Skip to main content

هَلْ اُنَبِّئُكُمْ عَلٰى مَنْ تَنَزَّلُ الشَّيٰطِيْنُ ۗ   ( الشعراء: ٢٢١ )

hal unabbi-ukum
هَلْ أُنَبِّئُكُمْ
ഞാന്‍ നിങ്ങള്‍ക്കു വര്‍ത്തമാനം അറിയിച്ചു തരട്ടെയോ
ʿalā man
عَلَىٰ مَن
ആരുടെ മേലാണ്
tanazzalu
تَنَزَّلُ
ഇറങ്ങുന്നതു (എന്നു)
l-shayāṭīnu
ٱلشَّيَٰطِينُ
പിശാചുക്കള്‍

പിശാചുക്കള്‍ വന്നിറങ്ങുന്നത് ആരിലാണെന്ന് നാം നിങ്ങളെ അറിയിച്ചുതരട്ടെയോ?

തഫ്സീര്‍

تَنَزَّلُ عَلٰى كُلِّ اَفَّاكٍ اَثِيْمٍ ۙ   ( الشعراء: ٢٢٢ )

tanazzalu
تَنَزَّلُ
അവ ഇറങ്ങുന്നു
ʿalā kulli affākin
عَلَىٰ كُلِّ أَفَّاكٍ
എല്ലാ മഹാവ്യാജകന്‍റെമേലും, വലിയ നുണക്കാരുടെ മേല്‍
athīmin
أَثِيمٍ
ദുഷ്ടനായ, വളരെ കുറ്റം ചെയ്യുന്നവനായ

തനി നുണയന്മാരും കുറ്റവാളികളുമായ എല്ലാവരിലുമാണ് പിശാച് വന്നിറങ്ങുന്നത്.

തഫ്സീര്‍

يُّلْقُوْنَ السَّمْعَ وَاَكْثَرُهُمْ كٰذِبُوْنَ ۗ   ( الشعراء: ٢٢٣ )

yul'qūna
يُلْقُونَ
അവര്‍ ഇട്ടുകൊടുക്കുന്നു
l-samʿa
ٱلسَّمْعَ
കേള്‍വി, കേട്ടതു
wa-aktharuhum
وَأَكْثَرُهُمْ
അവരില്‍ അധികമാളും
kādhibūna
كَٰذِبُونَ
വ്യാജം (കളവു) പറയുന്നവരാണ്

അവര്‍ പിശാചുക്കളുടെ വാക്കുകള്‍ കാതോര്‍ത്ത് കേള്‍ക്കുന്നു. അവരിലേറെപ്പേരും കള്ളംപറയുന്നവരാണ്.

തഫ്സീര്‍

وَالشُّعَرَاۤءُ يَتَّبِعُهُمُ الْغَاوٗنَ ۗ   ( الشعراء: ٢٢٤ )

wal-shuʿarāu
وَٱلشُّعَرَآءُ
കവികളാകട്ടെ
yattabiʿuhumu
يَتَّبِعُهُمُ
അവരെ പിന്‍പറ്റുന്നു, അനുഗമിക്കും
l-ghāwūna
ٱلْغَاوُۥنَ
വഴിതെറ്റിയവര്‍, ദുര്‍മാര്‍ഗ്ഗികള്‍

വഴിപിഴച്ചവരാണ് കവികളെ പിന്‍പറ്റുന്നത്.

തഫ്സീര്‍

اَلَمْ تَرَ اَنَّهُمْ فِيْ كُلِّ وَادٍ يَّهِيْمُوْنَ ۙ   ( الشعراء: ٢٢٥ )

alam tara
أَلَمْ تَرَ
നീ കണ്ടില്ലേ
annahum
أَنَّهُمْ
നിശ്ചയമായും അവര്‍
fī kulli wādin
فِى كُلِّ وَادٍ
എല്ലാ താഴ്വരയില്‍ കൂടിയും, എല്ലാ തുറയിലും
yahīmūna
يَهِيمُونَ
അലഞ്ഞു നടക്കുന്നു, ചുറ്റിത്തിരിയുന്നു (എന്ന്)

നീ കാണുന്നില്ലേ; അവര്‍ സകല താഴ്‌വരകളിലും അലഞ്ഞുതിരിയുന്നത്;

തഫ്സീര്‍

وَاَنَّهُمْ يَقُوْلُوْنَ مَا لَا يَفْعَلُوْنَ ۙ   ( الشعراء: ٢٢٦ )

wa-annahum
وَأَنَّهُمْ
നിശ്ചയമായും അവര്‍
yaqūlūna
يَقُولُونَ
പറയുന്നു (എന്നും)
mā lā yafʿalūna
مَا لَا يَفْعَلُونَ
അവര്‍ ചെയ്യാത്തത്

തങ്ങള്‍ ചെയ്യാത്തത് പറയുന്നതും.

തഫ്സീര്‍

اِلَّا الَّذِيْنَ اٰمَنُوْا وَعَمِلُوا الصّٰلِحٰتِ وَذَكَرُوا اللّٰهَ كَثِيْرًا وَّانْتَصَرُوْا مِنْۢ بَعْدِ مَا ظُلِمُوْا ۗوَسَيَعْلَمُ الَّذِيْنَ ظَلَمُوْٓا اَيَّ مُنْقَلَبٍ يَّنْقَلِبُوْنَ ࣖ   ( الشعراء: ٢٢٧ )

illā alladhīna
إِلَّا ٱلَّذِينَ
യാതൊരു കൂട്ടരൊഴികെ
āmanū
ءَامَنُوا۟
അവര്‍ വിശ്വസിച്ചിരിക്കുന്നു
waʿamilū
وَعَمِلُوا۟
പ്രവര്‍ത്തിക്കയും ചെയ്തിരിക്കുന്നു
l-ṣāliḥāti
ٱلصَّٰلِحَٰتِ
സല്‍ക്കര്‍മ്മങ്ങള്‍
wadhakarū
وَذَكَرُوا۟
അവര്‍ സ്മരിക്കുകയും (ഓര്‍ക്കുകയും, പ്രസ്താവിക്കുകയും) ചെയ്തു
l-laha
ٱللَّهَ
അല്ലാഹുവിനെ
kathīran
كَثِيرًا
ധാരാളം, വളരെ
wa-intaṣarū
وَٱنتَصَرُوا۟
അവര്‍ രക്ഷാനടപടി സ്വീകരിക്കയും ചെയ്തു, പ്രതികാരനടപടി എടുക്കയും ചെയ്തു, വിജയം നേടുകയും ചെയ്തു
min baʿdi
مِنۢ بَعْدِ
ശേഷമായി
mā ẓulimū
مَا ظُلِمُوا۟ۗ
അവര്‍ അക്രമം ചെയ്യപ്പെട്ടതിന്‍റെ
wasayaʿlamu
وَسَيَعْلَمُ
ഉടനെ അറിഞ്ഞുകൊള്ളും, വഴിയെ അറിയാറാകും
alladhīna ẓalamū
ٱلَّذِينَ ظَلَمُوٓا۟
അക്രമം ചെയ്തവര്‍
ayya munqalabin
أَىَّ مُنقَلَبٍ
ഏതൊരു പര്യവസാനത്തിലാണ്
yanqalibūna
يَنقَلِبُونَ
അവര്‍ തിരിഞ്ഞെത്തുന്നതു, എത്തിച്ചേരുന്നതു, മടങ്ങിയെത്തുന്നതു (എന്നു)

സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ദൈവത്തെ ധാരാളമായി സ്മരിക്കുകയും തങ്ങള്‍ അക്രമിക്കപ്പെട്ടശേഷം അതിനെ നേരിടുക മാത്രം ചെയ്തവരുമൊഴികെ. അതിക്രമികള്‍ അടുത്തുതന്നെ അറിയും, തങ്ങള്‍ മാറിമറിഞ്ഞ് ഏതൊരു പരിണതിയിലാണ് എത്തുകയെന്ന്.

തഫ്സീര്‍