Skip to main content

اِنَّ الْمُتَّقِيْنَ فِيْ مَقَامٍ اَمِيْنٍۙ  ( الدخان: ٥١ )

inna l-mutaqīna
إِنَّ ٱلْمُتَّقِينَ
നിശ്ചയമായും ഭയഭക്തന്‍മാര്‍, സൂക്ഷിക്കുന്നവര്‍
fī maqāmin
فِى مَقَامٍ
ഒരു സ്ഥാനത്തില്‍ (വാസസ്ഥലത്തില്‍) ആയിരിക്കും
amīnin
أَمِينٍ
നിര്‍ഭയമായ, വിശ്വസ്തമായ

എന്നാല്‍ ഭക്തിപുലര്‍ത്തിയവര്‍ ഭീതിയേതുമില്ലാത്ത ഒരിടത്തായിരിക്കും.

തഫ്സീര്‍

فِيْ جَنّٰتٍ وَّعُيُوْنٍ ۙ  ( الدخان: ٥٢ )

fī jannātin
فِى جَنَّٰتٍ
അതായതു സ്വര്‍ഗ്ഗങ്ങളില്‍, തോപ്പുകളില്‍
waʿuyūnin
وَعُيُونٍ
അരുവി (നീരുറവ)കളിലും

ആരാമങ്ങളിലും അരുവികളിലും!

തഫ്സീര്‍

يَّلْبَسُوْنَ مِنْ سُنْدُسٍ وَّاِسْتَبْرَقٍ مُّتَقٰبِلِيْنَۚ  ( الدخان: ٥٣ )

yalbasūna
يَلْبَسُونَ
അവര്‍ (വസ്ത്രം) ധരിക്കും
min sundusin
مِن سُندُسٍ
നേര്‍മ്മപ്പട്ടു കൊണ്ടു
wa-is'tabraqin
وَإِسْتَبْرَقٍ
കട്ടിപ്പട്ടും
mutaqābilīna
مُّتَقَٰبِلِينَ
അഭിമുഖരായിക്കൊണ്ടു

അവര്‍ അഴകാര്‍ന്ന പട്ടുവസ്ത്രവും കസവുതുണിയും അണിയും. അവര്‍ അഭിമുഖമായാണിരിക്കുക.

തഫ്സീര്‍

كَذٰلِكَۗ وَزَوَّجْنٰهُمْ بِحُوْرٍ عِيْنٍۗ   ( الدخان: ٥٤ )

kadhālika
كَذَٰلِكَ
അപ്രകാരമാണ്
wazawwajnāhum
وَزَوَّجْنَٰهُم
അവര്‍ക്കു നാം ഇണചേര്‍ത്തു (ഭാര്യമാരാക്കി)കൊടുക്കയും ചെയ്യും
biḥūrin
بِحُورٍ
വെളുത്ത മെയ്യാമണികളെ
ʿīnin
عِينٍ
വിശാലനേത്രകളായ

ഇതാണവരുടെ പ്രഭവാവസ്ഥ. വിശാലാക്ഷികളായ തരുണീമണികളെ നാമവര്‍ക്ക് ഇണകളായി കൊടുക്കും.

തഫ്സീര്‍

يَدْعُوْنَ فِيْهَا بِكُلِّ فَاكِهَةٍ اٰمِنِيْنَۙ   ( الدخان: ٥٥ )

yadʿūna
يَدْعُونَ
അവര്‍ വിളിക്കും, ആവശ്യപ്പെടും
fīhā
فِيهَا
അതില്‍, അവിടത്തില്‍
bikulli fākihatin
بِكُلِّ فَٰكِهَةٍ
എല്ലാ പഴവര്‍ഗ്ഗങ്ങള്‍ക്കും
āminīna
ءَامِنِينَ
നിര്‍ഭയരായിക്കൊണ്ടു, വിശ്വസ്തരായിക്കൊണ്ടു

അവരവിടെ സ്വസ്ഥതയോടെ പലവിധ പഴങ്ങളും ആവശ്യപ്പെട്ടുകൊണ്ടിരിക്കും.

തഫ്സീര്‍

لَا يَذُوْقُوْنَ فِيْهَا الْمَوْتَ اِلَّا الْمَوْتَةَ الْاُوْلٰىۚ وَوَقٰىهُمْ عَذَابَ الْجَحِيْمِۙ   ( الدخان: ٥٦ )

lā yadhūqūna
لَا يَذُوقُونَ
അവര്‍ ആസ്വദിക്ക (അനുഭവിക്ക)യില്ല
fīhā
فِيهَا
അതില്‍
l-mawta
ٱلْمَوْتَ
മരണം
illā l-mawtata
إِلَّا ٱلْمَوْتَةَ
മരണമല്ലാതെ
l-ūlā
ٱلْأُولَىٰۖ
ഒന്നാമത്തെ, ആദ്യത്തെ
wawaqāhum
وَوَقَىٰهُمْ
അവര്‍ക്കു അവന്‍ കാത്തു (ഒഴിവാക്കി) കൊടുക്കുകയും ചെയ്തിരിക്കുന്നു
ʿadhāba l-jaḥīmi
عَذَابَ ٱلْجَحِيمِ
ജ്വലിക്കുന്ന നരകശിക്ഷ

ആദ്യത്തെ മരണമല്ലാതെ മറ്റൊരു മരണം അവര്‍ക്കവിടെ അനുഭവിക്കേണ്ടിവരില്ല. അല്ലാഹു അവരെ നരകശിക്ഷയില്‍നിന്ന് രക്ഷിച്ചിരിക്കുന്നു.

തഫ്സീര്‍

فَضْلًا مِّنْ رَّبِّكَۚ ذٰلِكَ هُوَ الْفَوْزُ الْعَظِيْمُ  ( الدخان: ٥٧ )

faḍlan
فَضْلًا
അനുഗ്രഹമായിട്ടു, ദയവായി
min rabbika
مِّن رَّبِّكَۚ
നിന്റെ റബ്ബിങ്കല്‍നിന്നുള്ള
dhālika huwa
ذَٰلِكَ هُوَ
അതുതന്നെയാണ്
l-fawzu
ٱلْفَوْزُ
ഭാഗ്യം, വിജയം
l-ʿaẓīmu
ٱلْعَظِيمُ
മഹത്തായ, വമ്പിച്ച

നിന്റെ നാഥനില്‍ നിന്നുള്ള അനുഗ്രഹമാണത്. അതു തന്നെയാണ് അതിമഹത്തായ വിജയം!

തഫ്സീര്‍

فَاِنَّمَا يَسَّرْنٰهُ بِلِسَانِكَ لَعَلَّهُمْ يَتَذَكَّرُوْنَ  ( الدخان: ٥٨ )

fa-innamā yassarnāhu
فَإِنَّمَا يَسَّرْنَٰهُ
എന്നാല്‍ നാം അതിനെ എളുപ്പമാക്കി
bilisānika
بِلِسَانِكَ
നിന്‍റെ ഭാഷയില്‍
laʿallahum yatadhakkarūna
لَعَلَّهُمْ يَتَذَكَّرُونَ
അവര്‍ ഉറ്റാലോചിക്കുവാന്‍ വേണ്ടി (മാത്രം)

നിനക്കു നിന്റെ ഭാഷയില്‍ ഈ വേദപുസ്തകത്തെ നാം വളരെ ലളിതമാക്കിത്തന്നിരിക്കുന്നു. ജനം ചിന്തിച്ചറിയാന്‍.

തഫ്സീര്‍

فَارْتَقِبْ اِنَّهُمْ مُّرْتَقِبُوْنَ ࣖࣖ  ( الدخان: ٥٩ )

fa-ir'taqib
فَٱرْتَقِبْ
ആകയാല്‍ നീ പ്രതീക്ഷിച്ചുകൊള്ളുക
innahum
إِنَّهُم
നിശ്ചയമായും അവര്‍
mur'taqibūna
مُّرْتَقِبُونَ
പ്രതീക്ഷിക്കുന്നവരാണ്

അതിനാല്‍ നീ കാത്തിരിക്കുക. അവരും കാത്തിരിക്കുന്നുണ്ട്.

തഫ്സീര്‍