Skip to main content

وَمَنْ تَابَ وَعَمِلَ صَالِحًا فَاِنَّهٗ يَتُوْبُ اِلَى اللّٰهِ مَتَابًا   ( الفرقان: ٧١ )

waman tāba
وَمَن تَابَ
ആര്‍ പശ്ചാത്തപിച്ചുവോ
waʿamila
وَعَمِلَ
പ്രവര്‍ത്തിക്കുകയും ചെയ്തു
ṣāliḥan
صَٰلِحًا
നല്ലതു, സല്‍ക്കര്‍മ്മം
fa-innahu
فَإِنَّهُۥ
എന്നാല്‍ നിശ്ചയമായും അവന്‍
yatūbu
يَتُوبُ
പശ്ചാത്തപിക്കുന്നു, മടങ്ങുന്നു
ilā l-lahi
إِلَى ٱللَّهِ
അല്ലാഹുവിങ്കലേക്കു
matāban
مَتَابًا
ഒരു പശ്ചാത്താപം, മടക്കം (ശരിയായ മടക്കം)

ആരെങ്കിലും പശ്ചാത്തപിക്കുകയും സല്‍ക്കര്‍മം പ്രവര്‍ത്തിക്കുകയുമാണെങ്കില്‍ അവന്‍ അല്ലാഹുവിങ്കലേക്ക് യഥാവിധി മടങ്ങിച്ചെല്ലുകയാണ് ചെയ്യുന്നത്.

തഫ്സീര്‍

وَالَّذِيْنَ لَا يَشْهَدُوْنَ الزُّوْرَۙ وَاِذَا مَرُّوْا بِاللَّغْوِ مَرُّوْا كِرَامًا   ( الفرقان: ٧٢ )

wa-alladhīna
وَٱلَّذِينَ
യാതൊരു കൂട്ടരുമാണ്
lā yashhadūna
لَا يَشْهَدُونَ
അവര്‍ സാക്ഷിയാവുകയില്ല, സാക്ഷി നില്‍ക്കുകയില്ല
l-zūra
ٱلزُّورَ
കൃത്രിമത്തിന്, കള്ളത്തിന് (കള്ളസാക്ഷ്യം)
wa-idhā marrū
وَإِذَا مَرُّوا۟
അവര്‍ പോയാല്‍, നടന്നാല്‍
bil-laghwi
بِٱللَّغْوِ
വ്യര്‍ത്ഥത്തിനരികെ, അനാവശ്യത്തിനരികെ
marrū
مَرُّوا۟
അവര്‍ പോകുന്നതാണ്, നടക്കുന്നതാണ്
kirāman
كِرَامًا
മാന്യന്‍മാരായിട്ട്

കള്ളസാക്ഷ്യം പറയാത്തവരാണവര്‍. അനാവശ്യം നടക്കുന്നിടത്തൂടെ പോകേണ്ടിവന്നാല്‍ അതിലിടപെടാതെ മാന്യമായി കടന്നുപോകുന്നവരും.

തഫ്സീര്‍

وَالَّذِيْنَ اِذَا ذُكِّرُوْا بِاٰيٰتِ رَبِّهِمْ لَمْ يَخِرُّوْا عَلَيْهَا صُمًّا وَّعُمْيَانًا   ( الفرقان: ٧٣ )

wa-alladhīna
وَٱلَّذِينَ
യാതൊരു കൂട്ടരുമാണു
idhā dhukkirū
إِذَا ذُكِّرُوا۟
അവര്‍ക്കു ഉല്‍ബോധനം ചെയ്യപ്പെട്ടാല്‍, ഓര്‍മ്മിപ്പിക്കപ്പെട്ടാല്‍
biāyāti
بِـَٔايَٰتِ
ആയത്തുകള്‍ (വേദവാക്യങ്ങള്‍) കൊണ്ടു, ലക്ഷ്യങ്ങള്‍കൊണ്ടു, ദൃഷ്ടാന്തങ്ങള്‍ മുഖേന
rabbihim
رَبِّهِمْ
അവരുടെ റബ്ബിന്റെ
lam yakhirrū
لَمْ يَخِرُّوا۟
അവര്‍ വീഴുകയില്ല, നിലംപതിക്കയില്ല
ʿalayhā
عَلَيْهَا
അതിനു മീതെ
ṣumman
صُمًّا
ബധിരന്‍മാരായി
waʿum'yānan
وَعُمْيَانًا
അന്ധന്‍മാരായും

തങ്ങളുടെ നാഥന്റെ വചനങ്ങളിലൂടെ ഉദ്‌ബോധനം നല്‍കിയാല്‍ ബധിരരും അന്ധരുമായി അതിന്മേല്‍ വീഴാത്തവരും.

തഫ്സീര്‍

وَالَّذِيْنَ يَقُوْلُوْنَ رَبَّنَا هَبْ لَنَا مِنْ اَزْوَاجِنَا وَذُرِّيّٰتِنَا قُرَّةَ اَعْيُنٍ وَّاجْعَلْنَا لِلْمُتَّقِيْنَ اِمَامًا   ( الفرقان: ٧٤ )

wa-alladhīna
وَٱلَّذِينَ
യാതൊരു കൂട്ടരും
yaqūlūna
يَقُولُونَ
അവര്‍ പറയും
rabbanā
رَبَّنَا
ഞങ്ങളുടെ റബ്ബേ
hab lanā
هَبْ لَنَا
ഞങ്ങള്‍ക്കു പ്രദാനം ചെയ്യണേ
min azwājinā
مِنْ أَزْوَٰجِنَا
ഞങ്ങളുടെ ഭാര്യമാരില്‍ നിന്നും
wadhurriyyātinā
وَذُرِّيَّٰتِنَا
ഞങ്ങളുടെ സന്തതികളില്‍ നിന്നും
qurrata aʿyunin
قُرَّةَ أَعْيُنٍ
കണ്‍കുളിര്‍മ്മ (മനസ്സന്തോഷം)
wa-ij'ʿalnā
وَٱجْعَلْنَا
ഞങ്ങളെ ആക്കുകയും വേണമേ
lil'muttaqīna
لِلْمُتَّقِينَ
ഭയഭക്തന്‍മാര്‍ക്കു, സൂക്ഷ്മതയുള്ളവര്‍ക്കു
imāman
إِمَامًا
മുമ്പന്‍മാര്‍, നേതാക്കള്‍ (മാതൃക)

അവരിങ്ങനെ പ്രാര്‍ഥിക്കുന്നവരുമാണ്: ''ഞങ്ങളുടെ നാഥാ, ഞങ്ങളുടെ ഇണകളില്‍നിന്നും സന്തതികളില്‍നിന്നും ഞങ്ങള്‍ക്കു നീ കണ്‍കുളിര്‍മ നല്‍കേണമേ. ഭക്തിപുലര്‍ത്തുന്നവര്‍ക്ക് ഞങ്ങളെ നീ മാതൃകയാക്കേണമേ.''

തഫ്സീര്‍

اُولٰۤىِٕكَ يُجْزَوْنَ الْغُرْفَةَ بِمَا صَبَرُوْا وَيُلَقَّوْنَ فِيْهَا تَحِيَّةً وَّسَلٰمًا ۙ  ( الفرقان: ٧٥ )

ulāika
أُو۟لَٰٓئِكَ
അക്കൂട്ടര്‍, അവര്‍
yuj'zawna
يُجْزَوْنَ
അവര്‍ക്കു പ്രതിഫലം നല്‍കപ്പെടും
l-ghur'fata
ٱلْغُرْفَةَ
ഉന്നതമാളിക, മണിമാടം
bimā ṣabarū
بِمَا صَبَرُوا۟
അവര്‍ സഹിച്ചതുകൊണ്ടു, ക്ഷമിച്ചതു നിമിത്തം
wayulaqqawna
وَيُلَقَّوْنَ
അവര്‍ എതിരേല്‍ക്കപ്പെടുകയും ചെയ്യും, കാണിച്ചുകൊടുക്കപ്പെടും
fīhā
فِيهَا
അതില്‍വെച്ചു
taḥiyyatan
تَحِيَّةً
അഭിവാദ്യത്തോടെ, കാഴ്ചയായി, ഉപചാരം
wasalāman
وَسَلَٰمًا
സമാധാനസന്ദേശമായും, സലാമോടും, ശാന്തിയും

അത്തരക്കാര്‍ക്ക് തങ്ങള്‍ ക്ഷമിച്ചതിന്റെ പേരില്‍ സ്വര്‍ഗത്തിലെ ഉന്നതസ്ഥാനങ്ങള്‍ പ്രതിഫലമായി നല്‍കും. അഭിവാദ്യത്തോടെയും സമാധാനാശംസകളോടെയുമാണ് അവരെയവിടെ സ്വീകരിക്കുക.

തഫ്സീര്‍

خٰلِدِيْنَ فِيْهَاۗ حَسُنَتْ مُسْتَقَرًّا وَّمُقَامًا   ( الفرقان: ٧٦ )

khālidīna
خَٰلِدِينَ
നിത്യവാസികളായ നിലയില്‍, ശാശ്വതരായിട്ടു
fīhā
فِيهَاۚ
അതില്‍
ḥasunat
حَسُنَتْ
വളരെ നല്ലതാണു, എത്ര നല്ലതു
mus'taqarran
مُسْتَقَرًّا
താവളം, ഭവനം
wamuqāman
وَمُقَامًا
പാര്‍പ്പിടവും

അവരവിടെ നിത്യവാസികളായിരിക്കും. എത്ര നല്ല താവളം! എത്ര നല്ല വാസസ്ഥലം!

തഫ്സീര്‍

قُلْ مَا يَعْبَؤُا بِكُمْ رَبِّيْ لَوْلَا دُعَاۤؤُكُمْۚ فَقَدْ كَذَّبْتُمْ فَسَوْفَ يَكُوْنُ لِزَامًا ࣖ  ( الفرقان: ٧٧ )

qul
قُلْ
പറയുക
mā yaʿba-u
مَا يَعْبَؤُا۟
എന്തു വകവെക്കുവാനാണ്, വില കല്‍പിക്കുവാനാണ്, പരിഗണിക്കുവാനാണ്, വകവെക്കുകയില്ല, വിലവെക്കുകയില്ല
bikum
بِكُمْ
നിങ്ങളെപ്പറ്റി
rabbī
رَبِّى
എന്റെ റബ്ബ്
lawlā duʿāukum
لَوْلَا دُعَآؤُكُمْۖ
നിങ്ങളുടെ പ്രാര്‍ത്ഥന ഇല്ലെങ്കില്‍, വിളിക്കല്‍ ഇല്ലെങ്കില്‍
faqad
فَقَدْ
എന്നാല്‍ തീര്‍ച്ചയായും
kadhabtum
كَذَّبْتُمْ
നിങ്ങള്‍ കളവാക്കിയിരിക്കുന്നു, വ്യാജമാക്കിയിരിക്കുന്നു
fasawfa
فَسَوْفَ
ആകയാല്‍, വഴിയെ
yakūnu
يَكُونُ
അതായിത്തീരും, ആകും
lizāman
لِزَامًۢا
അനിവാര്യം, ഒഴിവാക്കാത്തത്, വേറിടാത്തത്

പറയുക: നിങ്ങളുടെ പ്രാര്‍ഥനയില്ലെങ്കില്‍ എന്റെ നാഥന്‍ നിങ്ങളെ ഒട്ടും പരിഗണിക്കുകയില്ല. നിങ്ങള്‍ അവനെ നിഷേധിച്ചുതള്ളിയിരിക്കയാണല്ലോ. അതിനാല്‍ അതിനുള്ള ശിക്ഷ അടുത്തുതന്നെ അനിവാര്യമായും ഉണ്ടാകും.

തഫ്സീര്‍