Skip to main content

حُنَفَاۤءَ لِلّٰهِ غَيْرَ مُشْرِكِيْنَ بِهٖۗ وَمَنْ يُّشْرِكْ بِاللّٰهِ فَكَاَنَّمَا خَرَّ مِنَ السَّمَاۤءِ فَتَخْطَفُهُ الطَّيْرُ اَوْ تَهْوِيْ بِهِ الرِّيْحُ فِيْ مَكَانٍ سَحِيْقٍ   ( الحج: ٣١ )

ḥunafāa
حُنَفَآءَ
നിഷ്കളങ്കഹൃദയന്മാരായി (നേരായ മനസ്സോടെ)
lillahi
لِلَّهِ
അല്ലാഹുവിനുവേണ്ടി
ghayra mush'rikīna
غَيْرَ مُشْرِكِينَ
പങ്കു ചേര്‍ക്കുന്നവരല്ലാതെ
bihi
بِهِۦۚ
അവനോട്
waman yush'rik
وَمَن يُشْرِكْ
ആരെങ്കിലും പങ്കു ചേര്‍ക്കുന്നതായാല്‍
bil-lahi
بِٱللَّهِ
അല്ലാഹുവിനോടു
faka-annamā kharra
فَكَأَنَّمَا خَرَّ
എന്നാല്‍ അവന്‍ വീണതുപോലെയായിരിക്കും
mina l-samāi
مِنَ ٱلسَّمَآءِ
ആകാശത്തു നിന്നു
fatakhṭafuhu
فَتَخْطَفُهُ
എന്നിട്ടവനെ റാഞ്ചിക്കൊണ്ടുപോകയും
l-ṭayru
ٱلطَّيْرُ
പറവകള്‍, പക്ഷികള്‍
aw tahwī bihi
أَوْ تَهْوِى بِهِ
അല്ലെങ്കില്‍ അവനെ കൊണ്ടുപോയിടുകയും, വീഴ്ത്തുകയും
l-rīḥu
ٱلرِّيحُ
കാറ്റ്
fī makānin
فِى مَكَانٍ
ഒരു സ്ഥലത്തു
saḥīqin
سَحِيقٍ
ദൂരപ്പെട്ട, ആപല്‍ക്കരമായ

അല്ലാഹുവില്‍ ഒന്നിനെയും പങ്കുചേര്‍ക്കാതെ ഉറച്ചമനസ്സോടെ അവനിലേക്കു തിരിയുക. അല്ലാഹുവിന് പങ്കാളികളെ കല്‍പിക്കുന്നവന്‍ ആകാശത്തുനിന്ന് വീണവനെപ്പോലെയാണ്. അങ്ങനെ പക്ഷികള്‍ അവനെ റാഞ്ചിയെടുക്കുന്നു. അല്ലെങ്കില്‍ കാറ്റ് അവനെ ഏതെങ്കിലും വിദൂരദിക്കില്‍ കൊണ്ടുപോയിത്തള്ളുന്നു.

തഫ്സീര്‍

ذٰلِكَ وَمَنْ يُّعَظِّمْ شَعَاۤىِٕرَ اللّٰهِ فَاِنَّهَا مِنْ تَقْوَى الْقُلُوْبِ   ( الحج: ٣٢ )

dhālika
ذَٰلِكَ
അതാണ്‌
waman yuʿaẓẓim
وَمَن يُعَظِّمْ
ആരെങ്കിലും ബഹുമാനിക്കുന്നതായാല്‍
shaʿāira l-lahi
شَعَٰٓئِرَ ٱللَّهِ
അല്ലാഹുവിന്റെ ചിഹ്നങ്ങളെ
fa-innahā
فَإِنَّهَا
എന്നാല്‍ നിശ്ചയമായും അതു
min taqwā
مِن تَقْوَى
ഭക്തിയില്‍ നിന്നുള്ളതാണു, ഭക്തി നിമിത്തമാണു, സൂക്ഷമതയാലാണ്
l-qulūbi
ٱلْقُلُوبِ
ഹൃദയങ്ങളുടെ

കാര്യമിതാണ്. ആരെങ്കിലും അല്ലാഹു നിശ്ചയിച്ച ചിഹ്നങ്ങളെ ആദരിക്കുന്നുവെങ്കില്‍ അത് ആത്മാര്‍ഥമായ ഹൃദയഭക്തിയില്‍ നിന്നുണ്ടാവുന്നതാണ്.

തഫ്സീര്‍

لَكُمْ فِيْهَا مَنَافِعُ اِلٰٓى اَجَلٍ مُّسَمًّى ثُمَّ مَحِلُّهَآ اِلَى الْبَيْتِ الْعَتِيْقِ ࣖ  ( الحج: ٣٣ )

lakum
لَكُمْ
നിങ്ങള്‍ക്കുണ്ട്
fīhā
فِيهَا
അവയില്‍
manāfiʿu
مَنَٰفِعُ
പ്രയോജനങ്ങള്‍
ilā ajalin
إِلَىٰٓ أَجَلٍ
ഒരു അവധിവരെ
musamman
مُّسَمًّى
നിശ്ചയിക്കപ്പെട്ട, നിര്‍ണ്ണയിക്കപ്പെട്ട
thumma
ثُمَّ
പിന്നെ, പിന്നീട്
maḥilluhā
مَحِلُّهَآ
അവയുടെ അനുവദിക്കപ്പെട്ട സ്ഥലം, അനുവദിക്കപ്പെട്ട സമയം
ilā l-bayti
إِلَى ٱلْبَيْتِ
ആ ആലയത്തിനടുത്താണു, ആലയത്തിലേക്കു (എത്തുക) ആകുന്നു
l-ʿatīqi
ٱلْعَتِيقِ
പുരാതനമായ, വിമുക്തമായ

ഒരു നിശ്ചിത അവധിവരെ ആ ബലിമൃഗങ്ങളെ നിങ്ങള്‍ക്കുപയോഗിക്കാം. പിന്നീട് അതിന്റെ ബലിസ്ഥലം ആ പുണ്യപുരാതന മന്ദിരത്തിങ്കലാണ്.

തഫ്സീര്‍

وَلِكُلِّ اُمَّةٍ جَعَلْنَا مَنْسَكًا لِّيَذْكُرُوا اسْمَ اللّٰهِ عَلٰى مَا رَزَقَهُمْ مِّنْۢ بَهِيْمَةِ الْاَنْعَامِۗ فَاِلٰهُكُمْ اِلٰهٌ وَّاحِدٌ فَلَهٗٓ اَسْلِمُوْاۗ وَبَشِّرِ الْمُخْبِتِيْنَ ۙ  ( الحج: ٣٤ )

walikulli ummatin
وَلِكُلِّ أُمَّةٍ
എല്ലാ സമുദായത്തിനും
jaʿalnā
جَعَلْنَا
നാം ഏര്‍പ്പെടുത്തിയിരിക്കുന്നു
mansakan
مَنسَكًا
ഒരു കര്‍മ്മാനുഷ്ഠാനമുറ
liyadhkurū
لِّيَذْكُرُوا۟
അവര്‍ കീര്‍ത്തനം ചെയ്‌വാന്‍, പറയുവാന്‍
is'ma l-lahi
ٱسْمَ ٱللَّهِ
അല്ലാഹുവിന്റെ നാമത്തെ
ʿalā mā razaqahum
عَلَىٰ مَا رَزَقَهُم
അവന്‍ അവര്‍ക്കു നല്‍കിയതിന്റെമേല്‍
min bahīmati l-anʿāmi
مِّنۢ بَهِيمَةِ ٱلْأَنْعَٰمِۗ
കന്നുകാലി മൃഗങ്ങളില്‍ നിന്നു
fa-ilāhukum
فَإِلَٰهُكُمْ
എന്നാല്‍ നിങ്ങളുടെ ഇലാഹു, ആരാധ്യന്‍
ilāhun wāḥidun
إِلَٰهٌ وَٰحِدٌ
ഏക ഇലാഹാണ്
falahu
فَلَهُۥٓ
ആകയാല്‍ അവനു
aslimū
أَسْلِمُوا۟ۗ
നിങ്ങള്‍ കീഴ്പ്പെടുവിന്‍, ഇസ്‌ലാമിനെ അനുഷ്ഠിക്കുവിന്‍
wabashiri
وَبَشِّرِ
സന്തോഷവാര്‍ത്തയും അറിയിക്കുക
l-mukh'bitīna
ٱلْمُخْبِتِينَ
വിനീതന്മാര്‍ക്ക്, താഴ്മ കാട്ടുന്നവര്‍ക്കു

ഓരോ സമുദായത്തിനും നാം ഓരോ ബലിനിയമം നിശ്ചയിച്ചിട്ടുണ്ട്. അല്ലാഹു അവര്‍ക്കേകിയ കന്നുകാലികളില്‍ അവന്റെ നാമമുച്ചരിച്ച് അറുക്കാന്‍വേണ്ടിയാണിത്. നിങ്ങളുടെ ദൈവം ഏകദൈവമാകുന്നു. അതിനാല്‍ നിങ്ങളവനുമാത്രം വഴിപ്പെടുക. വിനയം കാണിക്കുന്നവരെ ശുഭവാര്‍ത്ത യറിയിക്കുക.

തഫ്സീര്‍

الَّذِيْنَ اِذَا ذُكِرَ اللّٰهُ وَجِلَتْ قُلُوْبُهُمْ وَالصَّابِرِيْنَ عَلٰى مَآ اَصَابَهُمْ وَالْمُقِيْمِى الصَّلٰوةِۙ وَمِمَّا رَزَقْنٰهُمْ يُنْفِقُوْنَ   ( الحج: ٣٥ )

alladhīna
ٱلَّذِينَ
യാതൊരു കൂട്ടരാണ്
idhā dhukira l-lahu
إِذَا ذُكِرَ ٱللَّهُ
അല്ലാഹുവിനെക്കുറിച്ചു പ്രസ്താവിക്കപ്പെട്ടാല്‍, പറയപ്പെട്ടാല്‍
wajilat
وَجِلَتْ
വിറകൊള്ളും (ഭയപ്പെടും)
qulūbuhum
قُلُوبُهُمْ
അവരുടെ ഹൃദയങ്ങൾ
wal-ṣābirīna
وَٱلصَّٰبِرِينَ
സഹനശാലികളും, ക്ഷമാലുക്കളും
ʿalā mā aṣābahum
عَلَىٰ مَآ أَصَابَهُمْ
തങ്ങള്‍ക്കു ബാധിച്ചതില്‍
wal-muqīmī
وَٱلْمُقِيمِى
നിലനിറുത്തുന്നവരും
l-ṣalati
ٱلصَّلَوٰةِ
നമസ്കാരം
wamimmā razaqnāhum
وَمِمَّا رَزَقْنَٰهُمْ
നാം അവര്‍ക്കു നല്‍കിയതില്‍ നിന്നു
yunfiqūna
يُنفِقُونَ
അവര്‍ ചിലവഴിക്കുകയും ചെയ്യും

അല്ലാഹുവെക്കുറിച്ച് കേള്‍ക്കുമ്പോള്‍ ഹൃദയങ്ങള്‍ ഭയചകിതരാകുന്നവരാണവര്‍. ഏതു വിപത്‌വേളകളിലും ക്ഷമയവലംബിക്കുന്നവരും. നമസ്‌കാരം നിഷ്ഠയോടെ നിര്‍വഹിക്കുന്നവരും നാം നല്‍കിയതില്‍നിന്ന് ചെലവഴിക്കുന്നവരുമാണ്.

തഫ്സീര്‍

وَالْبُدْنَ جَعَلْنٰهَا لَكُمْ مِّنْ شَعَاۤىِٕرِ اللّٰهِ لَكُمْ فِيْهَا خَيْرٌۖ فَاذْكُرُوا اسْمَ اللّٰهِ عَلَيْهَا صَوَاۤفَّۚ فَاِذَا وَجَبَتْ جُنُوْبُهَا فَكُلُوْا مِنْهَا وَاَطْعِمُوا الْقَانِعَ وَالْمُعْتَرَّۗ كَذٰلِكَ سَخَّرْنٰهَا لَكُمْ لَعَلَّكُمْ تَشْكُرُوْنَ   ( الحج: ٣٦ )

wal-bud'na
وَٱلْبُدْنَ
ഒട്ടകങ്ങളെ (ബലിയൊട്ടകങ്ങളെ)
jaʿalnāhā
جَعَلْنَٰهَا
അവയെ നാം ആക്കിയിരിക്കുന്നു
lakum
لَكُم
നിങ്ങള്‍ക്കു
min shaʿāiri l-lahi
مِّن شَعَٰٓئِرِ ٱللَّهِ
അല്ലാഹുവിന്റെ ചിഹ്നങ്ങളില്‍പെട്ടതു
lakum
لَكُمْ
നിങ്ങള്‍ക്കുണ്ട്
fīhā
فِيهَا
അതില്‍
khayrun
خَيْرٌۖ
ഗുണം, നന്മ
fa-udh'kurū
فَٱذْكُرُوا۟
അതിനാല്‍ നിങ്ങള്‍ കീര്‍ത്തനം ചെയ്യുവിന്‍
is'ma l-lahi
ٱسْمَ ٱللَّهِ
അല്ലാഹുവിന്റെ നാമത്തെ
ʿalayhā
عَلَيْهَا
അവയുടെമേല്‍
ṣawāffa
صَوَآفَّۖ
വരികളായി, വരിവരിയായി
fa-idhā wajabat
فَإِذَا وَجَبَتْ
അങ്ങനെ നിലംപതിച്ചാല്‍, വീണാല്‍
junūbuhā
جُنُوبُهَا
അവയുടെ പാര്‍ശ്വങ്ങള്‍, ഭാഗങ്ങള്‍
fakulū
فَكُلُوا۟
അപ്പോള്‍ ഭക്ഷിച്ചുകൊള്ളുക
min'hā
مِنْهَا
അതില്‍നിന്നു
wa-aṭʿimū
وَأَطْعِمُوا۟
ഭക്ഷിക്കാന്‍ കൊടുക്കയും ചെയ്യുവിന്‍
l-qāniʿa
ٱلْقَانِعَ
സംതൃപ്തി അടഞ്ഞുവനു (ചോദിക്കാതെ ഉള്ളതുകൊണ്ടു തൃപ്തിയടഞ്ഞുവനു)
wal-muʿ'tara
وَٱلْمُعْتَرَّۚ
ആഗ്രഹിച്ചുവരുന്നവന്നും, ചോദിച്ചുവരുന്നവന്നും
kadhālika
كَذَٰلِكَ
അപ്രകാരം
sakharnāhā
سَخَّرْنَٰهَا
അതിനെ നാം കീഴ്പെടുത്തിയിരിക്കുന്നു
lakum
لَكُمْ
നിങ്ങള്‍ക്കു
laʿallakum
لَعَلَّكُمْ
നിങ്ങള്‍ ആയേക്കാം, നിങ്ങള്‍ ആകുവാന്‍വേണ്ടി
tashkurūna
تَشْكُرُونَ
കൃതജ്ഞ കാണിക്കും

ബലിയൊട്ടകങ്ങളെ നാം നിങ്ങള്‍ക്കുള്ള ദൈവിക ചിഹ്നങ്ങളിലുള്‍പ്പെടുത്തിയിരിക്കുന്നു. നിശ്ചയമായും നിങ്ങള്‍ക്കവയില്‍ നന്മയുണ്ട്. അതിനാല്‍ നിങ്ങളവയെ അണിയായിനിര്‍ത്തി അല്ലാഹുവിന്റെ പേരുച്ചരിച്ച് ബലിയര്‍പ്പിക്കുക. അങ്ങനെ പാര്‍ശ്വങ്ങളിലേക്ക് അവ വീണുകഴിഞ്ഞാല്‍ നിങ്ങളവയുടെ മാംസം ഭക്ഷിക്കുക. ഉള്ളതുകൊണ്ട് തൃപ്തരായി കഴിയുന്നവനെയും ചോദിച്ചുവരുന്നവനെയും തീറ്റിക്കുക. അവയെ നാം നിങ്ങള്‍ക്ക് ഇവ്വിധം അധീനപ്പെടുത്തിത്തന്നിരിക്കുന്നു. നിങ്ങള്‍ നന്ദി കാണിക്കാനാണിത്.

തഫ്സീര്‍

لَنْ يَّنَالَ اللّٰهَ لُحُوْمُهَا وَلَا دِمَاۤؤُهَا وَلٰكِنْ يَّنَالُهُ التَّقْوٰى مِنْكُمْۗ كَذٰلِكَ سَخَّرَهَا لَكُمْ لِتُكَبِّرُوا اللّٰهَ عَلٰى مَا هَدٰىكُمْ ۗ وَبَشِّرِ الْمُحْسِنِيْنَ   ( الحج: ٣٧ )

lan yanāla
لَن يَنَالَ
എത്തുന്നതല്ലതന്നെ
l-laha
ٱللَّهَ
അല്ലാഹുവിങ്കല്‍
luḥūmuhā
لُحُومُهَا
അവയുടെ മാംസ
walā dimāuhā
وَلَا دِمَآؤُهَا
അവയുടെ രക്തവും (എത്തുക) ഇല്ല
walākin
وَلَٰكِن
പക്ഷെ, എങ്കിലും
yanāluhu
يَنَالُهُ
അവങ്കല്‍ എത്തുന്ന
l-taqwā
ٱلتَّقْوَىٰ
ഭക്തി, ഭയഭക്തി
minkum
مِنكُمْۚ
നിങ്ങളില്‍ നിന്ന്
kadhālika
كَذَٰلِكَ
അപ്രകാരം
sakharahā
سَخَّرَهَا
അവയെ അവന്‍ കീഴ്പെടുത്തിയിരിക്കുന്നു
lakum
لَكُمْ
നിങ്ങള്‍ക്ക്
litukabbirū
لِتُكَبِّرُوا۟
നിങ്ങള്‍ തക്ബീര്‍ (മഹത്വ പ്രകീര്‍ത്തനം) നടത്തുവാന്‍വേണ്ടി, തക്ബീര്‍ മുഴക്കുവാനായി
l-laha
ٱللَّهَ
അല്ലാഹുവിന്
ʿalā mā hadākum
عَلَىٰ مَا هَدَىٰكُمْۗ
അവന്‍ നിങ്ങള്‍ക്ക് മാര്‍ഗ്ഗദര്‍ശനം ചെയ്തതിന്
wabashiri
وَبَشِّرِ
സന്തോഷവാര്‍ത്തയും അറിയിക്കുക
l-muḥ'sinīna
ٱلْمُحْسِنِينَ
സുകൃതവാന്‍മാര്‍ക്ക്, പുണ്യകര്‍മ്മം ചെയ്യുന്നവര്‍ക്ക്

അവയുടെ മാംസമോ രക്തമോ അല്ലാഹുവെ പ്രാപിക്കുന്നില്ല. മറിച്ച് അല്ലാഹുവിലെത്തിച്ചേരുന്നത് നിങ്ങളുടെ ഭക്തിയാണ്. അവന്‍ നിങ്ങള്‍ക്കവയെ അവ്വിധം അധീനപ്പെടുത്തിത്തന്നിരിക്കുന്നു. അല്ലാഹു നിങ്ങളെ നേര്‍വഴിയിലാക്കിയതിന് നിങ്ങളവന്റെ മഹത്വം കീര്‍ത്തിക്കാന്‍ വേണ്ടിയാണത്. സച്ചരിതരെ നീ ശുഭവാര്‍ത്ത അറിയിക്കുക.

തഫ്സീര്‍

۞ اِنَّ اللّٰهَ يُدَافِعُ عَنِ الَّذِيْنَ اٰمَنُوْاۗ اِنَّ اللّٰهَ لَا يُحِبُّ كُلَّ خَوَّانٍ كَفُوْرٍ ࣖ  ( الحج: ٣٨ )

inna l-laha
إِنَّ ٱللَّهَ
നിശ്ചയമായും അല്ലാഹു
yudāfiʿu
يُدَٰفِعُ
തടുക്കുന്നു
ʿani alladhīna āmanū
عَنِ ٱلَّذِينَ ءَامَنُوٓا۟ۗ
വിശ്വസിച്ച കൂട്ടര്‍ക്ക്
inna l-laha
إِنَّ ٱللَّهَ
നിശ്ചയമായും അല്ലാഹു
lā yuḥibbu
لَا يُحِبُّ
അവന്‍ ഇഷ്ടപ്പെടുന്നതല്ല, സ്നേഹിക്കുന്നതല്ല
kulla khawwānin
كُلَّ خَوَّانٍ
എല്ലാ വഞ്ചകനെയും, ചതിയനെയും
kafūrin
كَفُورٍ
നന്ദികെട്ട, നന്ദികെട്ടവനായ

സത്യവിശ്വാസികളെ അല്ലാഹു സംരക്ഷിച്ചുനിര്‍ത്തുകതന്നെ ചെയ്യും. തീര്‍ച്ചയായും നന്ദികെട്ട ചതിയന്മാരെ അവന്‍ ഇഷ്ടപ്പെടുന്നില്ല.

തഫ്സീര്‍

اُذِنَ لِلَّذِيْنَ يُقَاتَلُوْنَ بِاَنَّهُمْ ظُلِمُوْاۗ وَاِنَّ اللّٰهَ عَلٰى نَصْرِهِمْ لَقَدِيْرٌ ۙ  ( الحج: ٣٩ )

udhina
أُذِنَ
അനുവാദം നല്‍കപ്പെട്ടിരിക്കുന്നു
lilladhīna
لِلَّذِينَ
യാതൊരു കൂട്ടര്‍ക്ക്
yuqātalūna
يُقَٰتَلُونَ
അവര്‍ സമരം ചെയ്യപ്പെടുന്നു, അവരോട് യുദ്ധം ചെയ്യപ്പെടുന്നു
bi-annahum ẓulimū
بِأَنَّهُمْ ظُلِمُوا۟ۚ
അവര്‍ അക്രമിക്കപ്പെട്ടിരിക്കുന്നുവെന്നതു കൊണ്ട്
wa-inna l-laha
وَإِنَّ ٱللَّهَ
നിശ്ചയമായും അല്ലാഹു
ʿalā naṣrihim
عَلَىٰ نَصْرِهِمْ
അവരെ സഹായിക്കുവാന്‍
laqadīrun
لَقَدِيرٌ
കഴിവുള്ളവനും തന്നെയാണ്

യുദ്ധത്തിനിരയായവര്‍ക്ക് തിരിച്ചടിക്കാന്‍ അനുവാദം നല്‍കിയിരിക്കുന്നു. കാരണം അവര്‍ മര്‍ദിതരാണ്. ഉറപ്പായും അല്ലാഹു അവരെ സഹായിക്കാന്‍ പോന്നവന്‍ തന്നെ.

തഫ്സീര്‍

ۨالَّذِيْنَ اُخْرِجُوْا مِنْ دِيَارِهِمْ بِغَيْرِ حَقٍّ اِلَّآ اَنْ يَّقُوْلُوْا رَبُّنَا اللّٰهُ ۗوَلَوْلَا دَفْعُ اللّٰهِ النَّاسَ بَعْضَهُمْ بِبَعْضٍ لَّهُدِّمَتْ صَوَامِعُ وَبِيَعٌ وَّصَلَوٰتٌ وَّمَسٰجِدُ يُذْكَرُ فِيْهَا اسْمُ اللّٰهِ كَثِيْرًاۗ وَلَيَنْصُرَنَّ اللّٰهُ مَنْ يَّنْصُرُهٗۗ اِنَّ اللّٰهَ لَقَوِيٌّ عَزِيْزٌ   ( الحج: ٤٠ )

alladhīna ukh'rijū
ٱلَّذِينَ أُخْرِجُوا۟
പുറത്താക്കപ്പെട്ടിട്ടുള്ളവര്‍
min diyārihim
مِن دِيَٰرِهِم
അവരുടെ ഭവന (വാസസ്ഥല) ങ്ങളില്‍നിന്ന്
bighayri ḥaqqin
بِغَيْرِ حَقٍّ
ഒരു ന്യായവും കൂടാതെ
illā an yaqūlū
إِلَّآ أَن يَقُولُوا۟
അവര്‍ പറയുന്നതല്ലാതെ
rabbunā l-lahu
رَبُّنَا ٱللَّهُۗ
ഞങ്ങളുടെ റബ്ബ് അല്ലാഹുവാണ് എന്ന്
walawlā
وَلَوْلَا
ഇല്ലായിരുന്നുവെങ്കില്‍
dafʿu l-lahi
دَفْعُ ٱللَّهِ
അല്ലാഹു തടുക്കല്‍
l-nāsa
ٱلنَّاسَ
മനുഷ്യരെ
baʿḍahum
بَعْضَهُم
അവരില്‍ ചിലരെ
bibaʿḍin
بِبَعْضٍ
ചിലരെക്കൊണ്ട്
lahuddimat
لَّهُدِّمَتْ
പൊളിച്ചു തകര്‍ക്കപ്പെടുമായിരുന്നു
ṣawāmiʿu
صَوَٰمِعُ
സന്യാസിമഠങ്ങള്‍
wabiyaʿun
وَبِيَعٌ
ക്രിസ്തീയ ദേവാലയങ്ങളും
waṣalawātun
وَصَلَوَٰتٌ
ജൂതദേവാലയങ്ങളും
wamasājidu
وَمَسَٰجِدُ
(മുസ്‌ലിം) പള്ളികളും
yudh'karu
يُذْكَرُ
പറയപ്പെടുന്ന, കീര്‍ത്തനം ചെയ്യപ്പെടുന്ന
fīhā
فِيهَا
അവയില്‍വെച്ച്
us'mu l-lahi
ٱسْمُ ٱللَّهِ
അല്ലാഹുവിന്റെ നാമം
kathīran
كَثِيرًاۗ
ധാരാളം
walayanṣuranna l-lahu
وَلَيَنصُرَنَّ ٱللَّهُ
നിശ്ചയമായും അല്ലാഹു സഹായിക്കും
man yanṣuruhu
مَن يَنصُرُهُۥٓۗ
അവനെ സഹായിക്കുന്നവനെ
inna l-laha
إِنَّ ٱللَّهَ
നിശ്ചയമായും അല്ലാഹു
laqawiyyun
لَقَوِىٌّ
ശക്തന്‍ തന്നെ
ʿazīzun
عَزِيزٌ
പ്രതാപശാലിയായ

സ്വന്തം വീടുകളില്‍നിന്ന് അന്യായമായി ഇറക്കപ്പെട്ടവരാണവര്‍. 'ഞങ്ങളുടെ നാഥന്‍ അല്ലാഹുവാണ്' എന്നു പ്രഖ്യാപിച്ചതല്ലാതെ ഒരു തെറ്റുമവര്‍ ചെയ്തിട്ടില്ല. അല്ലാഹു ജനങ്ങളില്‍ ചിലരെ മറ്റുചിലരെക്കൊണ്ട് പ്രതിരോധിക്കുന്നില്ലായെങ്കില്‍ ദൈവനാമം ധാരാളമായി സ്മരിക്കപ്പെടുന്ന സന്ന്യാസിമഠങ്ങളും ചര്‍ച്ചുകളും സെനഗോഗുകളും മുസ്‌ലിംപള്ളികളും തകര്‍ക്കപ്പെടുമായിരുന്നു. തന്നെ സഹായിക്കുന്നവരെ ഉറപ്പായും അല്ലാഹു സഹായിക്കും. അല്ലാഹു സര്‍വശക്തനും ഏറെ പ്രതാപിയും തന്നെ.

തഫ്സീര്‍