Skip to main content

وَاَمَّا الَّذِيْنَ كَفَرُوْاۗ اَفَلَمْ تَكُنْ اٰيٰتِيْ تُتْلٰى عَلَيْكُمْ فَاسْتَكْبَرْتُمْ وَكُنْتُمْ قَوْمًا مُّجْرِمِيْنَ  ( الجاثية: ٣١ )

wa-ammā
وَأَمَّا
എന്നാല്‍
alladhīna kafarū
ٱلَّذِينَ كَفَرُوٓا۟
അവിശ്വസിച്ചവര്‍
afalam takun
أَفَلَمْ تَكُنْ
ആയിരുന്നില്ലേ
āyātī
ءَايَٰتِى
എന്റെ ആയത്തുകള്‍
tut'lā ʿalaykum
تُتْلَىٰ عَلَيْكُمْ
നിങ്ങള്‍ക്കു ഓതിക്കേള്‍പ്പിക്കപ്പെടുക
fa-is'takbartum
فَٱسْتَكْبَرْتُمْ
അപ്പോള്‍ നിങ്ങള്‍ ഗര്‍വ്വ് (വലുപ്പം) നടിച്ചു
wakuntum
وَكُنتُمْ
നിങ്ങളായിത്തീരുകയും ചെയ്തു
qawman muj'rimīna
قَوْمًا مُّجْرِمِينَ
കുറ്റവാളികളായ ഒരു ജനത

മറിച്ച് സത്യത്തെ തള്ളിപ്പറഞ്ഞവരോ; അവരോടിങ്ങനെ പറയും: ''എന്റെ വചനങ്ങള്‍ നിങ്ങള്‍ക്ക് വ്യക്തമായി ഓതിക്കേള്‍പ്പിച്ചുതന്നിരുന്നില്ലേ? എന്നിട്ടും നിങ്ങള്‍ അഹങ്കരിച്ചു. നിങ്ങള്‍ കുറ്റവാളികളായ ജനമായിത്തീര്‍ന്നു.''

തഫ്സീര്‍

وَاِذَا قِيْلَ اِنَّ وَعْدَ اللّٰهِ حَقٌّ وَّالسَّاعَةُ لَا رَيْبَ فِيْهَا قُلْتُمْ مَّا نَدْرِيْ مَا السَّاعَةُۙ اِنْ نَّظُنُّ اِلَّا ظَنًّا وَّمَا نَحْنُ بِمُسْتَيْقِنِيْنَ   ( الجاثية: ٣٢ )

wa-idhā qīla
وَإِذَا قِيلَ
പറയപ്പെട്ടാല്‍, പറയപ്പെടുമ്പോള്‍
inna waʿda l-lahi
إِنَّ وَعْدَ ٱللَّهِ
നിശ്ചയമായും, അല്ലാഹുവിന്റെ വാഗ്ദാനം, താക്കീതു
ḥaqqun
حَقٌّ
യഥാര്‍ത്ഥമാണ്, സത്യമാണ്
wal-sāʿatu
وَٱلسَّاعَةُ
അന്ത്യസമയമാകട്ടെ
lā rayba
لَا رَيْبَ
സന്ദേഹമേയില്ല
fīhā
فِيهَا
അതില്‍
qul'tum
قُلْتُم
നിങ്ങള്‍ പറയും, പറഞ്ഞു
mā nadrī
مَّا نَدْرِى
ഞങ്ങള്‍ക്കറിഞ്ഞുകൂടാ
mā l-sāʿatu
مَا ٱلسَّاعَةُ
എന്താണു അന്ത്യഘട്ടം
in naẓunnu
إِن نَّظُنُّ
ഞങ്ങള്‍ ഊഹിക്കുന്നി(കരുതുന്നി)ല്ല
illā ẓannan
إِلَّا ظَنًّا
ഒരു ഊഹമല്ലാതെ
wamā naḥnu
وَمَا نَحْنُ
ഞങ്ങളല്ലതാനും
bimus'tayqinīna
بِمُسْتَيْقِنِينَ
ഉറപ്പിച്ചു വിശ്വസിക്കുന്നവര്‍

''തീര്‍ച്ചയായും അല്ലാഹുവിന്റെ വാഗ്ദാനം സത്യം തന്നെ. ആ അന്ത്യദിനത്തിന്റെ കാര്യത്തിലൊട്ടും സംശയമില്ല'' എന്ന് പറഞ്ഞാല്‍ നിങ്ങള്‍ പറയും: ''ഞങ്ങള്‍ക്കറിയില്ലല്ലോ; എന്താണ് ഈ അന്ത്യദിനമെന്ന്. ഞങ്ങള്‍ക്ക് ഊഹം മാത്രമേയുള്ളൂ. ഞങ്ങള്‍ക്ക് ഇക്കാര്യത്തിലൊരുറപ്പുമില്ല.''

തഫ്സീര്‍

وَبَدَا لَهُمْ سَيِّاٰتُ مَا عَمِلُوْا وَحَاقَ بِهِمْ مَّا كَانُوْا بِهٖ يَسْتَهْزِءُوْنَ  ( الجاثية: ٣٣ )

wabadā lahum
وَبَدَا لَهُمْ
അവര്‍ക്കു വെളിവാകും
sayyiātu
سَيِّـَٔاتُ
തിന്മകള്‍, ദോഷങ്ങള്‍
mā ʿamilū
مَا عَمِلُوا۟
അവര്‍ പ്രവര്‍ത്തിച്ചതിന്റെ
waḥāqa bihim
وَحَاقَ بِهِم
അവരില്‍ വലയം ചെയ്യുക (ഇറങ്ങുക)യും ചെയ്യും
مَّا
യാതൊന്നു
kānū bihi
كَانُوا۟ بِهِۦ
അതിനെപ്പറ്റി അവരായിരുന്നു
yastahziūna
يَسْتَهْزِءُونَ
പരിഹസിക്കും

അവര്‍ ചെയ്തുകൊണ്ടിരുന്ന ദുര്‍വൃത്തികളുടെ ദുരന്തഫലം അവര്‍ക്ക് വെളിപ്പെടുകതന്നെ ചെയ്യും. അവര്‍ പരിഹസിച്ച് അവഗണിച്ച ശിക്ഷ അവരെ വലയം ചെയ്യും.

തഫ്സീര്‍

وَقِيْلَ الْيَوْمَ نَنْسٰىكُمْ كَمَا نَسِيْتُمْ لِقَاۤءَ يَوْمِكُمْ هٰذَاۙ وَمَأْوٰىكُمُ النَّارُ وَمَا لَكُمْ مِّنْ نّٰصِرِيْنَ  ( الجاثية: ٣٤ )

waqīla
وَقِيلَ
പറയപ്പെടും
l-yawma
ٱلْيَوْمَ
ഇന്നു
nansākum
نَنسَىٰكُمْ
നിങ്ങളെ നാം മറക്കും
kamā nasītum
كَمَا نَسِيتُمْ
നിങ്ങള്‍ മറന്നതുപോലെ
liqāa yawmikum
لِقَآءَ يَوْمِكُمْ
നിങ്ങളുടെ ദിവസം കണ്ടുമുട്ടുന്നതിനെ
hādhā
هَٰذَا
wamawākumu
وَمَأْوَىٰكُمُ
നിങ്ങളുടെ അഭയ (വാസ)സ്ഥാനം
l-nāru
ٱلنَّارُ
നരകമാണു
wamā lakum
وَمَا لَكُم
നിങ്ങള്‍ക്കില്ലതാനും
min nāṣirīna
مِّن نَّٰصِرِينَ
സഹായികളായിട്ട് (ആരും)

അപ്പോള്‍ അവരോടു പറയും: ''ഈ ദിനത്തെ അഭിമുഖീകരിക്കേണ്ടിവരുമെന്ന കാര്യം നിങ്ങള്‍ മറന്നിരുന്നപോലെത്തന്നെ നിങ്ങളെ നാമുമിന്ന് മറന്നിരിക്കുന്നു. നിങ്ങളുടെ താവളം ആളിക്കത്തുന്ന നരകത്തീയാണ്. നിങ്ങളെ സഹായിക്കാന്‍ ആരുമുണ്ടാവുകയില്ല.

തഫ്സീര്‍

ذٰلِكُمْ بِاَنَّكُمُ اتَّخَذْتُمْ اٰيٰتِ اللّٰهِ هُزُوًا وَّغَرَّتْكُمُ الْحَيٰوةُ الدُّنْيَا ۚفَالْيَوْمَ لَا يُخْرَجُوْنَ مِنْهَا وَلَا هُمْ يُسْتَعْتَبُوْنَ  ( الجاثية: ٣٥ )

dhālikum
ذَٰلِكُم
അതു
bi-annakumu ittakhadhtum
بِأَنَّكُمُ ٱتَّخَذْتُمْ
നിങ്ങള്‍ ആക്കീത്തീര്‍ത്തതുകൊണ്ടാണ്
āyāti l-lahi
ءَايَٰتِ ٱللَّهِ
അല്ലാഹുവിന്റെ ആയത്തുകളെ
huzuwan
هُزُوًا
പരിഹാസ്യം
wagharratkumu
وَغَرَّتْكُمُ
നിങ്ങളെ വഞ്ചിക്കയും ചെയ്തു
l-ḥayatu l-dun'yā
ٱلْحَيَوٰةُ ٱلدُّنْيَاۚ
ഐഹിക ജീവിതം
fal-yawma
فَٱلْيَوْمَ
എനി ഇന്നു
lā yukh'rajūna
لَا يُخْرَجُونَ
അവര്‍ പുറത്തു വിടപ്പെടുകയില്ല
min'hā
مِنْهَا
അതില്‍നിന്നു
walā hum
وَلَا هُمْ
അവര്‍ (അവരോടു) ഇല്ല
yus'taʿtabūna
يُسْتَعْتَبُونَ
മടക്കം (ഖേദം, തൃപ്തിപ്പെടുത്തല്‍) ആവശ്യപ്പെടുക (യില്ല)

''അല്ലാഹുവിന്റെ വചനങ്ങളെ നിങ്ങള്‍ പുച്ഛിച്ചുതള്ളി. ഐഹിക ജീവിതം നിങ്ങളെ വഞ്ചിച്ചു. അതിനാലാണിങ്ങനെ സംഭവിച്ചത്.'' ഇന്ന് അവരെ നരകത്തീയില്‍ നിന്ന് പുറത്തുചാടാനനുവദിക്കുകയില്ല. അവരോട് പ്രായശ്ചിത്തത്തിന് ആവശ്യപ്പെടുകയുമില്ല.

തഫ്സീര്‍

فَلِلّٰهِ الْحَمْدُ رَبِّ السَّمٰوٰتِ وَرَبِّ الْاَرْضِ رَبِّ الْعٰلَمِيْنَ  ( الجاثية: ٣٦ )

falillahi
فَلِلَّهِ
അപ്പോള്‍ അല്ലാഹുവിനാണു
l-ḥamdu
ٱلْحَمْدُ
സ്തുതി
rabbi l-samāwāti
رَبِّ ٱلسَّمَٰوَٰتِ
ആകാശങ്ങളുടെ രക്ഷിതാവായ
warabbi l-arḍi
وَرَبِّ ٱلْأَرْضِ
ഭൂമിയുടെ രക്ഷിതാവുമായ
rabbi l-ʿālamīna
رَبِّ ٱلْعَٰلَمِينَ
ലോകരുടെ രക്ഷിതാവായ

അതിനാല്‍ അല്ലാഹുവിന് സ്തുതി. അവന്‍ ആകാശങ്ങളുടെ പരിപാലകനാണ്. ഭൂമിയുടെ പരിപാലകനും അവന്‍തന്നെ. സര്‍വലോകരുടെയും സംരക്ഷകനും.

തഫ്സീര്‍

وَلَهُ الْكِبْرِيَاۤءُ فِى السَّمٰوٰتِ وَالْاَرْضِ ۗوَهُوَ الْعَزِيْزُ الْحَكِيْمُ ࣖ ۔  ( الجاثية: ٣٧ )

walahu
وَلَهُ
അവനാണു
l-kib'riyāu
ٱلْكِبْرِيَآءُ
ഗാംഭീര്യം, മാഹാത്മ്യം
fī l-samāwāti
فِى ٱلسَّمَٰوَٰتِ
ആകാശങ്ങളില്‍
wal-arḍi
وَٱلْأَرْضِۖ
ഭൂമിയിലും
wahuwa
وَهُوَ
അവന്‍ തന്നെ
l-ʿazīzu
ٱلْعَزِيزُ
പ്രതാപശാലി
l-ḥakīmu
ٱلْحَكِيمُ
അഗാധജ്ഞന്‍, തത്വജ്ഞാനി

ആകാശങ്ങളില്‍ അവനാണ് മഹത്വം. ഭൂമിയിലും ഔന്നത്യം അവന്നുതന്നെ. ഏറെ പ്രതാപിയാണ് അവന്‍. അതീവ യുക്തിമാനും.

തഫ്സീര്‍