Skip to main content

قُلْ لِّعِبَادِيَ الَّذِيْنَ اٰمَنُوْا يُقِيْمُوا الصَّلٰوةَ وَيُنْفِقُوْا مِمَّا رَزَقْنٰهُمْ سِرًّا وَّعَلَانِيَةً مِّنْ قَبْلِ اَنْ يَّأْتِيَ يَوْمٌ لَّا بَيْعٌ فِيْهِ وَلَا خِلٰلٌ   ( ابراهيم: ٣١ )

qul
قُل
പറയുക
liʿibādiya
لِّعِبَادِىَ
എന്റെ അടിയാന്‍മാരോട്
alladhīna āmanū
ٱلَّذِينَ ءَامَنُوا۟
വിശ്വസിച്ചവരായ
yuqīmū
يُقِيمُوا۟
അവര്‍ നിലനിറുത്തട്ടെ
l-ṣalata
ٱلصَّلَوٰةَ
നമസ്കാരത്തെ
wayunfiqū
وَيُنفِقُوا۟
അവര്‍ ചിലവഴിക്കയും
mimmā razaqnāhum
مِمَّا رَزَقْنَٰهُمْ
നാമവര്‍ക്കു നല്‍കിയതില്‍നിന്നു
sirran
سِرًّا
രഹസ്യമായി
waʿalāniyatan
وَعَلَانِيَةً
പരസ്യമായും
min qabli
مِّن قَبْلِ
മുമ്പു
an yatiya
أَن يَأْتِىَ
വരുന്നതിന്റെ
yawmun
يَوْمٌ
ഒരു ദിവസം
lā bayʿun
لَّا بَيْعٌ
വില്‍പന (ക്രയവിക്രയം - കൊള്ളക്കൊടുതി) ഇല്ല
fīhi
فِيهِ
അതില്‍
walā khilālun
وَلَا خِلَٰلٌ
ചങ്ങാത്തവുമില്ല.

സത്യവിശ്വാസം സ്വീകരിച്ച എന്റെ ദാസന്മാരോടു പറയുക: കൊള്ളക്കൊടുക്കകളും ചങ്ങാത്തവും ഉപകാരപ്പെടാത്തദിനം വന്നെത്തും മുമ്പെ അവര്‍ നമസ്‌കാരം നിഷ്ഠയോടെ നിര്‍വഹിക്കട്ടെ. നാമവര്‍ക്ക് നല്‍കിയതില്‍നിന്ന് രഹസ്യമായും പരസ്യമായും ചെലവഴിക്കുകയും ചെയ്യട്ടെ.

തഫ്സീര്‍

اَللّٰهُ الَّذِيْ خَلَقَ السَّمٰوٰتِ وَالْاَرْضَ وَاَنْزَلَ مِنَ السَّمَاۤءِ مَاۤءً فَاَخْرَجَ بِهٖ مِنَ الثَّمَرٰتِ رِزْقًا لَّكُمْ ۚوَسَخَّرَ لَكُمُ الْفُلْكَ لِتَجْرِيَ فِى الْبَحْرِ بِاَمْرِهٖ ۚوَسَخَّرَ لَكُمُ الْاَنْهٰرَ   ( ابراهيم: ٣٢ )

al-lahu
ٱللَّهُ
അല്ലാഹുവത്രെ
alladhī khalaqa
ٱلَّذِى خَلَقَ
സൃഷ്ടിച്ചവന്‍
l-samāwāti
ٱلسَّمَٰوَٰتِ
ആകാശങ്ങളെ
wal-arḍa
وَٱلْأَرْضَ
ഭൂമിയെയും
wa-anzala
وَأَنزَلَ
അവന്‍ ഇറക്കുകയും ചെയ്തു
mina l-samāi
مِنَ ٱلسَّمَآءِ
ആകാശത്തുനിന്നു
māan
مَآءً
വെള്ളം
fa-akhraja bihi
فَأَخْرَجَ بِهِۦ
എന്നിട്ടതുമൂലം (അതുകൊണ്ടു) പുറപ്പെടുവിച്ചു (ഉല്‍പാദിപ്പിച്ചു)
mina l-thamarāti
مِنَ ٱلثَّمَرَٰتِ
ഫലവര്‍ഗ്ഗങ്ങളില്‍നിന്ന്
riz'qan
رِزْقًا
ഉപജീവനമായിട്ടു, ആഹാരത്തെ
lakum
لَّكُمْۖ
നിങ്ങള്‍ക്ക്
wasakhara
وَسَخَّرَ
അവന്‍ കീഴ്പ്പെടുത്തുക(വിധേയമാക്കുക)യും ചെയ്തു
lakumu
لَكُمُ
നിങ്ങള്‍ക്കു
l-ful'ka
ٱلْفُلْكَ
കപ്പലുകളെ
litajriya
لِتَجْرِىَ
അവ നടക്കു(സഞ്ചരിക്കു)വാന്‍വേണ്ടി
fī l-baḥri
فِى ٱلْبَحْرِ
സമുദ്രത്തില്‍
bi-amrihi
بِأَمْرِهِۦۖ
അവന്റെ കല്‍പ്പനപ്രകാരം
wasakhara lakumu
وَسَخَّرَ لَكُمُ
നിങ്ങള്‍ക്കു വിധേയമാക്കുകയും ചെയ്തു
l-anhāra
ٱلْأَنْهَٰرَ
നദി (പുഴ - അരുവി)കളെ.

അല്ലാഹുവാണ് ആകാശഭൂമികളെ സൃഷ്ടിച്ചവന്‍. അവന്‍ മാനത്തുനിന്നു മഴ പെയ്യിച്ചു. അതുവഴി നിങ്ങള്‍ക്ക് ആഹരിക്കാന്‍ കായ്കനികള്‍ ഉല്‍പാദിപ്പിച്ചു. ദൈവനിശ്ചയപ്രകാരം സമുദ്രത്തില്‍ സഞ്ചരിക്കാന്‍ നിങ്ങള്‍ക്ക് അവന്‍ കപ്പലുകള്‍ അധീനപ്പെടുത്തിത്തന്നു. നദികളെയും അവന്‍ നിങ്ങള്‍ക്കു വിധേയമാക്കി.

തഫ്സീര്‍

وَسَخَّرَ لَكُمُ الشَّمْسَ وَالْقَمَرَ دَاۤىِٕبَيْنِۚ وَسَخَّرَ لَكُمُ الَّيْلَ وَالنَّهَارَ ۚ   ( ابراهيم: ٣٣ )

wasakhara lakumu
وَسَخَّرَ لَكُمُ
നിങ്ങള്‍ക്കു വിധേയമാക്കുകയും ചെയ്തു
l-shamsa
ٱلشَّمْسَ
സൂര്യനെ
wal-qamara
وَٱلْقَمَرَ
ചന്ദ്രനെയും
dāibayni
دَآئِبَيْنِۖ
(രണ്ടും) പതിവായ നിലയില്‍
wasakhara lakumu
وَسَخَّرَ لَكُمُ
നിങ്ങള്‍ക്കു വിധേയമാക്കുകയും ചെയ്തു
al-layla
ٱلَّيْلَ
രാവിനെ (രാത്രിയെ)
wal-nahāra
وَٱلنَّهَارَ
പകലിനെയും.

നിരന്തരം ചരിച്ചുകൊണ്ടിരിക്കുന്ന സൂര്യചന്ദ്രന്മാരെയും അവന്‍ നിങ്ങള്‍ക്ക് അധീനപ്പെടുത്തിത്തന്നു. രാപ്പകലുകളെയും നിങ്ങള്‍ക്ക് വിധേയമാക്കി.

തഫ്സീര്‍

وَاٰتٰىكُمْ مِّنْ كُلِّ مَا سَاَلْتُمُوْهُۗ وَاِنْ تَعُدُّوْا نِعْمَتَ اللّٰهِ لَا تُحْصُوْهَاۗ اِنَّ الْاِنْسَانَ لَظَلُوْمٌ كَفَّارٌ ࣖ   ( ابراهيم: ٣٤ )

waātākum
وَءَاتَىٰكُم
നിങ്ങള്‍ക്കവന്‍ നല്‍കുകയും ചെയ്തു
min kulli
مِّن كُلِّ
എല്ലാറ്റില്‍നിന്നും
mā sa-altumūhu
مَا سَأَلْتُمُوهُۚ
അവനോടു നിങ്ങള്‍ ചോദിച്ചതായ
wa-in taʿuddū
وَإِن تَعُدُّوا۟
നിങ്ങള്‍ എണ്ണുന്നപക്ഷം
niʿ'mata l-lahi
نِعْمَتَ ٱللَّهِ
അല്ലാഹുവിന്റെ അനുഗ്രഹത്തെ
lā tuḥ'ṣūhā
لَا تُحْصُوهَآۗ
നിങ്ങളതിനെ ക്ലിപ്തപ്പെടുത്തുക (കണക്കാക്കുക)യില്ല
inna l-insāna
إِنَّ ٱلْإِنسَٰنَ
നിശ്ചയമായും മനുഷ്യന്‍
laẓalūmun
لَظَلُومٌ
അക്രമകാരിതന്നെയാണു
kaffārun
كَفَّارٌ
(വളരെ) നന്ദികെട്ടവനാണ്.

നിങ്ങള്‍ക്ക് ആവശ്യമുള്ളതൊക്കെ അവന്‍ നിങ്ങള്‍ക്ക് നല്‍കിയിരിക്കുന്നു. അല്ലാഹുവിന്റെ അനുഗ്രഹം നിങ്ങള്‍ക്ക് എണ്ണിക്കണക്കാക്കാനാവില്ല. തീര്‍ച്ചയായും മനുഷ്യന്‍ കടുത്ത അക്രമിയും വളരെ നന്ദികെട്ടവനും തന്നെ.

തഫ്സീര്‍

وَاِذْ قَالَ اِبْرٰهِيْمُ رَبِّ اجْعَلْ هٰذَا الْبَلَدَ اٰمِنًا وَّاجْنُبْنِيْ وَبَنِيَّ اَنْ نَّعْبُدَ الْاَصْنَامَ ۗ   ( ابراهيم: ٣٥ )

wa-idh qāla
وَإِذْ قَالَ
പറഞ്ഞ സന്ദര്‍ഭം
ib'rāhīmu
إِبْرَٰهِيمُ
ഇബ്രാഹീം
rabbi
رَبِّ
എന്റെ റബ്ബേ
ij'ʿal
ٱجْعَلْ
നീ ആക്കേണമേ
hādhā l-balada
هَٰذَا ٱلْبَلَدَ
ഈ രാജ്യത്തെ
āminan
ءَامِنًا
നിര്‍ഭയമായതു, സമാധാനപരമായതു
wa-uj'nub'nī
وَٱجْنُبْنِى
എന്നെ നീ അകറ്റുക (വിട്ടുനിറുത്തുക)യും വേണമേ
wabaniyya
وَبَنِىَّ
എന്റെ മക്കളെയും
an naʿbuda
أَن نَّعْبُدَ
ഞങ്ങള്‍ ആരാധിക്കുന്നതിനെ (ആരാധിക്കുന്നതില്‍ നിന്നു)
l-aṣnāma
ٱلْأَصْنَامَ
വിഗ്രഹങ്ങളെ, ബിംബങ്ങളെ.

ഇബ്‌റാഹീം പറഞ്ഞ സന്ദര്‍ഭം: ''എന്റെ നാഥാ! നീ ഈ നാടിനെ നിര്‍ഭയത്വമുള്ളതാക്കേണമേ. എന്നെയും എന്റെ മക്കളെയും വിഗ്രഹപൂജയില്‍ നിന്നകറ്റി നിര്‍ത്തേണമേ.

തഫ്സീര്‍

رَبِّ اِنَّهُنَّ اَضْلَلْنَ كَثِيْرًا مِّنَ النَّاسِۚ فَمَنْ تَبِعَنِيْ فَاِنَّهٗ مِنِّيْۚ وَمَنْ عَصَانِيْ فَاِنَّكَ غَفُوْرٌ رَّحِيْمٌ   ( ابراهيم: ٣٦ )

rabbi
رَبِّ
എന്റെ റബ്ബേ
innahunna
إِنَّهُنَّ
നിശ്ചയമായും അവ
aḍlalna
أَضْلَلْنَ
അവ വഴിപിഴപ്പിച്ചിരിക്കുന്നു
kathīran
كَثِيرًا
വളരെ (ആളുകളെ)
mina l-nāsi
مِّنَ ٱلنَّاسِۖ
മനുഷ്യരില്‍ നിന്നു
faman
فَمَن
എന്നാല്‍ (ആകയാല്‍ - അതിനാല്‍) ആര്‍
tabiʿanī
تَبِعَنِى
എന്നെ പിന്തുടര്‍ന്നു(വോ), അനുഗമിച്ചു
fa-innahu
فَإِنَّهُۥ
എന്നാലവന്‍
minnī
مِنِّىۖ
എന്നില്‍ (എന്റെ കൂട്ടത്തില്‍) പെട്ട(വനാണു)
waman
وَمَنْ
ആര്‍, ആരെങ്കിലും
ʿaṣānī
عَصَانِى
എനിക്കെതിരു (എന്നോടു അനുസരണക്കേടു) ചെയ്‌താല്‍
fa-innaka
فَإِنَّكَ
എന്നാല്‍ നീ
ghafūrun
غَفُورٌ
വളരെ പൊറുക്കുന്നവനാണ്
raḥīmun
رَّحِيمٌ
കരുണാനിധിയാണ്‌.

''എന്റെ നാഥാ! ഈ വിഗ്രഹങ്ങള്‍ ഏറെപ്പേരെ വഴികേടിലാക്കിയിരിക്കുന്നു. അതിനാല്‍ എന്നെ പിന്തുടരുന്നവന്‍ എന്റെ ആളാണ്. ആരെങ്കിലും എന്നെ ധിക്കരിക്കുന്നുവെങ്കില്‍, നാഥാ, നീ എറെ പൊറുക്കുന്നവനും ദയാപരനുമല്ലോ.''

തഫ്സീര്‍

رَبَّنَآ اِنِّيْٓ اَسْكَنْتُ مِنْ ذُرِّيَّتِيْ بِوَادٍ غَيْرِ ذِيْ زَرْعٍ عِنْدَ بَيْتِكَ الْمُحَرَّمِۙ رَبَّنَا لِيُقِيْمُوا الصَّلٰوةَ فَاجْعَلْ اَفْـِٕدَةً مِّنَ النَّاسِ تَهْوِيْٓ اِلَيْهِمْ وَارْزُقْهُمْ مِّنَ الثَّمَرٰتِ لَعَلَّهُمْ يَشْكُرُوْنَ  ( ابراهيم: ٣٧ )

rabbanā
رَّبَّنَآ
ഞങ്ങളുടെ റബ്ബേ
innī askantu
إِنِّىٓ أَسْكَنتُ
ഞാന്‍ താമസി(പാര്‍)പ്പിച്ചിരിക്കുന്നു
min dhurriyyatī
مِن ذُرِّيَّتِى
എന്റെ സന്തതികളില്‍ നിന്നും
biwādin
بِوَادٍ
ഒരു താഴ്വരയില്‍
ghayri
غَيْرِ
അല്ലാത്തതായ
dhī zarʿin
ذِى زَرْعٍ
വിള (കൃഷി) യുള്ളതു
ʿinda baytika
عِندَ بَيْتِكَ
നിന്റെ വീട്ടിങ്കല്‍
l-muḥarami
ٱلْمُحَرَّمِ
പവിത്രമായ
rabbanā
رَبَّنَا
ഞങ്ങളുടെ റബ്ബേ
liyuqīmū
لِيُقِيمُوا۟
അവര്‍ നിലനിറുത്തുവാന്‍ വേണ്ടി
l-ṣalata
ٱلصَّلَوٰةَ
നമസ്കാരം
fa-ij'ʿal
فَٱجْعَلْ
അതിനാല്‍ ആക്കേണമേ
afidatan
أَفْـِٔدَةً
ചില ഹൃദയങ്ങളെ
mina l-nāsi
مِّنَ ٱلنَّاسِ
മനുഷ്യരില്‍ നിന്നു
tahwī
تَهْوِىٓ
കനിയുന്ന (ചായുന്ന) തായി (ഇഷ്ടപ്പെടുന്ന)
ilayhim
إِلَيْهِمْ
അവരിലേക്കു, അവരുടെ നേരെ
wa-ur'zuq'hum
وَٱرْزُقْهُم
അവര്‍ക്കു നീ ആഹാരം (ഉപജീവനം) നല്‍കുകയും വേണമേ
mina l-thamarāti
مِّنَ ٱلثَّمَرَٰتِ
ഫല(വര്‍ഗ്ഗ)ങ്ങളില്‍ നിന്നു
laʿallahum
لَعَلَّهُمْ
അവരായേക്കാം, ആകുവാന്‍ വേണ്ടി
yashkurūna
يَشْكُرُونَ
അവര്‍ നന്ദിചെയ്യും.

ഞങ്ങളുടെ നാഥാ! എന്റെ മക്കളില്‍ ചിലരെ, കൃഷിയില്ലാത്ത ഈ താഴ്‌വരയില്‍, നിന്റെ ആദരണീയ മന്ദിരത്തിനടുത്ത് ഞാന്‍ താമസിപ്പിച്ചിരിക്കുന്നു. ഞങ്ങളുടെ നാഥാ! അവര്‍ നമസ്‌കാരം നിഷ്ഠയോടെ നിര്‍വഹിക്കാനാണത്. അതിനാല്‍ നീ ജനമനസ്സുകളില്‍ അവരോട് അടുപ്പമുണ്ടാക്കേണമേ. അവര്‍ക്ക് ആഹാരമായി കായ്കനികള്‍ നല്‍കേണമേ. അവര്‍ നന്ദി കാണിച്ചേക്കാം.

തഫ്സീര്‍

رَبَّنَآ اِنَّكَ تَعْلَمُ مَا نُخْفِيْ وَمَا نُعْلِنُۗ وَمَا يَخْفٰى عَلَى اللّٰهِ مِنْ شَيْءٍ فِى الْاَرْضِ وَلَا فِى السَّمَاۤءِ  ( ابراهيم: ٣٨ )

rabbanā
رَبَّنَآ
ഞങ്ങളുടെ റബ്ബേ
innaka
إِنَّكَ
നിശ്ചയമായും നീ
taʿlamu
تَعْلَمُ
നീ അറിയും
mā nukh'fī
مَا نُخْفِى
ഞങ്ങള്‍ മറച്ചുവെക്കുന്നതു
wamā nuʿ'linu
وَمَا نُعْلِنُۗ
ഞങ്ങള്‍ പരസ്യമാക്കുന്നതും
wamā yakhfā
وَمَا يَخْفَىٰ
മറഞ്ഞു പോകുകയുമില്ല
ʿalā l-lahi
عَلَى ٱللَّهِ
അല്ലാഹുവിങ്കല്‍, അല്ലാഹുവിന്നു
min shayin
مِن شَىْءٍ
ഒരു വസ്തുവും (യാതൊന്നും) തന്നെ
fī l-arḍi
فِى ٱلْأَرْضِ
ഭൂമിയില്‍
walā fī l-samāi
وَلَا فِى ٱلسَّمَآءِ
ആകാശത്തിലും ഇല്ല.

''ഞങ്ങളുടെ നാഥാ! ഞങ്ങള്‍ മറച്ചുവെക്കുന്നതും തെളിയിച്ചുകാണിക്കുന്നതുമെല്ലാം നീയറിയുന്നു.'' അല്ലാഹുവില്‍നിന്ന് മറഞ്ഞിരിക്കുന്നതായി ഒന്നുമില്ല- ഭൂമിയിലും ആകാശത്തും.

തഫ്സീര്‍

اَلْحَمْدُ لِلّٰهِ الَّذِيْ وَهَبَ لِيْ عَلَى الْكِبَرِ اِسْمٰعِيْلَ وَاِسْحٰقَۗ اِنَّ رَبِّيْ لَسَمِيْعُ الدُّعَاۤءِ   ( ابراهيم: ٣٩ )

al-ḥamdu
ٱلْحَمْدُ
സ്തുതി (സര്‍വ്വസ്തുതി)
lillahi
لِلَّهِ
അല്ലാഹുവിനാണു
alladhī wahaba
ٱلَّذِى وَهَبَ
പ്രദാനം ചെയ്തവനായ
لِى
എനിക്കു
ʿalā l-kibari
عَلَى ٱلْكِبَرِ
വാര്‍ദ്ധക്യത്തില്‍
is'māʿīla
إِسْمَٰعِيلَ
ഇസ്മാഈലിനെ
wa-is'ḥāqa
وَإِسْحَٰقَۚ
ഇസ്ഹാഖിനെയും
inna rabbī
إِنَّ رَبِّى
നിശ്ചയമായും എന്റെ റബ്ബ്
lasamīʿu
لَسَمِيعُ
കേള്‍ക്കുന്നവന്‍തന്നെ
l-duʿāi
ٱلدُّعَآءِ
പ്രാര്‍ത്ഥന.

''വയസ്സുകാലത്ത് എനിക്ക് ഇസ്മാഈലിനെയും ഇസ്ഹാഖിനെയും സമ്മാനിച്ച അല്ലാഹുവിന് സ്തുതി. തീര്‍ച്ചയായും എന്റെ നാഥന്‍ പ്രാര്‍ഥന കേള്‍ക്കുന്നവനാണ്.

തഫ്സീര്‍

رَبِّ اجْعَلْنِيْ مُقِيْمَ الصَّلٰوةِ وَمِنْ ذُرِّيَّتِيْۖ رَبَّنَا وَتَقَبَّلْ دُعَاۤءِ   ( ابراهيم: ٤٠ )

rabbi
رَبِّ
എന്റെ റബ്ബേ
ij'ʿalnī
ٱجْعَلْنِى
എന്നെ ആക്കേണമേ
muqīma
مُقِيمَ
നിലനിറുത്തുന്നവന്‍
l-ṣalati
ٱلصَّلَوٰةِ
നമസ്കാരത്തെ
wamin dhurriyyatī
وَمِن ذُرِّيَّتِىۚ
എന്റെ സന്തതികളില്‍നിന്നും
rabbanā
رَبَّنَا
ഞങ്ങളുടെ റബ്ബേ
wataqabbal
وَتَقَبَّلْ
സ്വീകരിക്കുകയും വേണമേ
duʿāi
دُعَآءِ
എന്റെ പ്രാര്‍ത്ഥന.

''എന്റെ നാഥാ! എന്നെ നീ നമസ്‌കാരം നിഷ്ഠയോടെ നിര്‍വഹിക്കുന്നവനാക്കേണമേ. എന്റെ മക്കളില്‍ നിന്നും അത്തരക്കാരെ ഉണ്ടാക്കേണമേ; ഞങ്ങളുടെ നാഥാ! എന്റെ ഈ പ്രാര്‍ഥന നീ സ്വീകരിച്ചാലും.

തഫ്സീര്‍