Skip to main content

اَخْرَجَ مِنْهَا مَاۤءَهَا وَمَرْعٰىهَاۖ  ( النازعات: ٣١ )

akhraja
أَخْرَجَ
പുറപ്പെടുവിച്ചു
min'hā
مِنْهَا
അതില്‍ നിന്ന്
māahā
مَآءَهَا
അതിലെ വെള്ളം
wamarʿāhā
وَمَرْعَىٰهَا
അതിലെ മേച്ചില്‍ (മേയുന്ന) സ്ഥലവും

ഭൂമിയില്‍നിന്ന് അതിന്റെ വെള്ളവും സസ്യങ്ങളും പുറത്തുകൊണ്ടുവന്നു.

തഫ്സീര്‍

وَالْجِبَالَ اَرْسٰىهَاۙ  ( النازعات: ٣٢ )

wal-jibāla
وَٱلْجِبَالَ
മലകളെയും
arsāhā
أَرْسَىٰهَا
അവയെ അവന്‍ ആണിയിട്ടു, ഉറപ്പിച്ചു

മലകളെ ഉറപ്പിച്ചു നിര്‍ത്തി.

തഫ്സീര്‍

مَتَاعًا لَّكُمْ وَلِاَنْعَامِكُمْۗ  ( النازعات: ٣٣ )

matāʿan
مَتَٰعًا
ഉപയോഗത്തിനായിട്ട്
lakum
لَّكُمْ
നിങ്ങള്‍ക്കു
wali-anʿāmikum
وَلِأَنْعَٰمِكُمْ
നിങ്ങളുടെ കന്നുകാലികള്‍ക്കും

നിങ്ങള്‍ക്കും നിങ്ങളുടെ കന്നുകാലികള്‍ക്കും വിഭവമായി.

തഫ്സീര്‍

فَاِذَا جَاۤءَتِ الطَّاۤمَّةُ الْكُبْرٰىۖ  ( النازعات: ٣٤ )

fa-idhā jāati
فَإِذَا جَآءَتِ
എന്നാല്‍ വന്നാല്‍, വരുമ്പോള്‍
l-ṭāmatu
ٱلطَّآمَّةُ
അടക്കി ജയിക്കുന്ന (മഹാ) വിപത്ത്
l-kub'rā
ٱلْكُبْرَىٰ
വമ്പിച്ച, ഏറ്റവും വലിയ

എന്നാല്‍ ആ ഘോര വിപത്ത് വന്നെത്തിയാല്‍!

തഫ്സീര്‍

يَوْمَ يَتَذَكَّرُ الْاِنْسَانُ مَا سَعٰىۙ  ( النازعات: ٣٥ )

yawma yatadhakkaru
يَوْمَ يَتَذَكَّرُ
ഓര്‍മിക്കുന്ന ദിവസം
l-insānu
ٱلْإِنسَٰنُ
മനുഷ്യന്‍
mā saʿā
مَا سَعَىٰ
അവന്‍ പ്രയത്നിച്ചത് (ചെയ്തുവെച്ചത്) പരിശ്രമിച്ചത്

മനുഷ്യന്‍ താന്‍ പ്രയത്‌നിച്ചു നേടിയതിനെക്കുറിച്ചോര്‍ക്കുന്ന ദിനം!

തഫ്സീര്‍

وَبُرِّزَتِ الْجَحِيْمُ لِمَنْ يَّرٰى  ( النازعات: ٣٦ )

waburrizati
وَبُرِّزَتِ
വെളിക്കുവരുത്തപ്പെടുകയും ചെയ്യുന്ന
l-jaḥīmu
ٱلْجَحِيمُ
കത്തിജ്വലിക്കുന്ന നരകം
liman yarā
لِمَن يَرَىٰ
കാണുന്നവര്‍ക്ക്

കാഴ്ചക്കാര്‍ക്കായി നരകം വെളിപ്പെടുത്തും നാള്‍.

തഫ്സീര്‍

فَاَمَّا مَنْ طَغٰىۖ  ( النازعات: ٣٧ )

fa-ammā man
فَأَمَّا مَن
എന്നാലപ്പോള്‍ യാതൊരുവന്‍
ṭaghā
طَغَىٰ
അതിരുവിട്ടു

അപ്പോള്‍; ആര്‍ അതിക്രമം കാണിക്കുകയും,

തഫ്സീര്‍

وَاٰثَرَ الْحَيٰوةَ الدُّنْيَاۙ  ( النازعات: ٣٨ )

waāthara
وَءَاثَرَ
പ്രാധാന്യം നല്‍കുകയും (തിരഞ്ഞെടുക്കുകയും) ചെയ്തു
l-ḥayata l-dun'yā
ٱلْحَيَوٰةَ ٱلدُّنْيَا
ഐഹിക ജീവിതത്തിന്, ജീവിതത്തെ

ഈ ലോക ജീവിതത്തിന് അളവറ്റ പ്രാധാന്യം നല്‍കുകയും ചെയ്തുവോ,

തഫ്സീര്‍

فَاِنَّ الْجَحِيْمَ هِيَ الْمَأْوٰىۗ  ( النازعات: ٣٩ )

fa-inna l-jaḥīma
فَإِنَّ ٱلْجَحِيمَ
എന്നാല്‍ കത്തിജ്വലിക്കുന്ന നരകം
hiya l-mawā
هِىَ ٱلْمَأْوَىٰ
അതുതന്നെ സങ്കേതസ്ഥാനം

അവന്റെ സങ്കേതം കത്തിക്കാളുന്ന നരകത്തീയാണ്; തീര്‍ച്ച.

തഫ്സീര്‍

وَاَمَّا مَنْ خَافَ مَقَامَ رَبِّهٖ وَنَهَى النَّفْسَ عَنِ الْهَوٰىۙ  ( النازعات: ٤٠ )

wa-ammā man khāfa
وَأَمَّا مَنْ خَافَ
അപ്പോള്‍ പേടിച്ചവനോ, യാതൊരുവന്‍ ഭയപ്പെട്ടുവോ
maqāma rabbihi
مَقَامَ رَبِّهِۦ
തന്റെ റബ്ബിന്റെ സ്ഥാനം (റബ്ബിങ്കല്‍ നില്‍ക്കുന്നതിനെ)
wanahā l-nafsa
وَنَهَى ٱلنَّفْسَ
മനസ്സിനെ (ദേഹത്തെ) വിലക്കുക (തടയുക)കയും ചെയ്ത
ʿani l-hawā
عَنِ ٱلْهَوَىٰ
ഇച്ഛയില്‍ നിന്ന്

എന്നാല്‍ ആര്‍ തന്റെ നാഥന്റെ പദവിയെ പേടിക്കുകയും ആത്മാവിനെ ശാരീരികേച്ഛകളില്‍ നിന്ന് വിലക്കി നിര്‍ത്തുകയും ചെയ്തുവോ,

തഫ്സീര്‍