Skip to main content

ذٰلِكَ بِاَنَّ اللّٰهَ يُوْلِجُ الَّيْلَ فِى النَّهَارِ وَيُوْلِجُ النَّهَارَ فِى الَّيْلِ وَاَنَّ اللّٰهَ سَمِيْعٌۢ بَصِيْرٌ   ( الحج: ٦١ )

dhālika
ذَٰلِكَ
അതു
bi-anna l-laha
بِأَنَّ ٱللَّهَ
നിശ്ചയമായും അല്ലാഹു ആണെന്നതുകൊണ്ടാണ്
yūliju
يُولِجُ
അവന്‍ കടത്തുന്നു (എന്നതു)
al-layla
ٱلَّيْلَ
രാത്രിയെ
fī l-nahāri
فِى ٱلنَّهَارِ
പകലില്‍
wayūliju
وَيُولِجُ
അവന്‍ കടത്തുകയും ചെയ്യുന്നു
l-nahāra
ٱلنَّهَارَ
പകലിനെ
fī al-layli
فِى ٱلَّيْلِ
രാത്രിയില്‍
wa-anna l-laha
وَأَنَّ ٱللَّهَ
നിശ്ചയമായും അല്ലാഹു ആണെന്നതും
samīʿun
سَمِيعٌۢ
കേള്‍ക്കുന്നവന്‍
baṣīrun
بَصِيرٌ
കാണുന്നവനും

ഇതെന്തുകൊണ്ടെന്നാല്‍, തീര്‍ച്ചയായും അല്ലാഹുവാണ് രാവിനെ പകലിലേക്ക് കടത്തിവിടുന്നത്. പകലിനെ രാവില്‍ പ്രവേശിപ്പിക്കുന്നതും അവന്‍ തന്നെ. തീര്‍ച്ചയായും അല്ലാഹു എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമാകുന്നു.

തഫ്സീര്‍

ذٰلِكَ بِاَنَّ اللّٰهَ هُوَ الْحَقُّ وَاَنَّ مَا يَدْعُوْنَ مِنْ دُوْنِهٖ هُوَ الْبَاطِلُ وَاَنَّ اللّٰهَ هُوَ الْعَلِيُّ الْكَبِيْرُ   ( الحج: ٦٢ )

dhālika
ذَٰلِكَ
അതു
bi-anna l-laha
بِأَنَّ ٱللَّهَ
അല്ലാഹു ആണെന്നതുകൊണ്ടാണ്
huwa l-ḥaqu
هُوَ ٱلْحَقُّ
യഥാര്‍ത്ഥത്തിലുള്ളവന്‍ അവന്‍ തന്നെ
wa-anna mā yadʿūna
وَأَنَّ مَا يَدْعُونَ
അവര്‍ വിളിക്കുന്നതു (പ്രാര്‍ത്ഥിക്കുന്നതു) ആണെന്നതും
min dūnihi
مِن دُونِهِۦ
അവനു പുറമെ, അവനെക്കൂടാതെ
huwa l-bāṭilu
هُوَ ٱلْبَٰطِلُ
അതു തന്നെ നിരര്‍ത്ഥമായതു, അയഥാര്‍ത്ഥമായതു
wa-anna l-laha
وَأَنَّ ٱللَّهَ
അല്ലാഹു ആണെന്നതും
huwa l-ʿaliyu
هُوَ ٱلْعَلِىُّ
അവന്‍ തന്നെ ഉന്നതന്‍
l-kabīru
ٱلْكَبِيرُ
മഹാന്‍, വലിയവന്‍

അല്ലാഹു തന്നെയാണ് നിത്യസത്യം. അവനെക്കൂടാതെ അവര്‍ വിളിച്ചുപ്രാര്‍ഥിക്കുന്നവയൊക്കെയും കേവലം മിഥ്യയാണ്. അല്ലാഹു തന്നെയാണ് അത്യുന്നതനും മഹാനും.

തഫ്സീര്‍

اَلَمْ تَرَ اَنَّ اللّٰهَ اَنْزَلَ مِنَ السَّمَاۤءِ مَاۤءًۖ فَتُصْبِحُ الْاَرْضُ مُخْضَرَّةًۗ اِنَّ اللّٰهَ لَطِيْفٌ خَبِيْرٌ ۚ  ( الحج: ٦٣ )

alam tara
أَلَمْ تَرَ
നീ കണ്ടില്ലേ
anna l-laha
أَنَّ ٱللَّهَ
നിശ്ചയമായും അല്ലാഹു
anzala
أَنزَلَ
ഇറക്കിയിരിക്കുന്നു എന്ന്
mina l-samāi
مِنَ ٱلسَّمَآءِ
ആകാശത്തു നിന്ന്
māan
مَآءً
വെള്ളം (മഴ)
fatuṣ'biḥu
فَتُصْبِحُ
എന്നിട്ടു ആയിത്തീരുന്നു
l-arḍu
ٱلْأَرْضُ
ഭൂമി
mukh'ḍarratan
مُخْضَرَّةًۗ
പച്ചപിടിച്ചതു
inna l-laha
إِنَّ ٱللَّهَ
നിശ്ചയമായും അല്ലാഹു
laṭīfun
لَطِيفٌ
സസൂക്ഷ്മനാണ്, സൂക്ഷ്മജ്ഞനാണ്, വളരെ സൗമ്യമുള്ളവനാണ്
khabīrun
خَبِيرٌ
സൂക്ഷ്മജ്ഞാനി, സൂക്ഷ്മമായി അറിയുന്നവന്‍

നീ കാണുന്നില്ലേ; അല്ലാഹു മാനത്തുനിന്ന് മഴ പെയ്യിക്കുന്നത്? അതുവഴി ഭൂമി പച്ചപ്പുള്ളതായിത്തീരുന്നു. അല്ലാഹു എല്ലാം സൂക്ഷ്മമായി അറിയുന്നവനും തിരിച്ചറിവുള്ളവനുമാണ്.

തഫ്സീര്‍

لَهٗ مَا فِى السَّمٰوٰتِ وَمَا فِى الْاَرْضِۗ وَاِنَّ اللّٰهَ لَهُوَ الْغَنِيُّ الْحَمِيْدُ ࣖ  ( الحج: ٦٤ )

lahu
لَّهُۥ
അവന്റേതാണ്
mā fī l-samāwāti
مَا فِى ٱلسَّمَٰوَٰتِ
ആകാശങ്ങളിലുള്ളത്
wamā fī l-arḍi
وَمَا فِى ٱلْأَرْضِۗ
ഭൂമിയിലുള്ളതും
wa-inna l-laha
وَإِنَّ ٱللَّهَ
നിശ്ചയമായും അല്ലാഹു
lahuwa
لَهُوَ
അവന്‍ തന്നെയാണ്
l-ghaniyu
ٱلْغَنِىُّ
നിരാശ്രയന്‍, ഐശ്വര്യവാന്‍
l-ḥamīdu
ٱلْحَمِيدُ
സ്തുത്യാര്‍ഹന്‍

ആകാശഭൂമികളിലുള്ളതെല്ലാം അവന്റെതാണ്. അല്ലാഹു അന്യാശ്രയം ആവശ്യമില്ലാത്തവനാണ്. സ്തുത്യര്‍ഹനും.

തഫ്സീര്‍

اَلَمْ تَرَ اَنَّ اللّٰهَ سَخَّرَ لَكُمْ مَّا فِى الْاَرْضِ وَالْفُلْكَ تَجْرِيْ فِى الْبَحْرِ بِاَمْرِهٖۗ وَيُمْسِكُ السَّمَاۤءَ اَنْ تَقَعَ عَلَى الْاَرْضِ اِلَّا بِاِذْنِهٖۗ اِنَّ اللّٰهَ بِالنَّاسِ لَرَءُوْفٌ رَّحِيْمٌ   ( الحج: ٦٥ )

alam tara
أَلَمْ تَرَ
നീ കണ്ടില്ലേ
anna l-laha
أَنَّ ٱللَّهَ
നിശ്ചയമായും അല്ലാഹു
sakhara lakum
سَخَّرَ لَكُم
നിങ്ങള്‍ക്കു കീഴ്പ്പെടുത്തിത്തന്നിരിക്കുന്നു (എന്നു)
mā fī l-arḍi
مَّا فِى ٱلْأَرْضِ
ഭൂമിയിലുള്ളതു
wal-ful'ka
وَٱلْفُلْكَ
കപ്പലിലും
tajrī
تَجْرِى
അതു നടക്കുന്നു, സഞ്ചരിക്കുന്നു
fī l-baḥri
فِى ٱلْبَحْرِ
സമുദ്രത്തില്‍, കടലില്‍
bi-amrihi
بِأَمْرِهِۦ
അവന്റെ കല്‍പനയനുസരിച്ചു
wayum'siku
وَيُمْسِكُ
അവന്‍ പിടിച്ചുനിറുത്തുകയും ചെയ്യുന്നു
l-samāa
ٱلسَّمَآءَ
ആകാശത്തെ
an taqaʿa
أَن تَقَعَ
അതു വീണുപോകുന്നതിനു
ʿalā l-arḍi
عَلَى ٱلْأَرْضِ
ഭൂമിയുടെമേല്‍
illā bi-idh'nihi
إِلَّا بِإِذْنِهِۦٓۗ
അവന്റെ അനുമതി (കല്‍പന) പ്രകാരമല്ലാതെ
inna l-laha
إِنَّ ٱللَّهَ
നിശ്ചയമായും അല്ലാഹു
bil-nāsi
بِٱلنَّاسِ
മനുഷ്യരോട്
laraūfun
لَرَءُوفٌ
വളരെ കൃപയുള്ളവന്‍തന്നെ
raḥīmun
رَّحِيمٌ
കരുണാനിധിയാണ്

നീ കാണുന്നില്ലേ; അല്ലാഹു നിങ്ങള്‍ക്ക് ഈ ഭൂമിയിലുള്ളതൊക്കെയും അധീനപ്പെടുത്തിത്തന്നിരിക്കുന്നു; അവന്റെ ഹിതമനുസരിച്ച് കടലില്‍ സഞ്ചരിക്കുന്ന കപ്പലും. തന്റെ അനുമതിയില്ലാതെ ഭൂമിക്കുമേല്‍ വീണുപോകാത്തവിധം വാനലോകത്തെ പിടിച്ചുനിര്‍ത്തുന്നതും അവനാണ്. തീര്‍ച്ചയായും അല്ലാഹു മനുഷ്യരോട് ഏറെ കൃപയുള്ളവനും പരമ കാരുണികനുമാണ്.

തഫ്സീര്‍

وَهُوَ الَّذِيْٓ اَحْيَاكُمْ ۖ ثُمَّ يُمِيْتُكُمْ ثُمَّ يُحْيِيْكُمْۗ اِنَّ الْاِنْسَانَ لَكَفُوْرٌ   ( الحج: ٦٦ )

wahuwa
وَهُوَ
അവന്‍, അവനത്രെ
alladhī aḥyākum
ٱلَّذِىٓ أَحْيَاكُمْ
നിങ്ങളെ ജീവിപ്പിച്ചവനാണ്, ജീവിപ്പിച്ചവന്‍
thumma yumītukum
ثُمَّ يُمِيتُكُمْ
പിന്നെ അവന്‍ നിങ്ങളെ മരിപ്പിക്കുന്നു
thumma yuḥ'yīkum
ثُمَّ يُحْيِيكُمْۗ
പിന്നെ അവന്‍ നിങ്ങളെ ജീവിപ്പിക്കുന്നു
inna l-insāna
إِنَّ ٱلْإِنسَٰنَ
നിശ്ചയമായും മനുഷ്യന്‍
lakafūrun
لَكَفُورٌ
നന്ദികെട്ടവന്‍തന്നെ, കൃതഘ്നന്‍ തന്നെ

അവനാണ് നിങ്ങളെ ജീവിപ്പിച്ചത്. ഇനിയവന്‍ നിങ്ങളെ മരിപ്പിക്കും. പിന്നെ വീണ്ടും ജീവിപ്പിക്കും. തീര്‍ച്ചയായും മനുഷ്യന്‍ വളരെയേറെ നന്ദികെട്ടവനാണ്.

തഫ്സീര്‍

لِكُلِّ اُمَّةٍ جَعَلْنَا مَنْسَكًا هُمْ نَاسِكُوْهُ فَلَا يُنَازِعُنَّكَ فِى الْاَمْرِ وَادْعُ اِلٰى رَبِّكَۗ اِنَّكَ لَعَلٰى هُدًى مُّسْتَقِيْمٍ   ( الحج: ٦٧ )

likulli ummatin
لِّكُلِّ أُمَّةٍ
എല്ലാ സമുദായത്തിനും
jaʿalnā
جَعَلْنَا
നാം ഏര്‍പ്പെടുത്തിയിരിക്കുന്നു, ഉണ്ടാക്കിയിരിക്കുന്നു
mansakan
مَنسَكًا
ഒരു കര്‍മ്മാനുഷ്ഠാനമുറ, കര്‍മ്മമുറ
hum
هُمْ
അവര്‍
nāsikūhu
نَاسِكُوهُۖ
അതു അനുഷ്ഠിക്കുന്നവരാണ്
falā yunāziʿunnaka
فَلَا يُنَٰزِعُنَّكَ
ആകയാല്‍ അവര്‍ നിന്നോടു വഴക്കടിക്കാതിരുന്നുകൊള്ളട്ടെ
fī l-amri
فِى ٱلْأَمْرِۚ
കാര്യത്തില്‍
wa-ud'ʿu
وَٱدْعُ
നീ വിളിച്ചുകൊള്ളുക, ക്ഷണിക്കുക
ilā rabbika
إِلَىٰ رَبِّكَۖ
നിന്റെ രക്ഷിതാവിങ്കലേക്ക്
innaka
إِنَّكَ
നിശ്ചയമായും നീ
laʿalā hudan
لَعَلَىٰ هُدًى
സന്മാര്‍ഗ്ഗത്തില്‍തന്നെ
mus'taqīmin
مُّسْتَقِيمٍ
ചൊവ്വായ, നേരായ

എല്ലാ ഓരോ സമുദായത്തിനും നാം ഓരോതരം ആരാധനാരീതി നിശ്ചയിച്ചിട്ടുണ്ട്. അവരതനുഷ്ഠിച്ചുപോരുന്നു. അതിനാല്‍ ഇക്കാര്യത്തില്‍ അവരാരും നിന്നോട് കലഹിക്കാതിരിക്കട്ടെ. നീയവരെ നിന്റെ നാഥങ്കലേക്ക് ക്ഷണിച്ചുകൊള്ളുക. തീര്‍ച്ചയായും നീ വളവൊട്ടുമില്ലാത്ത നേര്‍വഴിയില്‍ തന്നെയാണ്.

തഫ്സീര്‍

وَاِنْ جَادَلُوْكَ فَقُلِ اللّٰهُ اَعْلَمُ بِمَا تَعْمَلُوْنَ   ( الحج: ٦٨ )

wa-in jādalūka
وَإِن جَٰدَلُوكَ
അവര്‍ നിന്നോട് തര്‍ക്കിച്ചാല്‍
faquli
فَقُلِ
അപ്പോള്‍ നീ പറയുക
l-lahu aʿlamu
ٱللَّهُ أَعْلَمُ
അല്ലാഹു ഏറ്റവും (നല്ലവണ്ണം) അറിയുന്നവനാണ്
bimā taʿmalūna
بِمَا تَعْمَلُونَ
നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ചു

അവര്‍ നിന്നോട് തര്‍ക്കിക്കുന്നുവെങ്കില്‍ പറയുക: നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റിയെല്ലാം നന്നായറിയുന്നവനാണ് അല്ലാഹു.

തഫ്സീര്‍

اَللّٰهُ يَحْكُمُ بَيْنَكُمْ يَوْمَ الْقِيٰمَةِ فِيْمَا كُنْتُمْ فِيْهِ تَخْتَلِفُوْنَ   ( الحج: ٦٩ )

al-lahu yaḥkumu
ٱللَّهُ يَحْكُمُ
അല്ലാഹു വിധിച്ചുകൊള്ളും
baynakum
بَيْنَكُمْ
നിങ്ങള്‍ക്കിടയില്‍
yawma l-qiyāmati
يَوْمَ ٱلْقِيَٰمَةِ
ഖിയാമത്തുനാളില്‍
fīmā
فِيمَا
യാതൊന്നില്‍, യാതൊരു കാര്യത്തില്‍
kuntum fīhi
كُنتُمْ فِيهِ
അതില്‍ നിങ്ങളായിരിക്കുന്നു
takhtalifūna
تَخْتَلِفُونَ
ഭിന്നിച്ചുകൊണ്ടിരിക്കും, ഭിന്നിക്കുന്ന(വര്‍)

നിങ്ങള്‍ ഭിന്നിച്ചകന്നുകൊണ്ടിരിക്കുന്ന വിഷയങ്ങളിലെല്ലാം ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ അല്ലാഹു നിങ്ങള്‍ക്കിടയില്‍ തീര്‍പ്പുകല്‍പിക്കും.

തഫ്സീര്‍

اَلَمْ تَعْلَمْ اَنَّ اللّٰهَ يَعْلَمُ مَا فِى السَّمَاۤءِ وَالْاَرْضِۗ اِنَّ ذٰلِكَ فِيْ كِتٰبٍۗ اِنَّ ذٰلِكَ عَلَى اللّٰهِ يَسِيْرٌ   ( الحج: ٧٠ )

alam taʿlam
أَلَمْ تَعْلَمْ
നിനക്കറിഞ്ഞുകൂടേ, നീ അറിയുന്നില്ലേ
anna l-laha
أَنَّ ٱللَّهَ
നിശ്ചയമായും അല്ലാഹു
yaʿlamu
يَعْلَمُ
അറിയുന്നു (എന്നു)
mā fī l-samāi
مَا فِى ٱلسَّمَآءِ
ആകാശത്തിലുള്ളതു
wal-arḍi
وَٱلْأَرْضِۗ
ഭൂമിയിലും
inna dhālika
إِنَّ ذَٰلِكَ
നിശ്ചയമായും അതു
fī kitābin
فِى كِتَٰبٍۚ
ഒരു ഗ്രന്ഥത്തിലുണ്ട്, രേഖയിലുണ്ട്
inna dhālika
إِنَّ ذَٰلِكَ
നിശ്ചയമായും അതു
ʿalā l-lahi
عَلَى ٱللَّهِ
അല്ലാഹുവിന്
yasīrun
يَسِيرٌ
നിസ്സാരമാണ്, എളിയ കാര്യമാണ്

നിനക്കറിഞ്ഞുകൂടേ; ആകാശഭൂമികളിലുള്ളതെല്ലാം അല്ലാഹുവിന്ന് നന്നായറിയാമെന്ന്. തീര്‍ച്ചയായും അതൊക്കെയും ഒരു മൂല പ്രമാണത്തിലുണ്ട്. അതെല്ലാം അല്ലാഹുവിന് ഏറെ എളുപ്പമാണ്.

തഫ്സീര്‍