍ മാത്രം വിശ്വസിക്കുന്നു. അവനില്‍ പങ്കുചേര്‍ത്തിരുന്ന സകലതിനെയും ഞങ്ങളിതാ തള്ളിപ്പറയുന്നു.''

തഫ്സീര്‍

فَلَمْ يَكُ يَنْفَعُهُمْ اِيْمَانُهُمْ لَمَّا رَاَوْا بَأْسَنَا ۗسُنَّتَ اللّٰهِ الَّتِيْ قَدْ خَلَتْ فِيْ عِبَادِهِۚ وَخَسِرَ هُنَالِكَ الْكٰفِرُوْنَ ࣖ   ( غافر: ٨٥ )

falam yaku
فَلَمْ يَكُ
എന്നാൽ ആയില്ല, ഉണ്ടായില്ല
yanfaʿuhum
يَنفَعُهُمْ
അവർക്കു പ്രയോജനം ചെയ്യുക
īmānuhum
إِيمَٰنُهُمْ
അവരുടെ വിശ്വാസം
lammā ra-aw
لَمَّا رَأَوْا۟
അവർ കണ്ടപ്പോഴുള്ള
basanā
بَأْسَنَاۖ
നമ്മുടെ ദണ്ഡനം, ശിക്ഷ
sunnata l-lahi
سُنَّتَ ٱللَّهِ
അല്ലാഹുവിന്റെ നടപടിക്രമം
allatī qad khalat
ٱلَّتِى قَدْ خَلَتْ
(മുൻ) കഴിഞ്ഞുപോയിട്ടുള്ളതായ
fī ʿibādihi
فِى عِبَادِهِۦۖ
അവന്റെ അടിയാൻമാരിൽ
wakhasira
وَخَسِرَ
നഷ്ടമടയുകയും ചെയ്തു, നഷ്ടമടഞ്ഞതുമായ
hunālika
هُنَالِكَ
അവിടെവെച്ചു
l-kāfirūna
ٱلْكَٰفِرُونَ
അവിശ്വാസികൾ

എന്നാല്‍ നമ്മുടെ ശിക്ഷ കണ്ടുകഴിഞ്ഞ ശേഷമുള്ള വിശ്വാസം അവര്‍ക്കൊട്ടും ഉപകരിച്ചില്ല. അല്ലാഹു തന്റെ ദാസന്മാരുടെ കാര്യത്തില്‍ നേരത്തെ സ്വീകരിച്ചുപോന്ന നടപടിക്രമമാണിത്. അതോടെ സത്യനിഷേധികള്‍ കൊടിയ നഷ്ടത്തിലകപ്പെടുന്നു.

തഫ്സീര്‍