Skip to main content

اِنَّهٗ مِنْ عِبَادِنَا الْمُؤْمِنِيْنَ  ( الصافات: ١١١ )

innahu min ʿibādinā
إِنَّهُۥ مِنْ عِبَادِنَا
അദ്ദേഹം നമ്മുടെ അടിയാ൯മാരില്‍ പെട്ടവനാണ്
l-mu'minīna
ٱلْمُؤْمِنِينَ
സത്യവിശ്വാസികളായ

സംശയമില്ല; അദ്ദേഹം നമ്മുടെ സത്യവിശ്വാസികളായ ദാസന്മാരില്‍ പെട്ടവനായിരുന്നു.

തഫ്സീര്‍

وَبَشَّرْنٰهُ بِاِسْحٰقَ نَبِيًّا مِّنَ الصّٰلِحِيْنَ  ( الصافات: ١١٢ )

wabasharnāhu
وَبَشَّرْنَٰهُ
അദ്ദേഹത്തിനു നാം സന്തോഷവാര്‍ത്ത നല്കയും ചെയ്തു
bi-is'ḥāqa
بِإِسْحَٰقَ
ഇസ്ഹാഖിനെക്കുറിച്ച്
nabiyyan
نَبِيًّا
ഒരു പ്രവാചകനായിക്കൊണ്ടു
mina l-ṣāliḥīna
مِّنَ ٱلصَّٰلِحِينَ
സദ്‌വൃത്തന്‍മാരില്‍പെട്ട

അദ്ദേഹത്തെ നാം, സച്ചരിതരില്‍പെട്ട പ്രവാചകനാകാന്‍ പോകുന്ന ഇസ്ഹാഖിന്റെ ജനനത്തെ സംബന്ധിച്ചും ശുഭവാര്‍ത്ത അറിയിച്ചു.

തഫ്സീര്‍

وَبٰرَكْنَا عَلَيْهِ وَعَلٰٓى اِسْحٰقَۗ وَمِنْ ذُرِّيَّتِهِمَا مُحْسِنٌ وَّظَالِمٌ لِّنَفْسِهٖ مُبِيْنٌ ࣖ  ( الصافات: ١١٣ )

wabāraknā
وَبَٰرَكْنَا
നാം ബര്‍ക്കത്തു (ആശീര്‍വാദം) നല്‍കി, അഭിവൃദ്ധിയുണ്ടാക്കിക്കൊടുത്തു
ʿalayhi
عَلَيْهِ
അദ്ദേഹത്തിനു
waʿalā is'ḥāqa
وَعَلَىٰٓ إِسْحَٰقَۚ
ഇസ്ഹാഖിനും
wamin dhurriyyatihimā
وَمِن ذُرِّيَّتِهِمَا
അവര്‍ രണ്ടുപേരുടെയും സന്താനങ്ങളിലുണ്ട്
muḥ'sinun
مُحْسِنٌ
സുകൃതന്‍, സല്‍ഗുണവാന്‍
waẓālimun
وَظَالِمٌ
അക്രമിയും
linafsihi
لِّنَفْسِهِۦ
തന്നോടുതന്നെ, സ്വന്തം ആത്മാവിനോട്
mubīnun
مُبِينٌ
സ്പഷ്ടമായ

അദ്ദേഹത്തെയും ഇസ്ഹാഖിനെയും നാം അനുഗ്രഹിച്ചു. അവരിരുവരുടെയും സന്താനങ്ങളില്‍ നല്ലവരുണ്ട്. തന്നോടുതന്നെ വ്യക്തമായ അക്രമം ചെയ്യുന്നവരുമുണ്ട്.

തഫ്സീര്‍

وَلَقَدْ مَنَنَّا عَلٰى مُوْسٰى وَهٰرُوْنَ ۚ   ( الصافات: ١١٤ )

walaqad manannā
وَلَقَدْ مَنَنَّا
തീര്‍ച്ചയായും നാം ദാക്ഷിണ്യം (അനുഗ്രഹം) ചെയ്തിരിക്കുന്നു
ʿalā mūsā
عَلَىٰ مُوسَىٰ
മൂസായുടെ മേല്‍
wahārūna
وَهَٰرُونَ
ഹാറൂന്‍റെയും

നിശ്ചയമായും മൂസായോടും ഹാറൂനോടും നാം അളവറ്റ ഔദാര്യം കാണിച്ചു.

തഫ്സീര്‍

وَنَجَّيْنٰهُمَا وَقَوْمَهُمَا مِنَ الْكَرْبِ الْعَظِيْمِۚ   ( الصافات: ١١٥ )

wanajjaynāhumā
وَنَجَّيْنَٰهُمَا
രണ്ടുപേരെയും നാം രക്ഷപ്പെടുത്തുകയും ചെയ്തു
waqawmahumā
وَقَوْمَهُمَا
അവരുടെയും ജനതയെയും
mina l-karbi
مِنَ ٱلْكَرْبِ
സങ്കടത്തില്‍ (ദുഃഖത്തില്‍) നിന്നു
l-ʿaẓīmi
ٱلْعَظِيمِ
വമ്പിച്ച, മഹാ

അവരിരുവരെയും അവരുടെ ജനതയെയും കൊടുംവിപത്തില്‍ നിന്ന് രക്ഷപ്പെടുത്തി.

തഫ്സീര്‍

وَنَصَرْنٰهُمْ فَكَانُوْا هُمُ الْغٰلِبِيْنَۚ   ( الصافات: ١١٦ )

wanaṣarnāhum
وَنَصَرْنَٰهُمْ
അവരെ നാം സഹായിക്കുകയും ചെയ്തു
fakānū
فَكَانُوا۟
അങ്ങനെഅവരായി
humu
هُمُ
അവര്‍ തന്നെ
l-ghālibīna
ٱلْغَٰلِبِينَ
വിജയികള്‍

അവരെ നാം സഹായിച്ചു. അങ്ങനെ അവര്‍ വിജയികളായിത്തീര്‍ന്നു.

തഫ്സീര്‍

وَاٰتَيْنٰهُمَا الْكِتٰبَ الْمُسْتَبِيْنَ ۚ   ( الصافات: ١١٧ )

waātaynāhumā
وَءَاتَيْنَٰهُمَا
രണ്ടാള്‍ക്കും നാം കൊടുക്കുകയും ചെയ്തു
l-kitāba
ٱلْكِتَٰبَ
വേദഗ്രന്ഥം
l-mus'tabīna
ٱلْمُسْتَبِينَ
വ്യക്തമായി വിവരിക്കുന്ന

അവരിരുവര്‍ക്കും സത്യം വേര്‍തിരിച്ചു കാണിക്കുന്ന വേദപുസ്തകം നല്‍കി.

തഫ്സീര്‍

وَهَدَيْنٰهُمَا الصِّرَاطَ الْمُسْتَقِيْمَۚ   ( الصافات: ١١٨ )

wahadaynāhumā
وَهَدَيْنَٰهُمَا
രണ്ടുപേര്‍ക്കും നാം കാട്ടിക്കൊടുക്കുകയും ചെയ്തു
l-ṣirāṭa
ٱلصِّرَٰطَ
പാത, വഴി
l-mus'taqīma
ٱلْمُسْتَقِيمَ
ചൊവ്വായ, നേരായ

ഇരുവരെയും നാം നേര്‍വഴിയില്‍ നയിക്കുകയും ചെയ്തു.

തഫ്സീര്‍

وَتَرَكْنَا عَلَيْهِمَا فِى الْاٰخِرِيْنَ ۖ   ( الصافات: ١١٩ )

wataraknā
وَتَرَكْنَا
നാം ബാക്കിയാക്കുകയും ചെയ്തു
ʿalayhimā
عَلَيْهِمَا
രണ്ടാളുടെ പേരിലും
fī l-ākhirīna
فِى ٱلْءَاخِرِينَ
പിന്നീടുള്ളവരില്‍

പിന്മുറക്കാരില്‍ നാം അവരുടെ സല്‍ക്കീര്‍ത്തി നിലനിര്‍ത്തി.

തഫ്സീര്‍

سَلٰمٌ عَلٰى مُوْسٰى وَهٰرُوْنَ  ( الصافات: ١٢٠ )

salāmun
سَلَٰمٌ
സലാം
ʿalā mūsā
عَلَىٰ مُوسَىٰ
മൂസായുടെ മേല്‍
wahārūna
وَهَٰرُونَ
ഹാറൂന്റെയും

മൂസായ്ക്കും ഹാറൂന്നും സമാധാനം!

തഫ്സീര്‍