ثُمَّ نَظَرَۙ ( المدثر: ٢١ )
പിന്നെ അവനൊന്നു നോക്കി.
ثُمَّ عَبَسَ وَبَسَرَۙ ( المدثر: ٢٢ )
എന്നിട്ട് മുഖം കോട്ടി. നെറ്റി ചുളിച്ചു.
ثُمَّ اَدْبَرَ وَاسْتَكْبَرَۙ ( المدثر: ٢٣ )
പിന്നെ പിന്തിരിയുകയും അഹങ്കരിക്കുകയും ചെയ്തു.
فَقَالَ اِنْ هٰذَآ اِلَّا سِحْرٌ يُّؤْثَرُۙ ( المدثر: ٢٤ )
എന്നിട്ട് അവന്‍ പുലമ്പി: ഈ ഖുര്‍ആന്‍ പരമ്പരാഗതമായ മായാജാലമല്ലാതൊന്നുമല്ല.
اِنْ هٰذَآ اِلَّا قَوْلُ الْبَشَرِۗ ( المدثر: ٢٥ )
ഇത് വെറും മനുഷ്യവചനം മാത്രം.
سَاُصْلِيْهِ سَقَرَ ( المدثر: ٢٦ )
അടുത്തുതന്നെ നാമവനെ നരകത്തീയിലെരിയിക്കും.
وَمَآ اَدْرٰىكَ مَا سَقَرُۗ ( المدثر: ٢٧ )
നരകത്തീ എന്താണെന്ന് നിനക്കെന്തറിയാം?
لَا تُبْقِيْ وَلَا تَذَرُۚ ( المدثر: ٢٨ )
അത് ഒന്നും ബാക്കിവെക്കുകയില്ല. ഒന്നിനെയും ഒഴിവാക്കുകയുമില്ല.
لَوَّاحَةٌ لِّلْبَشَرِۚ ( المدثر: ٢٩ )
അത് തൊലി കരിച്ചുകളയും.
عَلَيْهَا تِسْعَةَ عَشَرَۗ ( المدثر: ٣٠ )
അതിന്റെ ചുമതലക്കാരായി പത്തൊമ്പത് പേരുണ്ട്.