Skip to main content

اَمْ حَسِبَ الَّذِيْنَ اجْتَرَحُوا السَّيِّاٰتِ اَنْ نَّجْعَلَهُمْ كَالَّذِيْنَ اٰمَنُوْا وَعَمِلُوا الصّٰلِحٰتِ سَوَاۤءً مَّحْيَاهُمْ وَمَمَاتُهُمْ ۗسَاۤءَ مَا يَحْكُمُوْنَ ࣖࣖ  ( الجاثية: ٢١ )

am ḥasiba
أَمْ حَسِبَ
അതല്ലാ (അഥവാ) വിചാരിച്ചുവോ, കണക്കാക്കിയോ
alladhīna ij'taraḥū
ٱلَّذِينَ ٱجْتَرَحُوا۟
ചെയ്തുവെച്ചവര്‍, പ്രവര്‍ത്തിച്ചവര്‍
l-sayiāti
ٱلسَّيِّـَٔاتِ
തിന്മകള്‍
an najʿalahum
أَن نَّجْعَلَهُمْ
അവരെ നാം ആക്കുമെന്നു
ka-alladhīna
كَٱلَّذِينَ
യാതൊരുവരെപ്പോലെ
āmanū
ءَامَنُوا۟
വിശ്വസിച്ച
waʿamilū l-ṣāliḥāti
وَعَمِلُوا۟ ٱلصَّٰلِحَٰتِ
സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കയും ചെയ്ത
sawāan
سَوَآءً
(അതായതു) സമമായി, തുല്യമായിട്ടു
maḥyāhum
مَّحْيَاهُمْ
അവരുടെ ജീവിതം
wamamātuhum
وَمَمَاتُهُمْۚ
അവരുടെ മരണവും
sāa
سَآءَ
വളരെ മോശം തന്നെ
mā yaḥkumūna
مَا يَحْكُمُونَ
അവര്‍ വിധി കല്‍പിക്കുന്നതു

ചീത്ത വൃത്തികള്‍ ചെയ്തുകൂട്ടിയവര്‍ കരുതുന്നോ, അവരെ നാം സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരെപ്പോലെ ആക്കുമെന്ന്. അഥവാ, അവരുടെ ജീവിതവും മരണവും ഒരേപോലെയാകുമെന്ന്. അവരുടെ വിധിത്തീര്‍പ്പ് വളരെ ചീത്ത തന്നെ.

തഫ്സീര്‍

وَخَلَقَ اللّٰهُ السَّمٰوٰتِ وَالْاَرْضَ بِالْحَقِّ وَلِتُجْزٰى كُلُّ نَفْسٍۢ بِمَا كَسَبَتْ وَهُمْ لَا يُظْلَمُوْنَ  ( الجاثية: ٢٢ )

wakhalaqa l-lahu
وَخَلَقَ ٱللَّهُ
അല്ലാഹു സൃഷ്ടിച്ചിരിക്കയാണ്
l-samāwāti
ٱلسَّمَٰوَٰتِ
ആകാശങ്ങളും
wal-arḍa
وَٱلْأَرْضَ
ഭൂമിയും
bil-ḥaqi
بِٱلْحَقِّ
ന്യായ (കാര്യ, യഥാര്‍ത്ഥ) ത്തോടെ
walituj'zā
وَلِتُجْزَىٰ
പ്രതിഫലം നല്‍കപ്പെടുവാനും
kullu nafsin
كُلُّ نَفْسٍۭ
എല്ലാ ദേഹത്തിനും, ആത്മാവിനും (ആള്‍ക്കും)
bimā kasabat
بِمَا كَسَبَتْ
അതു സമ്പാദിച്ചതിനും, പ്രവര്‍ത്തിച്ചതിനു
wahum
وَهُمْ
അവര്‍ (അവരോടു)
lā yuẓ'lamūna
لَا يُظْلَمُونَ
അനീതി (അതിക്രമം) ചെയ്യപ്പെടുന്നതുമല്ല

അല്ലാഹു ആകാശഭൂമികളെ യാഥാര്‍ഥ്യനിഷ്ഠമായാണ് സൃഷ്ടിച്ചത്. ഓരോരുത്തര്‍ക്കും താന്‍ പ്രവര്‍ത്തിച്ചതിന്റെ പ്രതിഫലം നല്‍കാനാണിത്. ആരോടും ഒട്ടും അനീതി ഉണ്ടാവുകയില്ല.

തഫ്സീര്‍

اَفَرَءَيْتَ مَنِ اتَّخَذَ اِلٰهَهٗ هَوٰىهُ وَاَضَلَّهُ اللّٰهُ عَلٰى عِلْمٍ وَّخَتَمَ عَلٰى سَمْعِهٖ وَقَلْبِهٖ وَجَعَلَ عَلٰى بَصَرِهٖ غِشٰوَةًۗ فَمَنْ يَّهْدِيْهِ مِنْۢ بَعْدِ اللّٰهِ ۗ اَفَلَا تَذَكَّرُوْنَ  ( الجاثية: ٢٣ )

afara-ayta
أَفَرَءَيْتَ
എന്നാല്‍ നീ കണ്ടുവോ
mani ittakhadha
مَنِ ٱتَّخَذَ
ആക്കിവെച്ച ഒരുവനെ
ilāhahu
إِلَٰهَهُۥ
തന്റെ ദൈവം (ആരാധ്യന്‍)
hawāhu
هَوَىٰهُ
തന്റെ ഇച്ഛ
wa-aḍallahu l-lahu
وَأَضَلَّهُ ٱللَّهُ
അല്ലാഹു അവനെ വഴിപിഴവിലാക്കുകയും ചെയ്തു
ʿalā ʿil'min
عَلَىٰ عِلْمٍ
അറിവോടെ, അറിഞ്ഞുകൊണ്ടു
wakhatama
وَخَتَمَ
അവന്‍ മുദ്രവെക്കുകയും ചെയ്തു
ʿalā samʿihi
عَلَىٰ سَمْعِهِۦ
അവന്റെ കേള്‍വിക്ക്
waqalbihi
وَقَلْبِهِۦ
അവന്റെ ഹൃദയത്തിനും
wajaʿala
وَجَعَلَ
ആക്കുകയും ചെയ്തു
ʿalā baṣarihi
عَلَىٰ بَصَرِهِۦ
അവന്റെ കണ്ണിന്‍മേല്‍
ghishāwatan
غِشَٰوَةً
ഒരു മൂടി
faman yahdīhi
فَمَن يَهْدِيهِ
എനി (എന്നാല്‍) ആരാണ് അവനെ നേര്‍മാര്‍ഗ്ഗത്തിലാക്കുക
min baʿdi l-lahi
مِنۢ بَعْدِ ٱللَّهِۚ
അല്ലാഹുവിനു ശേഷം (പുറമെ)
afalā tadhakkarūna
أَفَلَا تَذَكَّرُونَ
അപ്പോള്‍ നിങ്ങള്‍ ഉറ്റാലോചിക്കുന്നില്ലേ

തന്റെ ദേഹേച്ഛയെ ദൈവമാക്കിയവനെ നീ കണ്ടോ? അല്ലാഹു അവനെ അറിഞ്ഞുകൊണ്ടുതന്നെ വഴികേടിലാക്കിയിരിക്കുന്നു. അവന്റെ കാതിനും മനസ്സിനും മുദ്രവെച്ചിരിക്കുന്നു. കണ്ണുകള്‍ക്ക് മൂടിയിട്ടിരിക്കുന്നു. അപ്പോള്‍ അല്ലാഹുവെ കൂടാതെ അവനെ നേര്‍വഴിയിലാക്കാന്‍ ആരുണ്ട്? എന്നിട്ടും നിങ്ങളൊട്ടും ചിന്തിച്ചറിയുന്നില്ലേ?

തഫ്സീര്‍

وَقَالُوْا مَا هِيَ اِلَّا حَيَاتُنَا الدُّنْيَا نَمُوْتُ وَنَحْيَا وَمَا يُهْلِكُنَآ اِلَّا الدَّهْرُۚ وَمَا لَهُمْ بِذٰلِكَ مِنْ عِلْمٍۚ اِنْ هُمْ اِلَّا يَظُنُّوْنَ  ( الجاثية: ٢٤ )

waqālū
وَقَالُوا۟
അവര്‍ പറയുന്നു, പറഞ്ഞു
mā hiya
مَا هِىَ
അതു (ജീവിതം) അല്ല
illā ḥayātunā
إِلَّا حَيَاتُنَا
നമ്മുടെ ജീവിതമല്ലാതെ
l-dun'yā
ٱلدُّنْيَا
ഐഹിക, ഇഹത്തിലെ
namūtu
نَمُوتُ
നാം മരിക്കുന്നു
wanaḥyā
وَنَحْيَا
നാം ജീവിക്കുകയും ചെയ്യുന്നു
wamā yuh'likunā
وَمَا يُهْلِكُنَآ
നമ്മെ നശിപ്പിക്കുന്നുമില്ല
illā l-dahru
إِلَّا ٱلدَّهْرُۚ
കാലമല്ലാതെ
wamā lahum
وَمَا لَهُم
അവര്‍ക്കില്ല
bidhālika
بِذَٰلِكَ
അതിനെപ്പറ്റി
min ʿil'min
مِنْ عِلْمٍۖ
ഒരു അറിവും, വിവരവും
in hum
إِنْ هُمْ
അവരല്ല
illā yaẓunnūna
إِلَّا يَظُنُّونَ
ഊഹിക്കുകയല്ലാതെ

അവര്‍ പറഞ്ഞു: ''നമ്മുടെ ഈ ലോകജീവിതമല്ലാതെ ജീവിതമില്ല. നാം മരിക്കുന്നു. ജീവിക്കുന്നു. കാലം മാത്രമാണ് നമ്മെ നശിപ്പിക്കുന്നത്.'' യഥാര്‍ഥത്തില്‍ അവര്‍ക്ക് അതേപ്പറ്റി ഒരു വിവരവുമില്ല. അവര്‍ ഊഹിച്ചുപറയുകയാണ്.

തഫ്സീര്‍

وَاِذَا تُتْلٰى عَلَيْهِمْ اٰيٰتُنَا بَيِّنٰتٍ مَّا كَانَ حُجَّتَهُمْ اِلَّآ اَنْ قَالُوا ائْتُوْا بِاٰبَاۤىِٕنَآ اِنْ كُنْتُمْ صٰدِقِيْنَ  ( الجاثية: ٢٥ )

wa-idhā tut'lā
وَإِذَا تُتْلَىٰ
ഓതിക്കേള്‍പ്പിക്കപ്പെടുന്നതായാല്‍
ʿalayhim
عَلَيْهِمْ
അവര്‍ക്കു, അവരില്‍
āyātunā
ءَايَٰتُنَا
നമ്മുടെ ആയത്തു (ദൃഷ്ടാന്തം, ലക്ഷ്യം, വേദവാക്യം)കള്‍
bayyinātin
بَيِّنَٰتٍ
വ്യക്തമായ നിലയില്‍, തെളിവുകളായി
mā kāna
مَّا كَانَ
ആയിരിക്കയില്ല
ḥujjatahum
حُجَّتَهُمْ
അവരുടെ ന്യായം
illā an qālū
إِلَّآ أَن قَالُوا۟
അവര്‍ പറയുകയല്ലാതെ
i'tū
ٱئْتُوا۟
നിങ്ങള്‍ കൊണ്ടുവരുവിന്‍
biābāinā
بِـَٔابَآئِنَآ
നമ്മുടെ (ഞങ്ങളുടെ) പിതാക്കളെ
in kuntum
إِن كُنتُمْ
നിങ്ങളാണെങ്കില്‍
ṣādiqīna
صَٰدِقِينَ
സത്യവാന്മാര്‍

നമ്മുടെ വചനങ്ങള്‍ അവരെ വ്യക്തമായി വായിച്ചുകേള്‍പ്പിച്ചാല്‍ അവര്‍ക്കു ന്യായവാദമായി പറയാനുള്ളത് ഇതുമാത്രമായിരിക്കും: ''നിങ്ങള്‍ ഞങ്ങളുടെ പിതാക്കളെ ജീവിപ്പിച്ചുകൊണ്ടുവരിക; നിങ്ങള്‍ സത്യവാദികളെങ്കില്‍!''

തഫ്സീര്‍

قُلِ اللّٰهُ يُحْيِيْكُمْ ثُمَّ يُمِيْتُكُمْ ثُمَّ يَجْمَعُكُمْ اِلٰى يَوْمِ الْقِيٰمَةِ لَارَيْبَ فِيْهِ وَلٰكِنَّ اَكْثَرَ النَّاسِ لَا يَعْلَمُوْنَ ࣖ  ( الجاثية: ٢٦ )

quli
قُلِ
പറയുക
l-lahu yuḥ'yīkum
ٱللَّهُ يُحْيِيكُمْ
അല്ലാഹു നിങ്ങളെ ജീവിപ്പിക്കുന്നു
thumma yumītukum
ثُمَّ يُمِيتُكُمْ
പിന്നെ നിങ്ങളെ മരിപ്പിക്കുന്നു
thumma yajmaʿukum
ثُمَّ يَجْمَعُكُمْ
പിന്നെ നിങ്ങളെ ഒരുമിച്ചുകൂട്ടും
ilā yawmi l-qiyāmati
إِلَىٰ يَوْمِ ٱلْقِيَٰمَةِ
ഖിയാമത്തു നാളിലേക്കു
lā rayba
لَا رَيْبَ
സന്ദേഹ (സംശയ)മേ ഇല്ല
fīhi
فِيهِ
അതില്‍
walākinna
وَلَٰكِنَّ
എങ്കിലും
akthara l-nāsi
أَكْثَرَ ٱلنَّاسِ
മനുഷ്യരില്‍ അധികവും
lā yaʿlamūna
لَا يَعْلَمُونَ
അറിയുന്നില്ല

പറയുക: അല്ലാഹുവാണ് നിങ്ങളെ ജീവിപ്പിക്കുന്നത്. പിന്നെ നിങ്ങളെയവന്‍ മരിപ്പിക്കും. പിന്നീട് ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ നിങ്ങളെയവന്‍ ഒരുമിച്ചുകൂട്ടും. ഇതിലൊട്ടും സംശയമില്ല. എന്നാല്‍ മനുഷ്യരിലേറെ പേരും ഇതറിയുന്നില്ല.

തഫ്സീര്‍

وَلِلّٰهِ مُلْكُ السَّمٰوٰتِ وَالْاَرْضِۗ وَيَوْمَ تَقُوْمُ السَّاعَةُ يَوْمَىِٕذٍ يَّخْسَرُ الْمُبْطِلُوْنَ  ( الجاثية: ٢٧ )

walillahi
وَلِلَّهِ
അല്ലാഹുവിനാണ്
mul'ku l-samāwāti
مُلْكُ ٱلسَّمَٰوَٰتِ
ആകാശങ്ങളുടെ രാജത്വം, ഭരണാധികാരം
wal-arḍi
وَٱلْأَرْضِۚ
ഭൂമിയുടെയും
wayawma taqūmu
وَيَوْمَ تَقُومُ
നിലനില്‍ക്കുന്ന ദിവസം
l-sāʿatu
ٱلسَّاعَةُ
(ആ) സമയം (അന്ത്യഘട്ടം)
yawma-idhin
يَوْمَئِذٍ
അന്നത്തെ ദിവസം
yakhsaru
يَخْسَرُ
നഷ്ടമടയും
l-mub'ṭilūna
ٱلْمُبْطِلُونَ
വ്യര്‍ത്ഥകാരികള്‍, പാഴ്വേലക്കാര്‍

ആകാശഭൂമികളുടെ ആധിപത്യം അല്ലാഹുവിനാണ്. ആ അന്ത്യസമയം വരുംനാളില്‍ അസത്യവാദികള്‍ കൊടിയ നഷ്ടത്തിലായിരിക്കും.

തഫ്സീര്‍

وَتَرٰى كُلَّ اُمَّةٍ جَاثِيَةً ۗ كُلُّ اُمَّةٍ تُدْعٰٓى اِلٰى كِتٰبِهَاۗ اَلْيَوْمَ تُجْزَوْنَ مَا كُنْتُمْ تَعْمَلُوْنَ  ( الجاثية: ٢٨ )

watarā
وَتَرَىٰ
നീ (നിനക്കു) കാണും, കാണാം
kulla ummatin
كُلَّ أُمَّةٍ
എല്ലാ സമുദായത്തെയും, ജനക്കൂട്ടത്തെയും
jāthiyatan
جَاثِيَةًۚ
മുട്ടുകുത്തിയതായിട്ടു, ഒരുമിച്ചുകൂടിയതായിട്ടു
kullu ummatin
كُلُّ أُمَّةٍ
എല്ലാ സമുദായവും, ജനക്കൂട്ടവും
tud'ʿā
تُدْعَىٰٓ
വിളിക്കപ്പെടും
ilā kitābihā
إِلَىٰ كِتَٰبِهَا
അതിന്റെ ഗ്രന്ഥത്തിലേക്കു
l-yawma
ٱلْيَوْمَ
ഇന്നു
tuj'zawna
تُجْزَوْنَ
നിങ്ങള്‍ക്കു പ്രതിഫലം നല്‍കപ്പെടും
mā kuntum
مَا كُنتُمْ
നിങ്ങള്‍ ആയിരുന്നതിനു
taʿmalūna
تَعْمَلُونَ
പ്രവര്‍ത്തിക്കും

അന്ന് ഓരോ സമുദായവും മുട്ടുകുത്തി വീണുകിടക്കുന്നതായി നിനക്കു കാണാം. എല്ലാ ഓരോ സമുദായത്തെയും തങ്ങളുടെ കര്‍മരേഖ നോക്കാന്‍ വിളിക്കും. നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിന് ഇന്ന് നിങ്ങള്‍ക്ക് പ്രതിഫലം നല്‍കും.

തഫ്സീര്‍

هٰذَا كِتٰبُنَا يَنْطِقُ عَلَيْكُمْ بِالْحَقِّ ۗاِنَّا كُنَّا نَسْتَنْسِخُ مَا كُنْتُمْ تَعْمَلُوْنَ  ( الجاثية: ٢٩ )

hādhā kitābunā
هَٰذَا كِتَٰبُنَا
ഇതാ നമ്മുടെ ഗ്രന്ഥം
yanṭiqu
يَنطِقُ
അതു സംസാരിക്കും (പറഞ്ഞുതരും, തുറന്നുകാട്ടും)
ʿalaykum
عَلَيْكُم
നിങ്ങളോടു, നിങ്ങളില്‍
bil-ḥaqi
بِٱلْحَقِّۚ
മുറപ്രകാരം, യഥാര്‍ത്ഥത്തെപ്പറ്റി, ശരിക്കു
innā kunnā
إِنَّا كُنَّا
നിശ്ചയമായും നാം ആയിരുന്നു
nastansikhu
نَسْتَنسِخُ
നാം പകര്‍ത്തെടുത്തിരുന്നു, (എഴുതുവാന്‍ ആവശ്യപ്പെട്ടിരുന്നു)
mā kuntum
مَا كُنتُمْ
നിങ്ങളായിരുന്നതു
taʿmalūna
تَعْمَلُونَ
നിങ്ങള്‍ പ്രവര്‍ത്തിക്കും.

നമ്മുടെ കര്‍മരേഖ ഇതാ! ഇത് നിങ്ങള്‍ക്കെതിരെ സത്യം തുറന്നുപറയും. നിങ്ങള്‍ ചെയ്തുകൊണ്ടിരുന്നതെല്ലാം നാം കൃത്യമായി എഴുതിയെടുപ്പിക്കുന്നുണ്ടായിരുന്നു.

തഫ്സീര്‍

فَاَمَّا الَّذِيْنَ اٰمَنُوْا وَعَمِلُوا الصّٰلِحٰتِ فَيُدْخِلُهُمْ رَبُّهُمْ فِيْ رَحْمَتِهٖۗ ذٰلِكَ هُوَ الْفَوْزُ الْمُبِيْنُ  ( الجاثية: ٣٠ )

fa-ammā alladhīna
فَأَمَّا ٱلَّذِينَ
എന്നാലപ്പോള്‍ യാതൊരുകൂട്ടര്‍
āmanū
ءَامَنُوا۟
വിശ്വസിച്ചു
waʿamilū l-ṣāliḥāti
وَعَمِلُوا۟ ٱلصَّٰلِحَٰتِ
സല്‍ക്കര്‍മ്മങ്ങളും ചെയ്തു
fayud'khiluhum
فَيُدْخِلُهُمْ
അവരെ പ്രവേശിപ്പിക്കും
rabbuhum
رَبُّهُمْ
അവരുടെ റബ്ബ്
fī raḥmatihi
فِى رَحْمَتِهِۦۚ
അവന്‍റെ കാരുണ്യത്തില്‍
dhālika huwa
ذَٰلِكَ هُوَ
അതുതന്നെയാണ്
l-fawzu l-mubīnu
ٱلْفَوْزُ ٱلْمُبِينُ
സ്പഷ്ടമായ ഭാഗ്യം

സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരെ അവരുടെ നാഥന്‍ തന്റെ കാരുണ്യവലയത്തില്‍ പ്രവേശിപ്പിക്കും. വ്യക്തമായ വിജയവും അതുതന്നെ.

തഫ്സീര്‍