Skip to main content

فَخَسَفْنَا بِهٖ وَبِدَارِهِ الْاَرْضَ ۗفَمَا كَانَ لَهٗ مِنْ فِئَةٍ يَّنْصُرُوْنَهٗ مِنْ دُوْنِ اللّٰهِ ۖوَمَا كَانَ مِنَ الْمُنْتَصِرِيْنَ   ( القصص: ٨١ )

fakhasafnā bihi
فَخَسَفْنَا بِهِۦ
അങ്ങനെ നാം അവനെ ആഴ്ത്തി, വിഴുങ്ങിച്ചു
wabidārihi
وَبِدَارِهِ
അവന്‍റെ ഭവനത്തെയും, വീടിനെയും
l-arḍa
ٱلْأَرْضَ
ഭൂമിയില്‍, ഭൂമിയെ(ക്കൊണ്ട്)
famā kāna
فَمَا كَانَ
അപ്പോള്‍ ഉണ്ടായില്ല
lahu
لَهُۥ
അവന്നു
min fi-atin
مِن فِئَةٍ
ഒരു കക്ഷിയും, കൂട്ടരും
yanṣurūnahu
يَنصُرُونَهُۥ
അവനെ സഹായിക്കുന്ന, രക്ഷിക്കുന്ന
min dūni l-lahi
مِن دُونِ ٱللَّهِ
അല്ലാഹുവിനെ കൂടാതെ, പുറമെ
wamā kāna
وَمَا كَانَ
അവന്‍ ആയതുമില്ല
mina l-muntaṣirīna
مِنَ ٱلْمُنتَصِرِينَ
സ്വയരക്ഷ പ്രാപിക്കുന്നവരില്‍, രക്ഷാ നടപടിയെടുക്കുന്നവരില്‍.

അങ്ങനെ അവനെയും അവന്റെ ഭവനത്തെയും നാം ഭൂമിയില്‍ ആഴ്ത്തി. അപ്പോള്‍ അല്ലാഹുവൊഴികെ അവനെ സഹായിക്കാന്‍ അവന്റെ കക്ഷികളാരുമുണ്ടായില്ല. സ്വന്തത്തിന് സഹായിയാകാന്‍ അവനു സാധിച്ചതുമില്ല.

തഫ്സീര്‍

وَاَصْبَحَ الَّذِيْنَ تَمَنَّوْا مَكَانَهٗ بِالْاَمْسِ يَقُوْلُوْنَ وَيْكَاَنَّ اللّٰهَ يَبْسُطُ الرِّزْقَ لِمَنْ يَّشَاۤءُ مِنْ عِبَادِهٖ وَيَقْدِرُۚ لَوْلَآ اَنْ مَّنَّ اللّٰهُ عَلَيْنَا لَخَسَفَ بِنَا ۗوَيْكَاَنَّهٗ لَا يُفْلِحُ الْكٰفِرُوْنَ ࣖ   ( القصص: ٨٢ )

wa-aṣbaḥa
وَأَصْبَحَ
രാവിലെ (പുലര്‍ച്ചക്ക്) ആയി
alladhīna tamannaw
ٱلَّذِينَ تَمَنَّوْا۟
കൊതിച്ചവര്‍, വ്യാമോഹിച്ചവര്‍
makānahu
مَكَانَهُۥ
അവന്‍റെ സ്ഥാനം
bil-amsi
بِٱلْأَمْسِ
ഇന്നലെ
yaqūlūna
يَقُولُونَ
പറയുക(യായി)
wayka-anna
وَيْكَأَنَّ
അഹോ, (ആശ്ചര്യം ആയിരിക്കുന്നു)
l-laha
ٱللَّهَ
അല്ലാഹു
yabsuṭu
يَبْسُطُ
അവന്‍ വിശാലമാക്കും (എന്നപോലെ)
l-riz'qa
ٱلرِّزْقَ
ഉപജീവനം, ആഹാരം, ജീവിതവിഭവം
liman yashāu
لِمَن يَشَآءُ
അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്
min ʿibādihi
مِنْ عِبَادِهِۦ
തന്‍റെ അടിയാന്‍മാരില്‍നിന്നു
wayaqdiru
وَيَقْدِرُۖ
അവന്‍ കണക്കാക്കുകയും, (കുടുസ്സാക്കുകയും)ചെയ്യും
lawlā
لَوْلَآ
ഇല്ലായിരുന്നുവെങ്കി ല്‍
an manna
أَن مَّنَّ
ദാക്ഷിണ്യം (നന്‍മ, അനുഗ്രഹം) ചെയ്യല്‍
l-lahu
ٱللَّهُ
അല്ലാഹു
ʿalaynā
عَلَيْنَا
നമ്മുടെ മേല്‍
lakhasafa binā
لَخَسَفَ بِنَاۖ
അവന്‍ നമ്മെ ആഴ്ത്തുമായിരുന്നു
wayka-annahu
وَيْكَأَنَّهُۥ
അഹോ കാര്യം ആയതുപോലെ ഇരിക്കുന്നു (തോന്നുന്നു)
lā yuf'liḥu
لَا يُفْلِحُ
വിജയിക്കുകയില്ല, ഭാഗ്യം പ്രാപിക്കയില്ല (എന്നപോലെ)
l-kāfirūna
ٱلْكَٰفِرُونَ
അവിശ്വാസികള്‍, നന്ദികെട്ടവര്‍

അതോടെ ഇന്നലെ അവന്റെ സ്ഥാനം മോഹിച്ചിരുന്ന അതേ ആളുകള്‍ പറഞ്ഞു: ''കഷ്ടം! അല്ലാഹു തന്റെ ദാസന്മാരില്‍ അവനിച്ഛിക്കുന്നവര്‍ക്ക് ഉപജീവനം ഉദാരമായി നല്‍കുന്നു. അവനിച്ഛിക്കുന്നവര്‍ക്ക് ഇടുക്കം വരുത്തുകയും ചെയ്യുന്നു. അല്ലാഹു നമ്മോട് ഔദാര്യം കാണിച്ചില്ലായിരുന്നുവെങ്കില്‍ നമ്മെയും അവന്‍ ഭൂമിയില്‍ ആഴ്ത്തിക്കളയുമായിരുന്നു. കഷ്ടം! സത്യനിഷേധികള്‍ വിജയം വരിക്കുകയില്ല.''

തഫ്സീര്‍

تِلْكَ الدَّارُ الْاٰخِرَةُ نَجْعَلُهَا لِلَّذِيْنَ لَا يُرِيْدُوْنَ عُلُوًّا فِى الْاَرْضِ وَلَا فَسَادًا ۗوَالْعَاقِبَةُ لِلْمُتَّقِيْنَ   ( القصص: ٨٣ )

til'ka l-dāru
تِلْكَ ٱلدَّارُ
ആ ഭവനം
l-ākhiratu
ٱلْءَاخِرَةُ
പരലോകമാകുന്ന
najʿaluhā
نَجْعَلُهَا
നാം അതിനെ ഏര്‍പ്പെടുത്തുന്നു, ആക്കുന്നു
lilladhīna
لِلَّذِينَ
യാതൊരു കൂട്ടര്‍ക്കു
lā yurīdūna
لَا يُرِيدُونَ
ഉദ്ദേശിക്കാത്ത
ʿuluwwan
عُلُوًّا
മേന്‍മ, ഔന്നത്യം
fī l-arḍi
فِى ٱلْأَرْضِ
ഭൂമിയില്‍, നാട്ടി ല്‍
walā fasādan
وَلَا فَسَادًاۚ
കുഴപ്പത്തെയും തന്നെ
wal-ʿāqibatu
وَٱلْعَٰقِبَةُ
പര്യവസാനം (അന്ത്യഗുണം)
lil'muttaqīna
لِلْمُتَّقِينَ
ഭയഭക്തന്മാര്‍ക്കാണ്, സൂക്ഷമതയുള്ളവര്‍ക്കാണ്

ആ പരലോകഭവനം നാം സജ്ജമാക്കിയത് ഭൂമിയില്‍ ധിക്കാരമോ കുഴപ്പമോ ആഗ്രഹിക്കാത്തവര്‍ക്കാണ്. ഒന്നുറപ്പ്; അന്തിമവിജയം സൂക്ഷ്മതയുള്ളവര്‍ക്കു മാത്രമാണ്.

തഫ്സീര്‍

مَنْ جَاۤءَ بِالْحَسَنَةِ فَلَهٗ خَيْرٌ مِّنْهَاۚ وَمَنْ جَاۤءَ بِالسَّيِّئَةِ فَلَا يُجْزَى الَّذِيْنَ عَمِلُوا السَّيِّاٰتِ اِلَّا مَا كَانُوْا يَعْمَلُوْنَ   ( القصص: ٨٤ )

man jāa
مَن جَآءَ
ആര്‍ വന്നുവോ, ആരെങ്കിലും വന്നാല്‍
bil-ḥasanati
بِٱلْحَسَنَةِ
നന്‍മ (സല്‍ക്കാര്യം) കൊണ്ടു
falahu
فَلَهُۥ
എന്നാ ലവന്നുണ്ടു
khayrun
خَيْرٌ
ഉത്തമമായതു, കൂടുതല്‍ നല്ലതു
min'hā
مِّنْهَاۖ
അതിനെക്കാള്‍
waman jāa
وَمَن جَآءَ
ആരെങ്കിലും വന്നാല്‍
bil-sayi-ati
بِٱلسَّيِّئَةِ
തിന്മയും കൊണ്ടു
falā yuj'zā
فَلَا يُجْزَى
എന്നാല്‍ പ്രതിഫലം നല്‍കപ്പെടുകയില്ല
alladhīna ʿamilū
ٱلَّذِينَ عَمِلُوا۟
പ്രവര്‍ത്തിച്ചവര്‍ക്കു
l-sayiāti
ٱلسَّيِّـَٔاتِ
തിന്‍മകളെ
illā mā
إِلَّا مَا
യാതൊന്നിനല്ലാതെ
kānū yaʿmalūna
كَانُوا۟ يَعْمَلُونَ
അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന

നന്മയുമായി വരുന്നവന് അതിനെക്കാള്‍ മെച്ചമായതു പ്രതിഫലമായി കിട്ടും. എന്നാല്‍ ആരെങ്കിലും തിന്മയുമായി വരുന്നുവെങ്കില്‍ അവര്‍ പ്രവര്‍ത്തിച്ചതിനനുസരിച്ച പ്രതിഫലമേ അവര്‍ക്കുണ്ടാവുകയുള്ളൂ.

തഫ്സീര്‍

اِنَّ الَّذِيْ فَرَضَ عَلَيْكَ الْقُرْاٰنَ لَرَاۤدُّكَ اِلٰى مَعَادٍ ۗقُلْ رَّبِّيْٓ اَعْلَمُ مَنْ جَاۤءَ بِالْهُدٰى وَمَنْ هُوَ فِيْ ضَلٰلٍ مُّبِيْنٍ   ( القصص: ٨٥ )

inna
إِنَّ
നിശ്ചയമായും
alladhī faraḍa
ٱلَّذِى فَرَضَ
നിയമിച്ചവന്‍, നിര്‍ബ്ബന്ധമാക്കിയവന്‍
ʿalayka
عَلَيْكَ
നിന്‍റെ മേല്‍
l-qur'āna
ٱلْقُرْءَانَ
ഖുര്‍ആനെ
larādduka
لَرَآدُّكَ
നിന്നെ തിരിച്ചുകൊണ്ടുവരുന്നവന്‍ (ആക്കുന്നവന്‍) തന്നെയാണ്
ilā maʿādin
إِلَىٰ مَعَادٍۚ
ഒരു മടക്കസ്ഥാനത്തേക്ക്
qul
قُل
പറയുക
rabbī
رَّبِّىٓ
എന്‍റെ റബ്ബ്
aʿlamu
أَعْلَمُ
നല്ലവണ്ണം (ഏറ്റവും) അറിയുന്നവനാണ്
man jāa
مَن جَآءَ
വന്നവനെ, വന്നതാരാണെന്നു
bil-hudā
بِٱلْهُدَىٰ
സന്മാര്‍ഗ്ഗവും കൊണ്ട്
waman
وَمَنْ
ഒരുവനെയും, ആരാണെന്നും
huwa
هُوَ
അവന്‍
fī ḍalālin
فِى ضَلَٰلٍ
ദുര്‍മ്മാര്‍ഗ്ഗത്തിലാണ്, വഴിപിഴവിലാണ്
mubīnin
مُّبِينٍ
വ്യക്തമായ

നിശ്ചയമായും നിനക്ക് ഈ ഖുര്‍ആന്‍ ജീവിതക്രമമായി നിശ്ചയിച്ചവന്‍ നിന്നെ മഹത്തായ ഒരു പരിണതിയിലേക്കു നയിക്കുക തന്നെ ചെയ്യും. പറയുക: എന്റെ നാഥന് നന്നായറിയാം; നേര്‍വഴിയുമായി വന്നവനാരെന്ന്. വ്യക്തമായ വഴികേടിലകപ്പെട്ടവനാരെന്നും.

തഫ്സീര്‍

وَمَا كُنْتَ تَرْجُوْٓا اَنْ يُّلْقٰٓى اِلَيْكَ الْكِتٰبُ اِلَّا رَحْمَةً مِّنْ رَّبِّكَ فَلَا تَكُوْنَنَّ ظَهِيْرًا لِّلْكٰفِرِيْنَ ۖ   ( القصص: ٨٦ )

wamā kunta
وَمَا كُنتَ
നീ ആയിരുന്നില്ല, ഉണ്ടായിരുന്നില്ല
tarjū
تَرْجُوٓا۟
പ്രതീക്ഷിക്കുക, ആഗ്രഹിക്കുക, അഭിലഷി ക്കുക
an yul'qā
أَن يُلْقَىٰٓ
ഇട്ടുതരപ്പെടുമെന്ന്, കിട്ടുമെന്ന്, നല്‍കപ്പെടുന്നതു
ilayka
إِلَيْكَ
നിനക്ക്, നിങ്കലേക്കു
l-kitābu
ٱلْكِتَٰبُ
ഗ്രന്ഥം, വേദഗ്രന്ഥം
illā raḥmatan
إِلَّا رَحْمَةً
എങ്കിലും കാരുണ്യമായിട്ടു, അനുഗ്രഹമായിട്ടല്ലാതെ
min rabbika
مِّن رَّبِّكَۖ
നിന്‍റെ രക്ഷിതാവിങ്കല്‍നിന്നു
falā takūnanna
فَلَا تَكُونَنَّ
അതിനാല്‍ തീര്‍ച്ചയായും നീ ആകരുത്
ẓahīran
ظَهِيرًا
പിന്‍തുണ നല്‍കുന്നവന്‍ സഹായി, അരു നില്‍ക്കുന്നവന്‍
lil'kāfirīna
لِّلْكَٰفِرِينَ
അവിശ്വാസികള്‍ക്കു

നിനക്ക് ഈ വേദപുസ്തകം ഇറക്കപ്പെടുമെന്ന് നീയൊരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. നിന്റെ നാഥനില്‍ നിന്നുള്ള കാരുണ്യമാണിത്. അതിനാല്‍ നീ സത്യനിഷേധികള്‍ക്ക് തുണയാകരുത്.

തഫ്സീര്‍

وَلَا يَصُدُّنَّكَ عَنْ اٰيٰتِ اللّٰهِ بَعْدَ اِذْ اُنْزِلَتْ اِلَيْكَ وَادْعُ اِلٰى رَبِّكَ وَلَا تَكُوْنَنَّ مِنَ الْمُشْرِكِيْنَ ۚ   ( القصص: ٨٧ )

walā yaṣuddunnaka
وَلَا يَصُدُّنَّكَ
അവർ നിന്നെ തടഞ്ഞു കളയുകയും ചെയ്യരുതു
ʿan āyāti l-lahi
عَنْ ءَايَٰتِ ٱللَّهِ
അല്ലാഹുവിന്‍റെ ലക്ഷ്യങ്ങളില്‍നിന്ന്
baʿda idh unzilat
بَعْدَ إِذْ أُنزِلَتْ
അവ അവതരിക്കപ്പെട്ട (ഇറക്കപ്പെട്ട)തിനുശേഷം
ilayka
إِلَيْكَۖ
നിനക്കു, നിങ്കലേക്കു
wa-ud'ʿu
وَٱدْعُ
ക്ഷണിക്കുകയും ചെയ്യുക
ilā rabbika
إِلَىٰ رَبِّكَۖ
നിന്‍റെ രക്ഷിതാവിങ്കലേക്കു
walā takūnanna
وَلَا تَكُونَنَّ
നിശ്ചയമായും നീ ആകുകയും അരുതു (പെട്ടുപോകരുത്)
mina l-mush'rikīna
مِنَ ٱلْمُشْرِكِينَ
ബഹുദൈവ വിശ്വാസികളില്‍, പങ്കുചേര്‍ക്കുന്നവരില്‍

അല്ലാഹുവിന്റെ വചനങ്ങള്‍ നിനക്കിറക്കിക്കിട്ടിയശേഷം സത്യനിഷേധികള്‍ നിന്നെ അതില്‍നിന്ന് തെറ്റിക്കാതിരിക്കട്ടെ. നീ ജനങ്ങളെ നിന്റെ നാഥനിലേക്കു ക്ഷണിക്കുക. ഒരിക്കലും ബഹുദൈവ വിശ്വാസികളില്‍ പെട്ടുപോകരുത്.

തഫ്സീര്‍

وَلَا تَدْعُ مَعَ اللّٰهِ اِلٰهًا اٰخَرَۘ لَآ اِلٰهَ اِلَّا هُوَۗ كُلُّ شَيْءٍ هَالِكٌ اِلَّا وَجْهَهٗ ۗ لَهُ الْحُكْمُ وَاِلَيْهِ تُرْجَعُوْنَ ࣖ   ( القصص: ٨٨ )

walā tadʿu
وَلَا تَدْعُ
നീ വിളിക്കുക (പ്രാര്‍ത്ഥിക്കുക)യും അരുതു
maʿa l-lahi
مَعَ ٱللَّهِ
അല്ലാഹുവോടുകൂടി
ilāhan ākhara
إِلَٰهًا ءَاخَرَۘ
വേറെ ഒരാരാധ്യനെ
lā ilāha
لَآ إِلَٰهَ
ആരാധ്യനേ ഇല്ല
illā huwa
إِلَّا هُوَۚ
അവനല്ലാതെ
kullu shayin
كُلُّ شَىْءٍ
എല്ലാ വസ്തുവും
hālikun
هَالِكٌ
നാശമടയുന്നതാണ്
illā wajhahu
إِلَّا وَجْهَهُۥۚ
അവന്‍റെ മുഖം (അവന്‍) അല്ലാതെ
lahu
لَهُ
അവന്നാണ്‌
l-ḥuk'mu
ٱلْحُكْمُ
അധികാരം, വിധി
wa-ilayhi
وَإِلَيْهِ
അവങ്കലേക്കുതന്നെ
tur'jaʿūna
تُرْجَعُونَ
നിങ്ങള്‍ മടക്കപ്പെടുന്നു

അല്ലാഹുവോടൊപ്പം മറ്റു ദൈവങ്ങളെ വിളിച്ചു പ്രാര്‍ഥിക്കരുത്. അവനല്ലാതെ ദൈവമില്ല. സകല വസ്തുക്കളും നശിക്കും. അവന്റെ സത്തയൊഴികെ. അവനു മാത്രമേ കല്‍പനാധികാരമുള്ളൂ. നിങ്ങളെല്ലാവരും അവങ്കലേക്കു തിരിച്ചുചെല്ലുന്നവരാണ്.

തഫ്സീര്‍