Skip to main content

وَلَنَبْلُوَنَّكُمْ حَتّٰى نَعْلَمَ الْمُجٰهِدِيْنَ مِنْكُمْ وَالصّٰبِرِيْنَۙ وَنَبْلُوَا۟ اَخْبَارَكُمْ   ( محمد: ٣١ )

walanabluwannakum
وَلَنَبْلُوَنَّكُمْ
നിശ്ചയമായും നാം നിങ്ങളെ പരീക്ഷണം ചെയ്യും
ḥattā naʿlama
حَتَّىٰ نَعْلَمَ
നാം അറിയുന്നതുവരെ
l-mujāhidīna
ٱلْمُجَٰهِدِينَ
സമരശാലികളെ, 'ജിഹാദു' ചെയ്യുന്നവരെ
minkum
مِنكُمْ
നിങ്ങളില്‍നിന്നുള്ള
wal-ṣābirīna
وَٱلصَّٰبِرِينَ
ക്ഷമിക്കുന്നവരെയും
wanabluwā
وَنَبْلُوَا۟
നാം പരീക്ഷിച്ചറിയുകയും (ചെയ്യുന്നതുവരെ)
akhbārakum
أَخْبَارَكُمْ
നിങ്ങളുടെ വര്‍ത്തമാനങ്ങള്‍

നിശ്ചയമായും നാം നിങ്ങളെ പരീക്ഷിക്കും; നിങ്ങളിലെ പോരാളികളും ക്ഷമ പാലിക്കുന്നവരും ആരെന്ന് വേര്‍തിരിച്ചറിയുകയും നിങ്ങളുടെ വൃത്താന്തങ്ങള്‍ പരിശോധിച്ചുനോക്കുകയും ചെയ്യുംവരെ.

തഫ്സീര്‍

اِنَّ الَّذِيْنَ كَفَرُوْا وَصَدُّوْا عَنْ سَبِيْلِ اللّٰهِ وَشَاۤقُّوا الرَّسُوْلَ مِنْۢ بَعْدِ مَا تَبَيَّنَ لَهُمُ الْهُدٰى لَنْ يَّضُرُّوا اللّٰهَ شَيْـًٔاۗ وَسَيُحْبِطُ اَعْمَالَهُمْ   ( محمد: ٣٢ )

inna alladhīna kafarū
إِنَّ ٱلَّذِينَ كَفَرُوا۟
നിശ്ചയമായും അവിശ്വസിച്ചവര്‍
waṣaddū
وَصَدُّوا۟
തടയുക (തട്ടുക, തിരിച്ചുവിടുക) യും
ʿan sabīli l-lahi
عَن سَبِيلِ ٱللَّهِ
അല്ലാഹുവിന്റെ വഴിയില്‍നിന്നു
washāqqū
وَشَآقُّوا۟
ചേരിപിരിയുക (കക്ഷിതിരിയുക, ഭിന്നിക്കുക)യും ചെയ്ത
l-rasūla
ٱلرَّسُولَ
റസൂലിനോടു, റസൂലുമായി
min baʿdi
مِنۢ بَعْدِ
ശേഷം
mā tabayyana lahumu
مَا تَبَيَّنَ لَهُمُ
അവര്‍ക്കു വ്യക്തമായതിന്റെ
l-hudā
ٱلْهُدَىٰ
സന്മാര്‍ഗ്ഗം
lan yaḍurrū
لَن يَضُرُّوا۟
അവര്‍ ഉപദ്രവം വരുത്തുന്നതേയല്ല
l-laha
ٱللَّهَ
അല്ലാഹുവിനു
shayan
شَيْـًٔا
യാതൊന്നും, ഒട്ടും
wasayuḥ'biṭu
وَسَيُحْبِطُ
അവന്‍ (വഴിയെ) ഫലശൂന്യമാക്കുകയും ചെയ്യും
aʿmālahum
أَعْمَٰلَهُمْ
അവരുടെ പ്രവര്‍ത്തികളെ

നേര്‍വഴി വ്യക്തമായ ശേഷം സത്യത്തെ തള്ളിപ്പറയുകയും ദൈവമാര്‍ഗത്തില്‍നിന്ന് ജനത്തെ തടഞ്ഞുനിര്‍ത്തുകയും ദൈവദൂതനോട് പോര് കാണിക്കുകയും ചെയ്തവരോ, അവര്‍ അല്ലാഹുവിന് ഒരു ദ്രോഹവും വരുത്തുന്നില്ല. എന്നാല്‍ അല്ലാഹു അവരുടെ പ്രവര്‍ത്തനങ്ങളെ പാഴാക്കുന്നതാണ്.

തഫ്സീര്‍

۞ يٰٓاَيُّهَا الَّذِيْنَ اٰمَنُوْٓا اَطِيْعُوا اللّٰهَ وَاَطِيْعُوا الرَّسُوْلَ وَلَا تُبْطِلُوْٓا اَعْمَالَكُمْ  ( محمد: ٣٣ )

yāayyuhā alladhīna āmanū
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟
ഹേ വിശ്വസിച്ചവരെ
aṭīʿū l-laha
أَطِيعُوا۟ ٱللَّهَ
അല്ലാഹുവിനെ അനുസരിക്കുവിന്‍
wa-aṭīʿū l-rasūla
وَأَطِيعُوا۟ ٱلرَّسُولَ
റസൂലിനെയും അനുസരിക്കുവിന്‍
walā tub'ṭilū
وَلَا تُبْطِلُوٓا۟
വ്യര്‍ത്ഥമാക്കുക (കേടുവരുത്തുക)യും ചെയ്യരുത്
aʿmālakum
أَعْمَٰلَكُمْ
നിങ്ങളുടെ പ്രവര്‍ത്തനങ്ങളെ

വിശ്വസിച്ചവരേ, നിങ്ങള്‍ അല്ലാഹുവിനെ അനുസരിക്കുക. ദൈവദൂതനെയും അനുസരിക്കുക. നിങ്ങളുടെ പ്രവര്‍ത്തനങ്ങളെ നിങ്ങള്‍ പാഴാക്കരുത്.

തഫ്സീര്‍

اِنَّ الَّذِيْنَ كَفَرُوْا وَصَدُّوْا عَنْ سَبِيْلِ اللّٰهِ ثُمَّ مَاتُوْا وَهُمْ كُفَّارٌ فَلَنْ يَّغْفِرَ اللّٰهُ لَهُمْ   ( محمد: ٣٤ )

inna alladhīna kafarū
إِنَّ ٱلَّذِينَ كَفَرُوا۟
നിശ്ചയമായും അവിശ്വസിച്ചവര്‍
waṣaddū
وَصَدُّوا۟
തടയുകയും ചെയ്ത
ʿan sabīli l-lahi
عَن سَبِيلِ ٱللَّهِ
അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ നിന്നു
thumma mātū
ثُمَّ مَاتُوا۟
പിന്നെ മരണപ്പെടുകയും ചെയ്ത
wahum
وَهُمْ
അവരായിരിക്കെ
kuffārun
كُفَّارٌ
അവിശ്വാസികള്‍
falan yaghfira l-lahu
فَلَن يَغْفِرَ ٱللَّهُ
എന്നാല്‍ അല്ലാഹു പൊറുത്തുകൊടുക്കുന്നതേയല്ല
lahum
لَهُمْ
അവര്‍ക്കു

സത്യത്തെ നിഷേധിച്ചു തള്ളുകയും ദൈവമാര്‍ഗത്തില്‍നിന്ന് ജനത്തെ തടഞ്ഞുനിര്‍ത്തുകയും അങ്ങനെ സത്യനിഷേധികളായിത്തന്നെ മരിക്കുകയും ചെയ്തവര്‍ക്ക് അല്ലാഹു മാപ്പേകുകയില്ല; ഉറപ്പ്.

തഫ്സീര്‍

فَلَا تَهِنُوْا وَتَدْعُوْٓا اِلَى السَّلْمِۖ وَاَنْتُمُ الْاَعْلَوْنَۗ وَاللّٰهُ مَعَكُمْ وَلَنْ يَّتِرَكُمْ اَعْمَالَكُمْ   ( محمد: ٣٥ )

falā tahinū
فَلَا تَهِنُوا۟
ആകയാല്‍ നിങ്ങള്‍ ബലഹീനപ്പെടരുതു (നിങ്ങള്‍ക്കു ദൗര്‍ബ്ബല്യം പിണയരുതു)
watadʿū
وَتَدْعُوٓا۟
നിങ്ങള്‍ വിളിക്കുക (ക്ഷണിക്കുക) യും
ilā l-salmi
إِلَى ٱلسَّلْمِ
സമാധാനത്തിലേക്കു (സന്ധിയിലേക്കു)
wa-antumu
وَأَنتُمُ
നിങ്ങളായിരിക്കെ, നിങ്ങളത്രെ
l-aʿlawna
ٱلْأَعْلَوْنَ
ഉന്നതന്‍മാര്‍, കൂടുതല്‍ ഉയിര്‍ന്നവര്‍
wal-lahu
وَٱللَّهُ
അല്ലാഹു
maʿakum
مَعَكُمْ
നിങ്ങളുടെ കൂടെയാണ്, കൂടെയുണ്ട്
walan yatirakum
وَلَن يَتِرَكُمْ
അവന്‍ നിങ്ങള്‍ക്കു നഷ്ടപ്പെടുന്നതേയല്ല, മുറിച്ചു കളയുകയില്ല
aʿmālakum
أَعْمَٰلَكُمْ
നിങ്ങളുടെ പ്രവൃത്തികളെ, കര്‍മ്മങ്ങളെ

അതിനാല്‍ നിങ്ങള്‍ ദുര്‍ബലരാകരുത്. നിങ്ങള്‍ അങ്ങോട്ട് സന്ധിക്ക് അപേക്ഷിക്കുകയുമരുത്. നിങ്ങള്‍ തന്നെയാണ് അതിജയിക്കുന്നവര്‍. അല്ലാഹു നിങ്ങളോടൊപ്പമുണ്ട്. നിങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ അവന്‍ നിങ്ങള്‍ക്കൊരു നഷ്ടവും വരുത്തുകയില്ല.

തഫ്സീര്‍

اِنَّمَا الْحَيٰوةُ الدُّنْيَا لَعِبٌ وَّلَهْوٌ ۗوَاِنْ تُؤْمِنُوْا وَتَتَّقُوْا يُؤْتِكُمْ اُجُوْرَكُمْ وَلَا يَسْـَٔلْكُمْ اَمْوَالَكُمْ   ( محمد: ٣٦ )

innamā l-ḥayatu l-dun'yā
إِنَّمَا ٱلْحَيَوٰةُ ٱلدُّنْيَا
നിശ്ചയമായും ഐഹികജീവിതം
laʿibun
لَعِبٌ
കളി (തന്നെ)യാകുന്നു
walahwun
وَلَهْوٌۚ
വിനോദവും, അനാവശ്യവും
wa-in tu'minū
وَإِن تُؤْمِنُوا۟
നിങ്ങള്‍ വിശ്വസിക്കുന്ന പക്ഷം
watattaqū
وَتَتَّقُوا۟
നിങ്ങള്‍ സൂക്ഷിക്കുകയും
yu'tikum
يُؤْتِكُمْ
എന്നാലവന്‍ നിങ്ങള്‍ക്കു തരും
ujūrakum
أُجُورَكُمْ
നിങ്ങളുടെ കൂലി (പ്രതിഫലം)കള്‍
walā yasalkum
وَلَا يَسْـَٔلْكُمْ
നിങ്ങളോടവന്‍ ചോദിക്കുന്നുമില്ല, ചോദിക്കയുമില്ല
amwālakum
أَمْوَٰلَكُمْ
നിങ്ങളുടെ ധനങ്ങള്‍, സ്വത്തുക്കള്‍

ഈ ഐഹിക ജീവിതം കളിയും തമാശയും മാത്രം. നിങ്ങള്‍ സത്യവിശ്വാസം സ്വീകരിക്കുകയും സൂക്ഷ്മതയുള്ളവരാവുകയുമാണെങ്കില്‍ നിങ്ങളര്‍ഹിക്കുന്ന പ്രതിഫലം അല്ലാഹു നിങ്ങള്‍ക്ക് നല്‍കും. നിങ്ങളോട് അവന്‍ നിങ്ങളുടെ സ്വത്തൊന്നും ചോദിക്കുന്നില്ലല്ലോ.

തഫ്സീര്‍

اِنْ يَّسْـَٔلْكُمُوْهَا فَيُحْفِكُمْ تَبْخَلُوْا وَيُخْرِجْ اَضْغَانَكُمْ   ( محمد: ٣٧ )

in yasalkumūhā
إِن يَسْـَٔلْكُمُوهَا
അവന്‍ നിങ്ങളോടതു ചോദിക്കുന്ന പക്ഷം
fayuḥ'fikum
فَيُحْفِكُمْ
എന്നിട്ടു നിങ്ങളോടു കിണയുകയും, ഊന്നിച്ചോദിക്കുകയും
tabkhalū
تَبْخَلُوا۟
നിങ്ങള്‍ ലുബ്ധത (പിശുക്കു) കാണിക്കും
wayukh'rij
وَيُخْرِجْ
അതു പുറത്തു വരുത്തുകയും ചെയ്യും
aḍghānakum
أَضْغَٰنَكُمْ
നിങ്ങളുടെ വിദ്വേഷങ്ങളെ, ഉള്‍പകകളെ

അഥവാ, നിങ്ങളോട് അവനതാവശ്യപ്പെട്ട് പ്രയാസപ്പെടുത്തിയിരുന്നുവെങ്കില്‍ നിങ്ങള്‍ പിശുക്കു കാണിക്കുമായിരുന്നു. അങ്ങനെ നിങ്ങളുടെ അകപ്പക അവന്‍ പുറത്തുകൊണ്ടുവരുമായിരുന്നു.

തഫ്സീര്‍

هٰٓاَنْتُمْ هٰٓؤُلَاۤءِ تُدْعَوْنَ لِتُنْفِقُوْا فِيْ سَبِيْلِ اللّٰهِۚ فَمِنْكُمْ مَّنْ يَّبْخَلُ ۚوَمَنْ يَّبْخَلْ فَاِنَّمَا يَبْخَلُ عَنْ نَّفْسِهٖ ۗوَاللّٰهُ الْغَنِيُّ وَاَنْتُمُ الْفُقَرَاۤءُ ۗ وَاِنْ تَتَوَلَّوْا يَسْتَبْدِلْ قَوْمًا غَيْرَكُمْۙ ثُمَّ لَا يَكُوْنُوْٓا اَمْثَالَكُمْ ࣖ   ( محمد: ٣٨ )

hāantum
هَٰٓأَنتُمْ
ഹേ, നിങ്ങള്‍
hāulāi
هَٰٓؤُلَآءِ
ഇക്കൂട്ടരാണ്, ഇങ്ങിനെയുള്ളവരാണ്, കൂട്ടരേ
tud'ʿawna
تُدْعَوْنَ
നിങ്ങള്‍ ക്ഷണിക്കപ്പെടുന്നു
litunfiqū
لِتُنفِقُوا۟
നിങ്ങള്‍ ചില വഴിക്കുവരാന്‍
fī sabīli l-lahi
فِى سَبِيلِ ٱللَّهِ
അല്ലാഹുവിന്റെ വഴിയില്‍
faminkum
فَمِنكُم
എന്നാല്‍ (അപ്പോള്‍) നിങ്ങളിലുണ്ടു
man yabkhalu
مَّن يَبْخَلُۖ
ലുബ്ധത കാണിക്കുന്ന ചിലര്‍
waman yabkhal
وَمَن يَبْخَلْ
ആരെങ്കിലും ലുബ്ധത കാണിക്കുന്നതായാല്‍
fa-innamā yabkhalu
فَإِنَّمَا يَبْخَلُ
എന്നാല്‍ നിശ്ചയമായും അവന്‍ ലുബ്ധത കാണിക്കുന്നു
ʿan nafsihi
عَن نَّفْسِهِۦۚ
തന്നോടുതന്നെ
wal-lahu l-ghaniyu
وَٱللَّهُ ٱلْغَنِىُّ
അല്ലാഹു ധന്യനത്രെ, നിരാശ്രയനാണ്
wa-antumu l-fuqarāu
وَأَنتُمُ ٱلْفُقَرَآءُۚ
നിങ്ങള്‍ ദരിദ്രന്‍മാരുമാണ്, പരാശ്രയക്കാരാണ്
wa-in tatawallaw
وَإِن تَتَوَلَّوْا۟
നിങ്ങള്‍ തിരിഞ്ഞു പോകുന്നപക്ഷം
yastabdil
يَسْتَبْدِلْ
അവന്‍ പകരം കൊണ്ടുവരും
qawman
قَوْمًا
ഒരു ജനതയെ
ghayrakum
غَيْرَكُمْ
നിങ്ങളല്ലാത്ത
thumma lā yakūnū
ثُمَّ لَا يَكُونُوٓا۟
പിന്നെ (എന്നിട്ടു) അവരായിരിക്കയില്ല
amthālakum
أَمْثَٰلَكُم
നിങ്ങളെപ്പോലുള്ളവര്‍

അല്ലയോ കൂട്ടരേ, നിങ്ങളോടിതാ ദൈവമാര്‍ഗത്തില്‍ ധനവ്യയമാവശ്യപ്പെടുന്നു. അപ്പോള്‍ നിങ്ങളില്‍ പിശുക്കു കാണിക്കുന്ന ചിലരുണ്ട്. ആര്‍ പിശുക്കു കാണിക്കുന്നുവോ അവന്‍ തനിക്കെതിരെ തന്നെയാണ് പിശുക്കു കാട്ടുന്നത്. അല്ലാഹു അന്യാശ്രയമാവശ്യമില്ലാത്തവനാണ്. നിങ്ങളോ അവന്റെ ആശ്രിതരും. നിങ്ങള്‍ നേര്‍വഴിയില്‍നിന്ന് പിന്തിരിയുകയാണെങ്കില്‍ അല്ലാഹു നിങ്ങള്‍ക്കു പകരം മറ്റൊരു ജനതയെ കൊണ്ടുവരും. പിന്നെ അവര്‍ നിങ്ങളെപ്പോലെയാവുകയില്ല.

തഫ്സീര്‍