Skip to main content

قَالَ نُوْحٌ رَّبِّ اِنَّهُمْ عَصَوْنِيْ وَاتَّبَعُوْا مَنْ لَّمْ يَزِدْهُ مَالُهٗ وَوَلَدُهٗٓ اِلَّا خَسَارًاۚ   ( نوح: ٢١ )

qāla nūḥun
قَالَ نُوحٌ
നൂഹ് പറഞ്ഞു
rabbi
رَّبِّ
എന്റെ റബ്ബേ
innahum
إِنَّهُمْ
നിശ്ചയമായും അവര്‍
ʿaṣawnī
عَصَوْنِى
എന്നോടു അനുസരണക്കേട് കാണിച്ചു
wa-ittabaʿū
وَٱتَّبَعُوا۟
അവര്‍ പിൻപറ്റുകയും ചെയ്തു
man
مَن
യാതൊരുവരെ
lam yazid'hu
لَّمْ يَزِدْهُ
അവര്‍ക്കു വര്‍ദ്ധിപ്പിച്ചിട്ടില്ല
māluhu
مَالُهُۥ
തന്റെ സ്വത്തു
wawaladuhu
وَوَلَدُهُۥٓ
തന്റെ സന്താനവും
illā khasāran
إِلَّا خَسَارًا
നഷ്ടമല്ലാതെ

നൂഹ് പറഞ്ഞു: ''എന്റെ നാഥാ! ഇവരെന്നെ ധിക്കരിച്ചു. എന്നിട്ടവര്‍ പിന്‍പറ്റിയതോ തന്റെ സ്വത്തും സന്താനവും വഴി നഷ്ടമല്ലാതൊന്നും വര്‍ധിപ്പിക്കാത്തവനെയും.

തഫ്സീര്‍

وَمَكَرُوْا مَكْرًا كُبَّارًاۚ  ( نوح: ٢٢ )

wamakarū
وَمَكَرُوا۟
അവര്‍ കുതന്ത്രം പ്രവര്‍ത്തിക്കുകയും ചെയ്തു
makran kubbāran
مَكْرًا كُبَّارًا
(വളരെ) വലുതായ കുതന്ത്രം

''അവര്‍ കൊടിയ കുതന്ത്രമാണ് കാണിച്ചത്.

തഫ്സീര്‍

وَقَالُوْا لَا تَذَرُنَّ اٰلِهَتَكُمْ وَلَا تَذَرُنَّ وَدًّا وَّلَا سُوَاعًا ەۙ وَّلَا يَغُوْثَ وَيَعُوْقَ وَنَسْرًاۚ  ( نوح: ٢٣ )

waqālū
وَقَالُوا۟
അവര്‍ പറയുകയും ചെയ്തു
lā tadharunna
لَا تَذَرُنَّ
നിശ്ചയമായും നിങ്ങള്‍ വിട്ടേക്കരുത്
ālihatakum
ءَالِهَتَكُمْ
നിങ്ങളുടെ ആരാധ്യവസ്തുക്കളെ, ദൈവങ്ങളെ
walā tadharunna
وَلَا تَذَرُنَّ
വിട്ടേക്കുകയും അരുത്
waddan
وَدًّا
‘വദ്ദി’നെ
walā
وَلَا
സുവാഇ’നെയും അരുതു
suwāʿan
سُوَاعًا
‘സുവാഇ’നെയും അരുതു
walā
وَلَا
യഗൂഥി’നെയും അരുതു
yaghūtha
يَغُوثَ
‘യഗൂഥി’നെയും അരുതു
wayaʿūqa
وَيَعُوقَ
‘യഊഖി’ നെയും
wanasran
وَنَسْرًا
‘നസ്റി’നെയും

അവര്‍ ജനത്തോടു പറഞ്ഞു: 'നിങ്ങള്‍ നിങ്ങളുടെ ദൈവങ്ങളെ വെടിയരുത്. വദ്ദിനെയും സുവാഇനെയും യഗൂസിനെയും യഊഖിനെയും നസ്‌റിനെയും കൈവിടരുത്.'

തഫ്സീര്‍

وَقَدْ اَضَلُّوْا كَثِيْرًا ەۚ وَلَا تَزِدِ الظّٰلِمِيْنَ اِلَّا ضَلٰلًا  ( نوح: ٢٤ )

waqad aḍallū
وَقَدْ أَضَلُّوا۟
അവര്‍ വഴിപിഴപ്പിക്കുകയും ചെയ്തിട്ടുണ്ട്
kathīran
كَثِيرًاۖ
വളരെ (ആളുകളെ)
walā tazidi
وَلَا تَزِدِ
നീ വര്‍ദ്ധിപ്പിക്കരുതേ
l-ẓālimīna
ٱلظَّٰلِمِينَ
അക്രമികള്‍ക്കു
illā ḍalālan
إِلَّا ضَلَٰلًا
വഴിപിഴവല്ലാതെ

''അവരിങ്ങനെ വളരെപ്പേരെ വഴിപിഴപ്പിച്ചു. ഈ അതിക്രമകാരികള്‍ക്ക് നീ വഴികേടല്ലാതൊന്നും വര്‍ധിപ്പിച്ചുകൊടുക്കരുതേ.''

തഫ്സീര്‍

مِمَّا خَطِيْۤـٰٔتِهِمْ اُغْرِقُوْا فَاُدْخِلُوْا نَارًا ەۙ فَلَمْ يَجِدُوْا لَهُمْ مِّنْ دُوْنِ اللّٰهِ اَنْصَارًا  ( نوح: ٢٥ )

mimmā khaṭīātihim
مِّمَّا خَطِيٓـَٰٔتِهِمْ
അവരുടെ തെറ്റു (കുറ്റം) കളാല്‍ (തന്നെ)
ugh'riqū
أُغْرِقُوا۟
അവര്‍ മു(ക്കിനശിപ്പി)ക്കപ്പെട്ടു
fa-ud'khilū
فَأُدْخِلُوا۟
എന്നിട്ടു അവര്‍ പ്രവേശിപ്പിക്കപ്പെട്ടു
nāran
نَارًا
അഗ്നിയില്‍
falam yajidū
فَلَمْ يَجِدُوا۟
അപ്പോള്‍ അവര്‍ കണ്ടെത്തിയില്ല, അവര്‍ക്കു കിട്ടിയില്ല
lahum
لَهُم
അവര്‍ക്കു
min dūni l-lahi
مِّن دُونِ ٱللَّهِ
അല്ലാഹുവിനുപുറമെ
anṣāran
أَنصَارًا
സഹായികളെ

തങ്ങളുടെ തന്നെ തെറ്റിനാല്‍ അവരെ മുക്കിക്കൊന്നു. പിന്നെ അവര്‍ നരകത്തില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്തു. അപ്പോള്‍ അല്ലാഹുവെ കൂടാതെ ഒരു സഹായിയെയും അവര്‍ക്കവിടെ കണ്ടുകിട്ടിയില്ല.

തഫ്സീര്‍

وَقَالَ نُوْحٌ رَّبِّ لَا تَذَرْ عَلَى الْاَرْضِ مِنَ الْكٰفِرِيْنَ دَيَّارًا   ( نوح: ٢٦ )

waqāla nūḥun
وَقَالَ نُوحٌ
നൂഹ് (വീണ്ടും) പറഞ്ഞു
rabbi
رَّبِّ
എന്റെ റബ്ബേ
lā tadhar
لَا تَذَرْ
നീ വിട്ടേക്കരുതേ
ʿalā l-arḍi
عَلَى ٱلْأَرْضِ
ഭൂമിയുടെ മീതെ, ഭൂമിയില്‍
mina l-kāfirīna
مِنَ ٱلْكَٰفِرِينَ
അവിശ്വാസികളില്‍നിന്നു
dayyāran
دَيَّارًا
ഒരു വീട്ടുകാരനെയും, ഗൃഹവാസിയെ (ഒരാളെ)യും

നൂഹ് പ്രാര്‍ഥിച്ചു: ''നാഥാ! ഈ സത്യനിഷേധികളിലൊരുത്തനെയും ഈ ഭൂമുഖത്ത് ബാക്കിവെക്കരുതേ!

തഫ്സീര്‍

اِنَّكَ اِنْ تَذَرْهُمْ يُضِلُّوْا عِبَادَكَ وَلَا يَلِدُوْٓا اِلَّا فَاجِرًا كَفَّارًا   ( نوح: ٢٧ )

innaka
إِنَّكَ
നിശ്ചയമായും നീ
in tadharhum
إِن تَذَرْهُمْ
അവരെ നീ വിട്ടേക്കുന്നപക്ഷം
yuḍillū
يُضِلُّوا۟
അവര്‍ വഴിതെറ്റിക്കും
ʿibādaka
عِبَادَكَ
നിന്റെ അടിയാന്മാരെ
walā yalidū
وَلَا يَلِدُوٓا۟
അവര്‍ ജനിപ്പിക്കയുമില്ല
illā fājiran
إِلَّا فَاجِرًا
ദുര്‍വൃത്തനെ (തോന്നിയവാസിയെ) അല്ലാതെ
kaffāran
كَفَّارًا
സത്യനിഷേധക്കാരനായ, നന്ദികെട്ടവനായ

''നീ അവരെ വെറുതെ വിട്ടാല്‍ ഇനിയുമവര്‍ നിന്റെ ദാസന്മാരെ വഴിപിഴപ്പിക്കും. തെമ്മാടികള്‍ക്കും നിഷേധികള്‍ക്കുമല്ലാതെ അവര്‍ ജന്മം നല്‍കുകയുമില്ല.

തഫ്സീര്‍

رَبِّ اغْفِرْ لِيْ وَلِوَالِدَيَّ وَلِمَنْ دَخَلَ بَيْتِيَ مُؤْمِنًا وَّلِلْمُؤْمِنِيْنَ وَالْمُؤْمِنٰتِۗ وَلَا تَزِدِ الظّٰلِمِيْنَ اِلَّا تَبَارًا ࣖ  ( نوح: ٢٨ )

rabbi
رَّبِّ
എന്റെ രക്ഷിതാവേ, റബ്ബേ
igh'fir lī
ٱغْفِرْ لِى
എനിക്കു പൊറുത്തുതരേണമേ
waliwālidayya
وَلِوَٰلِدَىَّ
എന്റെ രണ്ടു ജനയിതാക്കള്‍ (മാതാപിതാക്കള്‍)ക്കും
waliman dakhala
وَلِمَن دَخَلَ
പ്രവേശിച്ചവർക്കും
baytiya
بَيْتِىَ
എന്റെ വീട്ടില്‍
mu'minan
مُؤْمِنًا
സത്യവിശ്വാസിയായിക്കൊണ്ടു
walil'mu'minīna
وَلِلْمُؤْمِنِينَ
സത്യവിശ്വാസികൾക്കും
wal-mu'mināti
وَٱلْمُؤْمِنَٰتِ
സത്യവിശ്വാസിനികൾക്കും
walā tazidi
وَلَا تَزِدِ
നീ വർദ്ധിപ്പിക്കുകയും അരുതേ
l-ẓālimīna
ٱلظَّٰلِمِينَ
അക്രമികൾക്ക്
illā tabāran
إِلَّا تَبَارًۢا
നാശമല്ലാതെ, നഷ്ടമല്ലാതെ

''നാഥാ! എനിക്കും എന്റെ മാതാപിതാക്കള്‍ക്കും വിശ്വാസികളായി എന്റെ ഭവനത്തില്‍ കടന്നുവരുന്നവര്‍ക്കും സത്യവിശ്വാസികള്‍ക്കും വിശ്വാസിനികള്‍ക്കും നീ പൊറുത്തു തരേണമേ! അതിക്രമികള്‍ക്ക് നാശമല്ലാതൊന്നും വര്‍ധിപ്പിച്ചുകൊടുക്കരുതേ!''

തഫ്സീര്‍