Skip to main content

وَلَىِٕنْ سَاَلْتَهُمْ مَّنْ خَلَقَ السَّمٰوٰتِ وَالْاَرْضَ وَسَخَّرَ الشَّمْسَ وَالْقَمَرَ لَيَقُوْلُنَّ اللّٰهُ ۗفَاَنّٰى يُؤْفَكُوْنَ  ( العنكبوت: ٦١ )

wala-in sa-altahum
وَلَئِن سَأَلْتَهُم
നീ അവരോടു ചോദിക്കുന്ന പക്ഷം
man khalaqa
مَّنْ خَلَقَ
സൃഷ്ടിച്ചതാരാണ്
l-samāwāti
ٱلسَّمَٰوَٰتِ
ആകാശങ്ങളെ
wal-arḍa
وَٱلْأَرْضَ
ഭൂമിയെയും
wasakhara
وَسَخَّرَ
കീഴ്പ്പെടുത്തുകയും, നിയന്ത്രിക്കുകയും ചെയ്തതു
l-shamsa
ٱلشَّمْسَ
സൂര്യനെ
wal-qamara
وَٱلْقَمَرَ
ചന്ദ്രനെയും
layaqūlunna
لَيَقُولُنَّ
നിശ്ചയമായും അവര്‍ പറയും
l-lahu
ٱللَّهُۖ
അല്ലാഹു എന്നു
fa-annā
فَأَنَّىٰ
അപ്പോള്‍ എങ്ങിനെയാണ്
yu'fakūna
يُؤْفَكُونَ
അവര്‍ തെറ്റിക്കപ്പെടുന്നത്

ആകാശഭൂമികളെ സൃഷ്ടിച്ചതും സൂര്യചന്ദ്രന്മാരെ അധീനപ്പെടുത്തിത്തന്നതും ആരെന്ന് നീ ചോദിച്ചാല്‍ ഉറപ്പായും അവര്‍ പറയും 'അല്ലാഹുവാണെ'ന്ന്. എന്നിട്ടും എങ്ങനെയാണ് അവര്‍ക്ക് വ്യതിയാനം സംഭവിക്കുന്നത്?

തഫ്സീര്‍

اَللّٰهُ يَبْسُطُ الرِّزْقَ لِمَنْ يَّشَاۤءُ مِنْ عِبَادِهٖ وَيَقْدِرُ لَهٗ ۗاِنَّ اللّٰهَ بِكُلِّ شَيْءٍ عَلِيْمٌ  ( العنكبوت: ٦٢ )

al-lahu
ٱللَّهُ
അല്ലാഹു
yabsuṭu
يَبْسُطُ
വിശാലമാക്കുന്നു
l-riz'qa
ٱلرِّزْقَ
ആഹാരം, ഉപജീവനം
liman yashāu
لِمَن يَشَآءُ
അവന്‍ ഉദ്ദേശിക്കുന്നവര്‍ക്കു
min ʿibādihi
مِنْ عِبَادِهِۦ
തന്‍റെ അടിയാന്‍മാരില്‍ നിന്നു
wayaqdiru
وَيَقْدِرُ
അവന്‍ ഇടുക്കമാക്കുക (കുടുസ്സാക്കുക, കണക്കാക്കുക)യും ചെയ്യുന്നു
lahu
لَهُۥٓۚ
അവനു
inna l-laha
إِنَّ ٱللَّهَ
നിശ്ചയമായും അല്ലാഹു
bikulli shayin
بِكُلِّ شَىْءٍ
എല്ലാ വസ്തുവെ (കാര്യത്തെ) പ്പറ്റിയും
ʿalīmun
عَلِيمٌ
അറിയുന്നവനാണ്

അല്ലാഹു തന്റെ ദാസന്മാരില്‍ അവനിച്ഛിക്കുന്നവര്‍ക്ക് ഉപജീവനത്തില്‍ വിശാലതവരുത്തുന്നു. അവനിച്ഛിക്കുന്നവര്‍ക്ക് അതില്‍ ഇടുക്കവും വരുത്തുന്നു. അല്ലാഹു എല്ലാ കാര്യങ്ങളെപ്പറ്റിയും നന്നായറിയുന്നവനാണ്.

തഫ്സീര്‍

وَلَىِٕنْ سَاَلْتَهُمْ مَّنْ نَّزَّلَ مِنَ السَّمَاۤءِ مَاۤءً فَاَحْيَا بِهِ الْاَرْضَ مِنْۢ بَعْدِ مَوْتِهَا لَيَقُوْلُنَّ اللّٰهُ ۙقُلِ الْحَمْدُ لِلّٰهِ ۗبَلْ اَكْثَرُهُمْ لَا يَعْقِلُوْنَ ࣖ  ( العنكبوت: ٦٣ )

wala-in sa-altahum
وَلَئِن سَأَلْتَهُم
നീ അവരോടു ചോദിക്കുന്നപക്ഷം
man nazzala
مَّن نَّزَّلَ
ആരാണ് ഇറക്കിയതു
mina l-samāi
مِنَ ٱلسَّمَآءِ
ആകാശത്തുനിന്നു
māan
مَآءً
വെള്ളം
fa-aḥyā
فَأَحْيَا
എന്നിട്ടു ജീവിപ്പിച്ചു
bihi
بِهِ
അതുമൂലം
l-arḍa
ٱلْأَرْضَ
ഭൂമിയെ
min baʿdi mawtihā
مِنۢ بَعْدِ مَوْتِهَا
അതു നിര്‍ജ്ജീവമായതിനു ശേഷം
layaqūlunna
لَيَقُولُنَّ
നിശ്ചയമായും അവര്‍ പറയും
l-lahu
ٱللَّهُۚ
അല്ലാഹുവാണ് എന്ന്‍
quli
قُلِ
പറയുക
l-ḥamdu
ٱلْحَمْدُ
സ്‌തുതി, സ്തോത്രം
lillahi
لِلَّهِۚ
അല്ലാഹുവിനാണ്
bal aktharuhum
بَلْ أَكْثَرُهُمْ
എങ്കിലും അവരിലധികവും
lā yaʿqilūna
لَا يَعْقِلُونَ
ബുദ്ധികൊടുക്കുന്നില്ല, മനസ്സിരുത്തുന്നില്ല

മാനത്തുനിന്ന് വെള്ളം വീഴ്ത്തുന്നതും അതുവഴി ഭൂമിയെ അതിന്റെ നിര്‍ജീവതക്കുശേഷം ജീവസ്സുറ്റതാക്കുന്നതും ആരെന്ന് നീ ചോദിച്ചാല്‍ അവര്‍ പറയും 'അല്ലാഹുവാണെ'ന്ന്. പറയുക: ''സര്‍വ സ്തുതിയും അല്ലാഹുവിനാണ്.'' എന്നാല്‍ അവരിലേറെ പേരും ചിന്തിച്ചു മനസ്സിലാക്കുന്നില്ല.

തഫ്സീര്‍

وَمَا هٰذِهِ الْحَيٰوةُ الدُّنْيَآ اِلَّا لَهْوٌ وَّلَعِبٌۗ وَاِنَّ الدَّارَ الْاٰخِرَةَ لَهِيَ الْحَيَوَانُۘ لَوْ كَانُوْا يَعْلَمُوْنَ  ( العنكبوت: ٦٤ )

wamā hādhihi l-ḥayatu
وَمَا هَٰذِهِ ٱلْحَيَوٰةُ
ഈ ജീവിതമല്ല
l-dun'yā
ٱلدُّنْيَآ
ഐഹികമായ, ഇഹത്തിലെ
illā lahwun
إِلَّا لَهْوٌ
വിനോദമല്ലാതെ
walaʿibun
وَلَعِبٌۚ
കളിയും, വിളയാട്ടും
wa-inna l-dāra l-ākhirata
وَإِنَّ ٱلدَّارَ ٱلْءَاخِرَةَ
നിശ്ചയമായും പരലോകഭാവനമാകട്ടെ
lahiya
لَهِىَ
അതുതന്നെയാണ്
l-ḥayawānu
ٱلْحَيَوَانُۚ
ജീവിതം, ജീവസ്സുള്ളതു
law kānū
لَوْ كَانُوا۟
അവരായിരുന്നെങ്കില്‍
yaʿlamūna
يَعْلَمُونَ
അറിയും (എങ്കില്‍)

ഈ ഇഹലോകജീവിതം കളിയും ഉല്ലാസവുമല്ലാതൊന്നുമല്ല. പരലോക ഭവനം തന്നെയാണ് യഥാര്‍ഥ ജീവിതം. അവര്‍ കാര്യം മനസ്സിലാക്കുന്നവരെങ്കില്‍!

തഫ്സീര്‍

فَاِذَا رَكِبُوْا فِى الْفُلْكِ دَعَوُا اللّٰهَ مُخْلِصِيْنَ لَهُ الدِّيْنَ ەۚ فَلَمَّا نَجّٰىهُمْ اِلَى الْبَرِّ اِذَا هُمْ يُشْرِكُوْنَۙ   ( العنكبوت: ٦٥ )

fa-idhā rakibū
فَإِذَا رَكِبُوا۟
എന്നാല്‍ അവര്‍ കയറിയാല്‍
fī l-ful'ki
فِى ٱلْفُلْكِ
കപ്പലില്‍
daʿawū
دَعَوُا۟
അവര്‍ വിളിക്കും, പ്രാര്‍ത്ഥിക്കും
l-laha
ٱللَّهَ
അല്ലാഹുവിനെ
mukh'liṣīna
مُخْلِصِينَ
നിഷ്കളങ്കമാക്കിക്കൊണ്ടു
lahu
لَهُ
അവനു
l-dīna
ٱلدِّينَ
കീഴ്വണക്കം, അനുസരണം, മതം
falammā najjāhum
فَلَمَّا نَجَّىٰهُمْ
എന്നിട്ട് അവരെ അവന്‍ രക്ഷപ്പെടുത്തുമ്പോള്‍
ilā l-bari
إِلَى ٱلْبَرِّ
കരയിലേക്ക്
idhā
إِذَا
അപ്പോഴതാ
hum
هُمْ
അവര്‍
yush'rikūna
يُشْرِكُونَ
പങ്കുചേര്‍ക്കുന്നു, ശിര്‍ക്കുവെക്കുന്നു

എന്നാല്‍ അവര്‍ കപ്പലില്‍ കയറിയാല്‍ തങ്ങളുടെ വണക്കവും വഴക്കവുമൊക്കെ ആത്മാര്‍ഥമായും അല്ലാഹുവിനുമാത്രമാക്കി അവനോടു പ്രാര്‍ഥിക്കും. എന്നിട്ട്, അവന്‍ അവരെ രക്ഷപ്പെടുത്തി കരയിലെത്തിച്ചാലോ; അവരതാ അവന് പങ്കാളികളെ സങ്കല്‍പിക്കുന്നു.

തഫ്സീര്‍

لِيَكْفُرُوْا بِمَآ اٰتَيْنٰهُمْۙ وَلِيَتَمَتَّعُوْاۗ فَسَوْفَ يَعْلَمُوْنَ  ( العنكبوت: ٦٦ )

liyakfurū
لِيَكْفُرُوا۟
അവര്‍ നന്ദികേടു കാണിക്കട്ടെ, കാണിക്കുവാന്‍ വേണ്ടി
bimā ātaynāhum
بِمَآ ءَاتَيْنَٰهُمْ
നാം അവര്‍ക്കു നല്‍കിയതില്‍
waliyatamattaʿū
وَلِيَتَمَتَّعُوا۟ۖ
അവര്‍ സുഖഭോഗമാസ്വദിക്കുകയും ചെയ്യട്ടെ, ചെയ്യുവാനായിട്ടും
fasawfa
فَسَوْفَ
എന്നാല്‍ വഴിയെ
yaʿlamūna
يَعْلَمُونَ
അവന്‍ അറിയും

അങ്ങനെ നാം അവര്‍ക്കു നല്‍കിയതിനോട് അവര്‍ നന്ദികേട് കാണിക്കുന്നു. ആസക്തിയിലാണ്ടുപോവുന്നു. എന്നാല്‍ അടുത്തുതന്നെ അവര്‍ എല്ലാം അറിഞ്ഞുകൊള്ളും.

തഫ്സീര്‍

اَوَلَمْ يَرَوْا اَنَّا جَعَلْنَا حَرَمًا اٰمِنًا وَّيُتَخَطَّفُ النَّاسُ مِنْ حَوْلِهِمْۗ اَفَبِالْبَاطِلِ يُؤْمِنُوْنَ وَبِنِعْمَةِ اللّٰهِ يَكْفُرُوْنَ  ( العنكبوت: ٦٧ )

awalam yaraw
أَوَلَمْ يَرَوْا۟
അവര്‍ കാണുന്നില്ലേ
annā jaʿalnā
أَنَّا جَعَلْنَا
നാം ഏര്‍പ്പെടുത്തി (ആക്കി)യിട്ടുള്ളതു
ḥaraman
حَرَمًا
ഒരു ഹറം, അലംഘ്യസ്ഥാനം, പരിപാവനസ്ഥലം
āminan
ءَامِنًا
നിര്‍ഭയമായ
wayutakhaṭṭafu
وَيُتَخَطَّفُ
റാഞ്ചി എടുക്കപ്പെടുകയും ചെയ്യുന്നു
l-nāsu
ٱلنَّاسُ
മനുഷ്യര്‍
min ḥawlihim
مِنْ حَوْلِهِمْۚ
അവരുടെ ചുറ്റുപാടില്‍ നിന്നും
afabil-bāṭili
أَفَبِٱلْبَٰطِلِ
എന്നിട്ടും വ്യര്‍ത്ഥമായ (മിഥ്യയായ)തിലോ
yu'minūna
يُؤْمِنُونَ
അവര്‍ വിശ്വസിക്കുന്നു
wabiniʿ'mati l-lahi
وَبِنِعْمَةِ ٱللَّهِ
അല്ലാഹുവിന്റെ അനുഗ്രഹത്തിലോ
yakfurūna
يَكْفُرُونَ
അവര്‍ അവിശ്വസിക്കുന്നു, നന്ദികേടു കാണിക്കുന്നു

അവര്‍ കാണുന്നില്ലേ; നാം നിര്‍ഭയമായ ഒരാദരണീയ സ്ഥലം ഏര്‍പ്പെടുത്തിയത്. അവരുടെ ചുറ്റുവട്ടത്തുനിന്ന് ആളുകള്‍ റാഞ്ചിയെടുക്കപ്പെട്ടുകൊണ്ടിരിക്കെയാണിത്. എന്നിട്ടും അസത്യത്തില്‍ അവര്‍ വിശ്വസിക്കുകയാണോ; അല്ലാഹുവിന്റെ അനുഗ്രഹങ്ങളെ തള്ളിപ്പറയുകയും.

തഫ്സീര്‍

وَمَنْ اَظْلَمُ مِمَّنِ افْتَرٰى عَلَى اللّٰهِ كَذِبًا اَوْ كَذَّبَ بِالْحَقِّ لَمَّا جَاۤءَهٗ ۗ اَلَيْسَ فِيْ جَهَنَّمَ مَثْوًى لِّلْكٰفِرِيْنَ  ( العنكبوت: ٦٨ )

waman aẓlamu
وَمَنْ أَظْلَمُ
കൂടുതല്‍ അക്രമി ആരാണു
mimmani if'tarā
مِمَّنِ ٱفْتَرَىٰ
കെട്ടിച്ചമച്ച (കെട്ടിയുണ്ടാക്കിയ) വനെക്കാള്‍
ʿalā l-lahi
عَلَى ٱللَّهِ
അല്ലാഹുവിന്‍റെമേല്‍
kadhiban
كَذِبًا
വ്യാജം
aw kadhaba
أَوْ كَذَّبَ
അല്ലെങ്കില്‍ വ്യാജമാക്കിയ
bil-ḥaqi
بِٱلْحَقِّ
സത്യത്തെ
lammā jāahu
لَمَّا جَآءَهُۥٓۚ
അതു തനിക്കു വന്നപ്പോള്‍
alaysa
أَلَيْسَ
ഇല്ലയോ
fī jahannama
فِى جَهَنَّمَ
നരകത്തില്‍
mathwan
مَثْوًى
പാര്‍പ്പിടം
lil'kāfirīna
لِّلْكَٰفِرِينَ
അവിശ്വാസികള്‍ക്കു

അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടിയുണ്ടാക്കുകയും സത്യം വന്നെത്തിയപ്പോള്‍ അതിനെ കള്ളമാക്കി തള്ളുകയും ചെയ്തവനെക്കാള്‍ കടുത്ത അക്രമി ആരുണ്ട്? ഇത്തരം സത്യനിഷേധികളുടെ വാസസ്ഥലം നരകം തന്നെയല്ലയോ?

തഫ്സീര്‍

وَالَّذِيْنَ جَاهَدُوْا فِيْنَا لَنَهْدِيَنَّهُمْ سُبُلَنَاۗ وَاِنَّ اللّٰهَ لَمَعَ الْمُحْسِنِيْنَ ࣖ   ( العنكبوت: ٦٩ )

wa-alladhīna jāhadū
وَٱلَّذِينَ جَٰهَدُوا۟
സമരം നടത്തുന്നവര്‍
fīnā
فِينَا
നമ്മുടെ കാര്യത്തില്‍
lanahdiyannahum
لَنَهْدِيَنَّهُمْ
നിശ്ചയമായും നാം അവരെ നയിക്കും
subulanā
سُبُلَنَاۚ
നമ്മുടെ മാര്‍ഗ്ഗങ്ങളില്‍
wa-inna l-laha
وَإِنَّ ٱللَّهَ
നിശ്ചയമായും അല്ലാഹു
lamaʿa l-muḥ'sinīna
لَمَعَ ٱلْمُحْسِنِينَ
സുകൃതവാന്മാരുടെ (സല്‍ഗുണവാന്മാരുടെ, പുണ്യവാന്മാരുടെ) കൂടെയായിരിക്കും

നമ്മുടെ കാര്യത്തില്‍ സമരം ചെയ്യുന്നവരെ നാം നമ്മുടെ വഴികളിലൂടെ നയിക്കുക തന്നെ ചെയ്യും. സംശയമില്ല; അല്ലാഹു സച്ചരിതരോടൊപ്പമാണ്.

തഫ്സീര്‍