Skip to main content

۞ وَلَقَدْ وَصَّلْنَا لَهُمُ الْقَوْلَ لَعَلَّهُمْ يَتَذَكَّرُوْنَ ۗ   ( القصص: ٥١ )

walaqad waṣṣalnā
وَلَقَدْ وَصَّلْنَا
(ഒന്നിനുശേഷം ഒന്നായി) നാം ചേര്‍ത്തിട്ടുണ്ട്, വിവരിച്ചുകൊടുത്തിട്ടുണ്ട്
lahumu
لَهُمُ
അവര്‍ക്ക്
l-qawla
ٱلْقَوْلَ
വചനം, വാക്ക്
laʿallahum
لَعَلَّهُمْ
അവരായേക്കാം, ആകുവാന്‍വേണ്ടി
yatadhakkarūna
يَتَذَكَّرُونَ
ഉറ്റാലോചിക്കുന്ന(വര്‍)

നാമവര്‍ക്ക് നമ്മുടെ വചനം അടിക്കടി എത്തിച്ചുകൊടുത്തിട്ടുണ്ട്. അവര്‍ ചിന്തിച്ചു മനസ്സിലാക്കിയെങ്കിലോ.

തഫ്സീര്‍

اَلَّذِيْنَ اٰتَيْنٰهُمُ الْكِتٰبَ مِنْ قَبْلِهٖ هُمْ بِهٖ يُؤْمِنُوْنَ   ( القصص: ٥٢ )

alladhīna
ٱلَّذِينَ
യാതൊരു കൂട്ടര്‍
ātaynāhumu
ءَاتَيْنَٰهُمُ
നാം അവര്‍ക്ക് നല്‍കിയിരിക്കുന്നു
l-kitāba
ٱلْكِتَٰبَ
വേദഗ്രന്ഥം
min qablihi
مِن قَبْلِهِۦ
ഇതിനുമുമ്പ്
hum
هُم
അവരാകട്ടെ (അവര്‍തന്നെ)
bihi
بِهِۦ
അതില്‍
yu'minūna
يُؤْمِنُونَ
വിശ്വസിക്കുന്നു,വിശ്വസിച്ചുവരുന്നു

ഇതിനുമുമ്പ് നാം വേദപുസ്തകം നല്‍കിയവര്‍ ഇതില്‍ വിശ്വസിക്കുന്നു.

തഫ്സീര്‍

وَاِذَا يُتْلٰى عَلَيْهِمْ قَالُوْٓا اٰمَنَّا بِهٖٓ اِنَّهُ الْحَقُّ مِنْ رَّبِّنَآ اِنَّا كُنَّا مِنْ قَبْلِهٖ مُسْلِمِيْنَ   ( القصص: ٥٣ )

wa-idhā yut'lā
وَإِذَا يُتْلَىٰ
ഇത് ഓതിക്കൊടുക്കപ്പെടുന്നതായാല്‍
ʿalayhim
عَلَيْهِمْ
അവര്‍ക്കു
qālū
قَالُوٓا۟
അവര്‍ പറയും
āmannā bihi
ءَامَنَّا بِهِۦٓ
ഞങ്ങള്‍ ഇതില്‍ വിശ്വസിച്ചിരിക്കുന്നു
innahu
إِنَّهُ
നിശ്ചയമായും ഇതു
l-ḥaqu
ٱلْحَقُّ
യഥാര്‍ത്ഥമാണ്
min rabbinā
مِن رَّبِّنَآ
നമ്മുടെ റബ്ബിങ്കല്‍ നിന്നുള്ള
innā kunnā
إِنَّا كُنَّا
നിശ്ചയമായും ഞങ്ങളായിരിക്കുന്നു
min qablihi
مِن قَبْلِهِۦ
ഇതിനുമുമ്പായി
mus'limīna
مُسْلِمِينَ
മുസ്ലിംകള്‍

ഇത് അവരെ ഓതിക്കേള്‍പ്പിച്ചാല്‍ അവര്‍ പറയും: ''ഞങ്ങളിതില്‍ വിശ്വസിച്ചിരിക്കുന്നു. സംശയമില്ല; ഇതു ഞങ്ങളുടെ നാഥനില്‍ നിന്നുള്ള സത്യം തന്നെ. തീര്‍ച്ചയായും ഇതിനു മുമ്പുതന്നെ ഞങ്ങള്‍ മുസ്‌ലിംകളായിരുന്നുവല്ലോ.''

തഫ്സീര്‍

اُولٰۤىِٕكَ يُؤْتَوْنَ اَجْرَهُمْ مَّرَّتَيْنِ بِمَا صَبَرُوْا وَيَدْرَءُوْنَ بِالْحَسَنَةِ السَّيِّئَةَ وَمِمَّا رَزَقْنٰهُمْ يُنْفِقُوْنَ   ( القصص: ٥٤ )

ulāika
أُو۟لَٰٓئِكَ
അക്കൂട്ടര്‍
yu'tawna
يُؤْتَوْنَ
അവര്‍ക്കു കൊടുക്കപ്പെടും
ajrahum
أَجْرَهُم
അവരുടെ പ്രതിഫലം
marratayni
مَّرَّتَيْنِ
രണ്ടു പ്രാവശ്യം
bimā ṣabarū
بِمَا صَبَرُوا۟
അവര്‍ സഹിച്ചതുകൊണ്ട്, ക്ഷമിച്ചതുനിമിത്തം
wayadraūna
وَيَدْرَءُونَ
അവര്‍ തടുക്കുന്നു
bil-ḥasanati
بِٱلْحَسَنَةِ
നന്‍മകൊണ്ട്
l-sayi-ata
ٱلسَّيِّئَةَ
തിന്‍മയെ
wamimmā razaqnāhum
وَمِمَّا رَزَقْنَٰهُمْ
നാമവര്‍ക്കു നല്‍കിയതില്‍നിന്നു
yunfiqūna
يُنفِقُونَ
അവര്‍ ചിലവഴിക്കയും ചെയ്യും

അവര്‍ നന്നായി ക്ഷമിച്ചു. അതിനാല്‍ അവര്‍ക്ക് ഇരട്ടി പ്രതിഫലമുണ്ട്. അവര്‍ തിന്മയെ നന്മകൊണ്ടു നേരിടുന്നവരാണ്. നാം അവര്‍ക്കു നല്‍കിയതില്‍നിന്ന് ചെലവഴിക്കുന്നവരും.

തഫ്സീര്‍

وَاِذَا سَمِعُوا اللَّغْوَ اَعْرَضُوْا عَنْهُ وَقَالُوْا لَنَآ اَعْمَالُنَا وَلَكُمْ اَعْمَالُكُمْ ۖسَلٰمٌ عَلَيْكُمْ ۖ لَا نَبْتَغِى الْجٰهِلِيْنَ  ( القصص: ٥٥ )

wa-idhā samiʿū
وَإِذَا سَمِعُوا۟
അവര്‍ കേട്ടാല്‍
l-laghwa
ٱللَّغْوَ
വ്യര്‍ത്ഥമായത്, അനാവശ്യം
aʿraḍū
أَعْرَضُوا۟
അവര്‍ തിരിഞ്ഞു കളയും, അശ്രദ്ധ കാണിക്കും
ʿanhu
عَنْهُ
അതില്‍നിന്ന്
waqālū
وَقَالُوا۟
അവര്‍ പറയുകയും ചെയ്യും
lanā
لَنَآ
ഞങ്ങള്‍ക്കു
aʿmālunā
أَعْمَٰلُنَا
ഞങ്ങളുടെ കര്‍മ്മങ്ങള്‍
walakum
وَلَكُمْ
നിങ്ങള്‍ക്കു
aʿmālukum
أَعْمَٰلُكُمْ
നിങ്ങളുടെ കര്‍മ്മങ്ങളും
salāmun
سَلَٰمٌ
സലാം, ശാന്തി, സമാധാനം
ʿalaykum
عَلَيْكُمْ
നിങ്ങള്‍ക്ക്, നിങ്ങള്‍ക്കുണ്ടാവട്ടെ
lā nabtaghī
لَا نَبْتَغِى
ഞങ്ങള്‍ ആവശ്യപ്പെടുന്നില്ല, (വേണ്ടതില്ല)
l-jāhilīna
ٱلْجَٰهِلِينَ
അജ്ഞന്‍മാരെ, മൂഢന്‍മാരെ

പാഴ്‌മൊഴികള്‍ കേട്ടാല്‍ അവരതില്‍ നിന്ന് വിട്ടകലും. എന്നിട്ടിങ്ങനെ പറയും: ''ഞങ്ങളുടെ കര്‍മങ്ങള്‍ ഞങ്ങള്‍ക്ക്; നിങ്ങള്‍ക്ക് നിങ്ങളുടെ കര്‍മങ്ങളും. അവിവേകികളുടെ കൂട്ട് ഞങ്ങള്‍ക്കുവേണ്ട. നിങ്ങള്‍ക്കു സലാം.''

തഫ്സീര്‍

اِنَّكَ لَا تَهْدِيْ مَنْ اَحْبَبْتَ وَلٰكِنَّ اللّٰهَ يَهْدِيْ مَنْ يَّشَاۤءُ ۚوَهُوَ اَعْلَمُ بِالْمُهْتَدِيْنَ   ( القصص: ٥٦ )

innaka
إِنَّكَ
നിശ്ചയമായും നീ
lā tahdī
لَا تَهْدِى
നീ നേര്‍മാര്‍ഗ്ഗത്തിലാക്കുകയില്ല
man aḥbabta
مَنْ أَحْبَبْتَ
നീ ഇഷ്ടപ്പെട്ടവരെ
walākinna l-laha
وَلَٰكِنَّ ٱللَّهَ
എങ്കിലും അല്ലാഹു
yahdī
يَهْدِى
അവന്‍ നേര്‍മ്മാര്‍ഗ്ഗത്തിലാക്കുന്നു
man yashāu
مَن يَشَآءُۚ
അവന്‍ ഉദ്ദേശിക്കുന്നവരെ
wahuwa
وَهُوَ
അവന്‍, അവനാകട്ടെ
aʿlamu
أَعْلَمُ
നല്ലവണ്ണം (ഏറ്റവും) അറിയുന്നവനാണ്
bil-muh'tadīna
بِٱلْمُهْتَدِينَ
സന്‍മാര്‍ഗ്ഗം പ്രാപിക്കുന്നവരെപ്പറ്റി

സംശയമില്ല; നിനക്കിഷ്ടപ്പെട്ടവരെ നേര്‍വഴിയിലാക്കാന്‍ നിനക്കാവില്ല. എന്നാല്‍ അല്ലാഹു അവനിച്ഛിക്കുന്നവരെ നേര്‍വഴിയിലാക്കുന്നു. നേര്‍വഴി നേടുന്നവരെപ്പറ്റി നന്നായറിയുന്നവനാണവന്‍.

തഫ്സീര്‍

وَقَالُوْٓا اِنْ نَّتَّبِعِ الْهُدٰى مَعَكَ نُتَخَطَّفْ مِنْ اَرْضِنَاۗ اَوَلَمْ نُمَكِّنْ لَّهُمْ حَرَمًا اٰمِنًا يُّجْبٰٓى اِلَيْهِ ثَمَرٰتُ كُلِّ شَيْءٍ رِّزْقًا مِّنْ لَّدُنَّا وَلٰكِنَّ اَكْثَرَهُمْ لَا يَعْلَمُوْنَ   ( القصص: ٥٧ )

waqālū
وَقَالُوٓا۟
അവര്‍ പറയുന്നു
in nattabiʿi
إِن نَّتَّبِعِ
ഞങ്ങള്‍ പിന്‍പറ്റിയാല്‍
l-hudā
ٱلْهُدَىٰ
സന്‍മാര്‍ഗ്ഗം, നേര്‍വഴി, മാര്‍ഗ്ഗദ൪ ശനം
maʿaka
مَعَكَ
താങ്കളുടെകൂടെ
nutakhaṭṭaf
نُتَخَطَّفْ
ഞങ്ങള്‍ റാഞ്ചി എടുക്കപ്പെടും, പറ്റിച്ചെടുക്കപ്പെടും
min arḍinā
مِنْ أَرْضِنَآۚ
ഞങ്ങളുടെ ഭൂമിയില്‍ (നാട്ടില്‍)നിന്ന്
awalam numakkin
أَوَلَمْ نُمَكِّن
നാം സൗകര്യം ചെയ്തു കൊടുത്തിട്ടില്ലേ, സ്വാധീനം നല്‍കിയിട്ടില്ലേ
lahum
لَّهُمْ
അവര്‍ക്ക്
ḥaraman
حَرَمًا
ഒരു ഹറമിനെ (പവിത്രസ്ഥലത്തെ, അലംഘനീയമായ സ്ഥാനത്തെ)
āminan
ءَامِنًا
നിര്‍ഭയമായ, സ്വസ്ഥമായ, വിശ്വസനീയമായ, സുരക്ഷിതമായ
yuj'bā
يُجْبَىٰٓ
ശേഖരിച്ചു കൊണ്ടുവരപ്പെടുന്നു
ilayhi
إِلَيْهِ
അതിലേക്ക്
thamarātu
ثَمَرَٰتُ
ഫലങ്ങള്‍
kulli shayin
كُلِّ شَىْءٍ
എല്ലാ വസ്തുക്കളുടെയും
riz'qan
رِّزْقًا
ആഹാരമായിട്ടു, ഉപജീവനമായിട്ടു
min ladunnā
مِّن لَّدُنَّا
നമ്മുടെ പക്കല്‍നിന്നുള്ള
walākinna aktharahum
وَلَٰكِنَّ أَكْثَرَهُمْ
എങ്കിലും അവരില്‍ അധികമാളും
lā yaʿlamūna
لَا يَعْلَمُونَ
അറിയുന്നില്ല

അവര്‍ പറയുന്നു: ''ഞങ്ങള്‍ നിന്നോടൊപ്പം നീ നിര്‍ദേശിക്കുംവിധം നേര്‍വഴി സ്വീകരിച്ചാല്‍ ഞങ്ങളെ ഞങ്ങളുടെ നാട്ടില്‍നിന്ന് പിഴുതെറിയും.'' എന്നാല്‍ നിര്‍ഭയമായ ഹറം നാം അവര്‍ക്ക് വാസസ്ഥലമായി ഒരുക്കിക്കൊടുത്തിട്ടില്ലേ? എല്ലായിനം പഴങ്ങളും ശേഖരിച്ച് നാമവിടെ കൊണ്ടെത്തിക്കുന്നു. നമ്മുടെ പക്കല്‍ നിന്നുള്ള ഉപജീവനമാണത്. പക്ഷേ, അവരിലേറെ പേരും കാര്യം മനസ്സിലാക്കുന്നില്ല.

തഫ്സീര്‍

وَكَمْ اَهْلَكْنَا مِنْ قَرْيَةٍ ۢ بَطِرَتْ مَعِيْشَتَهَا ۚفَتِلْكَ مَسٰكِنُهُمْ لَمْ تُسْكَنْ مِّنْۢ بَعْدِهِمْ اِلَّا قَلِيْلًاۗ وَكُنَّا نَحْنُ الْوَارِثِيْنَ   ( القصص: ٥٨ )

wakam
وَكَمْ
എത്രയോ, എത്രയാണ്
ahlaknā
أَهْلَكْنَا
നാം നശിപ്പിച്ചിരിക്കുന്നു
min qaryatin
مِن قَرْيَةٍۭ
രാജ്യത്തില്‍നിന്ന്
baṭirat
بَطِرَتْ
അഹങ്കരിച്ചു, ഗര്‍വ്വ്‌ കാണിച്ചു
maʿīshatahā
مَعِيشَتَهَاۖ
അതിന്‍റെ ജീവിതരീതിയില്‍, ഉപജീവനക്രമത്തില്‍
fatil'ka
فَتِلْكَ
എന്നിട്ടതാ
masākinuhum
مَسَٰكِنُهُمْ
അവരുടെ വാസസ്ഥലങ്ങള്‍
lam tus'kan
لَمْ تُسْكَن
അവ നിവസിക്കപ്പെട്ടിട്ടില്ല, പാര്‍പ്പുണ്ടായിട്ടില്ല
min baʿdihim
مِّنۢ بَعْدِهِمْ
അവരുടെ ശേഷം
illā qalīlan
إِلَّا قَلِيلًاۖ
അല്‍പമല്ലാതെ, ദുര്‍ല്ലഭമായിട്ടല്ലാതെ
wakunnā
وَكُنَّا
നാമായിത്തീരുക യും ചെയ്തു
naḥnu
نَحْنُ
നാം തന്നെ
l-wārithīna
ٱلْوَٰرِثِينَ
അനന്തരാവകാശികള്‍

എത്രയെത്ര നാടുകളെയാണ് നാം നശിപ്പിച്ചത്. അവിടത്തുകാര്‍ ജീവിതാസ്വാദനത്തില്‍ മതിമറന്ന് അഹങ്കരിക്കുന്നവരായിരുന്നു. അതാ അവരുടെ പാര്‍പ്പിടങ്ങള്‍! അവര്‍ക്കുശേഷം അല്‍പംചിലരല്ലാതെ അവിടെ താമസിച്ചിട്ടില്ല. അവസാനം അവയുടെ അവകാശി നാം തന്നെയായി.

തഫ്സീര്‍

وَمَا كَانَ رَبُّكَ مُهْلِكَ الْقُرٰى حَتّٰى يَبْعَثَ فِيْٓ اُمِّهَا رَسُوْلًا يَّتْلُوْا عَلَيْهِمْ اٰيٰتِنَاۚ وَمَا كُنَّا مُهْلِكِى الْقُرٰىٓ اِلَّا وَاَهْلُهَا ظٰلِمُوْنَ   ( القصص: ٥٩ )

wamā kāna rabbuka
وَمَا كَانَ رَبُّكَ
നിന്‍റെ റബ്ബല്ല
muh'lika l-qurā
مُهْلِكَ ٱلْقُرَىٰ
രാജ്യങ്ങളെ നശിപ്പിക്കുന്നവന്‍
ḥattā yabʿatha
حَتَّىٰ يَبْعَثَ
അവന്‍ നിയോഗിക്കുന്നതുവരെ, അയക്കാതെ
fī ummihā
فِىٓ أُمِّهَا
അവയുടെ കേന്ദ്രത്തില്‍, മര്‍മ്മസ്ഥാനത്തു
rasūlan
رَسُولًا
ദൈവദൂതനെ, റസൂലിനെ
yatlū ʿalayhim
يَتْلُوا۟ عَلَيْهِمْ
അവര്‍ക്കു ഓതികൊടുക്കും
āyātinā
ءَايَٰتِنَاۚ
നമ്മുടെ ലക്ഷ്യങ്ങളെ
wamā kunnā
وَمَا كُنَّا
നാം അല്ല താനും
muh'likī l-qurā
مُهْلِكِى ٱلْقُرَىٰٓ
രാജ്യങ്ങളെ നശിപ്പിക്കുന്നവര്‍
illā wa-ahluhā
إِلَّا وَأَهْلُهَا
അവയിലെ ആളുകള്‍ ആയിട്ടല്ലാതെ
ẓālimūna
ظَٰلِمُونَ
അക്രമികള്‍

നിന്റെ നാഥന്‍ ഒരു നാടിനെയും നശിപ്പിക്കുകയില്ല. ജനങ്ങള്‍ക്ക് നമ്മുടെ വചനങ്ങള്‍ വായിച്ചുകേള്‍പ്പിക്കുന്ന ദൂതനെ നാടിന്റെ കേന്ദ്രത്തിലേക്ക് നിയോഗിച്ചിട്ടല്ലാതെ. നാട്ടുകാര്‍ അക്രമികളായിരിക്കെയല്ലാതെ ഒരു നാടിനെയും നാം നശിപ്പിച്ചിട്ടില്ല.

തഫ്സീര്‍

وَمَآ اُوْتِيْتُمْ مِّنْ شَيْءٍ فَمَتَاعُ الْحَيٰوةِ الدُّنْيَا وَزِيْنَتُهَا ۚوَمَا عِنْدَ اللّٰهِ خَيْرٌ وَّاَبْقٰىۗ اَفَلَا تَعْقِلُوْنَ ࣖ  ( القصص: ٦٠ )

wamā ūtītum
وَمَآ أُوتِيتُم
നിങ്ങള്‍ക്കു നല്‍കപ്പെട്ടിട്ടുള്ളതു (എന്തും)
min shayin
مِّن شَىْءٍ
വസ്തുവായിട്ടു, ഏതു വസ്തുവില്‍നിന്നും
famatāʿu l-ḥayati
فَمَتَٰعُ ٱلْحَيَوٰةِ
ജീവിതത്തിന്‍റെ സുഖഭോഗമാണ്, ഉപകരണമാണ്
l-dun'yā
ٱلدُّنْيَا
ഐഹികമായ, ദുനിയാവിന്‍റെ
wazīnatuhā
وَزِينَتُهَاۚ
അതിന്‍റെ അലങ്കാരവും, മോടിയും
wamā ʿinda l-lahi
وَمَا عِندَ ٱللَّهِ
അല്ലാഹുവിന്‍റെ അടുക്കലുള്ളതു
khayrun
خَيْرٌ
ഉത്തമമാണ്, കൂടുതല്‍ നല്ലതാണ്
wa-abqā
وَأَبْقَىٰٓۚ
ഏറ്റവും ശേഷിക്കുന്നതുമാണ്
afalā taʿqilūna
أَفَلَا تَعْقِلُونَ
എന്നിരിക്കെ നിങ്ങള്‍ ബുദ്ധികൊടുക്കുന്നില്ലേ

നിങ്ങള്‍ക്ക് കൈവന്നതെല്ലാം കേവലം ഐഹികജീവിതവിഭവങ്ങളും അതിന്റെ അലങ്കാരവസ്തുക്കളുമാണ്. അല്ലാഹുവിന്റെ അടുത്തുള്ളതാണ് അത്യുത്തമം. അനശ്വരമായിട്ടുള്ളതും അതുതന്നെ. എന്നിട്ടും നിങ്ങളെന്തുകൊണ്ട് ചിന്തിക്കുന്നില്ല?

തഫ്സീര്‍