وَفَاكِهَةً وَّاَبًّا ( عبس: ٣١ )
പഴങ്ങളും പുല്‍പടര്‍പ്പുകളും.
مَتَاعًا لَّكُمْ وَلِاَنْعَامِكُمْۗ ( عبس: ٣٢ )
നിങ്ങള്‍ക്കും നിങ്ങളുടെ കന്നുകാലികള്‍ക്കും ആഹാരമായി.
فَاِذَا جَاۤءَتِ الصَّاۤخَّةُ ۖ ( عبس: ٣٣ )
എന്നാല്‍ ആ ഘോര ശബ്ദം വന്നുഭവിച്ചാല്‍.
يَوْمَ يَفِرُّ الْمَرْءُ مِنْ اَخِيْهِۙ ( عبس: ٣٤ )
അതുണ്ടാവുന്ന ദിനം മനുഷ്യന്‍ തന്റെ സഹോദരനെ വെടിഞ്ഞോടും.
وَاُمِّهٖ وَاَبِيْهِۙ ( عبس: ٣٥ )
മാതാവിനെയും പിതാവിനെയും.
وَصَاحِبَتِهٖ وَبَنِيْهِۗ ( عبس: ٣٦ )
ഭാര്യയെയും മക്കളെയും.
لِكُلِّ امْرِئٍ مِّنْهُمْ يَوْمَىِٕذٍ شَأْنٌ يُّغْنِيْهِۗ ( عبس: ٣٧ )
അന്ന് അവരിലോരോരുത്തര്‍ക്കും സ്വന്തം കാര്യം നോക്കാനുണ്ടാകും.
وُجُوْهٌ يَّوْمَىِٕذٍ مُّسْفِرَةٌۙ ( عبس: ٣٨ )
അന്നു ചില മുഖങ്ങള്‍ പ്രസന്നങ്ങളായിരിക്കും;
ضَاحِكَةٌ مُّسْتَبْشِرَةٌ ۚ ( عبس: ٣٩ )
സുസ്‌മേരവും ആഹ്ലാദഭരിതവും.
وَوُجُوْهٌ يَّوْمَىِٕذٍ عَلَيْهَا غَبَرَةٌۙ ( عبس: ٤٠ )
മറ്റു ചില മുഖങ്ങള്‍ അന്ന് പൊടി പുരണ്ടിരിക്കും;