الۤرٰ ۗ كِتٰبٌ اُحْكِمَتْ اٰيٰتُهٗ ثُمَّ فُصِّلَتْ مِنْ لَّدُنْ حَكِيْمٍ خَبِيْرٍۙ ( هود: ١ )
alif-lam-ra
الٓرۚ
'അലിഫ് - ലാം - റാ'
kitābun
كِتَٰبٌ
ഒരു ഗ്രന്ഥം
uḥ'kimat
أُحْكِمَتْ
ബലവത്താക്കപ്പെട്ടിരിക്കുന്നു
āyātuhu
ءَايَٰتُهُۥ
അതിന്‍റെ ആയത്തുകള്‍
thumma
ثُمَّ
പിന്നെ, പുറമെ
fuṣṣilat
فُصِّلَتْ
അതു വിശദീകരിക്ക (വിസ്തരിക്ക)പ്പെട്ടിരിക്കുന്നു
min ladun
مِن لَّدُنْ
അടുക്കല്‍നിന്നു
ḥakīmin
حَكِيمٍ
ഒരു അഗാധജ്ഞന്‍റെ, യുക്തിമാന്‍റെ
khabīrin
خَبِيرٍ
സൂക്ഷ്മജ്ഞനായ.
അലിഫ്- ലാം -റാഅ്. ഇത് വേദപുസ്തകമാകുന്നു. ഇതിലെ സൂക്തങ്ങള്‍ സുഭദ്രമാക്കിയിരിക്കുന്നു. പിന്നെ അവയെ വിശദീകരിക്കുകയും ചെയ്തിരിക്കുന്നു. യുക്തിമാനും സൂക്ഷ്മജ്ഞനുമായ അല്ലാഹുവില്‍ നിന്നുള്ളതാണിത്.
തഫ്സീര്‍ اَلَّا تَعْبُدُوْٓا اِلَّا اللّٰهَ ۗاِنَّنِيْ لَكُمْ مِّنْهُ نَذِيْرٌ وَّبَشِيْرٌۙ ( هود: ٢ )
allā taʿbudū
أَلَّا تَعْبُدُوٓا۟
നിങ്ങള്‍ ആരാധിക്കരുതെന്നു
illā l-laha
إِلَّا ٱللَّهَۚ
അല്ലാഹുവിനെയല്ലാതെ
innanī
إِنَّنِى
നിശ്ചയമായും ഞാന്‍
min'hu
مِّنْهُ
അവനില്‍നിന്നു
nadhīrun
نَذِيرٌ
താക്കീതു(മുന്നറിയിപ്പു)കാരനാണു
wabashīrun
وَبَشِيرٌ
സന്തോഷ മറിയിക്കുന്നവനുമാണു.
അതിനാല്‍ നിങ്ങള്‍ അല്ലാഹുവിനു മാത്രം വഴിപ്പെടുക. ഞാന്‍ നിങ്ങളിലേക്ക് അവനയച്ച മുന്നറിയിപ്പുകാരനും ശുഭവാര്‍ത്ത അറിയിക്കുന്നവനുമാണ്.
തഫ്സീര്‍ وَّاَنِ اسْتَغْفِرُوْا رَبَّكُمْ ثُمَّ تُوْبُوْٓا اِلَيْهِ يُمَتِّعْكُمْ مَّتَاعًا حَسَنًا اِلٰٓى اَجَلٍ مُّسَمًّى وَّيُؤْتِ كُلَّ ذِيْ فَضْلٍ فَضْلَهٗ ۗوَاِنْ تَوَلَّوْا فَاِنِّيْٓ اَخَافُ عَلَيْكُمْ عَذَابَ يَوْمٍ كَبِيْرٍ ( هود: ٣ )
wa-ani is'taghfirū
وَأَنِ ٱسْتَغْفِرُوا۟
നിങ്ങള്‍ പാപമോചനം തേടണമെന്നും
rabbakum
رَبَّكُمْ
നിങ്ങളുടെ റബ്ബിനോടു
thumma tūbū
ثُمَّ تُوبُوٓا۟
പിന്നെ പശ്ചാത്തപിക്കുവിന്‍, മടങ്ങുവിന്‍
ilayhi
إِلَيْهِ
അവനിലേക്കു
yumattiʿ'kum
يُمَتِّعْكُم
അവന്‍ നിങ്ങള്‍ക്കു അനുഭവം നല്‍കും, സൗഖ്യം നല്‍കും
matāʿan
مَّتَٰعًا
അനുഭവം, സൗഖ്യം
ilā ajalin
إِلَىٰٓ أَجَلٍ
ഒരവധിവരെ
musamman
مُّسَمًّى
നിര്‍ണ്ണയിക്കപ്പെട്ട
wayu'ti
وَيُؤْتِ
അവന്‍ നല്‍കുകയും ചെയ്യും
kulla dhī faḍlin
كُلَّ ذِى فَضْلٍ
ശ്രേഷ്ഠതയുള്ള എല്ലാവര്‍ക്കും
faḍlahu
فَضْلَهُۥۖ
അവന്‍റെ ശ്രേഷ്ഠത
wa-in tawallaw
وَإِن تَوَلَّوْا۟
നിങ്ങള്‍ തിരിഞ്ഞുകളയുന്നപക്ഷം
fa-innī
فَإِنِّىٓ
എന്നാല്‍ ഞാന്‍
akhāfu
أَخَافُ
ഞാന്‍ ഭയപ്പെടുന്നു
ʿalaykum
عَلَيْكُمْ
നിങ്ങളുടെ മേല്‍
yawmin
يَوْمٍ
ഒരു ദിവസത്തെ
നിങ്ങള്‍ നിങ്ങളുടെ നാഥനായ അല്ലാഹുവോട് പാപമോചനം തേടുക. അവങ്കലേക്ക് പശ്ചാത്തപിച്ചു മടങ്ങുക. എങ്കില്‍ ഒരു നിശ്ചിതകാലം വരെ അവന്‍ നിങ്ങള്‍ക്ക് ഉത്തമമായ ജീവിത വിഭവം നല്‍കും. ശ്രേഷ്ഠത പുലര്‍ത്തുന്നവര്‍ക്ക് തങ്ങളുടെ ശ്രേഷ്ഠതക്കൊത്ത പ്രതിഫലമുണ്ട്. അഥവാ, നിങ്ങള്‍ പിന്തിരിയുന്നുവെങ്കില്‍ ഭീകരമായ ഒരു നാളിലെ ശിക്ഷ നിങ്ങള്‍ക്കുണ്ടാകുമെന്ന് ഞാന്‍ ഭയപ്പെടുന്നു.
തഫ്സീര്‍ اِلَى اللّٰهِ مَرْجِعُكُمْ ۚوَهُوَ عَلٰى كُلِّ شَيْءٍ قَدِيْرٌ ( هود: ٤ )
ilā l-lahi
إِلَى ٱللَّهِ
അല്ലാഹുവിലേക്കാണു
marjiʿukum
مَرْجِعُكُمْۖ
നിങ്ങളുടെ മടക്കം, മടങ്ങിവരവു
ʿalā kulli shayin
عَلَىٰ كُلِّ شَىْءٍ
എല്ലാ കാര്യത്തിനും
qadīrun
قَدِيرٌ
കഴിവുള്ളവനാകുന്നു.
നിങ്ങളുടെ മടക്കം അല്ലാഹുവിങ്കലേക്കാണ്. അവന്‍ എല്ലാറ്റിനും കഴിവുറ്റവനാണ്.
തഫ്സീര്‍ اَلَآ اِنَّهُمْ يَثْنُوْنَ صُدُوْرَهُمْ لِيَسْتَخْفُوْا مِنْهُۗ اَلَا حِيْنَ يَسْتَغْشُوْنَ ثِيَابَهُمْ ۙيَعْلَمُ مَا يُسِرُّوْنَ وَمَا يُعْلِنُوْنَۚ اِنَّهٗ عَلِيْمٌ ۢ بِذَاتِ الصُّدُوْرِ ۔ ( هود: ٥ )
innahum
إِنَّهُمْ
നിശ്ചയമായും അവര്‍
yathnūna
يَثْنُونَ
അവര്‍ മടക്കുന്നു, ചുരുട്ടുന്നു, തിരിക്കുന്നു
ṣudūrahum
صُدُورَهُمْ
അവരുടെ നെഞ്ചുകളെ
liyastakhfū
لِيَسْتَخْفُوا۟
അവര്‍ മറയുവാന്‍ വേണ്ടി
min'hu
مِنْهُۚ
അവനില്‍നിന്നു, അദ്ദേഹ ത്തില്‍ നിന്നു
ḥīna
حِينَ
സമയത്തു, നേരത്തു
yastaghshūna
يَسْتَغْشُونَ
അവര്‍ മൂടിയിടുന്ന (പുതപ്പിടുന്ന)
thiyābahum
ثِيَابَهُمْ
അവരുടെ വസ്ത്രങ്ങളെ
yaʿlamu
يَعْلَمُ
അവന്‍ അറിയും
mā yusirrūna
مَا يُسِرُّونَ
അവര്‍ രഹസ്യമാക്കുന്നതു
wamā yuʿ'linūna
وَمَا يُعْلِنُونَۚ
അവര്‍ പരസ്യമാക്കുന്നതും
innahu
إِنَّهُۥ
നിശ്ചയമായും അവന്‍
ʿalīmun
عَلِيمٌۢ
അറിയുന്നവനാണു
bidhāti
بِذَاتِ
ഉള്ളതിനെപ്പറ്റി
l-ṣudūri
ٱلصُّدُورِ
നെഞ്ചു (ഹൃദയം) കളില്‍.
അറിയുക: അവനില്‍ നിന്ന് മാറിനില്‍ക്കാനായി അവര്‍ തങ്ങളുടെ മാറുകള്‍ തിരിക്കുന്നു. എന്നാല്‍ ഓര്‍ക്കുക: അവര്‍ തങ്ങളുടെ വസ്ത്രങ്ങള്‍ കൊണ്ടു മൂടുമ്പോഴും അവര്‍ രഹസ്യമാക്കുന്നതും പരസ്യമാക്കുന്നതുമെല്ലാം അവനറിയുന്നു. നെഞ്ചകത്തുള്ളതൊക്കെ അറിയുന്നവനാണവന്‍; തീര്‍ച്ച.
തഫ്സീര്‍ ۞ وَمَا مِنْ دَاۤبَّةٍ فِى الْاَرْضِ اِلَّا عَلَى اللّٰهِ رِزْقُهَا وَيَعْلَمُ مُسْتَقَرَّهَا وَمُسْتَوْدَعَهَا ۗ كُلٌّ فِيْ كِتٰبٍ مُّبِيْنٍ ( هود: ٦ )
wamā min dābbatin
وَمَا مِن دَآبَّةٍ
ഒരു ജന്തുവുമില്ല, ജീവികളില്‍ നിന്നു (ഒന്നും) ഇല്ല
fī l-arḍi
فِى ٱلْأَرْضِ
ഭൂമിയില്‍
illā ʿalā l-lahi
إِلَّا عَلَى ٱللَّهِ
അല്ലാഹുവിന്‍റെ മേല്‍ ഇല്ലാതെ
riz'quhā
رِزْقُهَا
അതിന്‍റെ (അവയുടെ) ഉപജീവനം, ആഹാരം
wayaʿlamu
وَيَعْلَمُ
അവന്‍ അറിയുകയും ചെയ്യും
mus'taqarrahā
مُسْتَقَرَّهَا
അവയുടെ താവളം, വാസസ്ഥലം, തങ്ങുന്ന ഇടം
wamus'tawdaʿahā
وَمُسْتَوْدَعَهَاۚ
അവയു ടെ സൂക്ഷിപ്പുസ്ഥാനവും
fī kitābin
فِى كِتَٰبٍ
ഒരു ഗ്രന്ഥത്തില്‍ (രേഖയില്‍) ഉണ്ടു
mubīnin
مُّبِينٍ
സ്പഷ്ടമായ.
ഭൂമിയിലെ എല്ലാ ജീവജാലങ്ങളുടെയും ആഹാരം അല്ലാഹുവിന്റെ ചുമതലയിലാണ്. അവ എവിടെക്കഴിയുന്നുവെന്നും അവസാനം എവിടെക്കാണെത്തിച്ചേരുന്നതെന്നും അവനറിയുന്നു. എല്ലാം സുവ്യക്തമായ ഒരു ഗ്രന്ഥത്തിലുണ്ട്.
തഫ്സീര്‍ وَهُوَ الَّذِيْ خَلَقَ السَّمٰوٰتِ وَالْاَرْضَ فِيْ سِتَّةِ اَيَّامٍ وَّكَانَ عَرْشُهٗ عَلَى الْمَاۤءِ لِيَبْلُوَكُمْ اَيُّكُمْ اَحْسَنُ عَمَلًا ۗوَلَىِٕنْ قُلْتَ اِنَّكُمْ مَّبْعُوْثُوْنَ مِنْۢ بَعْدِ الْمَوْتِ لَيَقُوْلَنَّ الَّذِيْنَ كَفَرُوْٓا اِنْ هٰذَٓا اِلَّا سِحْرٌ مُّبِيْنٌ ( هود: ٧ )
wahuwa alladhī
وَهُوَ ٱلَّذِى
അവന്‍ തന്നെ യാതൊരുവനും, അവന്‍ യാതൊരുവനുമത്രെ
khalaqa
خَلَقَ
അവന്‍ സൃഷ്ടിച്ചു
l-samāwāti
ٱلسَّمَٰوَٰتِ
ആകാശങ്ങളെ
wal-arḍa
وَٱلْأَرْضَ
ഭൂമിയെയും
fī sittati
فِى سِتَّةِ
ആറില്‍
ayyāmin
أَيَّامٍ
നാളുകള്‍, ദിവസങ്ങള്‍ (ഘട്ടങ്ങള്‍)
ʿarshuhu
عَرْشُهُۥ
അവന്റെ സിംഹാസനം
ʿalā l-māi
عَلَى ٱلْمَآءِ
വെള്ളത്തിന്‍മേല്‍
liyabluwakum
لِيَبْلُوَكُمْ
നിങ്ങളെ അവന്‍ പരീക്ഷിക്കുവാന്‍വേണ്ടി
ayyukum
أَيُّكُمْ
നിങ്ങളില്‍ ഏതാള്‍ (ആര്‍)
aḥsanu
أَحْسَنُ
അധികം നല്ലവന്‍ (എന്നു)
ʿamalan
عَمَلًاۗ
പ്രവൃ ത്തി, കര്‍മ്മത്തില്‍
wala-in qul'ta
وَلَئِن قُلْتَ
നീ പറഞ്ഞുവെങ്കില്‍
innakum
إِنَّكُم
നിശ്ചയമായും നിങ്ങള്‍
mabʿūthūna
مَّبْعُوثُونَ
എഴുന്നേല്‍പ്പിക്കപ്പെടുന്നവരാണു
min baʿdi
مِنۢ بَعْدِ
ശേഷം
l-mawti
ٱلْمَوْتِ
മരണത്തിന്‍റെ
layaqūlanna
لَيَقُولَنَّ
നിശ്ചയമായും പറയും
alladhīna kafarū
ٱلَّذِينَ كَفَرُوٓا۟
അവിശ്വസിച്ചവര്‍
in hādhā
إِنْ هَٰذَآ
ഇതല്ല
illā siḥ'run
إِلَّا سِحْرٌ
ജാലവിദ്യ (ആഭിചാരം) അല്ലാതെ
mubīnun
مُّبِينٌ
സ്പഷ്ടമായ.
ആറു നാളുകളിലായി ആകാശഭൂമികള്‍ സൃഷ്ടിച്ചത് അവനാണ്. അവന്റെ സിംഹാസനം ജലപ്പരപ്പിലായിരുന്നു. നിങ്ങളില്‍ സല്‍ക്കര്‍മം ചെയ്യുന്നത് ആരെന്ന് പരീക്ഷിക്കാനാണത്. മരണശേഷം നിങ്ങളെ ഉയിര്‍ത്തെഴുന്നേല്‍പിക്കുമെന്ന് നീ പറഞ്ഞാല്‍ അവരിലെ അവിശ്വാസികള്‍ പറയും: ഇത് സ്പഷ്ടമായ മായാജാലം മാത്രമാണ്.
തഫ്സീര്‍ وَلَىِٕنْ اَخَّرْنَا عَنْهُمُ الْعَذَابَ اِلٰٓى اُمَّةٍ مَّعْدُوْدَةٍ لَّيَقُوْلُنَّ مَا يَحْبِسُهٗ ۗ اَلَا يَوْمَ يَأْتِيْهِمْ لَيْسَ مَصْرُوْفًا عَنْهُمْ وَحَاقَ بِهِمْ مَّا كَانُوْا بِهٖ يَسْتَهْزِءُوْنَ ࣖ ( هود: ٨ )
wala-in akharnā
وَلَئِنْ أَخَّرْنَا
നാം പിന്തിച്ചുവെങ്കില്‍
ʿanhumu
عَنْهُمُ
അവരില്‍നിന്നു
l-ʿadhāba
ٱلْعَذَابَ
ശിക്ഷയെ
ilā ummatin
إِلَىٰٓ أُمَّةٍ
ഒരു കാലയളവു വരെ
maʿdūdatin
مَّعْدُودَةٍ
എണ്ണപ്പെട്ട, നിര്‍ണ്ണയിക്കപ്പെട്ട
layaqūlunna
لَّيَقُولُنَّ
അവര്‍ പറയുക തന്നെ ചെയ്യും
mā yaḥbisuhu
مَا يَحْبِسُهُۥٓۗ
അതിനെ തടഞ്ഞുവെക്കുന്നതെന്തു
yatīhim
يَأْتِيهِمْ
അതവര്‍ക്കു വരുന്ന
maṣrūfan
مَصْرُوفًا
തിരിച്ചുവിടപ്പെടുന്നതു
ʿanhum
عَنْهُمْ
അവരില്‍നിന്നു
waḥāqa
وَحَاقَ
ഇറങ്ങിവരുക (അനുഭവപ്പെടുക)യും ചെയ്യും
mā kānū
مَّا كَانُوا۟
അവരായിരുന്ന യാതൊന്നു
yastahziūna
يَسْتَهْزِءُونَ
അവര്‍ പരിഹസിക്കുക.
ഒരു നിശ്ചിത അവധിവരെ നാം അവരുടെ ശിക്ഷ വൈകിച്ചാല്‍ അവരിങ്ങനെ പറയും: ''അതിനെ തടഞ്ഞുനിര്‍ത്തിയതെന്താണ്?'' അറിയുക: അത് വന്നെത്തുന്ന ദിവസം ഒരു നിലക്കും അവരില്‍ നിന്നത് തട്ടി മാറ്റപ്പെടുന്നതല്ല. ഏതൊന്നിനെ അവര്‍ പരിഹസിച്ചുകൊണ്ടിരിക്കുന്നുവോ, അതവരില്‍ വന്നു പതിക്കുക തന്നെ ചെയ്യും.
തഫ്സീര്‍ وَلَىِٕنْ اَذَقْنَا الْاِنْسَانَ مِنَّا رَحْمَةً ثُمَّ نَزَعْنٰهَا مِنْهُۚ اِنَّهٗ لَيَـُٔوْسٌ كَفُوْرٌ ( هود: ٩ )
wala-in adhaqnā
وَلَئِنْ أَذَقْنَا
നാം ആസ്വദി(അനുഭവി)പ്പിച്ചുവെങ്കില്‍
l-insāna
ٱلْإِنسَٰنَ
മനുഷ്യന്നു, മനുഷ്യനെ
minnā
مِنَّا
നമ്മുടെ പക്കല്‍ നിന്നു, നമ്മുടെ വകയായി
raḥmatan
رَحْمَةً
ഒരു കാരുണ്യം, വല്ല കരുണയും
nazaʿnāhā
نَزَعْنَٰهَا
അതിനെ നാം നീക്കം ചെയ്തു
min'hu
مِنْهُ
അവനില്‍നിന്നു
innahu
إِنَّهُۥ
നിശ്ചയമായും അവന്‍
layaūsun
لَيَـُٔوسٌ
(വളരെ) നിരാശന്‍ (തന്നെ) ആയിരിക്കും
kafūrun
كَفُورٌ
നന്ദികെട്ട, നന്ദികെട്ടവന്‍.
നാം മനുഷ്യനെ നമ്മില്‍ നിന്നുള്ള അനുഗ്രഹം ആസ്വദിപ്പിക്കുകയും പിന്നെ അത് എടുത്ത് മാറ്റുകയും ചെയ്താല്‍ അവന്‍ വല്ലാതെ നിരാശനും നന്ദികെട്ടവനുമായിത്തീരുന്നു.
തഫ്സീര്‍ وَلَىِٕنْ اَذَقْنٰهُ نَعْمَاۤءَ بَعْدَ ضَرَّاۤءَ مَسَّتْهُ لَيَقُوْلَنَّ ذَهَبَ السَّيِّاٰتُ عَنِّيْ ۗاِنَّهٗ لَفَرِحٌ فَخُوْرٌۙ ( هود: ١٠ )
wala-in adhaqnāhu
وَلَئِنْ أَذَقْنَٰهُ
നാം അവനു ആസ്വദിപ്പിച്ചുവെങ്കില്‍
naʿmāa
نَعْمَآءَ
ഒരു അനുഗ്രഹം, സുഖസന്തോഷം
baʿda ḍarrāa
بَعْدَ ضَرَّآءَ
ഒരു കഷ്ടപ്പാടിനു (ദുരന്തത്തിനു) ശേഷം
massathu
مَسَّتْهُ
അവനെ ബാധിച്ചതായ
layaqūlanna
لَيَقُولَنَّ
നിശ്ചയമായും അവന്‍ പറയും
dhahaba
ذَهَبَ
പോയി (കഴിഞ്ഞുപോയി)
l-sayiātu
ٱلسَّيِّـَٔاتُ
തിന്‍മകള്‍
ʿannī
عَنِّىٓۚ
എന്നില്‍നിന്നു
innahu
إِنَّهُۥ
നിശ്ചയമായും അവന്‍
lafariḥun
لَفَرِحٌ
ആഹ്ളാദ (സന്തോഷ) ഭരിതന്‍ തന്നെയായിരിക്കും
fakhūrun
فَخُورٌ
അഹങ്കാരി (ദുരഭിമാനി) യായിരിക്കും.
അഥവാ, നാമവനെ ദുരന്തം അനുഭവിപ്പിച്ച ശേഷം അനുഗ്രഹം ആസ്വദിപ്പിച്ചാല്‍ അവന്‍ പറയും: ''എന്റെ ദുരന്തങ്ങളൊക്കെ പോയിമറഞ്ഞിരിക്കുന്നു.'' അങ്ങനെ അവന്‍ ആഹ്ലാദഭരിതനും അഹങ്കാരിയുമായിത്തീരുന്നു.
തഫ്സീര്‍
القرآن الكريم - سورة هود١١ Hud (Surah 11 )
വിശുദ്ധ ഖുർആൻ വിവരങ്ങൾ :ഹൂദ് القرآن الكريم: هود Ayah Sajadat (سجدة ): - സൂറത്തുല്‍ (latin): Hud സൂറത്തുല്‍: 11 ആയത്ത് എണ്ണം: 123 ആകെ വാക്കുകൾ: 1600 ആകെ പ്രതീകങ്ങൾ: 9567 Number of Rukūʿs: 10 Revelation Location: മക്കാൻ Revelation Order: 52 ആരംഭിക്കുന്നത്: 1473