Skip to main content

اِنَّ الْمُتَّقِيْنَ فِيْ ظِلٰلٍ وَّعُيُوْنٍۙ  ( المرسلات: ٤١ )

inna l-mutaqīna
إِنَّ ٱلْمُتَّقِينَ
നിശ്ചയമായും സൂക്ഷ്മതയുള്ളവര്‍‍, ഭയഭക്തന്മാര്‍
fī ẓilālin
فِى ظِلَٰلٍ
ചില നിഴലു(തണലു)കളിലായിരിക്കും
waʿuyūnin
وَعُيُونٍ
ഉറവുജലങ്ങ(അരുവിക)ളിലും

ഭക്തരോ, അന്ന് തണലുകളിലും അരുവികളിലുമായിരിക്കും.

തഫ്സീര്‍

وَّفَوَاكِهَ مِمَّا يَشْتَهُوْنَۗ  ( المرسلات: ٤٢ )

wafawākiha
وَفَوَٰكِهَ
പഴവര്‍ഗ്ഗങ്ങളിലും
mimmā
مِمَّا
യാതൊരുതരത്തിലുള്ള
yashtahūna
يَشْتَهُونَ
അവര്‍ ഇച്ഛിക്കുന്ന, ആശിക്കുന്ന

ഇഷ്ടകനികള്‍ അവര്‍ക്കവിടെ ലഭ്യമാകും.

തഫ്സീര്‍

كُلُوْا وَاشْرَبُوْا هَنِيْۤـًٔا ۢبِمَا كُنْتُمْ تَعْمَلُوْنَ   ( المرسلات: ٤٣ )

kulū
كُلُوا۟
തിന്നുവിന്‍
wa-ish'rabū
وَٱشْرَبُوا۟
കുടിക്കുകയും ചെയ്യുവിന്‍
hanīan
هَنِيٓـًٔۢا
മംഗളമായിട്ടു, (ആനന്ദത്തോടെ)
bimā kuntum
بِمَا كُنتُمْ
നിങ്ങളായിരുന്നതു നിമിത്തം
taʿmalūna
تَعْمَلُونَ
പ്രവര്‍ത്തിക്കും

അപ്പോള്‍ അവരെ അറിയിക്കും: സംതൃപ്തിയോടെ തിന്നുകയും കുടിക്കുകയും ചെയ്യുക. നിങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിന്റെ പ്രതിഫലമാണിത്.

തഫ്സീര്‍

اِنَّا كَذٰلِكَ نَجْزِى الْمُحْسِنِيْنَ   ( المرسلات: ٤٤ )

innā kadhālika
إِنَّا كَذَٰلِكَ
നിശ്ചയമായും നാം അപ്രകാരം
najzī
نَجْزِى
നാം പ്രതിഫലം നല്‍കുന്നു
l-muḥ'sinīna
ٱلْمُحْسِنِينَ
സുകൃതവന്മാര്‍ക്ക്, നന്മ ചെയ്യുന്നവര്‍ക്ക്

ഇവ്വിധമാണ് നാം സുകര്‍മികള്‍ക്ക് പ്രതിഫലം നല്‍കുക.

തഫ്സീര്‍

وَيْلٌ يَّوْمَىِٕذٍ لِّلْمُكَذِّبِيْنَ   ( المرسلات: ٤٥ )

waylun
وَيْلٌ
(മഹാ) നാശം, കഷ്ടം
yawma-idhin
يَوْمَئِذٍ
അന്നത്തെ ദിവസം
lil'mukadhibīna
لِّلْمُكَذِّبِينَ
വ്യാജമാക്കുന്നവര്‍ക്കാണ്

അന്നാളില്‍ സത്യനിഷേധികള്‍ക്ക് കൊടിയ നാശം.

തഫ്സീര്‍

كُلُوْا وَتَمَتَّعُوْا قَلِيْلًا اِنَّكُمْ مُّجْرِمُوْنَ   ( المرسلات: ٤٦ )

kulū
كُلُوا۟
തിന്നുകൊള്ളുവിന്‍
watamattaʿū
وَتَمَتَّعُوا۟
സുഖം (അനുഭവം) എടുക്കയും ചെയ്യുവിന്‍
qalīlan
قَلِيلًا
അല്‍പം, കുറച്ചു
innakum
إِنَّكُم
നിശ്ചയമായും നിങ്ങള്‍
muj'rimūna
مُّجْرِمُونَ
കുറ്റവാളികളാകുന്നു

അവരെ അറിയിക്കും: നിങ്ങള്‍ തിന്നുകൊള്ളുക. സുഖിച്ചു കൊള്ളുക. ഇത്തിരി കാലം മാത്രം. നിങ്ങള്‍ പാപികളാണ്; തീര്‍ച്ച.

തഫ്സീര്‍

وَيْلٌ يَّوْمَىِٕذٍ لِّلْمُكَذِّبِيْنَ   ( المرسلات: ٤٧ )

waylun
وَيْلٌ
(മഹാ) നാശം, കഷ്ടം
yawma-idhin
يَوْمَئِذٍ
അന്നത്തെ ദിവസം
lil'mukadhibīna
لِّلْمُكَذِّبِينَ
വ്യാജമാക്കുന്നവര്‍ക്കാണ്

അന്നാളില്‍ സത്യനിഷേധികള്‍ക്ക് കൊടിയ നാശം.

തഫ്സീര്‍

وَاِذَا قِيْلَ لَهُمُ ارْكَعُوْا لَا يَرْكَعُوْنَ   ( المرسلات: ٤٨ )

wa-idhā qīla
وَإِذَا قِيلَ
പറയപ്പെട്ടാല്‍, പറയപ്പെടുമ്പോള്‍
lahumu
لَهُمُ
അവരോടു
ir'kaʿū
ٱرْكَعُوا۟
നിങ്ങള്‍ കുമ്പിടുവിന്‍, റുകൂഉ് ചെയ്യുവിന്‍ (നമസ്കരിക്കുവിന്‍)
lā yarkaʿūna
لَا يَرْكَعُونَ
അവര്‍ കുമ്പിടുകയില്ല

അവരോട് അല്ലാഹുവിന്റെ മുമ്പില്‍ കുമ്പിടാന്‍ കല്‍പിച്ചാല്‍ അവര്‍ കുമ്പിടുന്നില്ല.

തഫ്സീര്‍

وَيْلٌ يَّوْمَىِٕذٍ لِّلْمُكَذِّبِيْنَ   ( المرسلات: ٤٩ )

waylun
وَيْلٌ
(മഹാ) നാശം, കഷ്ടം
yawma-idhin
يَوْمَئِذٍ
അന്നത്തെ ദിവസം
lil'mukadhibīna
لِّلْمُكَذِّبِينَ
വ്യാജമാക്കുന്നവര്‍ക്കാണ്

അന്നാളില്‍ സത്യനിഷേധികള്‍ക്ക് കൊടിയ നാശം.

തഫ്സീര്‍

فَبِاَيِّ حَدِيْثٍۢ بَعْدَهٗ يُؤْمِنُوْنَ ࣖ ۔  ( المرسلات: ٥٠ )

fabi-ayyi ḥadīthin
فَبِأَىِّ حَدِيثٍۭ
എനി ഏതു വര്‍ത്തമാനത്തിലാണ്, വിഷയം കൊണ്ടാണ്
baʿdahu
بَعْدَهُۥ
ഇതിനു ശേഷം, ഇതിനു പുറമെ
yu'minūna
يُؤْمِنُونَ
അവര്‍ വിശ്വസിക്കുക

ഈ ഖുര്‍ആന്നപ്പുറം ഏതു വേദത്തിലാണ് അവരിനി വിശ്വസിക്കുക?

തഫ്സീര്‍