Skip to main content

فَاَصَابَهُمْ سَيِّاٰتُ مَا كَسَبُوْا ۗوَالَّذِيْنَ ظَلَمُوْا مِنْ هٰٓؤُلَاۤءِ سَيُصِيْبُهُمْ سَيِّاٰتُ مَا كَسَبُوْا ۙوَمَا هُمْ بِمُعْجِزِيْنَ  ( الزمر: ٥١ )

fa-aṣābahum
فَأَصَابَهُمْ
അങ്ങനെ അവർക്കു ബാധിച്ചു
sayyiātu mā
سَيِّـَٔاتُ مَا
യാതൊന്നിന്റെ കെടുതികൾ
kasabū
كَسَبُوا۟ۚ
അവർ സമ്പാദിച്ച, പ്രവർത്തിച്ച
wa-alladhīna ẓalamū
وَٱلَّذِينَ ظَلَمُوا۟
അക്രമം ചെയ്തവരാകട്ടെ
min hāulāi
مِنْ هَٰٓؤُلَآءِ
ഇക്കൂട്ടരിൽനിന്നു
sayuṣībuhum
سَيُصِيبُهُمْ
ഉടനെ അവർക്കു ബാധിക്കും
sayyiātu
سَيِّـَٔاتُ
കെടുതി (തിന്മ)കൾ
mā kasabū
مَا كَسَبُوا۟
അവർ സമ്പാദിച്ചതിന്റെ
wamā hum
وَمَا هُم
അവരല്ലതാനും
bimuʿ'jizīna
بِمُعْجِزِينَ
അസാധ്യമാക്കുന്നവർ

അങ്ങനെ അവര്‍ സമ്പാദിച്ചതിന്റെ ദുരന്തഫലങ്ങള്‍ അവരെ ബാധിച്ചു. അതേപോലെ ഇക്കൂട്ടരില്‍ അതിക്രമികള്‍ക്കും അവര്‍ നേടിയതിന്റെ ദുഷ്ഫലങ്ങള്‍ ബാധിക്കാന്‍ പോവുകയാണ്. ഇവര്‍ക്കും നമ്മെ തോല്‍പിക്കാനാവില്ല.

തഫ്സീര്‍

اَوَلَمْ يَعْلَمُوْٓا اَنَّ اللّٰهَ يَبْسُطُ الرِّزْقَ لِمَنْ يَّشَاۤءُ وَيَقْدِرُ ۗاِنَّ فِيْ ذٰلِكَ لَاٰيٰتٍ لِّقَوْمٍ يُّؤْمِنُوْنَ ࣖ  ( الزمر: ٥٢ )

awalam yaʿlamū
أَوَلَمْ يَعْلَمُوٓا۟
അവർക്കറിഞ്ഞുകൂടേ
anna l-laha
أَنَّ ٱللَّهَ
നിശ്ചയമായും അല്ലാഹു
yabsuṭu
يَبْسُطُ
വിശാലമാക്കുന്നു (എന്നു)
l-riz'qa
ٱلرِّزْقَ
ഉപജീവനം, ആഹാരം
liman yashāu
لِمَن يَشَآءُ
അവൻ ഉദ്ദേശിക്കുന്നവർക്കു
wayaqdiru
وَيَقْدِرُۚ
അവൻ കുടുസ്സാക്കുക(കണക്കാക്കുക)യും ചെയ്യും
inna fī dhālika
إِنَّ فِى ذَٰلِكَ
നിശ്ചയമായും അതിലുണ്ട്
laāyātin
لَءَايَٰتٍ
ദൃഷ്‌ടാന്തങ്ങൾ
liqawmin
لِّقَوْمٍ
ഒരു ജനതക്കു
yu'minūna
يُؤْمِنُونَ
വിശ്വസിക്കുന്ന

ഇവര്‍ മനസ്സിലാക്കുന്നില്ലേ; അല്ലാഹു അവനിച്ഛിക്കുന്നവര്‍ക്ക് വിഭവങ്ങള്‍ വിപുലമാക്കിക്കൊടുക്കുന്നു. അവനിച്ഛിക്കുന്നവര്‍ക്ക് അതില്‍ കുറവു വരുത്തുന്നു. സത്യവിശ്വാസികളായ ജനത്തിന് തീര്‍ച്ചയായും ഇതില്‍ ധാരാളം ദൃഷ്ടാന്തങ്ങളുണ്ട്.

തഫ്സീര്‍

۞ قُلْ يٰعِبَادِيَ الَّذِيْنَ اَسْرَفُوْا عَلٰٓى اَنْفُسِهِمْ لَا تَقْنَطُوْا مِنْ رَّحْمَةِ اللّٰهِ ۗاِنَّ اللّٰهَ يَغْفِرُ الذُّنُوْبَ جَمِيْعًا ۗاِنَّهٗ هُوَ الْغَفُوْرُ الرَّحِيْمُ  ( الزمر: ٥٣ )

qul
قُلْ
പറയുക
yāʿibādiya
يَٰعِبَادِىَ
എന്റെ അടിയാന്മാരേ
alladhīna asrafū
ٱلَّذِينَ أَسْرَفُوا۟
അതിരു കവിഞ്ഞവരായ
ʿalā anfusihim
عَلَىٰٓ أَنفُسِهِمْ
തങ്ങളുടെ ആത്മാക്കളോടു
lā taqnaṭū
لَا تَقْنَطُوا۟
നിങ്ങൾ നിരാശപ്പെടരുതു, ആശ മുറിയരുതു
min raḥmati l-lahi
مِن رَّحْمَةِ ٱللَّهِۚ
അല്ലാഹുവിന്റെ കാരുണ്യത്തെ സംബന്ധിച്ചു
inna l-laha
إِنَّ ٱللَّهَ
നിശ്ചയമായും അല്ലാഹു
yaghfiru l-dhunūba
يَغْفِرُ ٱلذُّنُوبَ
അവൻ പാപങ്ങൾ പൊറുക്കും
jamīʿan
جَمِيعًاۚ
മുഴുവൻ
innahu huwa
إِنَّهُۥ هُوَ
തീർച്ചയായും അവൻ തന്നെ
l-ghafūru
ٱلْغَفُورُ
വളരെ പൊറുക്കുന്നവൻ
l-raḥīmu
ٱلرَّحِيمُ
കരുണാനിധി

പറയുക: തങ്ങളോടുതന്നെ അതിക്രമം കാണിച്ച എന്റെ ദാസന്മാരേ, അല്ലാഹുവിന്റെ കാരുണ്യത്തെപ്പറ്റി നിങ്ങള്‍ നിരാശരാവരുത്. സംശയംവേണ്ട. അല്ലാഹു എല്ലാ പാപങ്ങളും പൊറുത്തുതരുന്നവനാണ്. ഉറപ്പായും അവന്‍ ഏറെ പൊറുക്കുന്നവനാണ്. പരമദയാലുവും.

തഫ്സീര്‍

وَاَنِيْبُوْٓا اِلٰى رَبِّكُمْ وَاَسْلِمُوْا لَهٗ مِنْ قَبْلِ اَنْ يَّأْتِيَكُمُ الْعَذَابُ ثُمَّ لَا تُنْصَرُوْنَ  ( الزمر: ٥٤ )

wa-anībū
وَأَنِيبُوٓا۟
നിങ്ങൾ മടങ്ങുക(വിനയപ്പെടുക, ഭക്തിപ്പെടുക)യും ചെയ്യുവിൻ
ilā rabbikum
إِلَىٰ رَبِّكُمْ
നിങ്ങളുടെ രക്ഷിതാവിങ്കലേക്കു
wa-aslimū
وَأَسْلِمُوا۟
നിങ്ങൾ കീഴൊതുങ്ങുക (അനുസരണം കാണിക്കുക)യും ചെയ്യുവിൻ
lahu
لَهُۥ
അവന്നു, അവനിലേക്കു
min qabli
مِن قَبْلِ
മുമ്പായി
an yatiyakumu
أَن يَأْتِيَكُمُ
നിങ്ങൾക്കു വരുന്നതിന്
l-ʿadhābu
ٱلْعَذَابُ
ശിക്ഷ
thumma
ثُمَّ
പിന്നെ
lā tunṣarūna
لَا تُنصَرُونَ
നിങ്ങൾ സഹായിക്കപ്പെടുകയില്ല

നിങ്ങള്‍ക്കു ശിക്ഷ വന്നെത്തും മുമ്പെ നിങ്ങള്‍ നിങ്ങളുടെ നാഥങ്കലേക്ക് പശ്ചാത്തപിക്കുക. അവന് കീഴ്‌പെടുക. ശിക്ഷ വന്നെത്തിയാല്‍ പിന്നെ നിങ്ങള്‍ക്ക് എങ്ങുനിന്നും സഹായം കിട്ടുകയില്ല.

തഫ്സീര്‍

وَاتَّبِعُوْٓا اَحْسَنَ مَآ اُنْزِلَ اِلَيْكُمْ مِّنْ رَّبِّكُمْ مِّنْ قَبْلِ اَنْ يَّأْتِيَكُمُ الْعَذَابُ بَغْتَةً وَّاَنْتُمْ لَا تَشْعُرُوْنَ ۙ   ( الزمر: ٥٥ )

wa-ittabiʿū
وَٱتَّبِعُوٓا۟
നിങ്ങൾ പിൻപറ്റുകയും ചെയ്യുവിൻ
aḥsana mā
أَحْسَنَ مَآ
യാതൊന്നിൽ നല്ലതിനെ
unzila ilaykum
أُنزِلَ إِلَيْكُم
നിങ്ങൾക്കു ഇറക്കപ്പെട്ട
min rabbikum
مِّن رَّبِّكُم
നിങ്ങളുടെ രക്ഷിതാവിങ്കൽനിന്നു
min qabli an yatiyakumu
مِّن قَبْلِ أَن يَأْتِيَكُمُ
നിങ്ങൾക്കു വരുന്നതിനുമുമ്പ്
l-ʿadhābu
ٱلْعَذَابُ
ശിക്ഷ
baghtatan
بَغْتَةً
പെട്ടന്നു, യാദൃശ്ചികമായി
wa-antum
وَأَنتُمْ
നിങ്ങൾ
lā tashʿurūna
لَا تَشْعُرُونَ
അറിയാത്ത നിലയിൽ

നിങ്ങളറിയാതെ, പെട്ടെന്നാണ് നിങ്ങള്‍ക്കു ശിക്ഷ വന്നെത്തുക. അതിനു മുമ്പേ നിങ്ങളുടെ നാഥനില്‍നിന്ന് നിങ്ങള്‍ക്ക് ഇറക്കപ്പെട്ട വേദത്തിലെ വചനങ്ങള്‍ പിന്‍പറ്റുക.

തഫ്സീര്‍

اَنْ تَقُوْلَ نَفْسٌ يّٰحَسْرَتٰى عَلٰى مَا فَرَّطْتُّ فِيْ جَنْۢبِ اللّٰهِ وَاِنْ كُنْتُ لَمِنَ السَّاخِرِيْنَۙ   ( الزمر: ٥٦ )

an taqūla
أَن تَقُولَ
പറഞ്ഞേക്കുന്നതിനാൽ (പറയാതിരിക്കുവാൻ)
nafsun
نَفْسٌ
വല്ല ആത്മാവും (ഓരോ ആളും, ദേഹം)
yāḥasratā
يَٰحَسْرَتَىٰ
എന്റെ സങ്കടമേ (കഷ്‌ടമേ)
ʿalā mā farraṭtu
عَلَىٰ مَا فَرَّطتُ
ഞാൻ വീഴ്ചവരുത്തിയതിൽ
fī janbi l-lahi
فِى جَنۢبِ ٱللَّهِ
അല്ലാഹുവിന്റെ പക്ഷത്തു (കാര്യത്തിൽ)
wa-in kuntu
وَإِن كُنتُ
നിശ്ചയമായും ഞാൻ ആയിരിക്കുന്നു
lamina l-sākhirīna
لَمِنَ ٱلسَّٰخِرِينَ
കളിയാക്കുന്ന (പരിഹസിക്കുന്ന) വരിൽപെട്ട(വൻ)

ആരും ഇങ്ങനെ പറയാന്‍ ഇടവരാതിരിക്കട്ടെ: ''എന്റെ നാശം, അല്ലാഹുവോടുള്ള ബാധ്യതാ നിര്‍വഹണത്തില്‍ ഞാന്‍ വല്ലാതെ വീഴ്ചവരുത്തിയല്ലോ. തീര്‍ച്ചയായും ഞാന്‍ അതിനെ പരിഹസിക്കുന്നവരുടെ കൂട്ടത്തിലായിപ്പോയി.

തഫ്സീര്‍

اَوْ تَقُوْلَ لَوْ اَنَّ اللّٰهَ هَدٰىنِيْ لَكُنْتُ مِنَ الْمُتَّقِيْنَ ۙ  ( الزمر: ٥٧ )

aw taqūla
أَوْ تَقُولَ
അല്ലെങ്കിൽ പറയുന്നതിനാൽ
law anna l-laha
لَوْ أَنَّ ٱللَّهَ
അല്ലാഹു ആയിരുന്നെങ്കിൽ
hadānī
هَدَىٰنِى
എന്നെ സന്മാർഗത്തിലാക്കി(യിരുന്നുവെങ്കിൽ)
lakuntu
لَكُنتُ
ഞാൻ ആകുമായിരുന്നു
mina l-mutaqīna
مِنَ ٱلْمُتَّقِينَ
സൂക്ഷമതയുള്ളവരിൽ പെട്ട(വൻ)

അല്ലെങ്കില്‍ ഇങ്ങനെയും പറയേണ്ടിവരാതിരിക്കട്ടെ: ''അല്ലാഹു എന്നെ നേര്‍വഴിയിലാക്കിയിരുന്നുവെങ്കില്‍ ഞാന്‍ സൂക്ഷ്മതയുള്ളവരിലുള്‍പ്പെടുമായിരുന്നേനെ.''

തഫ്സീര്‍

اَوْ تَقُوْلَ حِيْنَ تَرَى الْعَذَابَ لَوْ اَنَّ لِيْ كَرَّةً فَاَكُوْنَ مِنَ الْمُحْسِنِيْنَ  ( الزمر: ٥٨ )

aw taqūla
أَوْ تَقُولَ
അല്ലെങ്കിൽ അതു പറഞ്ഞേക്കുന്നതിനാൽ
ḥīna tarā
حِينَ تَرَى
അതു കാണുമ്പോൾ
l-ʿadhāba
ٱلْعَذَابَ
ശിക്ഷ
law anna lī
لَوْ أَنَّ لِى
എനിക്കുണ്ടായിരുന്നെങ്കിൽ
karratan
كَرَّةً
ഒരു മടക്കം, ചാട്ടം, ഓട്ടം
fa-akūna
فَأَكُونَ
എന്നാൽ ഞാനാകുമായിരുന്നു
mina l-muḥ'sinīna
مِنَ ٱلْمُحْسِنِينَ
സുകൃതവാന്മാരിൽ

അതുമല്ലെങ്കില്‍ ശിക്ഷ നേരില്‍ കാണുമ്പോള്‍ ഇവ്വിധം പറയാനിടവരരുത്: ''എനിക്കൊന്ന് മടങ്ങിപ്പോകാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഉറപ്പായും ഞാന്‍ സച്ചരിതരില്‍പെടുമായിരുന്നു.''

തഫ്സീര്‍

بَلٰى قَدْ جَاۤءَتْكَ اٰيٰتِيْ فَكَذَّبْتَ بِهَا وَاسْتَكْبَرْتَ وَكُنْتَ مِنَ الْكٰفِرِيْنَ  ( الزمر: ٥٩ )

balā
بَلَىٰ
ഇല്ലാതെ (ഉണ്ട്)
qad jāatka
قَدْ جَآءَتْكَ
നിനക്കു വരികയുണ്ടായിട്ടുണ്ടു
āyātī
ءَايَٰتِى
എന്റെ ആയത്തുകൾ
fakadhabta bihā
فَكَذَّبْتَ بِهَا
എന്നിട്ടു നീ അതിനെ വ്യാജമാക്കി
wa-is'takbarta
وَٱسْتَكْبَرْتَ
നീ അഹംഭാവം (ഗർവ്വ്) നടിക്കുകയും ചെയ്തു
wakunta
وَكُنتَ
നീ ആകുകയും ചെയ്തു, ആയിരുന്നുതാനും
mina l-kāfirīna
مِنَ ٱلْكَٰفِرِينَ
അവിശ്വാസികളിൽ

എന്നാല്‍ സംശയമില്ല; എന്റെ വചനങ്ങള്‍ നിനക്ക് വന്നെത്തിയിരുന്നു. അപ്പോള്‍ നീ അവയെ തള്ളിപ്പറഞ്ഞു. അഹങ്കരിക്കുകയും ചെയ്തു. അങ്ങനെ നീ സത്യനിഷേധികളിലുള്‍പ്പെട്ടു.

തഫ്സീര്‍

وَيَوْمَ الْقِيٰمَةِ تَرَى الَّذِيْنَ كَذَبُوْا عَلَى اللّٰهِ وُجُوْهُهُمْ مُّسْوَدَّةٌ ۗ اَلَيْسَ فِيْ جَهَنَّمَ مَثْوًى لِّلْمُتَكَبِّرِيْنَ  ( الزمر: ٦٠ )

wayawma l-qiyāmati
وَيَوْمَ ٱلْقِيَٰمَةِ
ഖിയാമത്തുനാളിലോ
tarā
تَرَى
നിനക്കുകാണാം, നീ കാണും
alladhīna kadhabū
ٱلَّذِينَ كَذَبُوا۟
വ്യാജം (കളവു) പറഞ്ഞവരെ
ʿalā l-lahi
عَلَى ٱللَّهِ
അല്ലഹുവിന്റെമേൽ
wujūhuhum
وُجُوهُهُم
അവരുടെ മുഖങ്ങൾ
mus'waddatun
مُّسْوَدَّةٌۚ
കറുത്തിരുണ്ടവയായിരിക്കും
alaysa fī jahannama
أَلَيْسَ فِى جَهَنَّمَ
ജഹന്നമിൽ ഇല്ലേ
mathwan
مَثْوًى
പാർപ്പിടം, താമസസ്ഥലം
lil'mutakabbirīna
لِّلْمُتَكَبِّرِينَ
അഹംഭാവികൾക്കു

അല്ലാഹുവിന്റെ പേരില്‍ കള്ളം പറഞ്ഞവരുടെ മുഖങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ കറുത്തിരുണ്ടവയായി നിനക്കു കാണാം. നരകത്തീയല്ലയോ അഹങ്കാരികളുടെ വാസസ്ഥലം.

തഫ്സീര്‍