Skip to main content

اِنِّيْ جَزَيْتُهُمُ الْيَوْمَ بِمَا صَبَرُوْٓاۙ اَنَّهُمْ هُمُ الْفَاۤىِٕزُوْنَ  ( المؤمنون: ١١١ )

innī
إِنِّى
നിശ്ചയമായും ഞാന്‍
jazaytuhumu
جَزَيْتُهُمُ
അവര്‍ക്കു പ്രതിഫലം നല്‍കി
l-yawma
ٱلْيَوْمَ
ഇന്നു
bimā ṣabarū
بِمَا صَبَرُوٓا۟
അവര്‍ ക്ഷമ സ്വീകരിച്ചതുകൊണ്ടു, സഹിച്ചതുകൊണ്ടു
annahum
أَنَّهُمْ
അവര്‍ ആണെന്നു
humu l-fāizūna
هُمُ ٱلْفَآئِزُونَ
ഭാഗ്യവാന്മാര്‍ (വിജയികള്‍) അവര്‍തന്നെ (എന്നു)

അവര്‍ നന്നായി ക്ഷമിച്ചു. അതിനാല്‍ നാമിതാ ഇന്ന് അവര്‍ക്ക് പ്രതിഫലം നല്‍കിയിരിക്കുന്നു. തീര്‍ച്ചയായും അവര്‍ തന്നെയാണ് വിജയംവരിച്ചവര്‍.

തഫ്സീര്‍

قٰلَ كَمْ لَبِثْتُمْ فِى الْاَرْضِ عَدَدَ سِنِيْنَ  ( المؤمنون: ١١٢ )

qāla
قَٰلَ
അവന്‍ പറയും
kam labith'tum
كَمْ لَبِثْتُمْ
നിങ്ങള്‍ എത്ര താമസിച്ചു
fī l-arḍi
فِى ٱلْأَرْضِ
ഭൂമിയില്‍
ʿadada sinīna
عَدَدَ سِنِينَ
എണ്ണം, കൊല്ലങ്ങള്‍, കൊല്ലങ്ങളുടെ എണ്ണം

അല്ലാഹു ചോദിക്കും: ''നിങ്ങള്‍ ഭൂമിയില്‍ എത്രകൊല്ലം താമസിച്ചു?''

തഫ്സീര്‍

قَالُوْا لَبِثْنَا يَوْمًا اَوْ بَعْضَ يَوْمٍ فَسْـَٔلِ الْعَاۤدِّيْنَ   ( المؤمنون: ١١٣ )

qālū
قَالُوا۟
അവര്‍ പറയും
labith'nā
لَبِثْنَا
ഞങ്ങള്‍ താമസിച്ചു, പാര്‍ത്തു
yawman
يَوْمًا
ഒരു ദിവസം
aw
أَوْ
അല്ലെങ്കില്‍
baʿḍa yawmin
بَعْضَ يَوْمٍ
ഒരു ദിവസത്തിന്റെ കുറച്ചുഭാഗം
fasali
فَسْـَٔلِ
എന്നാല്‍ ചോദിച്ചുകൊള്ളുക
l-ʿādīna
ٱلْعَآدِّينَ
എണ്ണിയവരോട്, എണ്ണം കണക്കാക്കിയവരോട്

അവര്‍ പറയും: ''ഞങ്ങള്‍ ഒരു ദിവസം താമസിച്ചുകാണും. അല്ലെങ്കില്‍ ഒരു ദിവസത്തിന്റെ അല്‍പഭാഗം. എണ്ണിക്കണക്കാക്കുന്നവരോട് നീയൊന്ന് ചോദിച്ചുനോക്കൂ.''

തഫ്സീര്‍

قٰلَ اِنْ لَّبِثْتُمْ اِلَّا قَلِيْلًا لَّوْ اَنَّكُمْ كُنْتُمْ تَعْلَمُوْنَ  ( المؤمنون: ١١٤ )

qāla
قَٰلَ
അവന്‍ പറയും
in labith'tum
إِن لَّبِثْتُمْ
നിങ്ങള്‍ താമസിച്ചിട്ടില്ല
illā qalīlan
إِلَّا قَلِيلًاۖ
അല്‍പമല്ലാതെ
law annakum
لَّوْ أَنَّكُمْ
നിങ്ങള്‍ ആയിരുന്നുവെങ്കില്‍
kuntum taʿlamūna
كُنتُمْ تَعْلَمُونَ
നിങ്ങള്‍ക്ക് അറിയുമായിരുന്നു (എങ്കില്‍)

അല്ലാഹു പറയും: ''സത്യത്തില്‍ നിങ്ങള്‍ അല്‍പകാലം മാത്രമേ താമസിച്ചിട്ടുള്ളൂ. ഇക്കാര്യം നിങ്ങള്‍ അന്ന് മനസ്സിലാക്കിയിരുന്നെങ്കില്‍.

തഫ്സീര്‍

اَفَحَسِبْتُمْ اَنَّمَا خَلَقْنٰكُمْ عَبَثًا وَّاَنَّكُمْ اِلَيْنَا لَا تُرْجَعُوْنَ  ( المؤمنون: ١١٥ )

afaḥasib'tum
أَفَحَسِبْتُمْ
അപ്പോള്‍ നിങ്ങള്‍ കണക്കാക്കിയോ, വിചാരിച്ചിരിക്കുകയാണോ
annamā khalaqnākum
أَنَّمَا خَلَقْنَٰكُمْ
നിശ്ചയമായും നാം നിങ്ങളെ സൃഷ്ടിച്ചിരിക്കയാണെന്നു
ʿabathan
عَبَثًا
വൃഥാ, വെറുതെ
wa-annakum
وَأَنَّكُمْ
നിങ്ങള്‍ ആണെന്നും
ilaynā
إِلَيْنَا
നമ്മുടെ അടുക്കലേക്കു
lā tur'jaʿūna
لَا تُرْجَعُونَ
നിങ്ങള്‍ മടക്കപ്പെടുകയില്ല (എന്നും)

''നിങ്ങളെ നാം വെറുതെ സൃഷ്ടിച്ചതാണെന്നും നിങ്ങള്‍ നമ്മുടെയടുത്തേക്ക് മടക്കപ്പെടുകയില്ലെന്നുമാണോ നിങ്ങള്‍ കരുതിയിരുന്നത്?''

തഫ്സീര്‍

فَتَعٰلَى اللّٰهُ الْمَلِكُ الْحَقُّۚ لَآ اِلٰهَ اِلَّا هُوَۚ رَبُّ الْعَرْشِ الْكَرِيْمِ  ( المؤمنون: ١١٦ )

fataʿālā
فَتَعَٰلَى
എന്നാല്‍ അത്യുന്നതനാകുന്നു
l-lahu
ٱللَّهُ
അല്ലാഹു
l-maliku
ٱلْمَلِكُ
രാജാവായ
l-ḥaqu
ٱلْحَقُّۖ
യഥാര്‍ത്ഥത്തിലുള്ളവനായ, സ്ഥിരമായുള്ളവനായ
lā ilāha
لَآ إِلَٰهَ
ഒരു ഇലാഹും (ആരാധ്യനും) ഇല്ല
illā huwa
إِلَّا هُوَ
അവനല്ലാതെ
rabbu l-ʿarshi
رَبُّ ٱلْعَرْشِ
അര്‍ശിന്റെ നാഥനാണ്
l-karīmi
ٱلْكَرِيمِ
ബഹുമാനപ്പെട്ട

എന്നാല്‍ അല്ലാഹു അത്യുന്നതനാണ്. അവനാണ് യഥാര്‍ഥ രാജാവ്. അവനല്ലാതെ ദൈവമില്ല. മഹത്തായ സിംഹാസനത്തിന്നുടമയാണവന്‍.

തഫ്സീര്‍

وَمَنْ يَّدْعُ مَعَ اللّٰهِ اِلٰهًا اٰخَرَ لَا بُرْهَانَ لَهٗ بِهٖۙ فَاِنَّمَا حِسَابُهٗ عِنْدَ رَبِّهٖۗ اِنَّهٗ لَا يُفْلِحُ الْكٰفِرُوْنَ  ( المؤمنون: ١١٧ )

waman yadʿu
وَمَن يَدْعُ
ആരെങ്കിലും വിളിച്ചാല്‍, പ്രാര്‍ത്ഥിച്ചാല്‍
maʿa l-lahi
مَعَ ٱللَّهِ
അല്ലാഹുവോടൊപ്പം
ilāhan ākhara
إِلَٰهًا ءَاخَرَ
വേറെ ഇലാഹിനെ
lā bur'hāna
لَا بُرْهَٰنَ
രേഖയില്ല, തെളിവില്ല
lahu
لَهُۥ
അവന്
bihi
بِهِۦ
അതിന്
fa-innamā ḥisābuhu
فَإِنَّمَا حِسَابُهُۥ
എന്നാല്‍ അവന്റെ വിചാരണ
ʿinda rabbihi
عِندَ رَبِّهِۦٓۚ
അവന്റെ റബ്ബിന്റെ അടുക്കല്‍ തന്നെയായിരിക്കും
innahu
إِنَّهُۥ
നിശ്ചയമായും അത് (കാര്യം)
lā yuf'liḥu
لَا يُفْلِحُ
വിജയിക്കുകയില്ല
l-kāfirūna
ٱلْكَٰفِرُونَ
അവിശ്വാസികള്‍

ഒരുവിധ തെളിവോ ന്യായമോ ഇല്ലാതെ ആരെങ്കിലും അല്ലാഹുവോടൊപ്പം വേറെ ഏതെങ്കിലും ദൈവത്തെ വിളിച്ചുപ്രാര്‍ഥിക്കുന്നുവെങ്കില്‍ അവന്റെ വിചാരണ തന്റെ നാഥന്റെ അടുത്തുവെച്ചുതന്നെയായിരിക്കും. തീര്‍ച്ചയായും സത്യനിഷേധികള്‍ വിജയം വരിക്കുകയില്ല.

തഫ്സീര്‍

وَقُلْ رَّبِّ اغْفِرْ وَارْحَمْ وَاَنْتَ خَيْرُ الرّٰحِمِيْنَ ࣖ  ( المؤمنون: ١١٨ )

waqul
وَقُل
പറയുക
rabbi
رَّبِّ
റബ്ബേ, രക്ഷിതാവേ
igh'fir
ٱغْفِرْ
പൊറുത്തുതരേണമേ
wa-ir'ḥam
وَٱرْحَمْ
കരുണയും ചെയ്യേണമേ
wa-anta
وَأَنتَ
നീയാകട്ടെ
khayru l-rāḥimīna
خَيْرُ ٱلرَّٰحِمِينَ
കരുണ ചെയ്യുന്നവരില്‍ ഏറ്റവും ഉത്തമനാണ്

പറയുക: എന്റെ നാഥാ, എനിക്കു നീ പൊറുത്തുതരേണമേ. എന്നോട് കരുണകാണിക്കേണമേ! നീ കരുണകാണിക്കുന്നവരില്‍ അത്യുത്തമനാണല്ലോ.

തഫ്സീര്‍