Skip to main content

يُبَصَّرُوْنَهُمْۗ يَوَدُّ الْمُجْرِمُ لَوْ يَفْتَدِيْ مِنْ عَذَابِ يَوْمِىِٕذٍۢ بِبَنِيْهِۙ  ( المعارج: ١١ )

yubaṣṣarūnahum
يُبَصَّرُونَهُمْۚ
അവര്‍ക്ക് അവരെ കാട്ടിക്കൊടുക്കപ്പെടും (കാണുമാറാക്കും)
yawaddu
يَوَدُّ
കൊതിക്കും, മോഹിക്കും
l-muj'rimu
ٱلْمُجْرِمُ
കുറ്റവാളി, മഹാപാപി
law yaftadī
لَوْ يَفْتَدِى
അവന്‍ മോചനം നേടിയിരുന്നുവെങ്കില്‍, തെണ്ടം നല്‍കാമായിരുന്നെങ്കില്‍ (എന്ന്)
min ʿadhābi
مِنْ عَذَابِ
ശിക്ഷയില്‍ നിന്ന്
yawmi-idhin
يَوْمِئِذٍۭ
അന്നത്തെ
bibanīhi
بِبَنِيهِ
തന്‍റെ മക്കളെക്കൊണ്ട്

അവരന്യോന്യം കാണുന്നുണ്ടാകും. അപ്പോള്‍ കുറ്റവാളി കൊതിച്ചുപോകും: അന്നാളിലെ ശിക്ഷയില്‍നിന്നൊഴിവാകാന്‍ മക്കളെ പണയം നല്‍കിയാലോ!

തഫ്സീര്‍

وَصَاحِبَتِهٖ وَاَخِيْهِۙ  ( المعارج: ١٢ )

waṣāḥibatihi
وَصَٰحِبَتِهِۦ
അവന്റെ കൂട്ടുകാരി (സഹധര്‍മ്മിണി - ഭാര്യ)യെയും
wa-akhīhi
وَأَخِيهِ
തന്‍റെ സഹോദരനെയും

സഹധര്‍മിണിയെയും സഹോദരനെയും നല്‍കിയാലോ!

തഫ്സീര്‍

وَفَصِيْلَتِهِ الَّتِيْ تُـْٔوِيْهِۙ  ( المعارج: ١٣ )

wafaṣīlatihi
وَفَصِيلَتِهِ
അവന്‍റെ ബന്ധുകുടുംബങ്ങളെയും
allatī tu'wīhi
ٱلَّتِى تُـْٔوِيهِ
അവന് സങ്കേതം (രക്ഷ - അഭയം) നല്‍ക്കുന്നതായ

തനിക്ക് അഭയമേകിപ്പോന്ന കുടുംബത്തെയും.

തഫ്സീര്‍

وَمَنْ فِى الْاَرْضِ جَمِيْعًاۙ ثُمَّ يُنْجِيْهِۙ  ( المعارج: ١٤ )

waman fī l-arḍi
وَمَن فِى ٱلْأَرْضِ
ഭൂമിയിലുള്ളവരെയും
jamīʿan
جَمِيعًا
മുഴുവനും
thumma
ثُمَّ
പിന്നെ (എന്നിട്ട്)
yunjīhi
يُنجِيهِ
അതവനെ രക്ഷപ്പെടുത്തിയിരുന്നു (വെങ്കില്‍ എന്ന്)

ഭൂമിയിലുള്ള മറ്റെല്ലാറ്റിനെയും. അങ്ങനെ താന്‍ രക്ഷപ്പെട്ടിരുന്നെങ്കില്‍!

തഫ്സീര്‍

كَلَّاۗ اِنَّهَا لَظٰىۙ  ( المعارج: ١٥ )

kallā
كَلَّآۖ
അങ്ങിനെയല്ല, അതുവേണ്ട
innahā
إِنَّهَا
നിശ്ചയമായും അത്
laẓā
لَظَىٰ
ലദ്വായാണ് (ആളിക്കത്തുന്ന നരകമാണ്)

വേണ്ട! അത് കത്തിക്കാളുന്ന നരകത്തീയാണ്.

തഫ്സീര്‍

نَزَّاعَةً لِّلشَّوٰىۚ  ( المعارج: ١٦ )

nazzāʿatan
نَزَّاعَةً
നീക്കി (ഉരിച്ചു) കളയുന്നതായിട്ട്
lilshawā
لِّلشَّوَىٰ
തലയുടെ തൊലിയെ, ചര്‍മങ്ങളെ, തലയോട്ടിനെ

തൊലി ഉരിച്ചു കളയുന്ന തീ!

തഫ്സീര്‍

تَدْعُوْا مَنْ اَدْبَرَ وَتَوَلّٰىۙ  ( المعارج: ١٧ )

tadʿū
تَدْعُوا۟
അത് വിളിക്കും
man adbara
مَنْ أَدْبَرَ
പിന്നോക്കം പോയവനെ
watawallā
وَتَوَلَّىٰ
തിരിഞ്ഞുകളയുകയും ചെയ്തു

സത്യത്തോട് പുറം തിരിയുകയും പിന്തിരിഞ്ഞു പോവുകയും ചെയ്തവരെ അത് വിളിച്ചുവരുത്തും.

തഫ്സീര്‍

وَجَمَعَ فَاَوْعٰى   ( المعارج: ١٨ )

wajamaʿa
وَجَمَعَ
ശേഖരിക്കുക (ഒരുമിച്ചുകൂട്ടുക)യും ചെയ്തു
fa-awʿā
فَأَوْعَىٰٓ
എന്നിട്ട് സൂക്ഷിച്ചുവെച്ച (പാത്രത്തിലാക്കിവെച്ച)

ധനം ശേഖരിച്ച് സൂക്ഷിച്ചുവെച്ചവരെയും.

തഫ്സീര്‍

۞ اِنَّ الْاِنْسَانَ خُلِقَ هَلُوْعًاۙ  ( المعارج: ١٩ )

inna l-insāna
إِنَّ ٱلْإِنسَٰنَ
നിശ്ചയമായും മനുഷ്യന്‍
khuliqa
خُلِقَ
സൃഷ്ടിക്കപ്പെട്ടിരിക്കുന്നു
halūʿan
هَلُوعًا
അക്ഷമനായി, വേവലാതിക്കാരനായി, ദുര്‍ബ്ബലനായി

മനുഷ്യന്‍ ക്ഷമ കെട്ടവനായാണ് സൃഷ്ടിക്കപ്പെട്ടത്.

തഫ്സീര്‍

اِذَا مَسَّهُ الشَّرُّ جَزُوْعًاۙ  ( المعارج: ٢٠ )

idhā massahu
إِذَا مَسَّهُ
അവനെ ബാധിച്ചാല്‍, തൊട്ടാല്‍
l-sharu
ٱلشَّرُّ
ദോഷം, തിന്മ, കെടുതി
jazūʿan
جَزُوعًا
ക്ഷമകെട്ടവനായിട്ട്, പൊറുതികെട്ടവനായി

വിപത്ത് വരുമ്പോള്‍ അവന്‍ വെപ്രാളം കാട്ടും.

തഫ്സീര്‍