Skip to main content

فَكَيْفَ كَانَ عَذَابِيْ وَنُذُرِ  ( القمر: ٢١ )

fakayfa kāna
فَكَيْفَ كَانَ
അപ്പോള്‍ എങ്ങിനെയായി
ʿadhābī
عَذَابِى
എന്‍റെ ശിക്ഷ
wanudhuri
وَنُذُرِ
എന്‍റെ താക്കീതുകളും

അപ്പോള്‍: എന്റെ ശിക്ഷയും താക്കീതും എമ്മട്ടിലായിരുന്നുവെന്ന്.

തഫ്സീര്‍

وَلَقَدْ يَسَّرْنَا الْقُرْاٰنَ لِلذِّكْرِ فَهَلْ مِنْ مُّدَّكِرٍ ࣖ   ( القمر: ٢٢ )

walaqad yassarnā
وَلَقَدْ يَسَّرْنَا
തീര്‍ച്ചയായും നാം എളുപ്പമാക്കി (സൗകര്യമാക്കി)യിട്ടുണ്ടു
l-qur'āna
ٱلْقُرْءَانَ
ഖുര്‍ആനെ
lildhik'ri
لِلذِّكْرِ
സ്മരിക്കുവാന്‍, ഓര്‍മ്മിക്കുന്നതിനു, ചിന്തിക്കുവാന്‍, ഉപദേശത്തിനു
fahal
فَهَلْ
അപ്പോള്‍ ഉണ്ടോ
min muddakirin
مِن مُّدَّكِرٍ
ഉറ്റാലോച്ചിക്കുന്ന (ഓര്‍മ്മിക്കുന്ന - ഉപദേശം ഫലിക്കുന്ന) വല്ലവരും

ചിന്തിച്ചു മനസ്സിലാക്കാനായി ഈ ഖുര്‍ആനിനെ നാം ലളിതമാക്കിയിരിക്കുന്നു. ആലോചിച്ചു മനസ്സിലാക്കുന്ന ആരെങ്കിലുമുണ്ടോ?

തഫ്സീര്‍

كَذَّبَتْ ثَمُوْدُ بِالنُّذُرِ  ( القمر: ٢٣ )

kadhabat thamūdu
كَذَّبَتْ ثَمُودُ
ഥമൂദു വ്യാജമാക്കി
bil-nudhuri
بِٱلنُّذُرِ
താക്കീതുകളെ, താക്കീതുകാരെ

സമൂദ് സമുദായം മുന്നറിയിപ്പുകളെ കള്ളമാക്കി തള്ളി.

തഫ്സീര്‍

فَقَالُوْٓا اَبَشَرًا مِّنَّا وَاحِدًا نَّتَّبِعُهٗٓ ۙاِنَّآ اِذًا لَّفِيْ ضَلٰلٍ وَّسُعُرٍ  ( القمر: ٢٤ )

faqālū
فَقَالُوٓا۟
അങ്ങിനെ (എന്നിട്ടു) അവര്‍ പറഞ്ഞു
abasharan
أَبَشَرًا
ഒരു മനുഷ്യനെയോ
minnā
مِّنَّا
നമ്മില്‍പ്പെട്ട
wāḥidan
وَٰحِدًا
ഒരുത്തനെ
nattabiʿuhu
نَّتَّبِعُهُۥٓ
നാമവനെ പിന്‍പറ്റുന്നു, തുടരുന്നു
innā
إِنَّآ
നിശ്ചയമായും നാം
idhan
إِذًا
എന്നാല്‍, അപ്പോള്‍, അങ്ങിനെയാണെങ്കില്‍
lafī ḍalālin
لَّفِى ضَلَٰلٍ
വഴിപിഴവില്‍ തന്നെ
wasuʿurin
وَسُعُرٍ
കിറുക്കിലും (ചൂടിലും, അസ്ഥിരതയിലും, ഭ്രമത്തിലും, ഭ്രാന്തിലും)

അങ്ങനെ അവര്‍ ചോദിച്ചു: ''നമ്മുടെ കൂട്ടത്തിലെ ഒരു മനുഷ്യനെ നാം പിന്തുടരുകയോ? എങ്കില്‍ നാം വഴികേടിലും ബുദ്ധിശൂന്യതയിലും അകപ്പെട്ടതുതന്നെ.

തഫ്സീര്‍

ءَاُلْقِيَ الذِّكْرُ عَلَيْهِ مِنْۢ بَيْنِنَا بَلْ هُوَ كَذَّابٌ اَشِرٌ   ( القمر: ٢٥ )

a-ul'qiya
أَءُلْقِىَ
ഇട്ടുകൊടുക്കപ്പെട്ടു(നല്‍കപ്പെട്ടു)വോ
l-dhik'ru
ٱلذِّكْرُ
ബോധനം, ഉപദേശം, സന്ദേശം
ʿalayhi
عَلَيْهِ
അവന്റെമേല്‍
min bayninā
مِنۢ بَيْنِنَا
നമ്മുടെ ഇടയില്‍നിന്നു
bal huwa
بَلْ هُوَ
പക്ഷേ അവന്‍
kadhābun
كَذَّابٌ
വ്യാജ (കള്ള) വാദിയാണ്
ashirun
أَشِرٌ
അഹങ്കാരിയായ, ഗര്‍വ്വിഷ്ഠനാണ്

''നമുക്കിടയില്‍നിന്ന് ഇവന് മാത്രം ഉദ്‌ബോധനം നല്‍കപ്പെട്ടുവെന്നോ? ഇല്ല; ഇവന്‍ അഹങ്കാരിയായ പെരുങ്കള്ളനാണ്.''

തഫ്സീര്‍

سَيَعْلَمُوْنَ غَدًا مَّنِ الْكَذَّابُ الْاَشِرُ   ( القمر: ٢٦ )

sayaʿlamūna
سَيَعْلَمُونَ
അവര്‍ വഴിയെ അറിയും, അറിയാറാകും
ghadan
غَدًا
നാളെ
mani l-kadhābu
مَّنِ ٱلْكَذَّابُ
വ്യാജവാദി ആരെന്നു
l-ashiru
ٱلْأَشِرُ
അഹങ്കാരിയായ

എന്നാല്‍ നാളെ അവരറിയുകതന്നെ ചെയ്യും. ആരാണ് അഹങ്കാരിയായ പെരുങ്കള്ളനെന്ന്.

തഫ്സീര്‍

اِنَّا مُرْسِلُوا النَّاقَةِ فِتْنَةً لَّهُمْ فَارْتَقِبْهُمْ وَاصْطَبِرْۖ   ( القمر: ٢٧ )

innā mur'silū
إِنَّا مُرْسِلُوا۟
നാം അയക്കുന്നവരാണ് (അയക്കുന്നു)
l-nāqati
ٱلنَّاقَةِ
ഒട്ടകത്തെ
fit'natan
فِتْنَةً
പരീക്ഷണമായിട്ടു
lahum
لَّهُمْ
അവര്‍ക്കു
fa-ir'taqib'hum
فَٱرْتَقِبْهُمْ
എന്നാല്‍ (എന്നിട്ടു) നീ അവരെ വീക്ഷിച്ചുകൊള്ളുക
wa-iṣ'ṭabir
وَٱصْطَبِرْ
ക്ഷമ കൈകൊള്ളുകയും ചെയ്യുക.

അവര്‍ക്ക് ഒരു പരീക്ഷണമെന്ന നിലയില്‍ നാം ഒരൊട്ടകത്തെ അയക്കുകയാണ്. അതിനാല്‍ നീ അവരെ നിരീക്ഷിച്ചുകൊണ്ടിരിക്കുക. ക്ഷമയവലംബിക്കുക.

തഫ്സീര്‍

وَنَبِّئْهُمْ اَنَّ الْمَاۤءَ قِسْمَةٌ ۢ بَيْنَهُمْۚ كُلُّ شِرْبٍ مُّحْتَضَرٌ   ( القمر: ٢٨ )

wanabbi'hum
وَنَبِّئْهُمْ
അവര്‍ക്കു വിവരമറിയിക്കുകയും ചെയ്യുക
anna l-māa
أَنَّ ٱلْمَآءَ
വെള്ളം (ആകുന്നു) എന്നു
qis'matun
قِسْمَةٌۢ
പങ്കു, (ഓഹരി (ഊഴം) ആകുന്നു (എന്നു)
baynahum
بَيْنَهُمْۖ
അവര്‍ക്കിടയില്‍
kullu shir'bin
كُلُّ شِرْبٍ
എല്ലാ കുടിയും (വെള്ളത്തിന്റെ ഊഴവും)
muḥ'taḍarun
مُّحْتَضَرٌ
ഹാജറാക്കപ്പെടേണ്ടതാണ്, തയ്യാറെടുക്കപ്പെടേണ്ടതാണ്

അവരെ അറിയിക്കുക: കുടിവെള്ളം അവര്‍ക്കും ഒട്ടകത്തിനുമിടയില്‍ പങ്കുവെക്കപ്പെട്ടിരിക്കുന്നു. ഓരോരുത്തരും തങ്ങളുടെ ഊഴമനുസരിച്ചേ വെള്ളത്തിന് വരാവൂ.

തഫ്സീര്‍

فَنَادَوْا صَاحِبَهُمْ فَتَعَاطٰى فَعَقَرَ   ( القمر: ٢٩ )

fanādaw
فَنَادَوْا۟
എന്നിട്ടവര്‍ വിളിച്ചു
ṣāḥibahum
صَاحِبَهُمْ
അവരുടെ ചങ്ങാതിയെ (ആളെ)
fataʿāṭā
فَتَعَاطَىٰ
എന്നിട്ടു അവന്‍ ഏറ്റെടുത്തു (വധകൃത്യം നിര്‍വ്വഹിച്ചു)
faʿaqara
فَعَقَرَ
അങ്ങനെ അവന്‍ അറുകൊല ചെയ്തു, വെട്ടിയറുത്തു, കുതികാലറുത്തു

അവസാനം അവര്‍ തങ്ങളുടെ കൂട്ടുകാരനെ വിളിച്ചു- അവന്‍ അക്കാര്യം ഏറ്റെടുത്തു. അങ്ങനെ അവന്‍ ഒട്ടകത്തെ കശാപ്പു ചെയ്തു.

തഫ്സീര്‍

فَكَيْفَ كَانَ عَذَابِيْ وَنُذُرِ   ( القمر: ٣٠ )

fakayfa kāna
فَكَيْفَ كَانَ
അപ്പോള്‍ എങ്ങിനെയായി
ʿadhābī
عَذَابِى
എന്റെ ശിക്ഷ
wanudhuri
وَنُذُرِ
എന്റെ താക്കീതുകളും

അപ്പോള്‍ നമ്മുടെ ശിക്ഷയും താക്കീതും എവ്വിധമായിരുന്നുവെന്നോ?

തഫ്സീര്‍