Skip to main content

وَاِذَا انْقَلَبُوْٓا اِلٰٓى اَهْلِهِمُ انْقَلَبُوْا فَكِهِيْنَۖ  ( المطففين: ٣١ )

wa-idhā inqalabū
وَإِذَا ٱنقَلَبُوٓا۟
അവര്‍ തിരിച്ചു (മടങ്ങി) ചെന്നാല്‍
ilā ahlihimu
إِلَىٰٓ أَهْلِهِمُ
അവരുടെ സ്വന്ത(കൂട്ട)ക്കാരിലേക്ക്
inqalabū
ٱنقَلَبُوا۟
അവര്‍ തിരിച്ചു ചെല്ലും
fakihīna
فَكِهِينَ
രസിക്കുന്നവരായിട്ടു

അവര്‍ തങ്ങളുടെ കുടുംബങ്ങളിലേക്ക് രസിച്ചുല്ലസിച്ചാണ് തിരിച്ചു ചെന്നിരുന്നത്.

തഫ്സീര്‍

وَاِذَا رَاَوْهُمْ قَالُوْٓا اِنَّ هٰٓؤُلَاۤءِ لَضَاۤلُّوْنَۙ  ( المطففين: ٣٢ )

wa-idhā ra-awhum
وَإِذَا رَأَوْهُمْ
അവര്‍ അവരെ കണ്ടാല്‍
qālū
قَالُوٓا۟
അവര്‍ പറയും
inna hāulāi
إِنَّ هَٰٓؤُلَآءِ
നിശ്ചയമായും ഇക്കൂട്ടര്‍
laḍāllūna
لَضَآلُّونَ
വഴിപിഴച്ചവര്‍തന്നെ

അവര്‍ സത്യവിശ്വാസികളെ കണ്ടാല്‍ പരസ്പരം പറയുമായിരുന്നു: ''ഇക്കൂട്ടര്‍ വഴിപിഴച്ചവര്‍ തന്നെ; തീര്‍ച്ച.''

തഫ്സീര്‍

وَمَآ اُرْسِلُوْا عَلَيْهِمْ حٰفِظِيْنَۗ  ( المطففين: ٣٣ )

wamā ur'silū
وَمَآ أُرْسِلُوا۟
അവര്‍ അയക്ക (നിയോഗിക്ക)പ്പെട്ടിട്ടുമില്ല
ʿalayhim
عَلَيْهِمْ
അവരുടെ മേല്‍ (നോട്ടത്തിനു)
ḥāfiẓīna
حَٰفِظِينَ
സൂക്ഷിപ്പുകാരായി, കാക്കുന്നവരായിട്ടു

സത്യവിശ്വാസികളുടെ മേല്‍നോട്ടക്കാരായി ഇവരെയാരും ചുമതലപ്പെടുത്തിയിട്ടില്ല.

തഫ്സീര്‍

فَالْيَوْمَ الَّذِيْنَ اٰمَنُوْا مِنَ الْكُفَّارِ يَضْحَكُوْنَۙ  ( المطففين: ٣٤ )

fal-yawma
فَٱلْيَوْمَ
എന്നാല്‍ അന്നു
alladhīna āmanū
ٱلَّذِينَ ءَامَنُوا۟
വിശ്വസിച്ചവര്‍
mina l-kufāri
مِنَ ٱلْكُفَّارِ
അവിശ്വാസികളെപ്പറ്റി
yaḍḥakūna
يَضْحَكُونَ
ചിരിക്കുന്നതാണ്

എന്നാലന്ന് ആ സത്യവിശ്വാസികള്‍ സത്യനിഷേധികളെ കളിയാക്കിച്ചിരിക്കും.

തഫ്സീര്‍

عَلَى الْاَرَاۤىِٕكِ يَنْظُرُوْنَۗ  ( المطففين: ٣٥ )

ʿalā l-arāiki
عَلَى ٱلْأَرَآئِكِ
അലങ്കൃതകട്ടിലുകളിലായി
yanẓurūna
يَنظُرُونَ
അവര്‍ നോക്കും

അവര്‍ ചാരുമഞ്ചങ്ങളിലിരുന്ന് ഇവരെ നോക്കിക്കൊണ്ടിരിക്കും;

തഫ്സീര്‍

هَلْ ثُوِّبَ الْكُفَّارُ مَا كَانُوْا يَفْعَلُوْنَ ࣖ  ( المطففين: ٣٦ )

hal thuwwiba
هَلْ ثُوِّبَ
പ്രതിഫലം നല്‍കപ്പെട്ടുവോ
l-kufāru
ٱلْكُفَّارُ
അവിശ്വാസികള്‍ക്ക്‌
mā kānū
مَا كَانُوا۟
അവരായിരുന്നതിനു
yafʿalūna
يَفْعَلُونَ
ചെയ്യും

സത്യനിഷേധികള്‍ക്ക് അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിന് പ്രതിഫലം കിട്ടിക്കഴിഞ്ഞോ എന്ന്.

തഫ്സീര്‍