Skip to main content

اِنَّ لِلْمُتَّقِيْنَ مَفَازًاۙ  ( النبإ: ٣١ )

inna lil'muttaqīna
إِنَّ لِلْمُتَّقِينَ
നിശ്ചയമായും സൂക്ഷ്മതയുള്ളവര്‍ക്കു (ഭയഭക്തന്മാര്‍ക്കു)ണ്ടു
mafāzan
مَفَازًا
വിജയം, ഭാഗ്യത്തിന്റെ സ്ഥലം

ഭക്തന്മാര്‍ക്ക് വിജയം ഉറപ്പ്.

തഫ്സീര്‍

حَدَاۤىِٕقَ وَاَعْنَابًاۙ  ( النبإ: ٣٢ )

ḥadāiqa
حَدَآئِقَ
അതായതു തോപ്പുകള്‍
wa-aʿnāban
وَأَعْنَٰبًا
മുന്തിരികളും

അവര്‍ക്ക് സ്വര്‍ഗത്തോപ്പുകളും മുന്തിരിക്കുലകളുമുണ്ട്.

തഫ്സീര്‍

وَّكَوَاعِبَ اَتْرَابًاۙ  ( النبإ: ٣٣ )

wakawāʿiba
وَكَوَاعِبَ
സ്തനം തുടിച്ച തരുണികളും
atrāban
أَتْرَابًا
സമപ്രായക്കാരായ, ഇണയൊത്ത

തുടുത്ത മാറിടമുള്ള തുല്യവയസ്‌കരായ തരുണികളും.

തഫ്സീര്‍

وَّكَأْسًا دِهَاقًاۗ  ( النبإ: ٣٤ )

wakasan
وَكَأْسًا
(കള്ളിന്റെ) കോപ്പയും
dihāqan
دِهَاقًا
നിറഞ്ഞ, സമര്‍ത്ഥമായ

നിറഞ്ഞ കോപ്പകളും.

തഫ്സീര്‍

لَا يَسْمَعُوْنَ فِيْهَا لَغْوًا وَّلَا كِذَّابًا  ( النبإ: ٣٥ )

lā yasmaʿūna
لَّا يَسْمَعُونَ
അവര്‍ കേള്‍ക്കയില്ല
fīhā
فِيهَا
അതില്‍വെച്ചു
laghwan
لَغْوًا
ഒരു അനാവശ്യവും, നിരര്‍ത്ഥവും
walā kidhāban
وَلَا كِذَّٰبًا
വ്യാജമായതും ഇല്ല

അവരവിടെ പൊയ്‌മൊഴികളോ വിടുവാക്കുകളോ കേള്‍ക്കുകയില്ല.

തഫ്സീര്‍

جَزَاۤءً مِّنْ رَّبِّكَ عَطَاۤءً حِسَابًاۙ  ( النبإ: ٣٦ )

jazāan
جَزَآءً
പ്രതിഫലം, പ്രതിഫലമായിട്ടു
min rabbika
مِّن رَّبِّكَ
നിന്റെ രക്ഷിതാവിങ്കല്‍നിന്നു
ʿaṭāan
عَطَآءً
സമ്മാനം, ദാനം
ḥisāban
حِسَابًا
കണക്കൊത്ത, മതിയായ, തികഞ്ഞ

നിന്റെ നാഥനില്‍ നിന്നുള്ള പ്രതിഫലമായാണത്. അവരര്‍ഹിക്കുന്ന സമ്മാനം.

തഫ്സീര്‍

رَّبِّ السَّمٰوٰتِ وَالْاَرْضِ وَمَا بَيْنَهُمَا الرَّحْمٰنِ لَا يَمْلِكُوْنَ مِنْهُ خِطَابًاۚ   ( النبإ: ٣٧ )

rabbi l-samāwāti
رَّبِّ ٱلسَّمَٰوَٰتِ
അതായതു ആകാശങ്ങളുടെ രക്ഷിതാവു
wal-arḍi
وَٱلْأَرْضِ
ഭൂമിയുടെയും
wamā baynahumā
وَمَا بَيْنَهُمَا
അവ രണ്ടിനിടയിലുള്ളതിന്റെയും
l-raḥmāni
ٱلرَّحْمَٰنِۖ
പരമകാരുണികനായുള്ളവന്‍
lā yamlikūna
لَا يَمْلِكُونَ
അവര്‍ അധീനമാക്കുക (അവര്‍ക്കു സാധ്യമാകുക)യില്ല
min'hu
مِنْهُ
അവനോടു
khiṭāban
خِطَابًا
അഭിമുഖഭാഷണം, സംസാരം

അവന്‍, ആകാശഭൂമികളുടെയും അവയ്ക്കിടയിലുള്ളവയുടെയും നാഥനാണ്. ദയാപരന്‍. അവനുമായി നേരില്‍ സംഭാഷണം നടത്താനാര്‍ക്കുമാവില്ല.

തഫ്സീര്‍

يَوْمَ يَقُوْمُ الرُّوْحُ وَالْمَلٰۤىِٕكَةُ صَفًّاۙ لَّا يَتَكَلَّمُوْنَ اِلَّا مَنْ اَذِنَ لَهُ الرَّحْمٰنُ وَقَالَ صَوَابًا  ( النبإ: ٣٨ )

yawma yaqūmu
يَوْمَ يَقُومُ
നില്‍ക്കുന്ന ദിവസം
l-rūḥu
ٱلرُّوحُ
റൂഹു (ആത്മാവ്)
wal-malāikatu
وَٱلْمَلَٰٓئِكَةُ
മലക്കുകളും
ṣaffan
صَفًّاۖ
അണിയായി
lā yatakallamūna
لَّا يَتَكَلَّمُونَ
അവര്‍ സംസാരിക്കയില്ല
illā man
إِلَّا مَنْ
യാതൊരുവനല്ലാതെ
adhina lahu
أَذِنَ لَهُ
അവനു അനുവാദം നൽകിയിരിക്കുന്നു
l-raḥmānu
ٱلرَّحْمَٰنُ
പരമകാരുണികന്‍
waqāla
وَقَالَ
താന്‍ പറയുകയും ചെയ്തിരിക്കുന്നു
ṣawāban
صَوَابًا
ശരിയായത്, നേരായുള്ളത്, ചൊവ്വായത്

ജിബ്‌രീലും മറ്റു മലക്കുകളും അണിനിരക്കും ദിനമാണ് അതുണ്ടാവുക. അന്നാര്‍ക്കും സംസാരിക്കാനാവില്ല; കരുണാനിധിയായ നാഥന്‍ അനുവാദം നല്‍കിയവന്നും സത്യം പറഞ്ഞവന്നുമൊഴികെ.

തഫ്സീര്‍

ذٰلِكَ الْيَوْمُ الْحَقُّۚ فَمَنْ شَاۤءَ اتَّخَذَ اِلٰى رَبِّهٖ مَاٰبًا  ( النبإ: ٣٩ )

dhālika
ذَٰلِكَ
അതു, അതത്രെ
l-yawmu l-ḥaqu
ٱلْيَوْمُ ٱلْحَقُّۖ
യഥാര്‍ത്ഥ ദിവസം
faman shāa
فَمَن شَآءَ
ആകയാല്‍, (എന്നാല്‍) ആര്‍ ഉദ്ദേശിച്ചുവോ
ittakhadha
ٱتَّخَذَ
അവന്‍ ഏര്‍പ്പെടുത്തട്ടെ, ഉണ്ടാക്കട്ടെ
ilā rabbihi
إِلَىٰ رَبِّهِۦ
തന്റെ റബ്ബിങ്കലേക്ക്
maāban
مَـَٔابًا
ഒരു സങ്കേതം, മടക്കസ്ഥാനം, മടക്കം

അതത്രെ സത്യദിനം. അതിനാല്‍ ഇഷ്ടമുള്ളവന്‍ തന്റെ നാഥങ്കലേക്ക് മടങ്ങാനുള്ള മാര്‍ഗമവലംബിക്കട്ടെ.

തഫ്സീര്‍

اِنَّآ اَنْذَرْنٰكُمْ عَذَابًا قَرِيْبًا ەۙ يَّوْمَ يَنْظُرُ الْمَرْءُ مَا قَدَّمَتْ يَدَاهُ وَيَقُوْلُ الْكٰفِرُ يٰلَيْتَنِيْ كُنْتُ تُرَابًا ࣖ  ( النبإ: ٤٠ )

innā
إِنَّآ
നിശ്ചയമായും നാം
andharnākum
أَنذَرْنَٰكُمْ
നിങ്ങള്‍ക്കു മുന്നറിയിപ്പു (താക്കീതു) നൽകിയിരിക്കുന്നു
ʿadhāban
عَذَابًا
ഒരു ശിക്ഷയെ (ക്കുറിച്ചു)
qarīban
قَرِيبًا
അടുത്ത, സമീപസ്ഥമായ
yawma yanẓuru
يَوْمَ يَنظُرُ
നോക്കുന്ന (കാണുന്ന) ദിവസം
l-maru
ٱلْمَرْءُ
മനുഷ്യന്‍
mā qaddamat
مَا قَدَّمَتْ
മുന്‍ ചെയ്തതിനെ
yadāhu
يَدَاهُ
തന്റെ രണ്ടു കരങ്ങള്‍, കൈകള്‍
wayaqūlu
وَيَقُولُ
പറയുകയും ചെയ്യും, പറയുന്നതുമായ
l-kāfiru
ٱلْكَافِرُ
അവിശ്വാസി
yālaytanī
يَٰلَيْتَنِى
അയ്യോ ഞാനായെങ്കില്‍
kuntu
كُنتُ
ആയിരുന്നു (എങ്കില്‍)
turāban
تُرَٰبًۢا
മണ്ണ്

ആസന്നമായ ശിക്ഷയെ സംബന്ധിച്ച് തീര്‍ച്ചയായും നാം നിങ്ങള്‍ക്ക് താക്കീതു നല്‍കിയിരിക്കുന്നു. മനുഷ്യന്‍ തന്റെ ഇരു കരങ്ങളും ചെയ്തുവെച്ചത് നോക്കിക്കാണും ദിനം. അന്ന് സത്യനിഷേധി പറയും: ''ഞാന്‍ മണ്ണായിരുന്നെങ്കില്‍ എത്ര നന്നായേനെ.''

തഫ്സീര്‍