Skip to main content

عَلٰٓى اَنْ نُّبَدِّلَ خَيْرًا مِّنْهُمْۙ وَمَا نَحْنُ بِمَسْبُوْقِيْنَ   ( المعارج: ٤١ )

ʿalā an nubaddila
عَلَىٰٓ أَن نُّبَدِّلَ
നാം പകരം കൊണ്ടുവരുവാന്‍
khayran min'hum
خَيْرًا مِّنْهُمْ
അവരെക്കാള്‍ ഉത്തമമായവരെ
wamā naḥnu
وَمَا نَحْنُ
നാം അല്ലതാനും
bimasbūqīna
بِمَسْبُوقِينَ
മുന്‍കടക്കപ്പെടുന്നവര്‍, പരാജയപ്പെടുത്തുന്നവര്‍

- അവരുടെ സ്ഥാനത്ത് അവരെക്കാള്‍ ഉത്തമമായ ജനതയെ കൊണ്ടുവരാന്‍. നമ്മെ ആരും മറികടക്കുകയില്ല.

തഫ്സീര്‍

فَذَرْهُمْ يَخُوْضُوْا وَيَلْعَبُوْا حَتّٰى يُلٰقُوْا يَوْمَهُمُ الَّذِيْ يُوْعَدُوْنَۙ  ( المعارج: ٤٢ )

fadharhum
فَذَرْهُمْ
ആകയാല്‍ അവരെ വിട്ടേക്കുക
yakhūḍū
يَخُوضُوا۟
അവര്‍ മുഴുകിക്കൊണ്ടിരിക്കട്ടെ
wayalʿabū
وَيَلْعَبُوا۟
കളിച്ചുകൊണ്ടുമിരിക്കട്ടെ
ḥattā yulāqū
حَتَّىٰ يُلَٰقُوا۟
അവര്‍ കണ്ടുമുട്ടുന്നതുവരേക്കും
yawmahumu
يَوْمَهُمُ
അവരുടെ ദിവസത്തെ
alladhī yūʿadūna
ٱلَّذِى يُوعَدُونَ
അവരോട് വാഗ്ദത്തം (താക്കീത്) ചെയ്യപ്പെടുന്നതായ

അതിനാല്‍ അവരെ വിട്ടേക്കുക. അവര്‍ക്കു താക്കീതു നല്‍കപ്പെട്ട ദിനം വരുംവരെ അവര്‍ തങ്ങളുടെ തോന്നിവാസങ്ങളിലും ദുര്‍വൃത്തികളിലും മുഴുകി കഴിയട്ടെ.

തഫ്സീര്‍

يَوْمَ يَخْرُجُوْنَ مِنَ الْاَجْدَاثِ سِرَاعًا كَاَنَّهُمْ اِلٰى نُصُبٍ يُّوْفِضُوْنَۙ  ( المعارج: ٤٣ )

yawma yakhrujūna
يَوْمَ يَخْرُجُونَ
അവര്‍ പുറപ്പെടുന്ന ദിവസം
mina l-ajdāthi
مِنَ ٱلْأَجْدَاثِ
ഖബ്റു (ശവക്കുഴി)കളില്‍ നിന്ന്
sirāʿan
سِرَاعًا
ബദ്ധപ്പെട്ട്, വേഗതയുള്ളവരായി
ka-annahum
كَأَنَّهُمْ
അവര്‍ (ആകുന്നു) എന്നപോലെ
ilā nuṣubin
إِلَىٰ نُصُبٍ
ഒരു നാട്ടക്കുറി (നാട്ടിയകുറി)യിലേക്ക്
yūfiḍūna
يُوفِضُونَ
ധൃതിപ്പെട്ടു (പാഞ്ഞു) വരുന്നു (എന്നപോലെ)

അവര്‍ തങ്ങളുടെ ശവകുടീരങ്ങളില്‍ നിന്ന് പുറപ്പെട്ട് ഓടിയണയുന്ന ദിനമാണത്. തങ്ങളുടെ ലക്ഷ്യസ്ഥാനമായ നാട്ടക്കുറിയിലേക്ക് ഓടിയൊഴുകുന്ന പോലെ.

തഫ്സീര്‍

خَاشِعَةً اَبْصَارُهُمْ تَرْهَقُهُمْ ذِلَّةٌ ۗذٰلِكَ الْيَوْمُ الَّذِيْ كَانُوْا يُوْعَدُوْنَ ࣖ   ( المعارج: ٤٤ )

khāshiʿatan
خَٰشِعَةً
താഴ്മ (വിനയം) കാട്ടികൊണ്ട്
abṣāruhum
أَبْصَٰرُهُمْ
അവരുടെ ദൃഷ്ടികള്‍, കണ്ണുകള്‍
tarhaquhum
تَرْهَقُهُمْ
അവരെ ആവരണം ചെയ്യും, മൂടും (ബാധിക്കും)
dhillatun
ذِلَّةٌۚ
നിന്ദ്യത
dhālika
ذَٰلِكَ
അത്, അതത്രെ
l-yawmu
ٱلْيَوْمُ
ദിവസമാണ്, ദിവസം
alladhī kānū yūʿadūna
ٱلَّذِى كَانُوا۟ يُوعَدُونَ
അവരോട് വാഗ്ദത്തം (താക്കീത്) ചെയ്യപ്പെട്ടിരുന്ന

കണ്ണുകള്‍ താണുപോയ അവസ്ഥയിലായിരിക്കും അന്നവര്‍. അപമാനം അവരെ ആവരണം ചെയ്തിരിക്കും. അവര്‍ക്ക് മുന്നറിയിപ്പു നല്‍കപ്പെട്ടിരുന്ന ദിനം അതത്രെ.

തഫ്സീര്‍