Skip to main content

وَيَعْبُدُوْنَ مِنْ دُوْنِ اللّٰهِ مَا لَمْ يُنَزِّلْ بِهٖ سُلْطٰنًا وَّمَا لَيْسَ لَهُمْ بِهٖ عِلْمٌ ۗوَمَا لِلظّٰلِمِيْنَ مِنْ نَّصِيْرٍ   ( الحج: ٧١ )

wayaʿbudūna
وَيَعْبُدُونَ
അവര്‍ ആരാധിച്ചു (ഇബാദത്ത് ചെയ്തു) വരുന്നു
min dūni l-lahi
مِن دُونِ ٱللَّهِ
അല്ലാഹുവിനു പുറമെ
مَا
യാതൊന്നിനെ
lam yunazzil
لَمْ يُنَزِّلْ
അവന്‍ അവതരിപ്പിച്ചിട്ടില്ല, ഇറക്കിയിട്ടില്ല
bihi
بِهِۦ
അതിനു, അതിനെപ്പറ്റി
sul'ṭānan
سُلْطَٰنًا
ഒരു അധികൃതരേഖയും (ലക്ഷ്യവും)
wamā
وَمَا
യാതൊന്നിനെയും
laysa lahum
لَيْسَ لَهُم
അവര്‍ക്കില്ല
bihi
بِهِۦ
അതിനെപ്പറ്റി
ʿil'mun
عِلْمٌۗ
ഒരുഅറിവും, (ഉറപ്പും) വിവരവും
wamā lilẓẓālimīna
وَمَا لِلظَّٰلِمِينَ
അക്രമികള്‍ക്കു ഇല്ല
min naṣīrin
مِن نَّصِيرٍ
ഒരു സഹായകനും

അല്ലാഹു ഒരു തെളിവും അവതരിപ്പിച്ചിട്ടില്ലാത്തവയെ അവന്റെ പങ്കുകാരായി സങ്കല്‍പിച്ച് അവര്‍ പൂജിച്ചുകൊണ്ടിരിക്കുന്നു. അവര്‍ക്ക് അതേക്കുറിച്ച് ഒന്നുമറിയില്ല. അക്രമികള്‍ക്ക് ഒരു സഹായിയുമുണ്ടാവുകയില്ല.

തഫ്സീര്‍

وَاِذَا تُتْلٰى عَلَيْهِمْ اٰيٰتُنَا بَيِّنٰتٍ تَعْرِفُ فِيْ وُجُوْهِ الَّذِيْنَ كَفَرُوا الْمُنْكَرَۗ يَكَادُوْنَ يَسْطُوْنَ بِالَّذِيْنَ يَتْلُوْنَ عَلَيْهِمْ اٰيٰتِنَاۗ قُلْ اَفَاُنَبِّئُكُمْ بِشَرٍّ مِّنْ ذٰلِكُمْۗ اَلنَّارُۗ وَعَدَهَا اللّٰهُ الَّذِيْنَ كَفَرُوْاۗ وَبِئْسَ الْمَصِيْرُ ࣖ  ( الحج: ٧٢ )

wa-idhā tut'lā
وَإِذَا تُتْلَىٰ
ഓതിക്കേള്‍പ്പിക്കപ്പെടുന്നതായാല്‍
ʿalayhim
عَلَيْهِمْ
അവര്‍ക്കു, അവരില്‍
āyātunā
ءَايَٰتُنَا
നമ്മുടെ ലക്ഷ്യങ്ങള്‍ (വചനങ്ങള്‍)
bayyinātin
بَيِّنَٰتٍ
സുവ്യക്തങ്ങളായ നിലയില്‍
taʿrifu
تَعْرِفُ
നിനക്കു മനസ്സിലാക്കാം, നീ അറിയും
fī wujūhi alladhīna
فِى وُجُوهِ ٱلَّذِينَ
യാതൊരു കൂട്ടരുടെ മുഖങ്ങളില്‍
kafarū
كَفَرُوا۟
അവിശ്വസിച്ചിട്ടുള്ള
l-munkara
ٱلْمُنكَرَۖ
അനിഷ്ടം, വെറുപ്പു
yakādūna
يَكَادُونَ
അവര്‍ ആകുമാറാകും
yasṭūna
يَسْطُونَ
കയ്യേറ്റം ചെയ്‌വാന്‍, അക്രമം പ്രവര്‍ത്തിപ്പാന്‍
bi-alladhīna yatlūna
بِٱلَّذِينَ يَتْلُونَ
ഓതിക്കൊടുക്കുന്നവരോട് (...രില്‍)
ʿalayhim
عَلَيْهِمْ
അവര്‍ക്കു
āyātinā
ءَايَٰتِنَاۗ
നമ്മുടെ ലക്ഷ്യങ്ങളെ
qul
قُلْ
പറയുക
afa-unabbi-ukum
أَفَأُنَبِّئُكُم
എന്നാല്‍ നിങ്ങള്‍ക്കു ഞാന്‍ അറിവുതരട്ടെയോ, ബോധപ്പെടുത്തിത്തരട്ടെയോ
bisharrin
بِشَرٍّ
ദോഷകരമായ ഒന്നിനെപ്പറ്റി
min dhālikumu
مِّن ذَٰلِكُمُۗ
അതിനെക്കാള്‍
l-nāru
ٱلنَّارُ
നരകമാണ്
waʿadahā l-lahu
وَعَدَهَا ٱللَّهُ
അല്ലാഹു അതിനെ നിശ്ചയിച്ചുവെച്ചിരിക്കുന്നു, കരാര്‍ ചെയ്തിരിക്കുന്നു
alladhīna kafarū
ٱلَّذِينَ كَفَرُوا۟ۖ
അവിശ്വസിച്ചിട്ടുള്ളവര്‍ക്ക്
wabi'sa
وَبِئْسَ
വളരെ മോശപ്പെട്ടതാണ്, എത്ര മോശം
l-maṣīru
ٱلْمَصِيرُ
പ്രാപ്യസ്ഥാനം, മടങ്ങിയെത്തുന്ന സ്ഥാനം

നമ്മുടെ സുവ്യക്തമായ വചനങ്ങള്‍ അവരെ ഓതിക്കേള്‍പ്പിക്കുകയാണെങ്കില്‍ സത്യനിഷേധികളുടെ മുഖങ്ങളില്‍ വെറുപ്പ് പ്രകടമാകുന്നത് നിനക്കു മനസ്സിലാകും. നമ്മുടെ വചനങ്ങള്‍ വായിച്ചുകേള്‍പ്പിക്കുന്നവരെ കയ്യേറ്റം ചെയ്യാന്‍പോലും അവര്‍ മുതിര്‍ന്നേക്കാം. പറയുക: അതിനെക്കാളെല്ലാം ദോഷകരമായ കാര്യം ഏതെന്ന് ഞാന്‍ നിങ്ങള്‍ക്കറിയിച്ചുതരട്ടെയോ? നരകത്തീയാണത്. സത്യത്തെ തള്ളിപ്പറഞ്ഞവര്‍ക്ക് അതാണ് അല്ലാഹു വാഗ്ദാനം ചെയ്തിട്ടുള്ളത്. അതെത്ര ചീത്ത സങ്കേതം!

തഫ്സീര്‍

يٰٓاَيُّهَا النَّاسُ ضُرِبَ مَثَلٌ فَاسْتَمِعُوْا لَهٗ ۗاِنَّ الَّذِيْنَ تَدْعُوْنَ مِنْ دُوْنِ اللّٰهِ لَنْ يَّخْلُقُوْا ذُبَابًا وَّلَوِ اجْتَمَعُوْا لَهٗ ۗوَاِنْ يَّسْلُبْهُمُ الذُّبَابُ شَيْـًٔا لَّا يَسْتَنْقِذُوْهُ مِنْهُۗ ضَعُفَ الطَّالِبُ وَالْمَطْلُوْبُ  ( الحج: ٧٣ )

yāayyuhā l-nāsu
يَٰٓأَيُّهَا ٱلنَّاسُ
ഹേ മനുഷ്യരേ
ḍuriba
ضُرِبَ
വിവരിക്കപ്പെടുന്നു, വിവരിക്കപ്പെട്ടിരിക്കുന്നു
mathalun
مَثَلٌ
ഒരു ഉപമ, ഉദാഹരണം
fa-is'tamiʿū
فَٱسْتَمِعُوا۟
ആകയാല്‍ ചെവി (ശ്രദ്ധ) കൊടുക്കുവിന്‍
lahu
لَهُۥٓۚ
അതിനു, അതിലേക്ക്
inna alladhīna
إِنَّ ٱلَّذِينَ
നിശ്ചയമായും യാതൊരു കൂട്ടര്‍
tadʿūna
تَدْعُونَ
നിങ്ങള്‍ വിളിക്കുന്നു, പ്രാര്‍ത്ഥിക്കുന്നു
min dūni l-lahi
مِن دُونِ ٱللَّهِ
അല്ലാഹുവിനു പുറമെ
lan yakhluqū
لَن يَخْلُقُوا۟
അവര്‍ സൃഷ്ടിക്കുന്നതല്ല തന്നെ
dhubāban
ذُبَابًا
ഒരു ഈച്ചയെയും
walawi ij'tamaʿū
وَلَوِ ٱجْتَمَعُوا۟
അവര്‍ ഒരുമിച്ചു കൂടിയാലും ശരി
lahu
لَهُۥۖ
അതിനു, അതിനായി
wa-in yaslub'humu
وَإِن يَسْلُبْهُمُ
അവരില്‍ നിന്ന് തട്ടിയെടുക്കുന്നതായാല്‍
l-dhubābu
ٱلذُّبَابُ
ഈച്ച
shayan
شَيْـًٔا
വല്ലതും, വല്ല വസ്തുവും
lā yastanqidhūhu
لَّا يَسْتَنقِذُوهُ
അതവര്‍ വീണ്ടെടുക്കുകയില്ല, രക്ഷപ്പെടുത്തി എടുക്കുകയില്ല
min'hu
مِنْهُۚ
അതിന്റെ പക്കല്‍നിന്ന്
ḍaʿufa
ضَعُفَ
ബലഹീനം തന്നെ, (കഴിവില്ലാത്തതു തന്നെ)
l-ṭālibu
ٱلطَّالِبُ
അപേക്ഷകന്‍, തേടുന്നവന്‍
wal-maṭlūbu
وَٱلْمَطْلُوبُ
അപേക്ഷിക്കപ്പെടുന്നവനും, തേടപ്പെടുന്ന വസ്തുവും

മനുഷ്യരേ, ഒരുദാഹരണമിങ്ങനെ വിശദീകരിക്കാം. നിങ്ങളിത് ശ്രദ്ധയോടെ കേള്‍ക്കുക: അല്ലാഹുവെക്കൂടാതെ നിങ്ങള്‍ വിളിച്ചുപ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്നവരെല്ലാം ഒരുമിച്ചുചേര്‍ന്ന് ശ്രമിച്ചാലും ഒരീച്ചയെപ്പോലും സൃഷ്ടിക്കാന്‍ അവര്‍ക്കാവില്ല. എന്നല്ല; ഈച്ച അവരുടെ പക്കല്‍നിന്നെന്തെങ്കിലും തട്ടിയെടുത്താല്‍ അത് മോചിപ്പിച്ചെടുക്കാന്‍പോലും അവര്‍ക്ക് സാധ്യമല്ല. സഹായം തേടുന്നവനും തേടപ്പെടുന്നവനും എത്ര ദുര്‍ബലര്‍.

തഫ്സീര്‍

مَا قَدَرُوا اللّٰهَ حَقَّ قَدْرِهٖۗ اِنَّ اللّٰهَ لَقَوِيٌّ عَزِيْزٌ   ( الحج: ٧٤ )

mā qadarū
مَا قَدَرُوا۟
അവര്‍ കല്‍പിച്ചില്ല, കണക്കാക്കിയില്ല, വകവെച്ചില്ല
l-laha
ٱللَّهَ
അല്ലാഹുവിനു, അല്ലാഹുവിനെ
ḥaqqa qadrihi
حَقَّ قَدْرِهِۦٓۗ
അവന്റെ യഥാര്‍ത്ഥ നിലപാടു, അവനെ കണക്കാക്കേണ്ട യഥാര്‍ത്ഥപ്രകാരം, അവനു കല്‍പിക്കേണ്ട മുറപ്രകാരം
inna l-laha
إِنَّ ٱللَّهَ
നിശ്ചയമായും അല്ലാഹു
laqawiyyun
لَقَوِىٌّ
ശക്തന്‍ തന്നെ
ʿazīzun
عَزِيزٌ
പ്രതാപശാലിയും, പ്രതാപശാലിയായ

അല്ലാഹുവെ അവനര്‍ഹിക്കുംവിധം നിങ്ങള്‍ പരിഗണിച്ചിട്ടില്ല. തീര്‍ച്ചയായും അല്ലാഹു കരുത്തനും പ്രതാപിയുമാണ്.

തഫ്സീര്‍

اَللّٰهُ يَصْطَفِيْ مِنَ الْمَلٰۤىِٕكَةِ رُسُلًا وَّمِنَ النَّاسِۗ اِنَّ اللّٰهَ سَمِيْعٌۢ بَصِيْرٌ ۚ  ( الحج: ٧٥ )

al-lahu yaṣṭafī
ٱللَّهُ يَصْطَفِى
അല്ലാഹു തിരഞ്ഞെടുക്കുന്നു
mina l-malāikati
مِنَ ٱلْمَلَٰٓئِكَةِ
മലക്കുകളില്‍നിന്നു്
rusulan
رُسُلًا
ദൂതന്‍മാരെ
wamina l-nāsi
وَمِنَ ٱلنَّاسِۚ
മനുഷ്യരില്‍നിന്നും
inna l-laha
إِنَّ ٱللَّهَ
നിശ്ചയമായും അല്ലാഹു
samīʿun
سَمِيعٌۢ
കേള്‍ക്കുന്നവനാണ്
baṣīrun
بَصِيرٌ
കാണുന്നവനാണ്

മലക്കുകളില്‍നിന്നും മനുഷ്യരില്‍നിന്നും അല്ലാഹു ചില സന്ദേശവാഹകരെ തിരഞ്ഞെടുക്കുന്നു. അല്ലാഹു എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമാണ്.

തഫ്സീര്‍

يَعْلَمُ مَا بَيْنَ اَيْدِيْهِمْ وَمَا خَلْفَهُمْۗ وَاِلَى اللّٰهِ تُرْجَعُ الْاُمُوْرُ   ( الحج: ٧٦ )

yaʿlamu
يَعْلَمُ
അവന്‍ അറിയും, അറിയുന്നു
mā bayna aydīhim
مَا بَيْنَ أَيْدِيهِمْ
അവരുടെ മുന്നിലുള്ളത്
wamā khalfahum
وَمَا خَلْفَهُمْۗ
അവരുടെ പിന്നിലുള്ളതും
wa-ilā l-lahi
وَإِلَى ٱللَّهِ
അല്ലാഹുവിങ്കലേക്കുതന്നെ
tur'jaʿu
تُرْجَعُ
മടക്കപ്പെടുന്നു
l-umūru
ٱلْأُمُورُ
കാര്യങ്ങള്‍

അവരുടെ ഭാവിയും ഭൂതവും അവനറിയുന്നു. കാര്യങ്ങളെല്ലാം വിധിത്തീര്‍പ്പിനായി മടക്കപ്പെടുന്നത് അവങ്കലേക്കാണ്.

തഫ്സീര്‍

يٰٓاَيُّهَا الَّذِيْنَ اٰمَنُوا ارْكَعُوْا وَاسْجُدُوْا وَاعْبُدُوْا رَبَّكُمْ وَافْعَلُوا الْخَيْرَ لَعَلَّكُمْ تُفْلِحُوْنَ ۚ۩  ( الحج: ٧٧ )

yāayyuhā alladhīna āmanū
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟
ഹേ, വിശ്വസിച്ചവരേ
ir'kaʿū
ٱرْكَعُوا۟
നിങ്ങള്‍ റുകൂഉ ചെയ്യുവീന്‍ (കുമ്പിട്ടു നമസ്കാരം ചെയ്യുവീന്‍)
wa-us'judū
وَٱسْجُدُوا۟
സുജൂദും ചെയ്യുവീന്‍ (സാഷ്ടാംഗം നമസ്ക്കരിക്കുകയും ചെയ്യുവീന്‍)
wa-uʿ'budū
وَٱعْبُدُوا۟
ഇബാദത്ത് (ആരാധന) ചെയ്കയും ചെയ്യുവീന്‍
rabbakum
رَبَّكُمْ
നിങ്ങളുടെ റബ്ബിനു
wa-if'ʿalū
وَٱفْعَلُوا۟
പ്രവര്‍ത്തിക്കുകയും ചെയ്യുവീന്‍
l-khayra
ٱلْخَيْرَ
നന്മ, നല്ലതു, പുണ്യം
laʿallakum
لَعَلَّكُمْ
നിങ്ങളായേക്കാം, നിങ്ങളാകുവാന്‍ വേണ്ടി
tuf'liḥūna
تُفْلِحُونَ۩
വിജയം പ്രാപിക്കും

വിശ്വസിച്ചവരേ, നിങ്ങള്‍ നമിക്കുക. സാഷ്ടാംഗം പ്രണമിക്കുക. നിങ്ങളുടെ നാഥന്ന് വഴിപ്പെടുക. നന്മ ചെയ്യുക. നിങ്ങള്‍ വിജയംവരിച്ചേക്കാം.

തഫ്സീര്‍

وَجَاهِدُوْا فِى اللّٰهِ حَقَّ جِهَادِهٖۗ هُوَ اجْتَبٰىكُمْ وَمَا جَعَلَ عَلَيْكُمْ فِى الدِّيْنِ مِنْ حَرَجٍۗ مِلَّةَ اَبِيْكُمْ اِبْرٰهِيْمَۗ هُوَ سَمّٰىكُمُ الْمُسْلِمِيْنَ ەۙ مِنْ قَبْلُ وَفِيْ هٰذَا لِيَكُوْنَ الرَّسُوْلُ شَهِيْدًا عَلَيْكُمْ وَتَكُوْنُوْا شُهَدَاۤءَ عَلَى النَّاسِۖ فَاَقِيْمُوا الصَّلٰوةَ وَاٰتُوا الزَّكٰوةَ وَاعْتَصِمُوْا بِاللّٰهِ ۗهُوَ مَوْلٰىكُمْۚ فَنِعْمَ الْمَوْلٰى وَنِعْمَ النَّصِيْرُ ࣖ ۔  ( الحج: ٧٨ )

wajāhidū
وَجَٰهِدُوا۟
നിങ്ങള്‍ സമരം ചെയ്യുകയും ചെയ്യുവീന്‍
fī l-lahi
فِى ٱللَّهِ
അല്ലാഹുവിന്റെ കാര്യത്തില്‍
ḥaqqa jihādihi
حَقَّ جِهَادِهِۦۚ
അവന്റെ (അവനു വേണ്ടിയുള്ള) സമരത്തിന്റെ മുറപ്രകാരം, സമരം ചെയ്യേണ്ടുന്ന മുറയനുസരിച്ചു
huwa
هُوَ
അവന്‍
ij'tabākum
ٱجْتَبَىٰكُمْ
നിങ്ങളെ തിരഞ്ഞെടുത്തിരിക്കുന്നു
wamā jaʿala
وَمَا جَعَلَ
അവന്‍ ആക്കിയിട്ടുമില്ല
ʿalaykum
عَلَيْكُمْ
നിങ്ങളുടെ മേല്‍
fī l-dīni
فِى ٱلدِّينِ
മതത്തില്‍, മതകാര്യത്തില്‍
min ḥarajin
مِنْ حَرَجٍۚ
ഒരു വിഷമതയും, ബുദ്ധിമുട്ടും
millata abīkum
مِّلَّةَ أَبِيكُمْ
നിങ്ങളുടെ പിതാവിന്റെ മാര്‍ഗ്ഗം
ib'rāhīma
إِبْرَٰهِيمَۚ
അതായതു ഇബ്രാഹീമിന്റെ
huwa
هُوَ
അവന്‍
sammākumu
سَمَّىٰكُمُ
നിങ്ങള്‍ക്കു പേര്‍ വെച്ചിരിക്കുന്നു
l-mus'limīna
ٱلْمُسْلِمِينَ
മുസ്ലിംകള്‍ എന്നു്
min qablu
مِن قَبْلُ
മുമ്പു
wafī hādhā
وَفِى هَٰذَا
ഇതിലും
liyakūna l-rasūlu
لِيَكُونَ ٱلرَّسُولُ
റസൂല്‍ ആയിരിക്കുവാന്‍, ആയിത്തീരുവാന്‍ വേണ്ടി
shahīdan ʿalaykum
شَهِيدًا عَلَيْكُمْ
നിങ്ങള്‍ക്കു സാക്ഷി
watakūnū
وَتَكُونُوا۟
നിങ്ങള്‍ ആയിത്തീരുവാനും
shuhadāa
شُهَدَآءَ
സാക്ഷികള്‍
ʿalā l-nāsi
عَلَى ٱلنَّاسِۚ
മനുഷ്യര്‍ക്കു, ജനങ്ങളുടെ മേല്‍
fa-aqīmū
فَأَقِيمُوا۟
ആകയാല്‍ നിങ്ങള്‍ നിലനിറുത്തുവീന്‍
l-ṣalata
ٱلصَّلَوٰةَ
നമസ്കാരം
waātū
وَءَاتُوا۟
കൊടുക്കുകയും ചെയ്യുവീന്‍
l-zakata
ٱلزَّكَوٰةَ
സകാത്തു, വിശുദ്ധ ധര്‍മ്മം
wa-iʿ'taṣimū
وَٱعْتَصِمُوا۟
മുറുകെ പിടിക്കുകയും ചെയ്യുവീന്‍, രക്ഷ പ്രാപിക്കുകയും ചെയ്യുവീന്‍
bil-lahi
بِٱللَّهِ
അല്ലാഹുവിനെ, അല്ലാഹുവിനെക്കൊണ്ടു
huwa
هُوَ
അവന്‍
mawlākum
مَوْلَىٰكُمْۖ
നിങ്ങളുടെ യജമാനനാണ്, നാഥനാണ്
faniʿ'ma
فَنِعْمَ
അപ്പോള്‍ എത്ര നല്ലവന്‍, വളരെ നല്ലവനത്രെ
l-mawlā
ٱلْمَوْلَىٰ
യജമാനന്‍
waniʿ'ma
وَنِعْمَ
എത്ര നല്ലവനും, വളരെ നല്ലവനുമത്രെ
l-naṣīru
ٱلنَّصِيرُ
സഹായകന്‍, രക്ഷകന്‍

അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സമരം ചെയ്യേണ്ടവിധം സമരം ചെയ്യുക. അവന്‍ നിങ്ങളെ പ്രത്യേകം തെരഞ്ഞെടുത്തിരിക്കുന്നു. മതകാര്യത്തില്‍ ഒരു മാര്‍ഗതടസ്സവും അവന്‍ നിങ്ങള്‍ക്കുണ്ടാക്കിവെച്ചിട്ടില്ല. നിങ്ങളുടെ പിതാവായ ഇബ്‌റാഹീമിന്റെ പാത പിന്തുടരുക. പണ്ടേതന്നെ അല്ലാഹു നിങ്ങളെ മുസ്‌ലിംകളെന്ന് വിളിച്ചിരിക്കുന്നു. ഈ ഖുര്‍ആനിലും അതുതന്നെയാണ് വിളിപ്പേര്. ദൈവദൂതന്‍ നിങ്ങള്‍ക്ക് സാക്ഷിയാകാനാണിത്. നിങ്ങള്‍ ജനങ്ങള്‍ക്ക് സാക്ഷികളാകാനും. അതിനാല്‍ നിങ്ങള്‍ നമസ്‌കാരം നിഷ്ഠയോടെ നിര്‍വഹിക്കുക. സകാത്ത് നല്‍കുക. അല്ലാഹുവിനെ മുറുകെ പിടിക്കുക. അവനാണ് നിങ്ങളുടെ രക്ഷകന്‍. എത്ര നല്ല രക്ഷകന്‍! എത്ര നല്ല സഹായി!

തഫ്സീര്‍