مَآ اَصَابَ مِنْ مُّصِيْبَةٍ اِلَّا بِاِذْنِ اللّٰهِ ۗوَمَنْ يُّؤْمِنْۢ بِاللّٰهِ يَهْدِ قَلْبَهٗ ۗوَاللّٰهُ بِكُلِّ شَيْءٍ عَلِيْمٌ ( التغابن: ١١ )
mā aṣāba
مَآ أَصَابَ
ബാധിക്കുക (എത്തുക)യില്ല
min muṣībatin
مِن مُّصِيبَةٍ
ഒരു ബാധയും, വിപത്തും
illā bi-idh'ni l-lahi
إِلَّا بِإِذْنِ ٱللَّهِۗ
അല്ലാഹുവിന്റെ അനുമതിപ്രകാരം (സമ്മതംകൊണ്ടു) അല്ലാതെ
waman yu'min
وَمَن يُؤْمِنۢ
ആര്‍ വിശ്വസിക്കുന്നുവോ
bil-lahi
بِٱللَّهِ
അല്ലാഹുവില്‍
yahdi
يَهْدِ
അവന്‍ നേർമാർഗ്ഗം (മാർഗദർശനം) നൽകുന്നു
qalbahu
قَلْبَهُۥۚ
അവന്റെ ഹൃദയത്തിനു
wal-lahu
وَٱللَّهُ
അല്ലാഹു
bikulli shayin
بِكُلِّ شَىْءٍ
എല്ലാകാര്യത്തെ (വസ്തുവെ)പ്പറ്റിയും
ʿalīmun
عَلِيمٌ
അറിയുന്നവനാണ്
അല്ലാഹുവിന്റെ അനുമതിയില്ലാതെ ആര്‍ക്കും ഒരാപത്തും സംഭവിക്കുന്നില്ല. അല്ലാഹുവില്‍ വിശ്വസിക്കുന്നവനാരോ, അവന്റെ മനസ്സിനെ അവന്‍ നേര്‍വഴിയിലാക്കുന്നു. അല്ലാഹു എല്ലാം അറിയുന്നവനാണ്.
തഫ്സീര്‍وَاَطِيْعُوا اللّٰهَ وَاَطِيْعُوا الرَّسُوْلَۚ فَاِنْ تَوَلَّيْتُمْ فَاِنَّمَا عَلٰى رَسُوْلِنَا الْبَلٰغُ الْمُبِيْنُ ( التغابن: ١٢ )
wa-aṭīʿū l-laha
وَأَطِيعُوا۟ ٱللَّهَ
അല്ലാഹുവിനെ അനുസരിക്കുകയും ചെയ്യുവിന്‍
wa-aṭīʿū l-rasūla
وَأَطِيعُوا۟ ٱلرَّسُولَۚ
റസൂലിനെ അനുസരിക്കുകയും ചെയ്യുവിന്‍
fa-in tawallaytum
فَإِن تَوَلَّيْتُمْ
എന്നാല്‍ നിങ്ങള്‍ തിരിഞ്ഞുപോകുന്ന പക്ഷം
fa-innamā ʿalā rasūlinā
فَإِنَّمَا عَلَىٰ رَسُولِنَا
എന്നാല്‍ നമ്മുടെ റസൂലിന്റെമേല്‍ ഉള്ളതു
l-balāghu l-mubīnu
ٱلْبَلَٰغُ ٱلْمُبِينُ
പ്രത്യക്ഷമായ പ്രബോധനം (എത്തിക്കല്‍) മാത്രമാണു.
നിങ്ങള്‍ അല്ലാഹുവിനെ അനുസരിക്കുക. പ്രവാചകനെയും അനുസരിക്കുക. അഥവാ, നിങ്ങള്‍ പിന്തിരിയുന്നുവെങ്കില്‍, സത്യസന്ദേശമെത്തിച്ചുതരിക എന്നതല്ലാതെ നമ്മുടെ ദൂതന് മറ്റു ബാധ്യതകളൊന്നുമില്ല.
തഫ്സീര്‍اَللّٰهُ لَآ اِلٰهَ اِلَّا هُوَۗ وَعَلَى اللّٰهِ فَلْيَتَوَكَّلِ الْمُؤْمِنُوْنَ ( التغابن: ١٣ )
lā ilāha
لَآ إِلَٰهَ
ആരാധ്യനേ ഇല്ല, ദൈവമേ ഇല്ല
illā huwa
إِلَّا هُوَۚ
അവന്‍ അല്ലാതെ
waʿalā l-lahi
وَعَلَى ٱللَّهِ
അല്ലാഹുവിന്റെ മേല്‍
falyatawakkali
فَلْيَتَوَكَّلِ
ഭരമേൽപിച്ചു കൊള്ളട്ടെ
l-mu'minūna
ٱلْمُؤْمِنُونَ
സത്യവിശ്വാസികള്‍
അല്ലാഹു. അവനല്ലാതെ ദൈവമില്ല. അതിനാല്‍ സത്യവിശ്വാസികള്‍ അല്ലാഹുവില്‍ മാത്രം ഭരമേല്‍പിക്കട്ടെ.
തഫ്സീര്‍يٰٓاَيُّهَا الَّذِيْنَ اٰمَنُوْٓا اِنَّ مِنْ اَزْوَاجِكُمْ وَاَوْلَادِكُمْ عَدُوًّا لَّكُمْ فَاحْذَرُوْهُمْۚ وَاِنْ تَعْفُوْا وَتَصْفَحُوْا وَتَغْفِرُوْا فَاِنَّ اللّٰهَ غَفُوْرٌ رَّحِيْمٌ ( التغابن: ١٤ )
yāayyuhā alladhīna āmanū
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟
ഹേ, വിശ്വസിച്ചവരേ
inna min azwājikum
إِنَّ مِنْ أَزْوَٰجِكُمْ
നിശ്ചയമായും നിങ്ങളുടെ ഇണകളിലുണ്ട്, ഭാര്യമാരുടെ കൂട്ടത്തിലുണ്ട്
wa-awlādikum
وَأَوْلَٰدِكُمْ
നിങ്ങളുടെ മക്കളിലും
ʿaduwwan
عَدُوًّا
ഒരു (തരം) ശത്രു, ചില ശത്രുക്കള്‍
fa-iḥ'dharūhum
فَٱحْذَرُوهُمْۚ
അതുകൊണ്ടു അവരെ സൂക്ഷിക്കുവിന്‍, ജാഗ്രത വെക്കുക
wa-in taʿfū
وَإِن تَعْفُوا۟
നിങ്ങള്‍ മാപ്പുനല്കുന്ന പക്ഷം
wataṣfaḥū
وَتَصْفَحُوا۟
വിട്ടുകൊടുക്കുകയും
wataghfirū
وَتَغْفِرُوا۟
നിങ്ങള്‍ പൊറുത്തുകൊടുക്കുകയും
fa-inna l-laha
فَإِنَّ ٱللَّهَ
എന്നാല്‍ അല്ലാഹു
ghafūrun
غَفُورٌ
വളരെ പൊറുക്കുന്നവനാണ്
raḥīmun
رَّحِيمٌ
കരുണാനിധിയാണ്
വിശ്വസിച്ചവരേ, നിങ്ങളുടെ ഭാര്യമാരിലും മക്കളിലും നിങ്ങള്‍ക്ക് ശത്രുക്കളുണ്ട്. അതിനാല്‍ അവരെ സൂക്ഷിക്കുക. എന്നാല്‍ നിങ്ങള്‍ മാപ്പ് നല്‍കുകയും വിട്ടുവീഴ്ച കാണിക്കുകയും പൊറുത്തു കൊടുക്കുകയുമാണെങ്കില്‍, തീര്‍ച്ചയായും അറിയുക: അല്ലാഹു ഏറെ പൊറുക്കുന്നവനും ദയാപരനുമാണ്.
തഫ്സീര്‍اِنَّمَآ اَمْوَالُكُمْ وَاَوْلَادُكُمْ فِتْنَةٌ ۗوَاللّٰهُ عِنْدَهٗٓ اَجْرٌ عَظِيْمٌ ( التغابن: ١٥ )
innamā amwālukum
إِنَّمَآ أَمْوَٰلُكُمْ
നിശ്ചയമായും നിങ്ങളുടെ സ്വത്തുക്കള്‍
wa-awlādukum
وَأَوْلَٰدُكُمْ
നിങ്ങളുടെ മക്കളും
fit'natun
فِتْنَةٌۚ
ഒരു പരീക്ഷണം (തന്നെ, മാത്രമാണു)
wal-lahu
وَٱللَّهُ
അല്ലാഹുവാകട്ടെ
ʿindahu
عِندَهُۥٓ
അവന്റെ പക്കലുണ്ടു
ajrun ʿaẓīmun
أَجْرٌ عَظِيمٌ
വമ്പിച്ച പ്രതിഫലം, കൂലി
നിങ്ങളുടെ സമ്പത്തും സന്താനങ്ങളും ഒരു പരീക്ഷണം മാത്രമാണ്. അല്ലാഹുവിങ്കലത്രെ അതിമഹത്തായ പ്രതിഫലം.
തഫ്സീര്‍فَاتَّقُوا اللّٰهَ مَا اسْتَطَعْتُمْ وَاسْمَعُوْا وَاَطِيْعُوْا وَاَنْفِقُوْا خَيْرًا لِّاَنْفُسِكُمْۗ وَمَنْ يُّوْقَ شُحَّ نَفْسِهٖ فَاُولٰۤىِٕكَ هُمُ الْمُفْلِحُوْنَ ( التغابن: ١٦ )
fa-ittaqū l-laha
فَٱتَّقُوا۟ ٱللَّهَ
അതുകൊണ്ടു അല്ലാഹുവിനെ സൂക്ഷിക്കുവിന്‍
mā is'taṭaʿtum
مَا ٱسْتَطَعْتُمْ
നിങ്ങൾക്കു് സാധ്യമായതു, കഴിയുന്നത്ര
wa-is'maʿū
وَٱسْمَعُوا۟
കേൾക്കുകയും ചെയ്യുവിന്‍
wa-aṭīʿū
وَأَطِيعُوا۟
അനുസരിക്കുകയും ചെയ്യുവിന്‍
wa-anfiqū
وَأَنفِقُوا۟
ചിലവു ചെയ്യുകയും ചെയ്യുവിൻ
khayran
خَيْرًا
ഗുണമായിട്ടു, ഗുണമായ നിലക്കു
li-anfusikum
لِّأَنفُسِكُمْۗ
നിങ്ങൾക്കു തന്നെ, നിങ്ങളുടെ ദേഹങ്ങള്‍ (ആത്മാക്കള്‍)ക്കുവേണ്ടി
waman yūqa
وَمَن يُوقَ
ആര്‍ കാക്ക (രക്ഷിക്ക)പ്പെടുന്നുവോ
shuḥḥa nafsihi
شُحَّ نَفْسِهِۦ
തന്റെ മനസ്സിന്റെ (സ്വദേഹത്തിന്റെ) പിശുക്കു, ആർത്തിയില്‍ നിന്നു
fa-ulāika humu
فَأُو۟لَٰٓئِكَ هُمُ
എന്നാല്‍ അക്കൂട്ടര്‍ തന്നെ
l-muf'liḥūna
ٱلْمُفْلِحُونَ
വിജയികള്‍
അതിനാല്‍ ആവുന്നത്ര നിങ്ങള്‍ അല്ലാഹുവോട് ഭക്തിയുള്ളവരാവുക. കേള്‍ക്കുകയും അനുസരിക്കുകയും ചെയ്യുക. ധനം ചെലവു ചെയ്യുക. അതു നിങ്ങള്‍ക്കുതന്നെ ഗുണകരമായിരിക്കും. മനസ്സിന്റെ പിശുക്കില്‍നിന്ന് വിടുതി നേടുന്നവരാരോ അവരാകുന്നു വിജയികള്‍.
തഫ്സീര്‍اِنْ تُقْرِضُوا اللّٰهَ قَرْضًا حَسَنًا يُّضٰعِفْهُ لَكُمْ وَيَغْفِرْ لَكُمْۗ وَاللّٰهُ شَكُوْرٌ حَلِيْمٌۙ ( التغابن: ١٧ )
in tuq'riḍū
إِن تُقْرِضُوا۟
നിങ്ങള്‍ കടം കൊടുക്കുന്നപക്ഷം
l-laha
ٱللَّهَ
അല്ലാഹുവിനു
qarḍan ḥasanan
قَرْضًا حَسَنًا
നല്ലതായ കടം
yuḍāʿif'hu lakum
يُضَٰعِفْهُ لَكُمْ
അതിനെ അവന്‍ നിങ്ങൾക്ക് ഇരട്ടിയാക്കിത്തരും
wayaghfir lakum
وَيَغْفِرْ لَكُمْۚ
നിങ്ങൾക്കവൻ പൊറുക്കുകയും ചെയ്യും
wal-lahu shakūrun
وَٱللَّهُ شَكُورٌ
അല്ലാഹു വളരെ നന്ദിയുള്ളവനാണു
ḥalīmun
حَلِيمٌ
സഹനശീലനാണ്
നിങ്ങള്‍ അല്ലാഹുവിന് ഉത്തമമായ കടം നല്‍കുകയാണെങ്കില്‍ അവന്‍ നിങ്ങള്‍ക്കത് ഇരട്ടിയായി മടക്കിത്തരും. നിങ്ങളുടെ പാപങ്ങള്‍ പൊറുക്കും. അല്ലാഹു ഏറെ നന്ദി കാണിക്കുന്നവനും ക്ഷമാലുവുമാകുന്നു.
തഫ്സീര്‍عٰلِمُ الْغَيْبِ وَالشَّهَادَةِ الْعَزِيْزُ الْحَكِيْمُ ࣖ ( التغابن: ١٨ )
ʿālimu l-ghaybi
عَٰلِمُ ٱلْغَيْبِ
അദൃശ്യത്തെ അറിയുന്നവനാണു
wal-shahādati
وَٱلشَّهَٰدَةِ
ദൃശ്യത്തെ (പരസ്യമായതിനെ)യും
l-ʿazīzu
ٱلْعَزِيزُ
പ്രതാപശാലിയാണു
l-ḥakīmu
ٱلْحَكِيمُ
അഗാധജ്ഞനാണു, യുക്തിമാനാണു
തെളിഞ്ഞതും ഒളിഞ്ഞതും അറിയുന്നവനാണവന്‍. പ്രതാപിയും യുക്തിജ്ഞനും.
തഫ്സീര്‍- القرآن الكريم - سورة التغابن٦٤
At-Taghabun (Surah 64)