Skip to main content

يٰٓاَهْلَ الْكِتٰبِ لَا تَغْلُوْا فِيْ دِيْنِكُمْ وَلَا تَقُوْلُوْا عَلَى اللّٰهِ اِلَّا الْحَقَّۗ اِنَّمَا الْمَسِيْحُ عِيْسَى ابْنُ مَرْيَمَ رَسُوْلُ اللّٰهِ وَكَلِمَتُهٗ ۚ اَلْقٰهَآ اِلٰى مَرْيَمَ وَرُوْحٌ مِّنْهُ ۖفَاٰمِنُوْا بِاللّٰهِ وَرُسُلِهٖۗ وَلَا تَقُوْلُوْا ثَلٰثَةٌ ۗاِنْتَهُوْا خَيْرًا لَّكُمْ ۗ اِنَّمَا اللّٰهُ اِلٰهٌ وَّاحِدٌ ۗ سُبْحٰنَهٗٓ اَنْ يَّكُوْنَ لَهٗ وَلَدٌ ۘ لَهٗ مَا فِى السَّمٰوٰتِ وَمَا فِى الْاَرْضِۗ وَكَفٰى بِاللّٰهِ وَكِيْلًا ࣖ   ( النساء: ١٧١ )

yāahla l-kitābi
يَٰٓأَهْلَ ٱلْكِتَٰبِ
വേദക്കാരേ
lā taghlū
لَا تَغْلُوا۟
നിങ്ങള്‍ അതിരു കവിയരുത്
fī dīnikum
فِى دِينِكُمْ
നിങ്ങളുടെ മതത്തില്‍
walā taqūlū
وَلَا تَقُولُوا۟
നിങ്ങള്‍ പറയുകയും അരുത്
ʿalā l-lahi
عَلَى ٱللَّهِ
അല്ലാഹുവിന്‍റെ മേല്‍
illā l-ḥaqa
إِلَّا ٱلْحَقَّۚ
യഥാര്‍ത്ഥമല്ലാതെ
innamā l-masīḥu
إِنَّمَا ٱلْمَسِيحُ
നിശ്ചയമായും മസീഹ്
ʿīsā ub'nu maryama
عِيسَى ٱبْنُ مَرْيَمَ
മര്‍യമിന്‍റെ മകന്‍ ഈസാ
rasūlu l-lahi
رَسُولُ ٱللَّهِ
അല്ലാഹുവിന്‍റെ റസൂല്‍ (മാത്രം) ആകുന്നു
wakalimatuhu
وَكَلِمَتُهُۥٓ
അവന്‍റെ വാക്കും, വാക്യവും
alqāhā
أَلْقَىٰهَآ
അതവന്‍ ഇട്ടു (കൊടുത്തു)
ilā maryama
إِلَىٰ مَرْيَمَ
മര്‍യമിലേക്ക്
warūḥun
وَرُوحٌ
ഒരു ആത്മാവുമാകുന്നു
min'hu
مِّنْهُۖ
അവങ്കല്‍ നിന്നുളള
faāminū
فَـَٔامِنُوا۟
അതിനാല്‍ നിങ്ങള്‍ വിശ്വസിക്കുവിന്‍
bil-lahi
بِٱللَّهِ
അല്ലാഹുവില്‍
warusulihi
وَرُسُلِهِۦۖ
അവന്‍റെ റസൂലുകളിലും
walā taqūlū
وَلَا تَقُولُوا۟
നിങ്ങള്‍ പറയുകയും ചെയ്യരുത്
thalāthatun
ثَلَٰثَةٌۚ
മൂന്ന് എന്ന്
intahū
ٱنتَهُوا۟
നിങ്ങള്‍ വിരമിക്കുവിന്‍
khayran lakum
خَيْرًا لَّكُمْۚ
നിങ്ങള്‍ക്ക് ഗുണമായിട്ട് (ഗുണമായ നിലക്ക്)
innamā l-lahu
إِنَّمَا ٱللَّهُ
നിശ്ചയമായും (മാത്രം) അല്ലാഹു
ilāhun wāḥidun
إِلَٰهٌ وَٰحِدٌۖ
ഏകഇലാഹ് (ദൈവം- ആരാധ്യന്‍) ആകുന്നു
sub'ḥānahu
سُبْحَٰنَهُۥٓ
അവന്‍ മഹാ (എത്രയോ) പരിശുദ്ധന്‍
an yakūna
أَن يَكُونَ
ഉണ്ടായിരിക്കുന്നതി (ല്‍നി)ന്ന്
lahu waladun
لَهُۥ وَلَدٌۘ
അവന് ഒരു സന്താനം
lahu
لَّهُۥ
അവന്നാണ്, അവന്‍റെതാണ്
mā fī l-samāwāti
مَا فِى ٱلسَّمَٰوَٰتِ
ആകാശങ്ങളിലുളളത്
wamā fī l-arḍi
وَمَا فِى ٱلْأَرْضِۗ
ഭൂമിയിലുളളതും
wakafā bil-lahi
وَكَفَىٰ بِٱللَّهِ
അല്ലാഹു തന്നെ മതി
wakīlan
وَكِيلًا
ഏല്‍പിക്കപ്പെടുന്ന (ഭരമേല്‍പിക്കപ്പെടുന്ന) വന്‍

വേദക്കാരേ, നിങ്ങള്‍ നിങ്ങളുടെ മതകാര്യത്തില്‍ അതിരുകവിയരുത്. അല്ലാഹുവിന്റെ പേരില്‍ സത്യമല്ലാത്തതൊന്നും പറയരുത്. മര്‍യമിന്റെ മകന്‍ മസീഹ് ഈസാ, അല്ലാഹുവിന്റെ ദൂതനും മര്‍യമിലേക്ക് അവനിട്ടുകൊടുത്ത തന്റെ വചനവും അവങ്കല്‍നിന്നുള്ള ഒരാത്മാവും മാത്രമാണ്. അതിനാല്‍ നിങ്ങള്‍ അല്ലാഹുവിലും അവന്റെ ദൂതന്മാരിലും വിശ്വസിക്കുക. 'ത്രിത്വം' പറയരുത്. നിങ്ങളതവസാനിപ്പിക്കുക. അതാണ് നിങ്ങള്‍ക്കുത്തമം. അല്ലാഹു ഏകനായ ദൈവം മാത്രമാണ്. തനിക്ക് ഒരു പുത്രനുണ്ടാവുകയെന്നതില്‍നിന്ന് അവനെത്ര പരിശുദ്ധന്‍. ആകാശഭൂമികളിലുള്ളതെല്ലാം അവന്റേതാണ്. കൈകാര്യകര്‍ത്താവായി അല്ലാഹുതന്നെ മതി.

തഫ്സീര്‍

لَنْ يَّسْتَنْكِفَ الْمَسِيْحُ اَنْ يَّكُوْنَ عَبْدًا لِّلّٰهِ وَلَا الْمَلٰۤىِٕكَةُ الْمُقَرَّبُوْنَۗ وَمَنْ يَّسْتَنْكِفْ عَنْ عِبَادَتِهٖ وَيَسْتَكْبِرْ فَسَيَحْشُرُهُمْ اِلَيْهِ جَمِيْعًا  ( النساء: ١٧٢ )

lan yastankifa
لَّن يَسْتَنكِفَ
വൈമനസ്യം (മടി) കാണിക്കുകയേ ഇല്ല
l-masīḥu
ٱلْمَسِيحُ
മസീഹ്
an yakūna
أَن يَكُونَ
അദ്ദേഹം ആയിരിക്കുവാന്‍
ʿabdan lillahi
عَبْدًا لِّلَّهِ
അല്ലാഹുവിന് അടിമ
walā l-malāikatu
وَلَا ٱلْمَلَٰٓئِكَةُ
മലക്കുകളും ഇല്ല
l-muqarabūna
ٱلْمُقَرَّبُونَۚ
സാമീപ്യം നല്‍കപ്പെട്ട (അടുപ്പം സിദ്ധിച്ച)വരായ
waman yastankif
وَمَن يَسْتَنكِفْ
വല്ലവരും (ആര്‍) വൈമനസ്യം കാണിക്കുന്നതായാല്‍
ʿan ʿibādatihi
عَنْ عِبَادَتِهِۦ
അവനെ ആരാധിക്കുന്നതിനെപ്പറ്റി
wayastakbir
وَيَسْتَكْبِرْ
അഹംഭാവം നടിക്കുകയും
fasayaḥshuruhum
فَسَيَحْشُرُهُمْ
എന്നാലവന്‍ അവരെ ഒരുമിച്ചു കൂട്ടിയേക്കും, വഴിയെ കൂട്ടും
ilayhi
إِلَيْهِ
അവങ്കലേക്ക്
jamīʿan
جَمِيعًا
മുഴുവനും

അല്ലാഹുവിന്റെ അടിമയായിരിക്കുന്നതില്‍ മസീഹ് ഒട്ടും വൈമനസ്യം കാണിച്ചിട്ടില്ല. ദിവ്യസാമീപ്യം സിദ്ധിച്ച മലക്കുകളും അങ്ങനെത്തന്നെ. അല്ലാഹുവിന് വഴിപ്പെടുന്നതില്‍ വൈമനസ്യം കാണിക്കുകയും അഹന്ത നടിക്കുകയും ചെയ്യുന്നവരെയൊക്കെ അവന്‍ തന്റെ അടുത്തേക്ക് ഒരുമിച്ചുകൂട്ടുന്നതാണ്.

തഫ്സീര്‍

فَاَمَّا الَّذِيْنَ اٰمَنُوْا وَعَمِلُوا الصّٰلِحٰتِ فَيُوَفِّيْهِمْ اُجُوْرَهُمْ وَيَزِيْدُهُمْ مِّنْ فَضْلِهٖۚ وَاَمَّا الَّذِيْنَ اسْتَنْكَفُوْا وَاسْتَكْبَرُوْا فَيُعَذِّبُهُمْ عَذَابًا اَلِيْمًاۙ وَّلَا يَجِدُوْنَ لَهُمْ مِّنْ دُوْنِ اللّٰهِ وَلِيًّا وَّلَا نَصِيْرًا  ( النساء: ١٧٣ )

fa-ammā
فَأَمَّا
എന്നാലപ്പോള്‍, അങ്ങനെ, അപ്പോള്‍
alladhīna āmanū
ٱلَّذِينَ ءَامَنُوا۟
വിശ്വസിച്ചവര്‍
waʿamilū
وَعَمِلُوا۟
പ്രവര്‍ത്തിക്കുകയും ചെയ്ത
l-ṣāliḥāti
ٱلصَّٰلِحَٰتِ
സല്‍ക്കര്‍മങ്ങളെ
fayuwaffīhim
فَيُوَفِّيهِمْ
അവര്‍ക്കവന്‍ നിറവേറ്റിക്കൊടുക്കും, പൂര്‍ണമായി കൊടുക്കും
ujūrahum
أُجُورَهُمْ
അവരുടെ പ്രതിഫലങ്ങള്‍
wayazīduhum
وَيَزِيدُهُم
അവര്‍ക്കവന്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യും
min faḍlihi
مِّن فَضْلِهِۦۖ
തന്‍റെ അനുഗ്രഹത്തില്‍ (ദയവില്‍) നിന്ന്
wa-ammā alladhīna
وَأَمَّا ٱلَّذِينَ
എന്നാല്‍ യാതൊരുവരാകട്ടെ
is'tankafū
ٱسْتَنكَفُوا۟
അവര്‍ വൈമനസ്യം കാണിച്ചു
wa-is'takbarū
وَٱسْتَكْبَرُوا۟
അഹംഭാവം നടിക്കുകയും ചെയ്തു
fayuʿadhibuhum
فَيُعَذِّبُهُمْ
അവരെ അവന്‍ ശിക്ഷിക്കും
ʿadhāban alīman
عَذَابًا أَلِيمًا
വേദനയേറിയ ശിക്ഷ
walā yajidūna
وَلَا يَجِدُونَ
അവര്‍ കണ്ടെത്തുകയു മില്ല
lahum
لَهُم
അവര്‍ക്ക്
min dūni l-lahi
مِّن دُونِ ٱللَّهِ
അല്ലാഹുവിനെ കൂടാതെ, പുറമെ
waliyyan
وَلِيًّا
ഒരു രക്ഷാകര്‍ത്താവിനെ, കൈകാര്യക്കാരനെ, മിത്രത്തെ
walā naṣīran
وَلَا نَصِيرًا
ഒരു സഹായകനെയും ഇല്ല

എന്നാല്‍ സത്യവിശ്വാസം ഉള്‍ക്കൊള്ളുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരുടെ പ്രതിഫലം അവര്‍ക്ക് പൂര്‍ണമായി നല്‍കും. അതോടൊപ്പം അവന്റെ ഔദാര്യത്താല്‍ കൂടുതലായും കൊടുക്കും. എന്നാല്‍ അല്ലാഹുവിന് വഴിപ്പെടാന്‍ വിമുഖത കാണിക്കുകയും അഹന്ത നടിക്കുകയും ചെയ്തവര്‍ക്ക് അവന്‍ നോവേറിയ ശിക്ഷ നല്‍കും. അല്ലാഹുവെക്കൂടാതെ അവര്‍ക്കൊരു രക്ഷകനെയോ സഹായിയെയോ കണ്ടെത്താനാവില്ല.

തഫ്സീര്‍

يٰٓاَيُّهَا النَّاسُ قَدْ جَاۤءَكُمْ بُرْهَانٌ مِّنْ رَّبِّكُمْ وَاَنْزَلْنَآ اِلَيْكُمْ نُوْرًا مُّبِيْنًا  ( النساء: ١٧٤ )

yāayyuhā l-nāsu
يَٰٓأَيُّهَا ٱلنَّاسُ
ഹേ മനുഷ്യരേ
qad jāakum
قَدْ جَآءَكُم
നിങ്ങള്‍ക്ക് വന്നിട്ടുണ്ട്
bur'hānun
بُرْهَٰنٌ
(ഖണ്ഡിത) രേഖ, തെളിവ്
min rabbikum
مِّن رَّبِّكُمْ
നിങ്ങളുടെ റബ്ബിങ്കല്‍ നിന്ന്
wa-anzalnā ilaykum
وَأَنزَلْنَآ إِلَيْكُمْ
നിങ്ങള്‍ക്ക് നാം ഇറക്കുകയും ചെയ്തിരിക്കുന്നു
nūran
نُورًا
ഒരു പ്രകാശം
mubīnan
مُّبِينًا
സ്പഷ്ടമായ, വ്യക്തമായ

മനുഷ്യരേ, നിങ്ങളുടെ നാഥങ്കല്‍ നിന്നുള്ള ന്യായപ്രമാണം നിങ്ങള്‍ക്കിതാ വന്നെത്തിയിരിക്കുന്നു. എല്ലാം വ്യക്തമായി തെളിയിച്ചുകാണിക്കുന്ന പ്രകാശം നാമിതാ നിങ്ങള്‍ക്ക് ഇറക്കിത്തന്നിരിക്കുന്നു.

തഫ്സീര്‍

فَاَمَّا الَّذِيْنَ اٰمَنُوْا بِاللّٰهِ وَاعْتَصَمُوْا بِهٖ فَسَيُدْخِلُهُمْ فِيْ رَحْمَةٍ مِّنْهُ وَفَضْلٍۙ وَّيَهْدِيْهِمْ اِلَيْهِ صِرَاطًا مُّسْتَقِيْمًاۗ   ( النساء: ١٧٥ )

fa-ammā alladhīna
فَأَمَّا ٱلَّذِينَ
എന്നാല്‍ യാതൊരുകൂട്ടര്‍
āmanū bil-lahi
ءَامَنُوا۟ بِٱللَّهِ
അവര്‍ അല്ലാഹുവില്‍ വിശ്വസിച്ചു
wa-iʿ'taṣamū bihi
وَٱعْتَصَمُوا۟ بِهِۦ
അവനെ മുറുകെ പിടിക്കുക (അവനില്‍ രക്ഷ പ്രാപിക്കുക) യും ചെയ്തു
fasayud'khiluhum
فَسَيُدْخِلُهُمْ
അവരെ അവന്‍ പ്രവേശിപ്പിച്ചേക്കും
fī raḥmatin
فِى رَحْمَةٍ
അനുഗ്രഹത്തില്‍
min'hu
مِّنْهُ
അവനില്‍ നിന്നുളള, അവന്‍റെ വക
wafaḍlin
وَفَضْلٍ
അനുഗ്രഹത്തിലും, ദയവിലും
wayahdīhim
وَيَهْدِيهِمْ
അവരെ വഴി ചേര്‍ക്കുക (നയിക്കുക)യും ചെയ്യും
ilayhi
إِلَيْهِ
തന്‍റെ അടുക്കലേക്ക്
ṣirāṭan
صِرَٰطًا
ഒരു പാതയില്‍
mus'taqīman
مُّسْتَقِيمًا
ചൊവ്വായ, നേരെയുളള

അതിനാല്‍ അല്ലാഹുവില്‍ വിശ്വസിക്കുകയും അവനെ മുറുകെപ്പിടിക്കുകയും ചെയ്തവരെ തന്റെ കാരുണ്യത്തിലും അനുഗ്രഹത്തിലും അവന്‍ പ്രവേശിപ്പിക്കും. അവരെ തന്നിലേക്ക് നേര്‍വഴിയിലൂടെ നയിക്കുകയും ചെയ്യും.

തഫ്സീര്‍

يَسْتَفْتُوْنَكَۗ قُلِ اللّٰهُ يُفْتِيْكُمْ فِى الْكَلٰلَةِ ۗاِنِ امْرُؤٌا هَلَكَ لَيْسَ لَهٗ وَلَدٌ وَّلَهٗٓ اُخْتٌ فَلَهَا نِصْفُ مَا تَرَكَۚ وَهُوَ يَرِثُهَآ اِنْ لَّمْ يَكُنْ لَّهَا وَلَدٌ ۚ فَاِنْ كَانَتَا اثْنَتَيْنِ فَلَهُمَا الثُّلُثٰنِ مِمَّا تَرَكَ ۗوَاِنْ كَانُوْٓا اِخْوَةً رِّجَالًا وَّنِسَاۤءً فَلِلذَّكَرِ مِثْلُ حَظِّ الْاُنْثَيَيْنِۗ يُبَيِّنُ اللّٰهُ لَكُمْ اَنْ تَضِلُّوْا ۗ وَاللّٰهُ بِكُلِّ شَيْءٍ عَلِيْمٌ ࣖ   ( النساء: ١٧٦ )

yastaftūnaka
يَسْتَفْتُونَكَ
അവര്‍ നിന്നോട് (മത) വിധി തേടുന്നു
quli
قُلِ
പറയുക
l-lahu yuf'tīkum
ٱللَّهُ يُفْتِيكُمْ
അല്ലാഹു നിങ്ങള്‍ക്കു വിധി നല്‍കുന്നു
fī l-kalālati
فِى ٱلْكَلَٰلَةِۚ
കലാലത്തി(ന്‍റെ കാര്യത്തി)ല്‍
ini im'ru-on
إِنِ ٱمْرُؤٌا۟
വല്ല മനുഷ്യനും (ആയി) എങ്കില്‍
halaka
هَلَكَ
നാശമടഞ്ഞു (മരിച്ചു)
laysa lahu
لَيْسَ لَهُۥ
അവന് ഇല്ലാതെ
waladun
وَلَدٌ
സന്താനം, ഒരു കുട്ടി
walahu
وَلَهُۥٓ
അവന് ഉണ്ടുതാനും
ukh'tun
أُخْتٌ
ഒരു സഹോദരി
falahā
فَلَهَا
എന്നാലവള്‍ക്കുണ്ട്
niṣ'fu
نِصْفُ
യാതൊന്നിന്‍റെ പകുതി
mā taraka
مَا تَرَكَۚ
അവന്‍ വിട്ടുപോയ
wahuwa
وَهُوَ
അവന്‍
yarithuhā
يَرِثُهَآ
അവളെ അവകാശമെടുക്കും, അവള്‍ക്ക് അവകാശിയാവും
in lam yakun
إِن لَّمْ يَكُن
ഇല്ലെങ്കില്‍
lahā waladun
لَّهَا وَلَدٌۚ
അവള്‍ക്ക് സന്താനം
fa-in kānatā
فَإِن كَانَتَا
എനി അവര്‍ (സഹോദരികള്‍) ആയിരുന്നാല്‍
ith'natayni
ٱثْنَتَيْنِ
രണ്ട് ആളുകള്‍
falahumā
فَلَهُمَا
എന്നാല്‍ ആ രണ്ടാള്‍ക്കുണ്ടായിരിക്കും
l-thuluthāni
ٱلثُّلُثَانِ
മൂന്നില്‍ രണ്ടംശം
mimmā taraka
مِمَّا تَرَكَۚ
അവന്‍ (അയാള്‍) വിട്ടുപോയതില്‍ നിന്ന്
wa-in kānū
وَإِن كَانُوٓا۟
അവര്‍ ആയിരുന്നാല്‍
ikh'watan
إِخْوَةً
സഹോദരങ്ങള്‍
rijālan
رِّجَالًا
പുരുഷന്‍മാരായ
wanisāan
وَنِسَآءً
സ്ത്രീകളും
falildhakari
فَلِلذَّكَرِ
എന്നാല്‍ ആണിനുണ്ട്
mith'lu ḥaẓẓi
مِثْلُ حَظِّ
അംശംപോലെ, ഓഹരിയുടെ അത്ര
l-unthayayni
ٱلْأُنثَيَيْنِۗ
രണ്ടു പെണ്ണിന്‍റെ
yubayyinu l-lahu
يُبَيِّنُ ٱللَّهُ
അല്ലാഹു വിവരിച്ചു തരുന്നു
lakum
لَكُمْ
നിങ്ങള്‍ക്ക്
an taḍillū
أَن تَضِلُّوا۟ۗ
നിങ്ങള്‍ പിഴക്കുമെന്നതിനാല്‍, പിഴക്കാതിരിക്കുവാന്‍
wal-lahu
وَٱللَّهُ
അല്ലാഹുവാകട്ടെ
bikulli shayin
بِكُلِّ شَىْءٍ
എല്ലാ കാര്യത്തെപ്പറ്റിയും
ʿalīmun
عَلِيمٌۢ
അറിയുന്നവനാകുന്നു

അവര്‍ നിന്നോട് വിധിതേടുന്നു. പറയുക: കലാലത്തിന്റെ കാര്യത്തില്‍ അല്ലാഹു നിങ്ങള്‍ക്കിതാ വിധി നല്‍കുന്നു: ഒരാള്‍ മരണപ്പെട്ടു. അയാള്‍ക്ക് മക്കളില്ല. ഒരു സഹോദരിയുണ്ട്. എങ്കില്‍ അയാള്‍ വിട്ടേച്ചുപോയ സ്വത്തില്‍ പാതി അവള്‍ക്കുള്ളതാണ്. അവള്‍ക്ക് മക്കളില്ലെങ്കില്‍ അവളുടെ അനന്തര സ്വത്ത് അയാള്‍ക്കുള്ളതുമാണ്. രണ്ടു സഹോദരിമാരാണുള്ളതെങ്കില്‍ സഹോദരന്‍ വിട്ടേച്ചുപോയ സ്വത്തിന്റെ മൂന്നില്‍ രണ്ട് അവര്‍ക്കായിരിക്കും. സഹോദരന്മാരും സഹോദരിമാരുമാണുള്ളതെങ്കില്‍ ആണിന് രണ്ടു പെണ്ണിന്റെ ഓഹരിയാണുണ്ടാവുക. നിങ്ങള്‍ക്ക് പിഴവ് പറ്റാന്‍ സാധ്യതയുള്ളതുകൊണ്ടാണ് അല്ലാഹു ഇതൊക്കെ ഇവ്വിധം വിവരിച്ചുതരുന്നത്. അല്ലാഹു എല്ലാ കാര്യങ്ങളെക്കുറിച്ചും നന്നായറിയുന്നവനാണ്.

തഫ്സീര്‍