Skip to main content

وَلَا يُنْفِقُوْنَ نَفَقَةً صَغِيْرَةً وَّلَا كَبِيْرَةً وَّلَا يَقْطَعُوْنَ وَادِيًا اِلَّا كُتِبَ لَهُمْ لِيَجْزِيَهُمُ اللّٰهُ اَحْسَنَ مَا كَانُوْا يَعْمَلُوْنَ   ( التوبة: ١٢١ )

walā yunfiqūna
وَلَا يُنفِقُونَ
അവര്‍ ചിലവഴിക്കുകയുമില്ല
nafaqatan
نَفَقَةً
ഒരു ചിലവും, വല്ല ചിലവും
ṣaghīratan
صَغِيرَةً
ചെറുതായ
walā kabīratan
وَلَا كَبِيرَةً
വലുതുമില്ല
walā yaqṭaʿūna
وَلَا يَقْطَعُونَ
അവര്‍ മുറിച്ചു (വിട്ടു) പോകുകയുമില്ല
wādiyan
وَادِيًا
ഒരു താഴ്‌വര, വല്ല താഴ്‌വരയും
illā kutiba
إِلَّا كُتِبَ
അത്‌ രേഖപ്പെടുത്തപ്പെടാതെ
lahum
لَهُمْ
അവര്‍ക്ക്‌
liyajziyahumu
لِيَجْزِيَهُمُ
അവര്‍ക്ക്‌ പ്രതിഫലം കൊടുക്കുവാന്‍ വേണ്ടി
l-lahu
ٱللَّهُ
അല്ലാഹു
aḥsana
أَحْسَنَ
ഏറ്റം നല്ലതിന്‌
mā kānū
مَا كَانُوا۟
അവരായിരുന്നതില്‍
yaʿmalūna
يَعْمَلُونَ
അവര്‍ പ്രവര്‍ത്തിക്കും

അവര്‍ ചെലവഴിക്കുന്നത് ചെറുതായാലും വലുതായാലും അതും, ഏതെങ്കിലും താഴ്‌വരയിലൂടെ അവര്‍ മുറിച്ചുകടക്കുന്നതും അവര്‍ക്ക് പുണ്യമായി രേഖപ്പെടുത്താതിരിക്കില്ല. അല്ലാഹു അവര്‍ക്ക് അവര്‍ ചെയ്തുകൊണ്ടിരുന്ന അത്യുത്തമ വൃത്തികള്‍ക്ക് മഹത്തായ പ്രതിഫലം നല്‍കാനാണിത്.

തഫ്സീര്‍

۞ وَمَا كَانَ الْمُؤْمِنُوْنَ لِيَنْفِرُوْا كَاۤفَّةًۗ فَلَوْلَا نَفَرَ مِنْ كُلِّ فِرْقَةٍ مِّنْهُمْ طَاۤىِٕفَةٌ لِّيَتَفَقَّهُوْا فِى الدِّيْنِ وَلِيُنْذِرُوْا قَوْمَهُمْ اِذَا رَجَعُوْٓا اِلَيْهِمْ لَعَلَّهُمْ يَحْذَرُوْنَ ࣖ   ( التوبة: ١٢٢ )

wamā kāna
وَمَا كَانَ
ആകാവതല്ല(പാടില്ല)
l-mu'minūna
ٱلْمُؤْمِنُونَ
സത്യവിശ്വാസികള്‍
liyanfirū
لِيَنفِرُوا۟
അവര്‍ (യുദ്ധത്തിന്‌) പുറപ്പെട്ടുപോകുവാന്‍
kāffatan
كَآفَّةًۚ
ആകമാനം, അടങ്കലുമായി
falawlā
فَلَوْلَا
എന്നാല്‍ ആയിക്കൂടേ, എന്തുകൊണ്ടായിക്കൂടാ
nafara
نَفَرَ
പുറപ്പെട്ടുപോയി
min kulli fir'qatin
مِن كُلِّ فِرْقَةٍ
എല്ലാ സംഘ (കൂട്ട)ത്തില്‍ നിന്നും
min'hum
مِّنْهُمْ
അവരില്‍ നിന്നുള്ള, അവരില്‍പെട്ട
ṭāifatun
طَآئِفَةٌ
ഒരു വിഭാഗം
liyatafaqqahū
لِّيَتَفَقَّهُوا۟
അവര്‍ ജ്ഞാനം നേടുവാന്‍ വേണ്ടി, ഗ്രഹിച്ചറിയുവാന്‍
fī l-dīni
فِى ٱلدِّينِ
മത (കാര്യത്തില്‍)
waliyundhirū
وَلِيُنذِرُوا۟
അവര്‍ താക്കീത്‌ (മുന്നറിയിപ്പ്‌) നല്‍കുവാനും
qawmahum
قَوْمَهُمْ
അവരുടെ ജനങ്ങള്‍ക്ക്‌
idhā rajaʿū
إِذَا رَجَعُوٓا۟
അവര്‍ മടങ്ങിയാല്‍
ilayhim
إِلَيْهِمْ
അവരിലേക്ക്‌
laʿallahum
لَعَلَّهُمْ
അവരായേക്കാം, ആകുവാന്‍ വേണ്ടി
yaḥdharūna
يَحْذَرُونَ
അവര്‍ കാത്തുസൂക്ഷിക്കും, ജാഗ്രതവെക്കും, കരുതലോടിരിക്കും

സത്യവിശ്വാസികള്‍ ഒന്നടങ്കം യുദ്ധത്തിന് പുറപ്പെടാവതല്ല. അവരില്‍ ഓരോ വിഭാഗത്തില്‍ നിന്നും ഓരോ സംഘം മതത്തില്‍ അറിവുനേടാന്‍ ഇറങ്ങിപ്പുറപ്പെടാത്തതെന്ത്? തങ്ങളുടെ ജനം അവരുടെ അടുത്തേക്ക് മടങ്ങിവന്നാല്‍ അവര്‍ക്ക് ഉല്‍ബോധനം നല്‍കാനുള്ള അറിവു നേടാനാണത്. അതുവഴി അവര്‍ സൂക്ഷ്മത പുലര്‍ത്തുന്നവരായേക്കാം.

തഫ്സീര്‍

يٰٓاَيُّهَا الَّذِيْنَ اٰمَنُوْا قَاتِلُوا الَّذِيْنَ يَلُوْنَكُمْ مِّنَ الْكُفَّارِ وَلْيَجِدُوْا فِيْكُمْ غِلْظَةًۗ وَاعْلَمُوْٓا اَنَّ اللّٰهَ مَعَ الْمُتَّقِيْنَ   ( التوبة: ١٢٣ )

yāayyuhā alladhīna āmanū
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟
ഹേ വിശ്വസിച്ചവരേ
qātilū
قَٰتِلُوا۟
നിങ്ങള്‍ യുദ്ധം ചെയ്യുവിന്‍
alladhīna
ٱلَّذِينَ
യാതൊരുവരോട്‌
yalūnakum
يَلُونَكُم
നിങ്ങളോട്‌ അടുത്തുള്ള
mina l-kufāri
مِّنَ ٱلْكُفَّارِ
അവിശ്വാസികളില്‍പെട്ട
walyajidū
وَلْيَجِدُوا۟
അവര്‍ കണ്ടെത്തുക (എത്തിക്കുക) യും ചെയ്യട്ടെ
fīkum
فِيكُمْ
നിങ്ങളില്‍
ghil'ẓatan
غِلْظَةًۚ
പരുഷത (കാഠിന്യം)
wa-iʿ'lamū
وَٱعْلَمُوٓا۟
അറിഞ്ഞും കൊള്ളുവിന്‍
anna l-laha
أَنَّ ٱللَّهَ
അല്ലാഹു (ആകുന്നു) എന്ന്‌
maʿa l-mutaqīna
مَعَ ٱلْمُتَّقِينَ
സൂക്ഷ്‌മത പാലിക്കുന്നവരുടെ കൂടെ

വിശ്വസിച്ചവരേ, നിങ്ങളുടെ അടുത്തുള്ള ആ സത്യനിഷേധികളോട് നിങ്ങള്‍ യുദ്ധം ചെയ്യുക. അവര്‍ നിങ്ങളില്‍ കാര്‍ക്കശ്യം കാണട്ടെ. അറിയുക: അല്ലാഹു സൂക്ഷ്മതയുള്ളവരോടൊപ്പമാണ്.

തഫ്സീര്‍

وَاِذَا مَآ اُنْزِلَتْ سُوْرَةٌ فَمِنْهُمْ مَّنْ يَّقُوْلُ اَيُّكُمْ زَادَتْهُ هٰذِهٖٓ اِيْمَانًاۚ فَاَمَّا الَّذِيْنَ اٰمَنُوْا فَزَادَتْهُمْ اِيْمَانًا وَّهُمْ يَسْتَبْشِرُوْنَ  ( التوبة: ١٢٤ )

wa-idhā mā unzilat
وَإِذَا مَآ أُنزِلَتْ
(വല്ലപ്പോഴും) അവതരിപ്പിക്കപ്പെട്ടാല്‍
sūratun
سُورَةٌ
ഒരു സൂറത്ത്‌, വല്ല അധ്യായവും
famin'hum
فَمِنْهُم
എന്നാലവരിലുണ്ടായിരിക്കും
man yaqūlu
مَّن يَقُولُ
പറയുന്നവര്‍, പറയുന്ന ചിലര്‍
ayyukum
أَيُّكُمْ
നിങ്ങളില്‍ ഏതാളാണ്‌ (ആരാണ്‌)
zādathu
زَادَتْهُ
അവന്‌ വര്‍ധിപ്പിച്ചത്‌
hādhihi
هَٰذِهِۦٓ
ഇത്‌, ഇവ
īmānan
إِيمَٰنًاۚ
വിശ്വാസത്തെ
fa-ammā
فَأَمَّا
എന്നാല്‍
alladhīna āmanū
ٱلَّذِينَ ءَامَنُوا۟
വിശ്വസിച്ചവര്‍
fazādathum
فَزَادَتْهُمْ
അതവര്‍ക്ക്‌ വര്‍ധിപ്പിച്ചിരിക്കുന്നു, വര്‍ധിപ്പിക്കുന്നതാണ്‌
īmānan
إِيمَٰنًا
വിശ്വാസം
wahum
وَهُمْ
അവരാകട്ടെ
yastabshirūna
يَسْتَبْشِرُونَ
സന്തോഷംകൊള്ളുകയും ചെയ്യും

ഏതെങ്കിലും ഒരധ്യായം അവതീര്‍ണമായാല്‍ അവരില്‍ ചിലര്‍ പരിഹാസത്തോടെ ചോദിക്കും: ''നിങ്ങളില്‍ ആര്‍ക്കാണ് ഇതുവഴി വിശ്വാസം വര്‍ധിച്ചത്?'' എന്നാല്‍ അറിയുക: തീര്‍ച്ചയായും അത് സത്യവിശ്വാസികളുടെ വിശ്വാസം വര്‍ധിപ്പിച്ചിരിക്കുന്നു. അവരതില്‍ സന്തോഷിക്കുന്നവരുമാണ്.

തഫ്സീര്‍

وَاَمَّا الَّذِيْنَ فِيْ قُلُوْبِهِمْ مَّرَضٌ فَزَادَتْهُمْ رِجْسًا اِلٰى رِجْسِهِمْ وَمَاتُوْا وَهُمْ كٰفِرُوْنَ   ( التوبة: ١٢٥ )

wa-ammā alladhīna
وَأَمَّا ٱلَّذِينَ
യാതൊരു കൂട്ടരാകട്ടെ
fī qulūbihim
فِى قُلُوبِهِم
അവരുടെ ഹൃദയങ്ങളിലുണ്ട്‌
maraḍun
مَّرَضٌ
ഒരു രോഗം, വല്ല രോഗവും
fazādathum
فَزَادَتْهُمْ
എന്നാലവര്‍ക്കത്‌ വര്‍ധിപ്പിച്ചു, വര്‍ധിപ്പിക്കുന്നതാണ്‌
rij'san
رِجْسًا
മ്ലേച്ഛത, മാലിന്യം
ilā rij'sihim
إِلَىٰ رِجْسِهِمْ
അവരുടെ മ്ലേച്ഛതയിലൂടെ, മലിനതയിലേക്ക്‌
wamātū
وَمَاتُوا۟
അവര്‍ മരണപ്പെടുകയും ചെയ്യുന്നതാണ്‌
wahum
وَهُمْ
അവര്‍ (ആയിക്കൊണ്ട്‌)
kāfirūna
كَٰفِرُونَ
അവിശ്വാസികള്‍

എന്നാല്‍ ദീനം പിടിച്ച മനസ്സിന്റെ ഉടമകള്‍ക്ക് അത് തങ്ങളുടെ മാലിന്യത്തിലേക്ക് കൂടുതല്‍ മാലിന്യം കൂട്ടിച്ചേര്‍ക്കുകയാണുണ്ടായത്. അവര്‍ സത്യനിഷേധികളായിത്തന്നെ മരണമടയും.

തഫ്സീര്‍

اَوَلَا يَرَوْنَ اَنَّهُمْ يُفْتَنُوْنَ فِيْ كُلِّ عَامٍ مَّرَّةً اَوْ مَرَّتَيْنِ ثُمَّ لَا يَتُوْبُوْنَ وَلَا هُمْ يَذَّكَّرُوْنَ   ( التوبة: ١٢٦ )

awalā yarawna
أَوَلَا يَرَوْنَ
അവര്‍ കാണുന്നില്ലേ, അവര്‍ക്ക്‌ കണ്ടുകൂടേ
annahum
أَنَّهُمْ
അവര്‍ (ആകുന്നു) എന്ന്‌
yuf'tanūna
يُفْتَنُونَ
അവര്‍ പരീക്ഷിക്കപ്പെടുന്നു, കുഴപ്പത്തിലാക്കപ്പെടുന്നു (എന്ന്‌)
fī kulli ʿāmin
فِى كُلِّ عَامٍ
എല്ലാ കൊല്ലത്തിലും
marratan
مَّرَّةً
ഒരു പ്രാവശ്യം
aw marratayni
أَوْ مَرَّتَيْنِ
അല്ലെങ്കില്‍ രണ്ടു പ്രാവശ്യം
thumma
ثُمَّ
പിന്നെ, എന്നിട്ടും
lā yatūbūna
لَا يَتُوبُونَ
അവര്‍ മടങ്ങുന്നില്ല, പശ്ചാത്തപിക്കുന്നില്ല
walā hum
وَلَا هُمْ
അവരില്ലതാനും
yadhakkarūna
يَذَّكَّرُونَ
ഉറ്റാലോചിക്കും

കൊല്ലംതോറും ഒന്നോ രണ്ടോ തവണ തങ്ങള്‍ പരീക്ഷണത്തിലകപ്പെടുന്നത് അവര്‍ കാണുന്നില്ലേ? എന്നിട്ടും അവര്‍ പശ്ചാത്തപിച്ചു മടങ്ങുന്നില്ല. അവര്‍ ചിന്തിച്ചറിയുന്നുമില്ല.

തഫ്സീര്‍

وَاِذَا مَآ اُنْزِلَتْ سُوْرَةٌ نَّظَرَ بَعْضُهُمْ اِلٰى بَعْضٍۗ هَلْ يَرٰىكُمْ مِّنْ اَحَدٍ ثُمَّ انْصَرَفُوْاۗ صَرَفَ اللّٰهُ قُلُوْبَهُمْ بِاَنَّهُمْ قَوْمٌ لَّا يَفْقَهُوْنَ   ( التوبة: ١٢٧ )

wa-idhā mā unzilat
وَإِذَا مَآ أُنزِلَتْ
അവതരിപ്പിക്കപ്പെട്ടാല്‍,
sūratun
سُورَةٌ
വല്ല സൂറത്തും, അധ്യായവും
naẓara
نَّظَرَ
നോക്കും, നോക്കുകയായി
baʿḍuhum
بَعْضُهُمْ
അവരില്‍ ചിലര്‍
ilā baʿḍin
إِلَىٰ بَعْضٍ
ചിലരിലേക്ക്‌
hal yarākum
هَلْ يَرَىٰكُم
നിങ്ങളെ കാണുന്നുവോ
min aḥadin
مِّنْ أَحَدٍ
വല്ല ഒരാളും (ആരെങ്കിലും)
thumma inṣarafū
ثُمَّ ٱنصَرَفُوا۟ۚ
പിന്നെ അവര്‍ തിരിഞ്ഞു (പിരിഞ്ഞു) പോകുന്നതാണ്‌
ṣarafa l-lahu
صَرَفَ ٱللَّهُ
അല്ലാഹു തിരിച്ചിരിക്കയാണ്‌, തിരിച്ചുവിടട്ടെ
qulūbahum
قُلُوبَهُم
അവരുടെ ഹൃദയങ്ങളെ
bi-annahum
بِأَنَّهُمْ
അവര്‍ (ആകുന്നു) എന്നുള്ളതുകൊണ്ട്‌
qawmun
قَوْمٌ
ഒരു ജനത
lā yafqahūna
لَّا يَفْقَهُونَ
അവര്‍ ഗ്രഹിക്കുകയില്ല, മനസ്സിലാക്കാത്ത

ഓരോ അധ്യായം അവതരിക്കുമ്പോഴും നിങ്ങളെ ആരെങ്കിലും കാണുന്നുണ്ടോയെന്ന ഭാവത്തില്‍ അവരന്യോന്യം നോക്കുന്നു. പിന്നീടവര്‍ പിന്തിരിഞ്ഞു പോകുന്നു. അല്ലാഹു അവരുടെ മനസ്സുകളെ തെറ്റിച്ചുകളഞ്ഞിരിക്കുന്നു. അവര്‍ കാര്യം മനസ്സിലാക്കാത്ത ജനമായതിനാലാണത്.

തഫ്സീര്‍

لَقَدْ جَاۤءَكُمْ رَسُوْلٌ مِّنْ اَنْفُسِكُمْ عَزِيْزٌ عَلَيْهِ مَا عَنِتُّمْ حَرِيْصٌ عَلَيْكُمْ بِالْمُؤْمِنِيْنَ رَءُوْفٌ رَّحِيْمٌ   ( التوبة: ١٢٨ )

laqad jāakum
لَقَدْ جَآءَكُمْ
തീര്‍ച്ചയായും നിങ്ങള്‍ക്ക്‌ വന്നിട്ടുണ്ട്‌
rasūlun
رَسُولٌ
ഒരു റസൂല്‍, ദൂതന്‍
min anfusikum
مِّنْ أَنفُسِكُمْ
നിങ്ങളുടെ സ്വന്തങ്ങളില്‍പെട്ട, നിങ്ങളില്‍ നിന്നുതന്നെയുള്ള
ʿazīzun
عَزِيزٌ
വീര്യപ്പെട്ടതാണ്‌ (ദുസ്സഹമാണ്‌-പ്രയാസകരമാണ്‌)
ʿalayhi
عَلَيْهِ
അദ്ദേഹത്തിന്‌, അദ്ദേഹത്തിന്‍റെ മേല്‍
mā ʿanittum
مَا عَنِتُّمْ
നിങ്ങള്‍ കഷ്‌ടപ്പെടുന്നത്‌, ബുദ്ധിമുട്ടല്‍
ḥarīṣun
حَرِيصٌ
അത്യാഗ്രഹമുള്ളവനാണ്‌, മോഹമുള്ളവനാണ്‌
ʿalaykum
عَلَيْكُم
നിങ്ങളെപ്പറ്റി, നിങ്ങളില്‍
bil-mu'minīna
بِٱلْمُؤْمِنِينَ
സത്യവിശ്വാസികളെ സംബന്ധിച്ച്‌, സത്യവിശ്വാസികളോട്‌
raūfun
رَءُوفٌ
വളരെ ദയാലു (കൃഫാലു)വാണ്‌
raḥīmun
رَّحِيمٌ
കരുണയുള്ളവനാണ്‌

തീര്‍ച്ചയായും നിങ്ങള്‍ക്കിതാ നിങ്ങളില്‍നിന്നു തന്നെയുള്ള ഒരു ദൈവദൂതന്‍ വന്നിരിക്കുന്നു. നിങ്ങള്‍ കഷ്ടപ്പെടുന്നത് അസഹ്യമായി അനുഭവപ്പെടുന്നവനും നിങ്ങളുടെ കാര്യത്തില്‍ അതീവതല്‍പരനുമാണവന്‍. സത്യവിശ്വാസികളോട് ഏറെ കൃപയും കാരുണ്യവുമുള്ളവനും.

തഫ്സീര്‍

فَاِنْ تَوَلَّوْا فَقُلْ حَسْبِيَ اللّٰهُ لَآ اِلٰهَ اِلَّا هُوَ ۗ عَلَيْهِ تَوَكَّلْتُ وَهُوَ رَبُّ الْعَرْشِ الْعَظِيْمِ ࣖ  ( التوبة: ١٢٩ )

fa-in tawallaw
فَإِن تَوَلَّوْا۟
എന്നാല്‍ (എന്നിരിക്കെ) അവര്‍ തിരിഞ്ഞുകളഞ്ഞെങ്കില്‍
faqul
فَقُلْ
അപ്പോള്‍ നീ പറയുക
ḥasbiya
حَسْبِىَ
എനിക്കു മതി
l-lahu
ٱللَّهُ
അല്ലാഹു
lā ilāha
لَآ إِلَٰهَ
ഒരാരാധ്യനുമില്ല, ഇലാഹേ ഇല്ല
illā huwa
إِلَّا هُوَۖ
അവനല്ലാതെ
ʿalayhi
عَلَيْهِ
അവന്‍റെ മേല്‍ (തന്നെ)
tawakkaltu
تَوَكَّلْتُۖ
ഞാന്‍ ഭരമേല്‍പിച്ചു
wahuwa rabbu
وَهُوَ رَبُّ
അവന്‍ റബ്ബാകുന്നു (നാഥനാണ്‌)
l-ʿarshi
ٱلْعَرْشِ
അര്‍ശിന്‍റെ
l-ʿaẓīmi
ٱلْعَظِيمِ
മഹത്തായ, വമ്പിച്ച

എന്നിട്ടും അവര്‍ പുറന്തിരിഞ്ഞു നില്‍ക്കുകയാണെങ്കില്‍ പറയുക: എനിക്ക് അല്ലാഹു മതി. അവനല്ലാതെ ദൈവമില്ല. ഞാന്‍ അവനില്‍ ഭരമേല്‍പിച്ചിരിക്കുന്നു. മഹത്തായ സിംഹാസനത്തിന്റെ നാഥനാണവന്‍.

തഫ്സീര്‍